ഷാക്കിറയുടെ അരക്കെട്ടിലെ രഹസ്യം പരസ്യമായി

September 22nd, 2012

shakira-hips-dont-lie-epathram

ഒടുവില്‍ ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷാക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.

“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷാക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ.  സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു.  ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സ്‌ : ഫുട്ബോളിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

July 27th, 2012

japan-football-team-epathram

ഗ്ലാസ്‌ഗോ: ഒളിമ്പിക്‌സ് ഉദ്ഘാടന മഹാമഹം തുടങ്ങാനിരിക്കെ നേരത്തെ തുടങ്ങിയ ഫുട്ബോള്‍ മല്‍സരത്തില്‍ ലോക, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ജപ്പാന്‍ അട്ടിമറിക്ക് തുടക്കമിട്ടു. ഹംഡെന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് അട്ടിമറി നടന്നത്. 1996ലെ അറ്റ്‌ലാന്റാ ഗെയിംസിലും കരുത്തരായ ബ്രസീലിനെ ജപ്പാന്‍  അട്ടിമറിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.

വിങ്ബാക്ക് ജോര്‍ഡി ആല്‍ബ, മധ്യ നിരക്കാരന്‍ യുവാന്‍ മാട്ട എന്നിവര്‍ അടങ്ങിയ ശക്തമായ ടീമിനെ തന്നെയാണ് സ്പെയിന്‍ കളത്തിലിറക്കിയത്‌. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മേധാവിത്വം പുലര്‍ത്തിയ സ്പെയിനിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി 34-ാം മിനിറ്റില്‍ തക്കാഹിരോ ഒഗിഹാരയും ഓറ്റ്‌സുവും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ ഓറ്റ്‌സു തൊടുത്തു വിട്ട ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി. ഗിയക്ക് ഒന്നും ചെയ്യാന്‍ ആയില്ല.

കളിയില്‍  കൂടുതല്‍ സമയവും പന്ത് കയ്യിലുണ്ടായിരുന്നിട്ടും ജപ്പാന്റെ ആക്രമണാത്മക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സ്പെയിന്‍ ഗോള്‍മുഖം വിറച്ചു നിന്നു. ഓറ്റ്‌സു നല്‍കിയ ആഘാതത്തില്‍ നിന്ന് കര കയറാൻ ആകാതെ നിന്ന സ്പെയിനിന്റെ ഡിഫന്‍ഡര്‍ ഇനിഗോ മാര്‍ട്ടിനെസിനു ലഭിച്ച ചുവപ്പ് കാര്‍ഡ്‌ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജപ്പാന്‍ തങ്ങളുടെ അട്ടിമറി പാരമ്പര്യം നിലനിര്‍ത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചു. 

ഗ്ലാസ്‌ഗോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹോണ്ടുറാസും ആഫ്രിക്കന്‍ ടീം മൊറോക്കോയും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യൂറോ കപ്പ്: സ്പെയിന്‍ പുതിയ വീരചരിതമെഴുതി

July 2nd, 2012

spain-euro-cup-2012-epathram

കിയേവ്: യൂറോ കപ്പില്‍ മുത്തമിടാന്‍ വീണ്ടും പോരുകാളകളുടെ നാടിനു ഭാഗ്യം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ നല്‍കി ഇറ്റലിയെ പരാജയപ്പെടുത്തി സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍ മാരായി. ഇതോടെ തുടര്‍ച്ചയായി മൂന്നു വിഖ്യാത മത്സരങ്ങളില്‍ ചാമ്പ്യന്മാരാകുന്ന ടീം എന്ന ബഹുമതിയും ഇവര്‍ക്കായി. ജര്‍മ്മനിയെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചെത്തിയ ഇറ്റലിക്ക് കലാശക്കളിയില്‍ സ്പെയിനിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യവസാനം കളിയിൽ മേല്‍കോയ്മ നിലനിര്‍ത്താന്‍ സ്പെയിനിനായി.

കിയേവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇറ്റലിയെ ഞെട്ടിച്ചു കൊണ്ട് ആദ്യ പകുതിയിലെ പതിനാലാം മിനുട്ടില്‍ തന്നെ സുന്ദരമായ ഹെഡിലൂടെ ഡേവിഡ് സില്‍വ വല കുലുക്കിയപ്പോള്‍ സ്പെയിനിന്റെ തേരോട്ടം തുടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കറുത്ത കുതിരയായി ഇറ്റലിയെ വിജയ പഥത്തില്‍ എത്തിച്ച ബലോട്ടെല്ലിക്ക് മികച്ച ഫോം കണ്ടെത്താനാന്‍ കഴിയാതെ പോയി. സ്പെയിന്‍ പുൽതകിടിയില്‍ നെയ്തെടുത്ത പാസുകളുടെ വല പൊളിക്കാന്‍ ഇറ്റലിക്കായില്ല. മുന്നേറ്റ നിരയില്‍ ഡേവിഡ് സില്‍വയും ജോര്‍ഡി ആല്‍ബയും നിറഞ്ഞാടി. ഫാബ്രിഗാസ് അവസരത്തിനൊത്ത് ഉയര്‍ന്നു പാഴാക്കിയ അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ അര ഡസനില്‍ അധികം ഗോളുകള്‍ ഇറ്റലിക്ക് വീഴുമായിരുന്നു. 41ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ ജോര്‍ഡി ആല്‍ബയുയുടെ ബൂട്ടില്‍ നിന്നും പിറന്നതോടെ ഇറ്റലി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇതോടെ പ്രതിരോധത്തില്‍ ആയ ഇറ്റലിക്ക് പിന്നെ ആക്രമിച്ചു കളിക്കാന്‍ കഴിഞ്ഞില്ല. 75 ാം മിനിറ്റില്‍ ഫാബ്രിഗാസിന് പകരം ഇറങ്ങിയ ടോറസ് 83ാം മിനിറ്റില്‍ വീണ്ടും വല കുലുക്കിയപ്പോള്‍ ഇറ്റലിയുടെ പതനം ഉറപ്പായിരുന്നു. 88ാം മിനിറ്റില്‍ ടോറസിന്റെ സുന്ദരമായ പാസില്‍ അവസാന നിമിഷം കളത്തിലിറങ്ങിയ ജുവാന്‍ മാട്ട പായിച്ച ഗോളോടെ എണ്ണം പൂര്‍ത്തിയാക്കി. ചുവന്ന കുപ്പായമണിഞ്ഞു വന്ന സ്പെയിൻ നീല പടയായി വന്ന അസൂരികളെ വരിഞ്ഞു മുരുക്കിയതോടെ സ്പെയിൻ അനുകൂലികളായ കാണികള്‍ ചുവന്ന തിരമാലകള്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിയഴകില്‍ കളം വാണ സ്പെയിന്‍ പുല്‍ത്തകിടിയില്‍ പുതിയ വീരചരിതമെഴുതി ചരിത്രത്തില്‍ ഇടം നേടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

March 20th, 2012

messi-epathram

പാരീസ്: കളിയില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും  അര്‍ജന്റീനയുടെ ലയണല്‍ മെസ്സിതന്നെ ഒന്നാമന്‍. ലോകത്തില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന ഫുട്‌ബോളറായി  ഫ്രാന്‍സിലെ ഫുട്‌ബോള്‍ മാഗസീന്റെതാണ് ഈ  കണ്ടെത്തല്‍.  ഒരു വര്‍ഷം 33 മില്യണ്‍ യൂറോയാണ് മെസ്സി സമ്പാദിക്കുന്നത്. ഇതില്‍ 10.5 മില്യണ്‍ യൂറോ ശമ്പളവും, 1.5 മില്യണ്‍ യൂറോ ബോണസും, 2.1 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

ഇത് ലയണല്‍ മെസ്സി യുഗം

January 10th, 2012

lionel_messi-epathram

സൂറിച്ച്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മികച്ച ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി’ഓര്‍ അവാര്‍ഡിന് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി അര്‍ഹനായി. ലയണല്‍ മെസ്സി 2011ലെ മികച്ച ഫുട്ബോള്‍ താരം മെസ്സി തന്നെ യാകുമെന്നു ഏറെക്കുറെ കായിക പ്രേമികള്‍ നിരീക്ഷിച്ചിരുന്നു. ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റീനിക്കുശേഷം ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ലോകത്തുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച് മെസ്സി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകരും നായകന്‍‌മാരും ഫുട്‌ബോള്‍ കളിയെഴുത്തുകാരും ചേര്‍ന്നാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ ലോക താരമാക്കി ഉയര്‍ത്താന്‍ കാരണം. ബാഴ്‌സയ്ക്ക് സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ലോക ക്ലബ് കപ്പും സമ്മാനിക്കുന്നതില്‍ മെസ്സി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മെസ്സിക്ക് 47.88 ശതമാനം വോട്ടു കിട്ടി. മറ്റൊരു സാധ്യത കല്‍പ്പിച്ചിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 21.6 ശതമാനവും സാവിക്ക് 9.23 ശതമാനവും വോട്ടാണ് കിട്ടിയത്. ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് ബ്രസീലിന്റെ നെയ്മറിന് ലഭിച്ചു. പുരുഷ ടീമിന്റെ മികച്ച പരിശീലകനുള്ള അവാര്‍ഡ് ബാഴ്‌സലോണയുടെ പെപ് ഗാര്‍ഡിയോളയ്ക്ക് ആണ്. ജപ്പാന്‍ പരിശീലകന്‍ നോറിയോ സസാക്കിയാണ് മികച്ച വനിതാ ഫുട്‌ബോള്‍ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഫിഫ പ്രസിഡണ്ട്‌സ് അവാര്‍ഡിന് അര്‍ഹനായി. 2011ലെ ഫെയര്‍ പ്ലേ അവാര്‍ഡ് ജാപ്പനീസ് ഫുട്‌ബോള്‍ അസോസിയേഷനാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

2014 ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ റിയോ ഡി ജനെയ്‌റോവില്‍

October 21st, 2011

2014-world-cup-football-epathram

സൂറിച്ച് : 2014 ലോക കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരം റിയോ ഡി ജനെയ്‌റോവില്‍ ആവുമെന്ന് ഫിഫ അറിയിച്ചു. ആദ്യ മല്‍സരം സാവോ പോളോയില്‍ ആയിരിക്കും അരങ്ങേറുക. സെമി ഫൈനല്‍ മല്‍സരങ്ങള്‍ സാവോ പോളോയിലും ബെലോ ഹോറിസോണ്ടെയിലും ആയിരിക്കും നടക്കുക എന്നും ഫിഫ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സപ്തതിയുടെ നിറവില്‍ പെലെ

October 23rd, 2010

pele-epathram

ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്‌” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ്‌ ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച പെലെ.

140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.

pele-bicycle-kick-epathram

പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക്‌

1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.

താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ്‌ കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്‌.

പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത്‌ കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത്‌ പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത്‌ വേറെ കളിക്കാര്‍ക്ക്‌ കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത്‌ കൊണ്ടാണ്. ”

ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നീരാളി ജയിച്ചു; “ശാസ്ത്രം” തോറ്റു

July 12th, 2010

paul-octopus-mani-parakeet-epathramജൊഹാനസ്ബര്‍ഗ് : നീരാളി പോള്‍ പ്രവചിച്ചത് പോലെ സ്പെയിന്‍ ലോക കപ്പ് ഫുട്ബോള്‍ ജയിച്ചു. ഇത് പക്ഷെ പോള്‍ അറിഞ്ഞിട്ടില്ല. ആശാന്‍ പതിവ് പോലെ രണ്ടു ചില്ല് പെട്ടികളും വരുന്നത് കാത്തിരിപ്പാവും. അതിനുള്ളിലാണല്ലോ പുള്ളിയുടെ ഭക്ഷണം ഇരിക്കുന്നത്. ലോക കപ്പ് കഴിഞ്ഞാല്‍ പോളിനെ കറി വെയ്ക്കും എന്ന ഭീഷണി നിലനില്‍ക്കു ന്നുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം. എല്ലാം വെറും ഒരു തമാശയ്ക്കാണ് ചെയ്തത് എന്നാണു പോളിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.

പോളിന്റെ പ്രവചനം ജയിച്ചപ്പോള്‍ തോറ്റത് പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയായ മണിയാണ്. അന്ന വസ്ത്രങ്ങള്‍ക്ക് മുട്ടില്ലാതെ മുന്നോട്ട് പോവാനുള്ള പ്രതീക്ഷയാണ് ഇന്നലെ രാത്രി തകര്‍ന്നുടഞ്ഞത്. ഹോളണ്ട് ലോക കപ്പ് ജയിക്കും എന്ന മണിയുടെ പ്രവചനം തെറ്റിയതോടെ ഇനി തന്റെ പക്കല്‍ ഭാഗ്യം പ്രവചിക്കാന്‍ നേരത്തേ വന്നിരുന്ന പതിവുകാര്‍ പോലും ഇനി വരില്ല എന്നാണു മുനിയപ്പന്റെ വിഷമം. പ്രേമ സാഫല്യവും മറ്റും പ്രവചിച്ചു അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതിയായിരുന്നു. വെറുതെ കൊക്കില്‍ കൊള്ളാത്ത ലോക കപ്പും പ്രവചിച്ചു ഉള്ളതും പോയ അവസ്ഥയായി മുനിയപ്പനും മണിക്കും.

അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും അതിനു പുറകെ രണ്ടാമതൊ ന്നാലോചിക്കാതെ ഇറങ്ങിത്തിരിക്കുന്നവര്‍ക്കും ഇതൊരു പാഠമാവട്ടെ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫോര്‍ലാന്‍ മികച്ച കളിക്കാരന്‍

July 12th, 2010

forlan-epathramജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പില്‍ ഉറുഗ്വെന്‍  പടയോട്ട ത്തിന് അക്ഷരാര്‍ത്ഥ ത്തില്‍ ചുക്കാന്‍ പിടിച്ച ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് ഈ ലോകകപ്പിലെ താരം. ഫോര്‍ലാനും ഭാഗ്യവും ഇല്ലായിരുന്നു എങ്കില്‍ ഉറുഗ്വെ ലോക കപ്പിലെ പ്രാഥമിക ഘട്ടം പോലും കടന്നു വരില്ലാ യിരുന്നു.  സ്വന്തം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണം ഒരു കളിക്കാരനില്‍  മാത്രം കേന്ദ്രീകരിക്കുക, തന്നില്‍ അര്‍പ്പിച്ച  ആ വലിയ വിശ്വാസ ത്തിന് കോട്ടം തട്ടാതെ മുന്നേറുക അതാണ്‌ ഫോര്‍ലാന്‍.
 
 
വശ്യ സുന്ദര മായ അഞ്ചു ഗോളു കളിലൂടെ  ഈ ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരനില്‍ ഒരാള്‍ ആവാനും ഫോര്‍ലാന് കഴിഞ്ഞു. ഉറുഗ്വെ മദ്ധ്യനിര യില്‍  ഫോര്‍ലാന് ശക്തമായ പിന്തുണ നല്‍കാന്‍ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ഈ ലോക കപ്പിന്‍റെ കലാശക്കളി കളില്‍ നമ്മള്‍ ഉറുഗ്വെ എന്ന  ടീമിനെ കാണുമായിരുന്നു. ആക്രമണ ഫുട്ബോളിന്‍റെ വക്താവ് ആകുമ്പോഴും, എതിര്‍ ടീമിലെ കളിക്കാ രോട് മാന്യത പുലര്‍ത്താന്‍ കഴിയുക എന്നതാണ് ഫോര്‍ലാന്‍ എന്ന കളിക്കാരന്‍റെ ഏറ്റവും വലിയ മികവ്. 

 

 

‘ഗോള്‍ഡന്‍ ബൂട്ട്’ മുള്ളര്‍  സ്വന്തമാക്കി

 
ജര്‍മ്മന്‍ മുന്നേറ്റ നിര യില്‍  അസൂയാവഹ മായ പ്രകടനം പുറത്തെടുത്ത്‌,  ഫുട്ബോള്‍ ആരാധക രുടെ പ്രിയങ്കരനായി മാറിയ  യുവ താരം തോമസ്‌ മുള്ളര്‍  2010 ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.
 
 വെസ്ലി സ്നൈഡര്‍, ഫോര്‍ലാന്‍, വിയ തുടങ്ങിയവര്‍ എല്ലാം   മുള്ളറെ പോലെ അഞ്ചു ഗോളുകള്‍ വീതം അടിച്ചവര്‍ ആണെങ്കിലും,  സാങ്കേതിക തികവാര്‍ന്ന  ഗോളുകള്‍ മുള്ളര്‍ അടിച്ചത് ആണെന്നുള്ള പരിഗണന യിലാണ്  ഈ യുവ താരം അമൂല്യമായ ഈ  നേട്ടം കൈവരിച്ചത്.
  
 
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ ജേതാക്കള്‍

July 12th, 2010

spain-with world cup-epathramജൊഹാനസ്ബര്‍ഗ് :  2010  ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന്‍, സ്പെയിന്‍ ലോകകപ്പ്‌ ഫുട്ബോള്‍ സ്വര്‍ണ്ണക്കപ്പ്‌  സ്വന്തമാക്കി. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും  ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പദവിയും കരസ്ഥമാക്കി യത്  1974 ല്‍ ജര്‍മ്മനി ആയിരുന്നു. ആ അതുല്യ നേട്ടം ഇന്ന് എസ്പാനിയക്ക് സ്വന്തം.
 
 
ഗോള്‍ രഹിത മായ ഇരു പകുതി കള്‍ക്കും ശേഷം ‘എക്സ്ട്രാ ടൈമില്‍’ ഇരുപത്തി ആറാം മിനുട്ടില്‍ ആന്ദ്രേ ഇനിയെസ്റ്റ യാണ്  നിര്‍ണ്ണായക ഗോള്‍ നേടിയത്.  ഒരു യൂറോപ്യന്‍ ക്ലാസിക്ക്‌ ഫൈനല്‍ പ്രതീക്ഷിച്ച  കളിപ്രേമി കള്‍ക്ക്  തീര്‍ത്തും നിരാശ നല്‍കുന്ന തായിരുന്നു ലോകകപ്പ്‌ ഫൈനലിലെ ഇരു ടീമു കളുടെയും പ്രകടനം. ഏറ്റവും അധികം മഞ്ഞ കാര്‍ഡുകള്‍ പുറത്തെടുത്ത  മല്‍സരം എന്നാ അപഖ്യാതി യും ഈ ലോകകപ്പി ന്‍റെ ഫൈനല്‍ മത്സര ത്തിനുണ്ട്. കാല്‍പ്പന്തു കളിയില്‍ നിന്നും വിഭിന്ന മായി കായികാക്രമണ ങ്ങളുടെ വേദിയായി മാറുക യായിരുന്നു  സോക്കര്‍ സിറ്റി.
 

andres Iniesta-epathram

ആന്ദ്രേ ഇനിയെസ്റ്റ ഗോള്‍ നേടിയ ആവേശത്തില്‍

ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നീ മുന്നേറ്റ നിര ക്കാരെ മാത്രം,  സ്പെയിന്‍ പ്രതിരോധ നിരയെ ആക്രമിക്കാന്‍ നിയോഗിച്ചു കൊണ്ട് തീര്‍ത്തും പ്രതിരോധാത്മക കളിയാണ് ഹോളണ്ട് പുറത്തെടുത്തത്‌. ഗോള്‍ എന്ന് ഉറപ്പിച്ച രണ്ടു സുവര്‍ണ്ണാ വസരങ്ങളും ആര്യന്‍ റോബന്‍ കൈ വെടിഞ്ഞില്ലാ  എങ്കില്‍ ഈ ലോക കപ്പിലെ വിജയി കളെ തന്നെ മാറ്റി മറിക്കു മായിരുന്നു.  മിഡ്‌ഫീല്‍ഡര്‍ ജനറല്‍ സാവി യുടെ നേതൃത്വ ത്തില്‍  ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു ആന്ദ്രേ ഇനിയെസ്റ്റ  നേടിയ അവസാന മിനുട്ടിലെ ഗോള്‍
 
 

world cup- with- spain-epathram

ആദ്യ ഫൈനലില്‍ തന്നെ കിരീടം നേടിയ സ്പെയിന്‍

 
അങ്ങിനെ  ലോക ഫുട്ബോള്‍ ചരിത്ര ത്തില്‍ ആദ്യമായി സ്പെയിന്‍ ജേതാക്കളായി. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടീമായ   എഫ്. സി. ബാഴ്സലോണ  യുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് സ്പെയിന്‍ ഈ അതുല്യ നേട്ടം കൈവരിച്ചത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
 
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 9456»|

« Previous Page« Previous « കലാശക്കൊട്ട്
Next »Next Page » ഫോര്‍ലാന്‍ മികച്ച കളിക്കാരന്‍ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine