ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !

June 7th, 2012

people-on-facebook-epathram
ഹൂസ്റ്റണ്‍: ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നും കൂടിയാല്‍ അഞ്ചു മുതല്‍ എഴു വര്ഷം വരെയെ ഈ വളര്‍ച്ച ഉണ്ടാകൂ എന്നും പിന്നെ ഗൂഗിള്‍നു വന്ന തകര്‍ച്ച പോലെ ഫേസ്ബുക്കിനും ഇതേ ഗതിയാവുമെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.   ഉപ്പില്ലാത്ത ചോറ് പോലെയാണ് ഫേസ്ബുക്കില്ലാത്ത നെറ്റ്. നെറ്റില്‍ പുതുതായി എത്തിയവര്‍ക്കും സ്ഥിരമായി ഉള്ളവര്‍ക്കും ഒരാവേശമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന നിരീക്ഷണം പുറത്ത് വന്നിരിക്കുന്നു.  അയേണ്‍‌ഫയര്‍ ക്യാപിറ്റലിന്റെ ഉടമയും വിവരസാ‍ങ്കേതികവിദ്യാ വിദഗ്ധനുമായ എറിക്ക് ജാക്‍സണാണ് ഈ നിരീക്ഷണം നടത്തിയത്. . “സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ ഏറെ പണിപ്പെടേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എന്തെങ്കിലുമൊക്കെ ഗൂഗിളിന് ചെയ്യാനായത്. മൊബൈലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി വരും.”

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫോമ- ജനനി സംയുക്‌തമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ന്യൂയോക്കില്‍

June 7th, 2012

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ സംഘടനയായ ഫോമയും, സാംസ്‌കാരിക മാസികയായ ജനനിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ഏകദിന സാഹിത്യസെമിനാര്‍  2012 ജൂലൈ 21 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ തൈസണ്‍ അവന്യൂവില് വെച്ച് നടക്കും. ഫോമയുടെ മൂന്നാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‌ മുന്നോടിയായി നടത്തുന്ന  ‍  ഈ ശില്‍പശാല അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള സാഹിത്യകാരന്മാരുടെ ഒരു സംഗമവേദിയായിരിക്കും. അമേരിക്കയിലെ മലയാളഭാഷാസ്‌നേഹികളുടെ പ്രിയപ്പെട്ട മാസികയായ ജനനി ഈ വര്‍ഷം പതിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌. കവിത, ചെറുകഥ, നോവല്‍ തുടങ്ങി മലയാളസാഹിത്യത്തിന്റെ വ്യത്യസ്‌തശാഖകളില്‍ പ്രശസ്‌തരായ നിരവധി വ്യക്‌തികളെ ഏകോപിക്കുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജനനി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌, മാനേജിംഗ്‌ എഡിറ്റര്‍ സണ്ണി പൗലോസ്‌ എന്നിവര്‍ സംയുക്‌തപ്രസ്‌താവനയിലൂടെ അറിയിച്ചു. ജനനി ലിറ്റററി എഡിറ്ററായ ഡോ. സാറാ ഈശോ ആണ്‌ ശില്‍പശാലയുടെ ചെയര്‍ പേഴ്‌സണ്‍. ഈ സാഹിത്യ സാംസ്‌കാരിക വിരുന്നിലേക്ക്‌, നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ സാഹിത്യകാരന്മാരെയും, സാഹിത്യാസ്വാദകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോമായുടെയും ജനനിയുടെയും ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 693 6337 ബേബി ഊരാളില്‍: 631 805 4406 ബിനോയ്‌ തോമസ്‌: 240 593 6810 സണ്ണി പൗലോസ്‌: 845 598 5094, ഷാജി എഡ്വേര്‍ഡ്‌:917 439 0563; ഡോ. സാറാ ഈശോ: 845 304 4606.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ക്വയ്ദ രണ്ടാമന്‍ കൊല്ലപ്പെട്ടു

June 6th, 2012

Predator-Drone-epathram
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അല്‍ ക്വയ്ദ നേതൃത്വത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന അബു യഹ്യ അല്‍ ലിബി  അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്ഥാനിലെ മിര്‍ അലി പട്ടണത്തില്‍ ഇന്നലെയാണ് സി. ഐ. എ ഡ്രോണ്‍ ആക്രമണം നടത്തിയത്. 15 ഭീകരര്‍ ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ലിബി ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും യു. എസ്. അധികൃതര്‍ പറഞ്ഞു. ലിബിയന്‍ സ്വദേശിയായ ലിബിയുടെ തലയ്ക്ക് യു. എസ്. 10 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലിബിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങളെന്നും 2009ലും ഇതുപോലെ  തെക്കന്‍ വസീരിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടുതല്‍ സ്ഥിരീകരണത്തിനു ശേഷമേ യു. എസ്. സൈന്യം ഇക്കുറി ലിബിയുടെ മരണ വാര്‍ത്ത പുറത്തുവിടൂ എന്ന് റിപ്പോര്‍ട്ടുകള്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യ സിറിയയെ പിന്തുണക്കുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍

June 5th, 2012

syria-epathram

മോസ്കോ: ഭരണകൂടത്തിനെതിരായി ശക്തമായ പ്രക്ഷോഭം നടക്കുന്ന സിറിയയില്‍ നിരപരാധികളായ ജനങ്ങളെ ബഷറല്‍ അസദിന്റെ സൈന്യം കൊന്നൊടുക്കുകയാണെന്നും യു.എന്‍ സമാധാന ഉടമ്പടി ലംഘിച്ച് സൈനിക നടപടി തുടരുന്ന അസാദിനെതിരെ ലോകം മുഴുവന്‍ തിരിയുമ്പോള്‍ റഷ്യ സിറിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. സിറിയയില്‍ ഭരണകൂടത്തിനെതിരായനിലപാട് ശക്തമാക്കാന്‍ റഷ്യക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍െറ സമ്മര്‍ദം ഉണ്ട്. നൂറിലേറെ സിവിലിയന്മാരുടെ കൊലയില്‍ കലാശിച്ച ഹൗല കൂട്ടക്കുരുതിക്ക് ശേഷവും ബശ്ശാര്‍ ഭരണകൂടത്തോട് മൃദു സമീപനം സ്വീകരിച്ച റഷ്യ, ആക്രമണത്തിന് പിന്നില്‍ വിമത സേനക്കും പങ്കുണ്ടെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു

June 5th, 2012

israel submarines-epathram

ബര്‍ലിന്‍: ഇസ്രായേല്‍ തങ്ങളുടെ അന്തര്‍വാഹിനികളിലെ ക്രൂയിസ് മിസൈല്‍ മുനകളില്‍ ആണവായുധം ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന ആരോപണ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ജര്‍മനിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യന്താധുനിക ഡീസല്‍-ഇലക്ട്രിക് ‘ഡോള്‍ഫിന്‍’ അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുള്ള മധ്യദൂര മിസൈലുകളിലാണ് ആണവായുധം ഘടിപ്പിച്ചിരിക്കുന്നത്.  ജര്‍മന്‍ മാസികയായ ദെര്‍ സ്പീജല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാഹച്ചടങ്ങില്‍ നൃത്തമാടിയ 4 സ്ത്രീകളെ വധിച്ചു

June 5th, 2012

women-killed-for-dancing-with-men-epathram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പുരുഷന്മാര്‍ക്കൊപ്പം നൃത്തമാടിയ നാല് സ്ത്രീകളെയും അവര്‍ക്ക് പിന്തുണയേകി ഒപ്പം നൃത്തം ചവിട്ടിയ രണ്ടു പുരുഷന്മാരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഗോത്രമേഖലയിലാണ് ഈ ക്രൂരമായ സംഭവം ഉണ്ടായത്‌. കുടുംബത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിധി നടപ്പിലാകിയ ഒരു മതപണ്ഡിതനെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രാവിമാനം തകര്‍ന്നു വീണു പേര്‍ 153 മരിച്ചു

June 4th, 2012

nigeria-crash-epathram

അബുജ: നൈജീരിയയില്‍ 153 പേരടങ്ങിയ യാത്രാവിമാനം പാര്‍പ്പിട മേഖലയിലെ കെട്ടിടത്തിനു മുകളിലേക്കു തകര്‍ന്നു വീണു; മുഴുവന്‍ പേരും മരിച്ചതായി റിപ്പോര്‍ട്ട്. വാണിജ്യ നഗരം ലഗോസിലാണ് അപകടം ഉണ്ടായത്‌.
നിയന്ത്രണം വിട്ട വിമാനം കൂപ്പു കുത്തുകയായിരുന്നു. ഡാന എയറിന്‍റേതാണ് അപകടത്തില്‍പ്പെട്ട വിമാനം. തീപടര്‍ന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലഗോസില്‍നിന്ന് തലസ്ഥാനം അബുജയിലേക്കു പുറപ്പെട്ട വിമാനത്തിന് ഇഫാക്കൊ മേഖലയില്‍ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹുസ്നി മുബാറകിന് ഇനി ജീവിതം ജയിലില്‍

June 3rd, 2012

jasmine-revolution-egypt-epathram
കൈറോ: മൂന്നു ദശകം ഈജിപ്റ്റ്‌ അടക്കി വാണ സ്വേച്ഛാധിപതിയായ ഹുസ്നി മുബാറകിനു അവസാനം സ്വന്തം രാജ്യത്തുനിന്നു തന്നെ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചു . കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ തെരുവില്‍ തടിച്ചു കൂടിയ 900ത്തോളം പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ മുബാറക് സൈന്യത്തിന് ഉത്തരവ് നല്‍കിയതും തുടര്‍ന്ന് നടന്ന കൂട്ടക്കൊലയുമാണ് കോടതി ശിക്ഷ വിധിക്ക് കാരണമായത്. 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന്റെ 18ആം നാളിലാണ് ലോകത്തെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. കൈറോയിലെ പൊലീസ് അക്കാദമിയിലാണ് മുബാറകിനെതിരായ വിചാരണ നടന്നിരുന്നത്. കൂടാതെ ഭരണ കാലത്ത് നടത്തിയ നിരവധി അഴിമതി കേസുകളിലും മുബാറക് വിചാരണ നേരിടുന്നുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ജമാല്‍, അലാ എന്നീ പുത്രന്മാര്‍ക്കെതിരെയും കേസുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അസാന്‍ജിനെ സ്വീഡനിലേക്ക്‌ നാടുകടത്തും

May 31st, 2012

Julian-Assange-wikileaks-ePathram

ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട്‌ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍  അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ്‌ സുപ്രീം കോടതി.

അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ്‌ നിക്കോളാസ്‌ ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച്‌ ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു‌. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.

സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ്‌ ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക്‌ വേണമെങ്കില്‍ അസാഞ്ചെയുടെ കേസ്‌ വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം‌. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ്‌ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് കണ്ടെത്തി

May 30th, 2012

computer-virus-epathram

മോസ്കോ: ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍  നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി  ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ   ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ.  കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക  എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « അസാഞ്ജെയുടെ വിധി ഇന്ന്
Next »Next Page » അസാന്‍ജിനെ സ്വീഡനിലേക്ക്‌ നാടുകടത്തും »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine