ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇറാൻ : ഇന്ത്യക്ക് അമേരിക്ക 6 മാസം സമയം അനുവദിച്ചു

June 15th, 2012

IRAN-OIL-epathram

വാഷിംഗ്ടൺ : ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നൽകിയ ഇളവ് വെറും 6 മാസത്തേയ്ക്ക് മാത്രമാണ് എന്ന് അമേരിക്ക വ്യക്തമാക്കി. 6 മാസം സമയത്തിനുള്ളിൽ ഇന്ത്യ ഇറാനു മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് ഒബാമ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഗണ്യമായ കുറവ് വരുത്തി എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അടക്കം 7 രാജ്യങ്ങളെ അമേരിക്ക നടപടികളിൽ നിന്നും വിമുക്തമാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു

June 5th, 2012

israel submarines-epathram

ബര്‍ലിന്‍: ഇസ്രായേല്‍ തങ്ങളുടെ അന്തര്‍വാഹിനികളിലെ ക്രൂയിസ് മിസൈല്‍ മുനകളില്‍ ആണവായുധം ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന ആരോപണ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ജര്‍മനിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യന്താധുനിക ഡീസല്‍-ഇലക്ട്രിക് ‘ഡോള്‍ഫിന്‍’ അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുള്ള മധ്യദൂര മിസൈലുകളിലാണ് ആണവായുധം ഘടിപ്പിച്ചിരിക്കുന്നത്.  ജര്‍മന്‍ മാസികയായ ദെര്‍ സ്പീജല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് കണ്ടെത്തി

May 30th, 2012

computer-virus-epathram

മോസ്കോ: ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍  നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി  ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ   ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ.  കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക  എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി

May 16th, 2012

mossad-agent-epathram

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ്‌ അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയായ മൊസാദിന്റെ ഏജന്റ്‌ എന്ന്‌ ആരോപിക്കപ്പെടുന്ന മജീദ്‌ ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.  ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.

കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന്‌ ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നു

May 13th, 2012

hillary-clinton-sm-krishna-epathram

ന്യൂഡൽഹി : ഇറാന്റെ ആണവ പദ്ധതികൾക്ക് എതിരെ ആഞ്ഞടിക്കുന്ന അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയ ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനിൽ നിന്നുമുള്ള എണ്ണ കയറ്റുമതി വെട്ടിച്ചുരുക്കുന്നതായി സൂചന. ഹിലരി ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചത് ഇന്തോ – ഇറാൻ വ്യാപാര ബന്ധത്തിന് കൂച്ചു വിലങ്ങിടുക എന്ന വ്യക്തമായ ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു. ഹിലരി ക്ലിന്റനോടൊപ്പം പൊതു വേദിയിൽ വെച്ച് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇറാനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നേരത്തേയുള്ള നയത്തിന് കടക വിരുദ്ധമായി ഇന്ത്യ ഇറാനിൽ നിന്നും വാങ്ങുന്ന എണ്ണയുടെ അളവിൽ ഗണ്യമായ കുറവ് വരുത്തി എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്ന് അഭിമാനത്തോടെ ക്ലിന്റന്റെ അംഗീകാരം ഉറപ്പു വരുത്താൻ എന്നവണ്ണം പറഞ്ഞത് ഇന്ത്യൻ വിദേശ നയത്തിന്റെ നട്ടെല്ലില്ലായ്മ വിളിച്ചോതുന്ന അവസരമായി താഴ്ന്നത് ഇന്ത്യാക്കാർ ഏറെ അപകർഷതാ ബോധത്തോടെ തന്നെയാണ് വീക്ഷിച്ചത്.

ഒരു മാസത്തിനുള്ളിൽ ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് 4 ലക്ഷം ബാരൽ പ്രതിദിനം എന്നതിൽ നിന്നും 2.7 ലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കു മേൽ നേരിട്ടുള്ള നയതന്ത്ര സമ്മർദ്ദം, സൌദിയിൽ നിന്നും ഇറാഖിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നിർദ്ദേശം, ഇറാനുമായി ധന വിനിമയ മാർഗ്ഗങ്ങൾ നിർത്തി വെയ്ക്കുക എന്നതിനു പുറമെ അമേരിക്കയുടെ നിർദ്ദേശത്തിന് ജൂണിന് മുൻപ് വഴങ്ങിയില്ലെങ്കിൽ ഇന്ത്യക്കെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും എന്നും അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ റഷ്യ ചൈന സംയുക്ത നയം അംഗീകരിച്ചു

April 14th, 2012

china-russia-india-epathram

മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എണ്ണ കച്ചവടം ഇല്ലെങ്കിലും ഇറാൻ തളരില്ലെന്ന് നെജാദ്

April 11th, 2012

mahmoud-ahmadinejad-epathram

ടെഹറാൻ : എണ്ണ കച്ചവടം തടഞ്ഞ് ഇറാനെ തളർത്താൻ ആരും നോക്കേണ്ട എന്ന് ഇറാനിയൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയൻ ഇറാനു മേൽ എണ്ണ ഉപരോധം നടപ്പിലാക്കുന്നതിന് മുൻപു തന്നെ പ്രതികാര നടപടി എന്നവണ്ണം ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തി വെച്ച മൂന്നാമത്തെ രാജ്യമായി ഗ്രീസ് മാറിയതിനെ തുടർന്നാണ് നെജാദ് ഈ പ്രസ്താവന നടത്തിയത്. ബ്രിട്ടനും ഫ്രാൻസുമാണ് ഇറാന്റെ എണ്ണഊപരോധം നേരിടുന്ന മറ്റു രാജ്യങ്ങൾ. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

ഇറാൻ ആണവ ആയുധങ്ങൾ നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യൂറോപ്യൻ യൂണിയൻ ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാൽ പാശ്ചാത്യ ലോകത്തിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഇറാന്റെ നിലപാട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ സൈനിക നടപടി : ഖത്തര്‍ എതിര്‍ക്കും

March 30th, 2012

sheikh-hamad-bin-jassim-bin-jabor-al-thani-epathram

ദോഹ: ഇറാനെതിരായ നീക്കത്തിന് ഖത്തര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഖത്തറിലെ അല്‍ഉദൈദ് അമേരിക്കന്‍ സൈനിക ക്യാമ്പ് ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത് ഒട്ടും സ്വീകാര്യമല്ല എന്നാണ് ഖത്തറിന്റെ നിലപാട്. ഇത് ഇറാനും അമേരിക്കയ്ക്കും അറിയാവുന്നതാണെന്നും ഇരുപക്ഷവും പരസ്പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ തെരഞ്ഞെടുപ്പില്‍ നെജാദിന്റെ പാര്‍ട്ടിക്ക്‌ തിരിച്ചടി

March 4th, 2012

iran-nuclear-programme-epathram
ടെഹ്‌റാന്‍: ഇറാനിലെ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന ഭൂരിപക്ഷം സീറ്റുകളിലും പ്രസിഡന്റ്‌ അഹമ്മദി നെജാദിന്റെ എതിരാളികളായ കണ്‍സര്‍വേറ്റീവുകള്‍ വിജയം നേടി. ഫലം പുറത്തുവന്ന 60 സീറ്റുകളില്‍ 46 സീറ്റുകളിലാണ്‌ കണ്‍സവേറ്റീവ്‌ പാര്‍ട്ടി വിജയം നേടിയത്‌. ഫലം പുറത്തുവരാനുള്ള 11 സീറ്റുകള്‍ നെജാദിന്റെ പാര്‍ട്ടിയും എതിരാളികളും സമാസമം ആകുമെന്നാണ് കരുതുന്നത്‌. നെജാദിന്റെ ജന്മനഗരത്തിലെ ഗര്‍സര്‍ മണ്ഡലത്തില്‍നിന്നു മത്സരിച്ച നെജാദിന്റെ ഇളയ സഹോദരി പര്‍വീണ്‍ അഹ്‌മദി നെജാദ്‌  കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയോട്‌ പരാജയപ്പെട്ടത്  നെജാദിന്റെ പാര്‍ട്ടിക്കു വലിയ  പ്രഹരമായി. പര്‍വീണ്‍ നിലവില്‍ ടെഹ്‌റാന്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്‌.
ഇറാന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ രണ്ടുവര്‍ഷം കൂടി ബാക്കിയുണ്ട്, ഈ വിജയത്തോടെ  പ്രതിപക്ഷം കൂടുതല്‍ ശക്‌തമായിരിക്കെ ഇനി  പാര്‍ലമെന്റില്‍ നെജാദിന്റെ നില കൂടുതല്‍ പരുങ്ങലിലാവും  ഇനി നേരിടേണ്ടിവരിക.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 1045610»|

« Previous Page« Previous « അത്മഹത്യക്കും ഹോം ഡെലിവറി
Next »Next Page » സൗരക്കൊടുങ്കാറ്റ്‌ ഭൂമിയിലേക്ക് എത്തി »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine