
മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.
ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.
തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.





ന്യൂയോര്‍ക്ക് : പത്തൊന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഐക്യ രാഷ്ട്ര രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താല്‍ക്കാലിക അംഗത്വമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 191 അംഗ രാഷ്ട്രങ്ങളില്‍ 187 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചു. രക്ഷാ സമിതിയിലെ നവീകരണ പ്രക്രിയയില്‍ കൂടുതല്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഇനി ഇന്ത്യക്ക് കഴിയും എന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി : ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമേറോണ്‍ തന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം ബാംഗളൂരില്‍ എത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മേലെ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ ഇന്തോ ബ്രിട്ടീഷ് ബന്ധങ്ങളെ അടുത്തയിടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍ താലിബാനു നേരെ ബ്രിട്ടന്‍ സ്വീകരിച്ച മൃദു സമീപനവും ഇന്ത്യക്ക് നീരസം ഉളവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
അരുണാചല്‍ പ്രദേശില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തെ അപലപിച്ച ചൈനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ വോട്ടിലൂടെ ശക്തമായ തിരിച്ചടി നല്‍കി. 72 ശതമാനം ആയിരുന്നു അരുണാചല്‍ പ്രദേശിലെ പോളിംഗ് നിരക്ക്. 
























