ചൈനയില്‍ മൈക്രോ ബ്ലോഗ്‌ വെബ് സൈറ്റുകള്‍ നിശ്‌ചലമായി

April 2nd, 2012

internet-censorship-epathram

ബീജിംഗ്‌ : പട്ടാള വിപ്ലവമെന്ന അഭ്യൂഹം പരത്തിയ ചൈനയിലെ ഔദ്യോഗിക മാധ്യമ കുത്തകയ്‌ക്കു വെല്ലുവിളിയായിരുന്ന സൈറ്റുകള്‍ നിശ്ചലമായി. 30 കോടിയോളം അംഗങ്ങളുള്ള വെയ്‌ബോ ഡോട്ട്‌കോം, ടിക്യു ഡോട്ട്‌കോം തുടങ്ങിയ സൈറ്റുകളും നിശ്‌ചലമാണ്‌. 16 വെബ്‌ സൈറ്റുകള്‍ അധികൃതര്‍ ഇടപെട്ട്‌ പൂട്ടിച്ചു. രണ്ടു ലക്ഷത്തോളം ഓണ്‍ലൈന്‍ മെസേജുകള്‍ നീക്കം ചെയ്‌തു. ഇന്‍റര്‍നെറ്റില്‍ കിംവദന്തി പരത്തിയത്തു ഉള്‍പ്പെടെയുള്ള കുറ്റത്തിന് 1065 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ബോ ക്‌സിലായ്‌ എന്ന നേതാവിനെ ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയത ശക്‌തമായെന്ന അഭ്യൂഹവും  പ്രചരിച്ചു. പട്ടാള ടാങ്കുകള്‍ ബീജിംഗിലേക്കു നീങ്ങുന്നതിന്റേതെന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സഹിതമാണു പട്ടാള അട്ടിമറി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം അഭ്യൂഹം പരത്തുന്ന എല്ലാ പോസ്റ്റുകളും ഉടന്‍ നീക്കം ചെയ്യണമെന്നു ചൈനീസ്‌ അധികൃതര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈന 100 റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കും

March 12th, 2012

chinese-rocket-epathram

ബെയ്ജിംഗ് : 2015ന് മുൻപായി 100 ഉപഗ്രഹങ്ങളും 100 റോക്കറ്റുകളും വിക്ഷേപിക്കുവാൻ ചൈന തയ്യാറെടുക്കുന്നു. തങ്ങളുടെ ബഹിരാകാശ പദ്ധതി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 20 വിക്ഷേപ പദ്ധതികൾ വെച്ചാണ് ഈ ലക്ഷ്യം കൈവരിക്കാൻ ചൈന ഒരുങ്ങുന്നത്. 2011ൽ തുടങ്ങിയ പദ്ധതി പ്രകാരം കഴിഞ്ഞ ആണ്ടിൽ 19 വിക്ഷേപണങ്ങൾ നടപ്പിലാക്കി. ഇതോടെ ചൈന എറ്റവും അധികം വിക്ഷേപണങ്ങൾ നടത്തുന്ന കാര്യത്തിൽ അമേരിക്കയെ പുറകിലാക്കി. 2011ൽ അമേരിക്ക 18 വിക്ഷേപണങ്ങളാണ് നടത്തിയത്. 36 വിക്ഷേപണങ്ങൾ നടത്തിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനയില്‍ ജനക്കൂട്ടം അക്രമം നടത്തി 12 പേര്‍ മരിച്ചു

February 29th, 2012

xinjiang-epathram

ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര്‍ മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.  ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമികളെ തുരത്താന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചത്. മുമ്പ്‌ മുസ്ലിം വിഭാഗക്കാരും ചൈനയിലെ ഹാന്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമായിരുന്നു ഇവിടയെന്ന് ബി. ബി. സി റിപ്പോര്‍ട്ടു ചെയ്തു.  2009 ല്‍ ഇവിടെ നടന്ന കലാപത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ:കൊറിയയും അമേരിക്കയും ചര്‍ച്ച പുനരാരംഭിച്ചു

February 24th, 2012

ബെയ്ജിങ്: വിവാദമായ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും വടക്കന്‍ കൊറിയയും തമ്മില്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസിയില്‍ വെച്ച് ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ ചര്‍ച്ച പുനരാരംഭിച്ചു. അമേരിക്കയുടെ പ്രതിനിധി ഗൈ്ളന്‍ ഡേവിസും കൊറിയന്‍ പ്രതിനിധി കിം കെയ് ഗ്വാനുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
വടക്കന്‍ കൊറിയയുടെ പരമാധികാരി കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം ഇതാദ്യമായാണ് രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. അമേരിക്ക മുമ്പ്‌ പറഞ്ഞ തെമ്മാടി രാഷ്ട്രങ്ങളില്‍ വടക്കന്‍ കൊറിയയും ഉള്‍പെട്ടിരുന്നു. വടക്കന്‍ കൊറിയ നടത്തിവരുന്ന യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കിയാല്‍ രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ ഇളവു വരുത്താമെന്ന് നേരത്തേ ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും വടക്കന്‍ കൊറിയ അതിന് വഴങ്ങിയിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ട് രേഖപ്പെടുത്തി

February 18th, 2012

ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ്‌ സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.

റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക്‌ എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്‌.

സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാര്‍ബണ്‍ നികുതിക്കെതിരെ ചൈന

February 6th, 2012

carbon tax-epathram

ബെയ്ജിംഗ്: യൂറോപ്യന്‍ യൂണിയന്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമത്തിനെതിരെ ചൈന രംഗത്ത്‌ വന്നു. ഈ നികുതി നല്‍കേണ്ടെന്ന് രാജ്യത്തെ എല്ലാ വിമാന കമ്പനികള്‍ക്കും ചൈന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഹരിതോര്‍ജ പദ്ധതിയുടെ ഭാഗമായാണ് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വന്നത്. യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലുമൊരു വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ കമ്പനികള്‍ക്കും ജനുവരി ഒന്നു മുതലാണ് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു. വിമാന എഞ്ചിനുകളില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് കാര്‍ബണ്‍ നികുതി പദ്ധതി തയാറാക്കിയത്. ചൈനയെ കൂടാതെ അമേരിക്ക, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍്റെ നികുതി പദ്ധതിക്കെതിരാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാഹുവിന്റെ സ്‌ഥാപകരില്‍ ഒരാളായ ജെറി യാങ്‌ രാജിവച്ചു

January 19th, 2012

jerry-yang-epathram

സാന്‍ഫ്രാന്‍സിസ്‌കോ: യാഹു ഇന്റര്‍നാഷണല്‍ കമ്പനിയില്‍നിന്ന്‌ സ്‌ഥാപകരിലൊരാളായ ജെറി യാങ്‌ രാജിവച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ സ്‌ഥാനമുള്‍പ്പെടെ യാഹുവിലെ എല്ലാ സ്‌ഥാനങ്ങളും നാല്‍പത്തിമൂന്നുകാരനായ യാങ്‌ ഒഴിഞ്ഞിട്ടുണ്ട്‌. യാങും സഹസ്‌ഥാപകനായ ഡേവിഡ്‌ ഫിലോയും ചീഫ്‌ യാഹൂ എന്നാണ്‌ ഔദ്യോഗികമായി അറിയപ്പെടുന്നത്‌. സ്‌കോട്‌ തോംപ്സണ്‍ കമ്പനിയുടെ സി.ഇ.ഒ. ആയി യാഹു നിയമിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷമാണ്‌ യാങിന്റെ രാജി. തൊണ്ണൂറുകളിലെ തിളക്കമാര്‍ന്ന കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ സി. ഇ. ഒയെ നിയമിച്ചത്‌ എന്നാല്‍ ബോര്‍ഡില്‍ അവശേഷിക്കുന്ന ഒമ്പതംഗങ്ങളും ഈ വര്‍ഷം വീണ്ടും തെരഞ്ഞെടുപ്പു നേരിടുകയാണ്‌. കമ്പനിയില്‍ യാങിന്‌ 3.69 ശതമാനം ഓഹരിയുണ്ട്‌. ഫിലോയ്‌ക്ക് ആറു ശതമാനവും. യാഹൂ ജപ്പാന്‍, ആലിബാബ ഗ്രൂപ്പ്‌ എന്നിവയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍നിന്നും യാങ്‌ രാജിവച്ചിട്ടുണ്ട്‌. അസംതൃപ്‌തരായ ഓഹരിയുടമകളെ സന്തോഷിപ്പി ക്കാനാണ്‌ യാങിന്റെ സ്‌ഥാന ത്യാഗമെന്നാണു സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദലൈലാമയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ ചൈന

January 19th, 2012

dalai-lama-epathram

ബെയ്ജിങ്: അടുത്ത ജൂണില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കെ പര്യടനത്തിനെതിരെ ചൈനീസ് അധികൃതര്‍ രംഗത്തുവന്നു. മതത്തിന്‍െറ മൂടുപടമണിഞ്ഞ് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലാമ ചെയ്യുന്നതെന്ന്  ചൈനീസ് വിദേശകാര്യ വക്താവ് ലിയൂ വീമിന്‍ കുറ്റപ്പെടുത്തി. അതിനാല്‍  ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാമയെ ഒരു രാജ്യവും സ്വീകരിക്കാന്‍ പാടില്ലെന്ന്  വക്താവ് ഓര്‍മിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ കച്ചവടക്കാരെ മോചിപ്പിച്ചു

January 4th, 2012

chinese-police-epathram

യിവു : കച്ചവടത്തില്‍ ചതിവ് കാണിച്ചതിന് നിയമ വിരുദ്ധമായി ചൈനയില്‍ പിടിയിലായ രണ്ടു ഇന്ത്യന്‍ കച്ചവടക്കാരെയും ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. ചൈനയിലെ കുപ്രസിദ്ധമായ യിവുവില്‍ കച്ചവട ആവശ്യത്തിനായി എത്തിയ ഇവരെ നേരത്തെ നടത്തിയ ഇടപാടിന്റെ പണം നല്‍കാത്തതിനാലാണ് ചൈനീസ്‌ കച്ചവടക്കാര്‍ പിടികൂടി തടവിലിട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഇതില്‍ ഒരു കച്ചവടക്കാരനായ ദീപക്‌ രഹേജയുടെ ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ തടവില്‍ നിന്ന് വിമുക്തമാക്കാനായി ഇന്ത്യന്‍ അധികൃതര്‍ ചൈനീസ്‌ അധികൃതരുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാങ്ഹായ്‌ പോലീസ്‌ പ്രശ്നത്തില്‍ ഇടപെടുകയും കച്ചവടക്കാരെ മോചിപ്പിക്കുകയുമായിരുന്നു. ഇവരെ തടവില്‍ വെച്ച ചൈനീസ്‌ കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വ്യാജ സി. ഡി. കള്‍, പകര്‍പ്പകവാശം ലംഘിച്ചു നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമവിരുദ്ധ കച്ചവടം നടത്തുന്നതില്‍ കുപ്രസിദ്ധമാണ് യിവു.

ഇന്ത്യന്‍ കച്ചവടക്കാര്‍ സത്യസന്ധമായി കച്ചവടത്തില്‍ ഏര്‍പ്പെടണം എന്ന് ചൈനീസ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇവിടെ വന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ബോധവല്‍ക്കരിക്കണം എന്നും ചൈന ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനു തടവു ശിക്ഷ

December 24th, 2011

chen-wei-epathram

ബീജിങ്ങ്: ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെന്‍വിയെ 9 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. നാല്പത്തി രണ്ടുകാരനായ ചെന്‍വി ചൈനീസ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സംബന്ധിച്ച് വിമര്‍ശനാത്മകമായ ചില ലേഖനങ്ങള്‍ എഴുതുകയും അത് വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഏകാധിപതിയെന്നും ജനാധിപത്യത്തിന്റെ ശത്രുവെന്നുമെല്ലാം ഈ ലേഖനങ്ങളില്‍ പരാമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് സിചുവാന്‍ പ്രവിശ്യാ കോടതി അദ്ദേഹത്തെ ശിക്ഷിച്ചതും.

ചെന്‍‌വിയെ നിരുപാധികം വിട്ടയക്കണമെന്ന് ആം‌നെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഇതിനോടകം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായാണ് അനൌദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില മധ്യപൂര്‍വ്വേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലും ചൈനീസ് സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ ആണ് വീക്ഷിക്കുന്നത്. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പലതും ചൈന നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തു കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ നിശ്ശബ്ദമായിട്ടാണെങ്കിലും ശക്തമായ ജനരോഷം വളര്‍ന്നു വരുന്നുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 8456»|

« Previous Page« Previous « എ. ക്യു. ഖാന്‍ ഇന്ത്യയ്ക്ക്‌ ആണവ വിദ്യ കൈമാറി എന്ന് അമേരിക്കന്‍ വിദഗ്ദ്ധന്‍
Next »Next Page » റഷ്യയില്‍ പുടിന്‍ വിരുദ്ധ സമരം രൂക്ഷമാകുന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine