ഹിറ്റ്ലറുടെ ആത്മകഥ പ്രചരിപ്പിച്ചതിന് പിഴ

October 5th, 2012

mein-kampf-epathram

മോസ്കോ: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈൻ കാംഫ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് റഷ്യന്‍ സർവകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കെതിരേ യെകറ്റെറിന്‍ബര്‍ഗ് കോടതി മൂവായിരം ഡോളര്‍ പിഴ ചുമത്തി. ഇവര്‍ സ്വന്തം വെബ്സൈറ്റിലാണ് മൈൻ കാംഫിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത്. തീവ്രവാദി സാഹിത്യം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റഷ്യ തീവ്രവാദ സാഹിത്യത്തിലാണ് മൈൻ കാംഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കും

September 27th, 2012

julian-assange-wikileaks-cablegate-epathram

ഐക്യരാഷ്ട്ര സഭ : ഭരണകൂടങ്ങൾ പൂഴ്ത്തി വെയ്ക്കാൻ ശ്രമിക്കുന്ന അപ്രിയ സത്യങ്ങൾ ലോകത്തിന് മുൻപാകെ വെളിപ്പെടുത്തി ഒട്ടേറെ പേരുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജെയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നത് ഇക്വഡോർ തന്നെയാണ്. അസാഞ്ജെയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ചേരുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം വഴിയായിരിക്കും അസാഞ്ജെ സംസാരിക്കുക. വിക്കിലീക്ക്സിന് എതിരെ നടപടികൾ സ്വീകരിക്കാൻ ആവാത്ത പശ്ചാത്തലത്തിൽ അസാഞ്ജെയെ വെട്ടിലാക്കാൻ ലൈംഗിക ആരോപണങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ ബലത്തിൽ അസാഞ്ജെയെ സ്വീഡനിലേക്ക് കൈമാറ്റം ചെയ്യണം എന്ന ആവശ്യം ബ്രിട്ടൻ അംഗീകരിക്കുകയും ബ്രിട്ടീഷ് പോലീസ് അസാഞ്ജെയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. എംബസിക്ക് പുറത്ത് കാൽ കുത്തുന്ന നിമിഷം അസാഞ്ജെയെ അറസ്റ്റ് ചെയ്യും എന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുടി മറച്ച വാർത്താ വായന വിവാദമായി

September 5th, 2012

veiled-newsreader-epathram

കൈറോ : ഈജിപ്റ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ആദ്യമായി ഒരു വനിത മുടി മറച്ച് വാർത്ത വായിച്ചത് വൻ വിവാദമായി. പുറത്താക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ ഭരണകാലത്ത് മത നിരപേക്ഷതയിൽ ഊന്നൽ നൽകി ഇത്തരം വേഷവിധാനങ്ങൾ ധരിച്ച സ്ത്രീകളെ സർക്കാരിന്റെ മുഖം എന്ന നിലയ്ക്ക് സർക്കാർ ചാനലിൽ വാർത്ത വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകളെ വേഷവിധാനങ്ങളുടെ പേരിൽ വിലക്കിയിരുന്നുമില്ല. എന്നാൽ ഈ പുതിയ മാറ്റം ഭരണത്തിലും ഈജിപ്ഷ്യൻ സമൂഹത്തിലും യാഥാസ്ഥിതിക ചിന്ത പ്രചരിപ്പിക്കുവാനുള്ള മുസ്ലിം ബ്രദർഹുഡിന്റെ ബോധപൂർവ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മുടി മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ സാദ്ധ്യമായത് എന്നും അതിനാൽ ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തുന്ന സ്വാഗതാർഹമായ നടപടി ആണെന്നും വാദിക്കുന്നവരും ഈജിപ്റ്റിലുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിരുന്നിൽ പങ്കെടുത്ത 17 പേരുടെ തല താലിബാൻ അറുത്തു

August 28th, 2012

taliban escape-epathram

കണ്ഡഹാർ : താലിബാനെ പുറത്താക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ നില നിന്നിരുന്ന ഭീകരാവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് താലിബാൻ ഒരു ഗ്രാമത്തിലെ 17 പേരുടെ തല അറുത്തു കൊന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു വിരുന്നിൽ പങ്കെടുത്തതിനുള്ള ശിക്ഷാ നടപടി ആയിരുന്നു ഇത്. വിരുന്നിൽ പങ്കെടുത്ത 2 സ്ത്രീകളെയും 15 പുരുഷന്മാരെയും ആണ് താലിബാൻ വധിച്ചത്.

പൊതുവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അത്തരം വിരുന്നു സൽക്കാരങ്ങൾ പൊതുവെ രഹസ്യമായാണ് നടത്താറ്. വിരുന്നിൽ സംഗീതം ഉണ്ടായിരുന്നതും താലിബാനെ ചൊടിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തെ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായി അപലപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീ ലൈംഗിക വിപ്ലവം : ഹെലെൻ ഓർമ്മയായി

August 14th, 2012

helen-gurley-brown-epathram

മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.

cosmopolitan-magazine-epathram

1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.

young-helen-gurley-brown-epathram
ഹെലെൻ : ഒരു പഴയ ഫോട്ടോ

സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.

യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്വിറ്ററിൽ ബോംബ് ഭീഷണി : യുവാവിനെ വെറുതെ വിട്ടു

July 28th, 2012

paul-chambers-twitter-epathram

ലണ്ടൻ : ട്വിറ്റർ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റുകളുടെ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഒരു വിധി ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചു. വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ നിരാശയിൽ വിമാനത്താവളം താൻ ബോംബ് വെച്ച് തകർക്കും എന്ന് ട്വിറ്ററിൽ ഭീഷണി മുഴക്കിയ യുവാവിനെ വെറുതെ വിടുകയായിരുന്നു കോടതി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ തമാശകളോ അവ എത്ര മോശമായിരുന്നാലും അത് ചെയ്യുന്ന ആൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തക്കതല്ല എന്നാണ് ഈ സുപ്രധാന വിധിയിൽ ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കിയത്.

28കാരനായ പോൾ ചേംബേഴ്സ് ആണ് ട്വിറ്ററിൽ ബോംബ് ഭീഷണി മുഴക്കിയ വിദ്വാൻ. വിമാനത്താവളം അടച്ചിട്ടത് മൂലം പോളിന്റെ യാത്ര മുടങ്ങി. ഈ നിരാശയിൽ പോൾ ട്വിറ്ററിൽ ഇങ്ങനെ എഴുതി – “റോബിൻ ഹുഡ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിമാനത്താവളം ഞാൻ തകർക്കും”

ഒരു നിമിഷത്തെ ആവേശത്തിൽ താൻ എഴുതിയ ഒരു കമന്റ് ഇത്രയേറെ ഗൌരവമുള്ളതായി തീരും എന്ന് താൻ കരുതിയില്ല എന്ന് പോൾ പറയുന്നു. 600 സുഹൃത്തുക്കൾ ട്വിറ്ററിൽ ഉള്ള പോളിന്റെ ഈ ട്വീറ്റ് പക്ഷെ പോളിന്റെ അറസ്റ്റിൽ കലാശിച്ചു.

ഒരു തമാശയായിട്ടോ, അല്ലെങ്കിൽ വിടുവായിത്തരമായിട്ടോ ഒരു അഭിപ്രായം ആരെങ്കിലും ഇത്തരം സോഷ്യൽ നെറ്റ്വർക്കുകളിൽ പറഞ്ഞാൽ, അതെത്ര കണ്ട് മോശമാണെങ്കിൽ കൂടി, അതിനെ ഒരു ഭീഷണിയായിട്ടൊന്നും കാണാൻ ആവില്ല എന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ട്വിറ്റർ ഉപയോക്താക്കൾക്ക് സന്തോഷകരമായ ഈ വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാലി റൈഡ് സ്വവർഗ്ഗരതിക്കാരി

July 25th, 2012

sally-ride-epathram

ന്യൂയോർക്ക് : അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. 1983ൽ ബഹിരാകാശ യാത്ര നടത്തി ലോകത്തെ വനിതകൾക്ക് ആകമാനം ആവേശവും പ്രചോദനവും പകർന്ന സാലി മരണത്തിലൂടെയും തന്റെ സാമൂഹിക പ്രബുദ്ധത നില നിർത്തിയതായി നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ആരാധനാ പാത്രമായ ഒരാൾ താൻ സ്വവർഗ്ഗ രതിക്കാരിയാണ് എന്ന് പുറം ലോകത്തെ അറിയിച്ചത് സ്വന്തം ലൈംഗികതയെ കുറിച്ച് ആത്മാഭിമാനത്തോടെ വളർന്നു വരാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന് സാലിയുടെ സഹോദരി ബേർ റൈഡ് പറഞ്ഞു. സ്വവർഗ്ഗ രതിക്കാർക്ക് ആത്മാഭിമാനത്തോടെ സൈന്യത്തിൽ സേവനം ചെയ്യാൻ സഹായകരമാക്കിക്കൊണ്ട്, ലൈംഗികത അഭിരുചി ചോദിക്കുകയോ പറയുകയോ വേണ്ട എന്ന “ഡോണ്ട് ആസ്ൿ ഡോണ്ട് ടെൽ” എന്ന പിന്തിരിപ്പൻ നയം സൈന്യത്തിൽ നിർത്തലാക്കിയതോടെ അമേരിക്കൻ സമൂഹ മനസ്സിൽ വൻ ചലനമാണ് ഒബാമ സൃഷ്ടിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം

July 15th, 2012

medicine-epathram

വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് ‍ താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിറിയ ബലാൽസംഗം ആയുധമാക്കുന്നു

July 13th, 2012

syria-women-raped-epathram

ദമാസ്കസ് : വിമതരെ ഒതുക്കാൻ സർക്കാർ സൈനികർ ബലാൽസംഗം ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിമത സൈനികരെ പിടികൂടാൻ എന്ന പേരിൽ വീടുകളിൽ കയറുകയും സംഘം ചേർന്ന് വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയുമാണ് സർക്കാർ സൈനികർ ചെയ്യുന്നത് എന്ന് വിമൻ അണ്ടർ സീജ് എന്ന സംഘടന പറയുന്നു. ഇത്തരം 81സംഭവങ്ങൾ എങ്കിലും വ്യക്തമായി തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് ഇവർ അറിയിച്ചു. സൈന്യത്തിന് ഇത്തരമൊരു നിർദ്ദേശം നൽകിയതായി തെളിവില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഈ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഇവർ പറയുന്നു. ബലാൽസംഗത്തിന് ശേഷം സ്ത്രീകളെ പലപ്പോഴും ഇവർ കൊല്ലുകയും ചെയ്യും. ഇതും ശത്രുവിനെ ഭയ ചകിതനാക്കാനുള്ള ഒരു യുദ്ധതന്ത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക ജനസംഖ്യാ ദിനം

July 11th, 2012

population-india-epathram

ഇന്ന് ലോക ജനസംഖ്യ 7 ബില്യൺ കവിഞ്ഞു. അൻപത് വർഷം മുൻപത്തെ കണക്കിനേക്കാൾ രണ്ടര ഇരട്ടിയാണ് ഇത്. ഭൂമിയിൽ ലഭ്യമായ വിഭവങ്ങൾ കുറഞ്ഞു കൊണ്ടിരിക്കെ ഈ വളർച്ച ഭീതിദമാണ്. കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യം, പട്ടിണി, പോഷകാഹാര കുറവ്, രോഗങ്ങൾ, മതിയായ ചികിൽസാ സൌകര്യങ്ങളുടെ അഭാവം, നിരക്ഷരത, യുദ്ധം എന്നിങ്ങനെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അനീതികൾ ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നു. ജനസംഖ്യാ പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനായാണ് 1989ൽ ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതി ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്. 1987 ജൂലൈ 11ന് ലോക ജനസംഖ്യ 5 ബില്യൺ കവിഞ്ഞതാണ് ഈ ദിനത്തിന് പ്രചോദനമായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 26891020»|

« Previous Page« Previous « ഷാവേസിന്റെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറി
Next »Next Page » പെൺ വാണിഭം : പ്രതിക്ക് 170 വർഷം തടവ് »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine