സിറിയയെ ആക്രമിക്കാൻ സമ്മർദ്ദം മുറുകുന്നു

September 2nd, 2013

syria-epathram

വാഷിംഗ്ടൺ : സിറിയയെ ആക്രമിക്കുന്നതിൽ അമാന്തിച്ചു നിൽക്കുന്ന അമേരിക്കൻ സർക്കാരിനു മേൽ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ ഇസ്രയേലും സൌദി അറേബ്യയും സമ്മർദ്ദം ചെലുത്തുന്നു. പരസ്പരം ശത്രുക്കൾ ആണെങ്കിലും ഈ കാര്യത്തിൽ സൌദി അറേബ്യയും ഇസ്രയേലും ഒറ്റക്കെട്ടാണ് എന്നത് ശ്രദ്ധേയമാണ്. സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസ്സദ് ആണ് പ്രത്യക്ഷത്തിൽ ഇരു രാഷ്ട്രങ്ങളുടേയും ശത്രു എങ്കിലും ഇവരുടെ യഥാർത്ഥ ലക്ഷ്യം ഇറാൻ തന്നെയാണ്. രാസായുധ പ്രയോഗവും നിരപരാധികളെ കൊന്നൊടുക്കുക എന്ന ആരോപണങ്ങളും നിലനിൽക്കെ ആക്രമണത്തിന് മടിച്ചു നിൽക്കുന്ന അമേരിക്കയുടെ തണുത്ത നിലപാട് ഇറാന് പ്രചോദനമാകും എന്നാണ് ഇസ്രയേലിന്റെ ആശങ്ക. അമേരിക്കയെ പേടിയില്ലാതാകുന്നതോടെ ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോവാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഇസ്രയേലിന്റെ കണക്ക്കൂട്ടൽ. ഇങ്ങനെ വന്നാൽ ഇറാനെ ഇസ്രയേൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ആക്രമിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ ഭൂചലനം : മൂന്ന് മരണം

April 9th, 2013

earthquake-epathram
തെഹ്റാന്‍ : ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മൂന്നു പേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നര മണി യോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിലെ ഏക ആണവ നിലയം സ്ഥിതി ചെയ്യുന്ന തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ബുഷെഹ്റിന് സമീപമുള്ള കാകി യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഇറാനിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

അബുദാബി, ദുബായ്, ഷാര്‍ജ, ബഹ്‌റൈന്‍, ഖത്തര്‍ അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക നൊബേൽ സമ്മാനവുമായി ഇറാൻ

October 14th, 2012

Mahmoud Ahmadinejad-epathram

ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും ആദരിക്കാനായി നൊബേൽ സമ്മാനത്തിന് ബദലായി “ഗ്രേറ്റ് പ്രോഫറ്റ് വേൾഡ് പ്രൈസ്” നൽകുമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. നൊബേൽ സമ്മാനം പോലുള്ള ആഗോള ബഹുമതികൾക്ക് തയ്യാറെടുക്കാൻ ഇത് മുസ്ലിം രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർക്ക് പ്രചോദനം നൽകും എന്നു ഇറാന്റെ ശാസ്ത്ര സാങ്കേതിക വൈസ് പ്രസിഡണ്ട് നസ്റിൻ സൊൽത്താൻഖ അറിയിച്ചു. ഇറാൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് മേഖലകളിലായിട്ടാണ് സമ്മാനം നൽകുക. എന്നാൽ ഈ മൂന്ന് മേഖലകൾ ഏതെന്ന് അവർ വെളിപ്പെടുത്തിയില്ല. നൊബേൽ സമ്മാനം ആറ് മേഖലകളിലാണ് ഇപ്പോൾ നൽകുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദിയാണ് നൊബേൽ സമ്മാനം നേടിയ ഒരേ ഒരു ഇറാൻ സ്വദേശി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാൻ ജീമെയിൽ നിരോധിച്ചു

October 2nd, 2012

gmail-blocked-epathram

ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.

അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആണവായുധം കാട്ടി വിരട്ടണ്ട : നെജാദ്

September 28th, 2012

mahmoud-ahmadinejad-epathram

ഐക്യരാഷ്ട്ര സഭ : അമേരിക്കയുടെയും ഇസ്രായേലിന്‍െറയും പാശ്ചാത്യ രാഷ്ട്രങ്ങളുടെയും വിരട്ടല്‍ വിലപ്പോവില്ലെന്നും, ഊര്‍ജ്ജാവശ്യത്തിനുള്ള ആണവോര്‍ജ നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദ് യു. എൻ. പൊതുസഭയില്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ആണവ ഊര്‍ജ്ജത്തെ ഉപയോഗിക്കാന്‍ ഇറാന്‍ തയ്യാറാകൂ. അതിനെ എതിര്‍ക്കുന്ന ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന അമേരിക്കന്‍ നടപടിയെ നെജാദ് രൂക്ഷമായി വിമര്‍ശിച്ചു. തന്‍െറ എട്ടാമത്തെയും അവസാനത്തെയും പ്രസംഗത്തിലാണ് നെജാദിന്റെ ഈ പരാമര്‍ശം. സമാധാനപരമായ ലോകം നിലനില്‍ക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അമേരിക്കയുമായി ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അമേരിക്കയുടെ ഉപരോധം ഇറാന്‍ ജനതയോടുള്ള പ്രതികാരമാണെന്നും നെജാദ് പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ താവളങ്ങൾ ആക്രമിക്കും : ഇറാൻ

September 24th, 2012

iran-missile-test-epathram

ടെഹ്റാൻ : ഇസ്രയേൽ തങ്ങളെ ആക്രമിക്കുന്ന പക്ഷം ഇറാൻ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടും എന്ന് ഇറാനിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു ആക്രമണം ഇറാൻ തുടങ്ങി വെച്ചാൽ മദ്ധ്യ പൂർവ്വേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് കൂടി യുദ്ധത്തിൽ പങ്കു ചേരേണ്ടി വരും. ഇതാണ് ഇറാന്റെ തന്ത്രം. അണു ബോംബ് നിർമ്മിക്കപ്പെടുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കും എന്ന ഇസ്രയേലിന്റെ ഭീഷണിക്കുള്ള മറുപടി ആയാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്ന് ഇറാൻ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാൻ ഉത്തര കൊറിയയുമായി സാങ്കേതിക വിദ്യ കൈമാറും

September 3rd, 2012

Mahmoud Ahmadinejad-epathram

ടെഹറാൻ : അമേരിക്കയുടെ വിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ശാസ്ത്ര – സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇറാനും ഉത്തര കൊറിയയും ഒപ്പു വെച്ചു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി ശാസ്ത്ര സാങ്കേതിക പരീക്ഷണ ശാലകൾ സ്ഥാപിക്കുകയും വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജ്ജം, ഭക്ഷണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യും. ഇറാൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ്, ഉത്തര കൊറിയയുടെ ഭരണത്തലവൻ കിം യോങ് നാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ഉത്തര കൊറിയയ്ക്കും ഇറാനും പൊതു ശത്രുക്കളാണ് ഉള്ളത് എന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അൽ ഖമേനി അറിയിച്ചതായി ഇറാൻ ടെലിവിഷൻ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാശ്ചാത്യ ഉപരോധത്തിനെതിരെ പിന്തുണക്കണം – ഇറാന്‍

August 27th, 2012

NAM Summit 2012-epathram
തെഹ്റാന്‍: ചേരിചേരാരാജ്യ (നാം) ഉച്ചകോടി ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടങ്ങി. ഉച്ചകോടി ഒരാഴ്ചയോളം  നീണ്ടുനില്‍ക്കും  ഉച്ചകോടിയുടെ പ്രാരംഭ സമ്മേളനം ഇറാന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ സാലിഹി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. ഇപ്പോള്‍ രക്ഷാ സമിതിയില്‍ വന്‍ശക്തി രാജ്യങ്ങളുടെ മേല്കോയ്മയാണ് അതില്ലാതാക്കിയാലെ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായ നീതി ലഭിക്കുകയുള്ളൂ. അതിനു രക്ഷാസമിതി ജനാധിപത്യപരമായ രീതിയില്‍ ഉടച്ചു വാര്‍ക്കണം. ഇറാന്റെ ആണവ സാങ്കേതിക ജ്ഞാനം സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാന് അല്ലാതെ ആണവായുധ പദ്ധതികള്‍ ഇറാന്റെ ലക്ഷ്യമല്ലെന്നും  സാലിഹി വിശദീകരിച്ചു. ഇറാന്റെ ന്യായമായ ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെ സാമ്പത്തിക ഉപരോധം നടപ്പാക്കുനാണു  പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നത് ഇതിനെ തടയിടാന്‍  ‘നാം’ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു.

- ലിജി അരുണ്‍

വായിക്കുക:

Comments Off on പാശ്ചാത്യ ഉപരോധത്തിനെതിരെ പിന്തുണക്കണം – ഇറാന്‍

നാം ഉച്ചകോടി ഇറാനില്‍, വിമര്‍ശനവുമായി ഇസ്രയേല്‍

August 25th, 2012

nam-summit-2012-logo-epathram

യെരൂശലേം : ഇറാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇസ്രയേല്‍ രംഗത്ത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചേരിചേരാ (നാം) ഉച്ചകോടി അടുത്ത ആഴ്ച തെഹ്റാനില്‍ ചേരാനിരിക്കെയാണ് ഇറാന്റെ പ്രചാരണ കെണിയില്‍ വീഴരുതെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയത്. ഇറാന്റെ താല്പര്യങ്ങളും നിലപാടുകളും സാധൂകരിക്കാന്‍ ഈ ഉച്ചകോടിയില്‍ ഇറാൻ ഭരണകൂടം ഇടപെടുമെന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രി യിഗാല്‍ പാല്‍മര്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വരുന്ന യു. എൻ. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ഉച്ചകോടിയില്‍ പങ്കെടുക്കരുത് എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. പങ്കെടുത്താല്‍ അത് വലിയ അബദ്ധമാകുമെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി തുടങ്ങി പ്രമുഖരായ പല ലോക നേതാക്കളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാനില്‍ ശക്തമായ ഭൂകമ്പം 227 മരണം

August 12th, 2012

earthquake-epathram

ടെഹ്‌റാന്‍ : വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ ചുരുങ്ങിയത് 227 പേരെങ്കിലും മരിച്ചു. 1,300-ല്‍ പരം പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തബ്‌രിസ്, അഹാര്‍, എന്നീ നഗരങ്ങളിലാണ് ശക്തമായ ചലനങ്ങള്‍ ഉണ്ടായത്. ഇരുപതോളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. 60-ഓളം ഗ്രാമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. തബ്‌രിസിന് 60 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് പ്രാദേശിക സമയം 4.53-നാണ് ആദ്യ ഭൂചലനമുണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹാരിസ്, വര്‍സാഗാന്‍ എന്നിവിടങ്ങളിലും വന്‍ നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതിയും റോഡുകളും പാടെ തകരാറില്‍ ആയതിനാല്‍ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1034510»|

« Previous Page« Previous « അണക്കെട്ട് തകര്‍ന്നു 10 പേർ കൊല്ലപ്പെട്ടു
Next »Next Page » അമേരിക്കൻ സൈനിക കപ്പൽ ടാങ്കറിൽ ഇടിച്ചു »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine