മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി

May 3rd, 2012

may day protests US-epathram

വാഷിങ്ടണ്‍: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് അമേരിക്കന്‍ തെരുവുകളില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍‍ പ്രതിഷേധ പ്രകടനം നടത്തി. ഇതേ ദിവസം   പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വന്‍ വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.   അമേരിക്കയിലെമ്പാടും സമാധാനപരമായ  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക് സിറ്റിയിലും യൂണിയന്‍ ചത്വരത്തില് നടത്തിയ പ്രതിഷേധ പ്രതിഷേധത്തിലും  ആയിരങ്ങള്‍ ‍ പങ്കെടുത്തു. അതേസമയം, ഓക്ലന്‍ഡില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.  ഓക്ലന്‍ഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധിപേര്‍ അറസ്റ്റിലായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി

കോപ്പിയടിയിൽ ഇന്ത്യ മുൻപന്തിയിൽ

May 2nd, 2012

pirated-books-bombay-epathram

വാഷിംഗ്ടൺ : അമേരിക്ക തയ്യാറാക്കിയ ബൌദ്ധിക സ്വത്ത് സംരക്ഷണം, പകർപ്പവകാശ ലംഘനം തടയൽ എന്നിങ്ങനെയുള്ള നിയമ നടപടികളിൽ എറ്റവും ശുഷ്ക്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. അർജന്റീന, കാനഡ, അൾജീരിയ, ചിലി, ഇൻഡോനേഷ്യ, ഇസ്രായേൽ, പാക്കിസ്ഥാൻ, തായ് ലൻഡ്, ഉക്രെയിൻ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.

റഷ്യ കഴിഞ്ഞ 16 വർഷമായി ഈ പട്ടികയിൽ ഉണ്ട്. ചൈന 8 വർഷവും. പകർപ്പവകാശ സംരക്ഷണത്തിനായി ഫലപ്രദമായ നിയമ നടപടികൾ സ്വീകരിച്ച സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളെ ഇത്തവണ പട്ടികയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂ ചി പാർലമെന്റിൽ

May 2nd, 2012

aung-san-suu-kyi-epathram

നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.

എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം

April 29th, 2012
dental-epathram
22 ഫീമെയില്‍ കോട്ടയത്തിന്റെ കാലത്താണെങ്കിലും പോളണ്ടിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് പ്രണയ വഞ്ചന നടത്തിയ കാമുകനോടുള്ള പോളണ്ടുകാരിയുടെ  പ്രതികാ‍രത്തെ കുറിച്ച്. പ്രണയിക്കലും പറ്റിക്കലും നമ്മുടെ നാട്ടില്‍ മാത്രമല്ല പോളണ്ടിലും ഉണ്ട്. എന്നാല്‍ 22 ഫീമെയില്‍ കോട്ടയംകാരി കൊച്ചിനെ പോലെ പ്രേമിച്ച് പറ്റിച്ചവന്റെ ആറിഞ്ച് അവയവം മുറിച്ചു മാറ്റിയല്ല പ്രതികാരം ചെയ്തത്.
അന്നാ മകോവിയക് എന്ന മുപ്പത്തിനാലുകാരി ദന്ത ഡോക്ടര്‍ മറെക് ഓത്സെവ് സ്കി എന്ന 45 കാരനുമായി തീവ്ര പണയത്തിലായിരുന്നു. പ്രണയ പരവശയായി സ്വയം മറന്നു നടന്ന കാലത്താണ് തന്റെ പ്രിയകാമുകന്‍ മറ്റൊരുവളുമായി പ്രണയത്തിലാണെന്ന ഞെട്ടിക്കുന്ന സത്യം അന്ന അറിയുന്നത്. പുതിയ കാമുകിയുമായുള്ള ഉല്ലാസങ്ങള്‍ക്കിടയില്‍ മറെസ് ഓത്സവിനു മുമ്പില്‍ വില്ലന്‍ പല്ലുവേദനയുടെ രൂപത്തില്‍ എത്തിയതോടെ ആണ് കാര്യങ്ങള്‍ തലകീഴ് മറിഞ്ഞത്. അസഹ്യമായ പല്ലുവേദന അലട്ടുവാന്‍ തുടങ്ങിയതോടെ പരിഹാരം കാണുവാന്‍ മറെസ് ആദ്യകാമുകിയായ അന്നയെ തേടി എത്തിയെത്തി. കേടുവന്ന പല്ല് പറിച്ചു മാറ്റുവാന്‍ മരവിപ്പിക്കുവാനുള്ള കുത്തിവെയ്പ് നല്‍കി. തന്നെ വഞ്ചിച്ച് കടന്നു കളഞ്ഞ കാമുകന്‍ വായും പൊളിച്ച് മുന്നില്‍ ഇരുന്നപ്പോള്‍ അറിയാതെ അന്നയിലെ പ്രതികാരം ഉണര്‍ന്നു. താനൊരു ഡോക്ടറ് ആണെന്നും മുന്നിലിരിക്കുന്നതു രോഗിയാണെന്നുമെല്ലാം മറന്നു പോയ അന്ന മുറിവേറ്റ കാമുകിയായി മാറി. വായിലെ പല്ലുകള്‍ എല്ലാം ഒന്നൊന്നായി പറിച്ചു മാറ്റി. മരുന്നിന്റെ ശക്തിയില്‍ വായ് മൊത്തം മരവിച്ചിരുന്നതിനാല്‍
പാവം കാമുകന്‍ ഇതൊന്നുമറിയാതെ തന്റെ പഴയ കാമുകിയുടെ ആത്മാര്‍ഥമായ പരിചരണത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ തലയും കീഴ്ത്താടിയും ചേര്‍ത്ത് ബാന്റേജിട്ട് വളരെ കുഴപ്പം പിടിച്ച രോഗമാണ് മറെകിനുള്ളതെന്നും  ഉടനെ ഒരു വിദഗ്ദഡോക്ടറുടെ ചികിത്സ തേടണമെന്നും അവര്‍ ഉപേശിച്ചു വിട്ടു.
മരവിപ്പ് മാറി നാക്കുകൊണ്ട് വായില്‍ തപ്പി നോക്കിയപ്പോള്‍ ആണ് മറെക് ആ ഞെട്ടിക്കുന്ന യാദാര്‍ഥ്യം തിരിച്ചറിഞ്ഞത്. വായില്‍ ഒന്നല്ല ഒറ്റപല്ലു പോലും ഇല്ല. പഴയ കാമുകിയുടെ കൊടും പ്രതികാരത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തനാകും മുമ്പെ മറ്റൊരു ഞെട്ടിക്കുന്ന യാദാര്‍ഥ്യം കൂടെ മറെകിനെ തേടിയെത്തി. പല്ലില്ലാത്ത മറെകിനെ തനിക്ക് വേണ്ടെന്ന് പുതിയ കാമുകിയും തള്ളിപ്പറഞ്ഞു. വായിലെ പല്ലുകളും കാമുകിമാരും നഷ്ടപ്പെട്ട മറെക് അന്നയ്ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. താനൊരു നല്ല ദന്തഡൊക്ടറാണെന്നും എന്നാല്‍ ഒരുനിമിഷം തന്നെ വഞ്ചിച്ചവനെ കയ്യില്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടു പോയതാണെന്നും അന്ന പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on 34 ഫീമെയില്‍ പോളണ്ട് @ പ്രണയപ്രതികാരം

ബിൻ ലാദനെ പിടികൂടാൻ സഹായിച്ചെന്ന് ഐ.എസ്.ഐ.

April 29th, 2012

osama-bin-laden-epathram

വാഷിംഗ്ടൺ : ഒസാമാ ബിൻ ലാദനെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് തങ്ങളാണെന്ന വാദവുമായി പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. രംഗത്തു വന്നു. ബിൻ ലാദനെ പിടി കൂടിയതിന്റെ വാർഷികം അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അവകാശവാദം.

ബിൻ ലാദനെ സഹായിക്കാൻ സഹായിച്ച ടെലിഫോൺ നമ്പർ തങ്ങളാണ് അമേരിക്കൻ അധികൃതർക്ക് നല്കിയത് എന്നാണ് ഐ. എസ്. ഐ. പറയുന്നത്. എന്നാൽ നമ്പർ ലഭിച്ചതിനു ശേഷം അമേരിക്ക തങ്ങളിൽ നിന്ന് തുടർ നടപടികൾ മറച്ചു വെച്ചു തങ്ങളെ വഞ്ചിച്ചു എന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തോട് ഐ. എസ്. ഐ. ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ബിൻ ലാദനെ ഏറെ നാൾ സംരക്ഷിച്ചത് ഐ. എസ്. ഐ. ആണെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ നടത്തുന്ന ഈ അവകാശ വാദത്തെ അമേരിക്കൻ അധികൃതർ തള്ളിക്കളഞ്ഞു. നമ്പർ തങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ബിൻ ലാദനെ പിടികൂടാൻ അമേരിക്ക നടത്തിയ നീക്കം പാക്കിസ്ഥാന്റെ പരമാധികാരത്തിന് വെല്ലുവിളിയായിരുന്നു എന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അന്ന് അഭിപ്രായപ്പെട്ടിരുന്നത്. മാത്രമല്ല ബിൻ ലാദനെ പിടികൂടാൻ അമേരിക്കൻ ചാര സംഘടനയെ സഹായിച്ച ഒരു പാക്കിസ്ഥാനി ഡോക്ടറെ രാജ്യദ്രോഹ കുറ്റത്തിന് പാക്കിസ്ഥാൻ തടവിൽ ഇട്ടിരിക്കുകയുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മർഡോക്കിന്റെ കുറ്റസമ്മതം

April 28th, 2012

rupert-murdoch-epathram

ലണ്ടൻ : ന്യൂസ് ഒഫ് ദ വേൾഡിൽ നടന്ന ടെലിഫോൺ ചോർത്തലിന്റെ വ്യാപ്തി മൂടി വെയ്ക്കാൻ ശ്രമം നടന്നു എന്നും ഇത് തന്റെ മേൽനോട്ടത്തിന്റെ അപര്യാപ്തത മൂലമായിരുന്നു എന്നും വിവാദ മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് കുറ്റസമ്മതം നടത്തി. 2007ൽ പത്രത്തിന്റെ എഡിറ്ററായ ക്ലൈവ് ഗുഡ്മാനെ രാജ കുടുംബത്തിന്റെ ടെലിഫോൺ ചോർത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ താൻ പ്രശ്നം വേണ്ടത്ര അന്വേഷിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് അത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കരുതിയിരുന്നത്.

കൊല്ലപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനി മില്ലി ഡൌളറിന്റെ ഫോൺ ചോർത്തൽ പുറത്തായതോടെയാണ് ന്യൂസ് ഒഫ് ദ വേൾഡിൽ ഫോൺ ചോർത്തി വാർത്ത ശേഖരിക്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ട് എന്ന് ലോകം അറിഞ്ഞത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് വിസ നൽകില്ല

April 27th, 2012

narendra-modi-epathram

വാഷിംഗ്ടൺ : ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കയിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടുള്ള നിലപാടിൽ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് അമേരിക്ക വ്യക്തമാക്കി. ടൈം മാസികയുടെ മുഖചിത്രമായി മോഡിയുടെ ചിത്രം വരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രചരണ സംവിധാനത്തിന് കഴിഞ്ഞെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് നടത്തിയ സദ്ഭാവനാ നിരാഹാര സത്യഗ്രഹ യജ്ഞത്തിനൊന്നും മോഡിയുടെ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാൻ കഴിഞ്ഞില്ല എന്ന് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നു.

അമേരിക്കൻ കോൺഗ്രസ് അംഗമായ ജോ വാൽഷ് മോഡിക്ക് വിസ നല്കണം എന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് എഴുത്തയച്ചിരുന്നു. ഇത് സംബന്ധിച്ച പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴാണ് തങ്ങളുടെ നിലപാടിൽ മാറ്റമൊന്നും ഇല്ല എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

April 25th, 2012
pakistan-id-cards-for-hindus-epathram
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് കമ്പ്യൂട്ടറൈസ് ചെയ്ത ദേശീയ തിരിച്ചറിയല്‍ കാര്‍ഡു നല്‍കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് വിവാഹം റജിസ്റ്റര്‍ ചെയ്യുവാന്‍ നിയമം ഇല്ല. അതിനാല്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാറില്ല. ഇതുമൂലം പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിവാഹിതയായിട്ടും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് തീര്‍ഥാടനത്തിനു വരാന്‍ സാധിക്കാതിരുന്ന പ്രേം സാരി മായി എന്ന സ്ത്രീയെ കുറിച്ച്  പത്രവാര്‍ത്തകള്‍ വന്നിരുന്നു. അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നവള്‍ എന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ  തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിലവിലുള്ള നിയമത്തില്‍ ആവശ്യമായഭേദഗതികള്‍ വരുത്തുവാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സിയായ എന്‍. എ. ആര്‍. ഡി. എ  യോഗം ചേരുമെന്ന് അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

ഞാൻ മരിച്ചിട്ടില്ല : ഷാവേസ്

April 25th, 2012

hugo-chavez-epathram

കാരക്കാസ്‌: കാന്‍സര്‍ ചികിത്സയ്‌ക്കായി ക്യൂബയ്‌ക്കു പോയ വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നില വഷളാണെന്നും മരിച്ചെന്നും വരെയുള്ള അഭ്യൂഹങ്ങള്‍ക്ക്‌ ഇടയിൽ താന്‍ മരിച്ചിട്ടില്ലെന്നും വ്യാഴാഴ്‌ച നാട്ടില്‍ തിരിച്ചെത്തുമെന്നുമുള്ള പ്രഖ്യാപനവുമായി ഷാവേസ്‌ ഔദ്യോഗിക ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ശത്രുക്കളും അനാരോഗ്യകരമായ മത്സരം നടത്തുന്ന ലബോറട്ടറികളുമാണ്‌ അഭ്യൂഹങ്ങള്‍ക്കു പിന്നിലെന്ന്‌ അദ്ദേഹം പറഞ്ഞു. നാളെ നാട്ടില്‍ തിരിച്ചെത്തുമെന്നും റേഡിയേഷന്‍ ചികിത്സയ്‌ക്കായി പിന്നീട്‌ ഒരു തവണ കൂടി ക്യൂബയ്‌ക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ എട്ടു ദിവസമായി ഷാവേസിനെ പറ്റി വിവരമൊന്നും പുറത്ത് വന്നിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഇന്ത്യാക്കാർ സ്വതന്ത്രരായി
Next »Next Page » പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine