ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു

January 5th, 2012

oil-price-epathram

ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന്‌ പോകുന്ന ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത്‌ ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്‌. ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹോര്മുസ്‌ കടലിടുക്ക്‌ അടയ്ക്കില്ല : ഇറാന്‍

January 1st, 2012

strait-of-hormuz-epathram

ലോകത്തിന്റെ എണ്ണ കപ്പലുകളുടെ പ്രധാന യാത്രാ മാര്‍ഗ്ഗമായ ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഭീഷണിയില്‍ നിന്നും ഇറാന്‍ പുറകോട്ട് പോയി. ഇറാന്റെ എണ്ണ കയറ്റുമതിയ്ക്ക് മേല്‍ പാശ്ചാത്യ ലോകം അന്താരാഷ്‌ട്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിട്ടു കൊണ്ട് തങ്ങള്‍ പ്രതികരിക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്റെ ഉപ രാഷ്ട്രപതി മൊഹമ്മദ്‌ റേസാ റഹീമി പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ ചരക്ക്‌ ഗതാഗതത്തിന്റെ ആറില്‍ ഒരു ഭാഗം ആശ്രയിക്കുന്ന ഈ കടല്‍ മാര്‍ഗ്ഗം തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തടയാന്‍ ആവും എന്ന് ഇറാന്റെ നാവിക സേനാ മേധാവിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ കടലിടുക്ക്‌ അടയ്ക്കുക എന്ന തന്ത്രം തങ്ങള്‍ ഇപ്പോള്‍ പ്രയോഗിക്കില്ല എന്നും പാശ്ചാത്യ ഭീഷണിയെ നേരിടാന്‍ മറ്റു തന്ത്രങ്ങളെയാണ് തങ്ങള്‍ ആശ്രയിക്കുക എന്നുമാണ് ഇന്ന് ഇറാന്റെ സൈനിക വെബ് സൈറ്റില്‍ ഒരു ഉയര്‍ന്ന സൈനിക കമാണ്ടര്‍ വെളിപ്പെടുത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന് ആണവായുധ പരിപാടി ഇല്ലെന്ന് റഷ്യ

December 10th, 2011

iran-nuclear-programme-epathram

മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ്‌ തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ്‌ വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്‌. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനിലെ ഇറ്റാലിയന്‍ അംബാസിഡറെ തിരികെ വിളിച്ചു

December 2nd, 2011

Terzi-Giulio-epathram

ടെഹ്‌റാന്‍: ബ്രിട്ടീഷ് എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലുള്ള ഇറാനിയന്‍ നയതന്ത്രഞ്ജരെ പുറത്താക്കിയത്തിന് പിന്നാലെ ഇറാനിലെ ഇറ്റലി അംബാസഡറര്‍ ആല്‍ബര്‍ട്ടോ ബ്രഡാനിനിയെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്യുലിയോ ടേര്‍സി പറഞ്ഞു. രാജ്യാന്തര സമൂഹവും ഇറാനും തമ്മിലുളള പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണു നടപടിയെന്ന് ടേര്‍സി പറഞ്ഞു. ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇറാനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ കൂടുതല്‍ ഉപരോധം

December 2nd, 2011

ബ്രസല്‍സ്: ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ മന്ത്രിമാര്‍ അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (എ.ഐ.ഇ.എ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ ബ്രിട്ടന്‍ സ്വന്തം നിലയിലും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാനിലെ എംബസി വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ബ്രിട്ടന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ ഇറാനില്‍നിന്ന് തിരിച്ചുവിളിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ കൈയേറി

November 30th, 2011

iran-uk-embassy-epathram

തെഹ്റാന്‍: ഇറാനിലെ ബ്രിട്ടീഷ്‌ എംബസി കാര്യാലയം വിദ്യാര്‍ഥികളടങ്ങുന്ന സംഘം കൈയേറി. രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള പ്രതിഷേധ സൂചകമായാണ് തലസ്ഥാന നഗരിയായ തെഹ്റാനിലെ ബ്രിട്ടീഷ് എംബസി കാര്യാലയം പ്രക്ഷോഭകര്‍ കൈയേറിയത്.കോമ്പൗണ്ടിലേക്ക് പ്രകടനമായെത്തിയ വിദ്യാര്‍ഥികളടങ്ങുന്ന സംഘം അവിടെയുള്ള ബ്രിട്ടീഷ് പതാക നീക്കുകയും പകരം ഇറാന്‍റെ പതാക സ്ഥാപിക്കുകയും ചെയ്തു. എംബസിക്കകത്തു കയറിയ ഏതാനും പ്രക്ഷോഭകര്‍ ആറ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായി അസോസിയേറ്റ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് മോചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപരോധങ്ങള്‍ വിലപ്പോവില്ല : ഇറാന്‍

November 23rd, 2011

mahmoud-ahmadinejad-epathram

ടെഹ്‌റാന്‍ : ഇറാന്റെ സമ്പദ്‌ വ്യവസ്ഥയെ ഒറ്റപ്പെടുത്തി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പാശ്ചാത്യ ലോകത്തിന്റെ തന്ത്രം വിലപ്പോവില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. ഇന്നലെ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് എതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ഫ്രാന്‍സ്‌ “ചില പുതിയ” ഉപരോധങ്ങളുമാണ് പ്രഖ്യാപിച്ചത്‌. ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് സ്വത്തുക്കള്‍ മരവിപ്പിക്കുകയും എണ്ണ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയും അടങ്ങുന്ന നടപടികളാണ് പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുക.

ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ ആവശ്യം.

ഇത്തരം നടപടികള്‍ക്ക്‌ മറ്റു രാജ്യങ്ങളുമായുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങളെയും വ്യാപാരത്തെയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ല എന്നാണ് ഇതേ സംബന്ധിച്ച് ഇറാന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃപരിശോധിക്കും: ഇറാന്‍

November 21st, 2011

ali-larijani-epathram

ടെഹ്റാന്‍: ഇറാന്‍റെ ആണവോര്‍ജ പരിപാടിയെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ശാസിച്ച സാഹചര്യത്തില്‍ യു. എന്‍ ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃ പരിശോധിക്കേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ അലി ലാരിജാനിയാണു ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക നീക്കങ്ങളെ മാത്രം സസൂക്ഷ്മം നിരീക്ഷിക്കുന്ന നടപടിയുമായി യോജിച്ചു പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ പദ്ധതിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠ്യേനയാണ് ഏജന്‍സി പാസാക്കിയത്. അതേസമയം ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തുര്‍ക്കി നടുങ്ങി രക്ഷാദൗത്യം തുടരുന്നു

October 24th, 2011

അങ്കാറ‌: തുര്‍ക്കിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. 217 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്‌ഥിരീകരണം. ആയിരക്കണക്കിനാളുകള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വാന്‍ പ്രവിശ്യ പ്രധാനമന്ത്രി ആര്‍. തായിപ്‌ എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ഒരു ലക്ഷത്തോളം ആളുകര്‍ താമസിക്കുന്ന എര്‍കിസ്‌ നഗരത്തിലെ 55 അപാര്‍ട്ടുമെന്റുകള്‍ നിലംപൊത്തിയതായും നിരവധി ആളുകള്‍ ഇതില്‍ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. നൂറിലേറെപ്പേര്‍ വാന്‍ നഗരത്തിലും 117 പേര്‍ എര്‍സിസിലും മരിച്ചതായി ആഭ്യന്തരമന്ത്രി നയിം സാഹിന്‍ അറിയിച്ചു. 1090 പേര്‍ക്കു പരുക്കേറ്റു. ഫ്‌ളഡ്‌ലൈറ്റുകളുടെ സഹായത്തോടെയാണ്‌ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. ജനങ്ങള്‍ പരിഭ്രാന്തരാണെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്‌ഥാപിച്ചിട്ടില്ലെന്നും വാന്‍ മേയര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തുടര്‍ചലനങ്ങളുണ്ടാകുന്നതിനാല്‍ രാത്രിയിലും ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്കു പുറത്തിറങ്ങിനില്‍ക്കുകയാണ്‌. 1275 തിരച്ചില്‍-രക്ഷാസേനകളും ആറു ബറ്റാലിയന്‍ സൈന്യവും 145 ആംബുലന്‍സുകളുമാണ്‌ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. നാല്‌ ഹെലികോപ്‌റ്റര്‍ ആംബുലന്‍സും സൈനിക കാര്‍ഗോ വിമാനങ്ങളും രംഗത്തുണ്ട്‌. എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അറിയിച്ചു. ഇറാന്‍ അതിര്‍ത്തിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്റെ മിസൈല്‍ പരീക്ഷണം വിജയം കണ്ടു, അമേരിക്കയ്ക്ക്‌ ആശങ്ക

June 29th, 2011

iran-missile-test-epathram

ടെഹ്‌റാന്‍: മധ്യദൂര മിസൈല്‍ ഉള്‍പ്പെടെ 14 മിസൈലുകള്‍ ഇറാന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിനേയോ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങളേയോ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഷബാബ്‌ മൂന്നിന്റെ പരിഷ്‌കൃത രൂപമായ മധ്യദൂര മിസൈലുകള്‍. 2,000 കിലോമീറ്റര്‍ വരെയുള്ള കേന്ദ്രങ്ങളിലേക്ക് തൊടുത്തു വിടാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെങ്കിലും ഇപ്പോള്‍ അതിനു മുതിരുന്നില്ലെന്ന്എലൈറ്റ്‌ റെവലൂഷണറി ഗാര്‍ഡിന്റെ എയറോസ്‌പേസ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നും എന്നാല്‍ ഇസ്രയേലിനേയും അമേരിക്കയേയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്നും അമീര്‍ അലി സൂചിപ്പിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 8567»|

« Previous Page« Previous « ഫ്ലോറന്‍സില്‍ പുതിയ യാക്കോബായ ഇടവക
Next »Next Page » തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല »



  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine