ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ

July 25th, 2012

agni-5-missile-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉല്പ്പാദിപ്പിച്ച പ്ലൂട്ടോണിയം മുഴുവനായി അണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഇപ്പോൾ ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു. അണവ ശേഷിയുള്ള വിക്ഷേപണ സംവിധാനങ്ങൾ കര സേനയിലും നാവിക സേനയിലും വ്യോമ സേനയിലും വിന്യസിക്കണം എന്നാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് പൂർണ്ണമായി നിറവേറ്റാൻ ഇനിയും കാലതാമസം ഉണ്ടാവും എന്ന് ഇവർ നിരീക്ഷിക്കുന്നു. 130ഓളം ആണവ ആയുധങ്ങൾ നിർമ്മിക്കാൻ തക്കവണ്ണം 520 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇന്ത്യയുടെ പക്കൽ ഉള്ളത്. എന്നാൽ ഇത് മുഴുവൻ ഇനിയും ഉപയോഗിച്ചു കഴിഞ്ഞിട്ടില്ല.

മുംബൈക്ക് അടുത്തുള്ള ധ്രുവ പ്ലൂട്ടോണിയം ഉത്പാദന റിയാക്ടറിന് പുറമെ വിശാഖപട്ടണത്തിലും കല്പാക്കത്തിലും ഇന്ത്യ പുതിയ റിയാക്ടറുകൾ പണിയുന്നുണ്ട്. ഇതെല്ലാം പ്രവർത്തന ക്ഷമമാവുന്നതോടെ ഇന്ത്യയുടെ പ്ലൂട്ടോണിയം ഉത്പാദന ശേഷി വൻ തോതിൽ വർദ്ധിക്കും. 5000 കിലോമീറ്ററിൽ അധികം ദൂരത്തേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ 2012 ഏപ്രിൽ 19ന് വിജയകരമായി വിക്ഷേപിച്ചതോടെ ചൈനയുടെ അന്തർഭാഗത്തേക്ക് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതിനു മറുപടി എന്നവണ്ണം പാക്കിസ്ഥാൻ അണവ പ്രാപ്തിയുള്ള ഷഹീൻ-1 എ എന്ന മദ്ധ്യ ദൂര മിസൈലും പരീക്ഷിച്ചതോടെ സങ്കീർണ്ണമായ ഇന്തോ – പാൿ – ചൈനീസ് സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനുള്ള സഹായം അമേരിക്ക വെട്ടിക്കുറച്ചു

July 21st, 2012

terrorism-pakistan

വാഷിംഗ്ടൺ : പാക്കിസ്ഥാനുള്ള അമേരിക്കൻ സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചു. തീരുമാനം ഐകകണ്ഠേന ആയിരുന്നു. റിപബ്ളിക്കൻ സഭാംഗം ടെഡ് പോ അവതരിപ്പിച്ച പ്രമേയം 1.3 ബില്യൺ ഡോളറിന്റെ കുറവാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചർച്ചയ്ക്ക് ശേഷം 650 മില്യൺ ഡോളറായി കുറച്ചു. ശബ്ദ വോട്ടോടെയാണ് പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഭീകരത്യ്ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടെഡ് പോ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വിശ്വസിക്കാൻ കൊള്ളാത്തതും ചതിക്കാൻ മടിയില്ലാത്തതുമാണ് എന്നും പറഞ്ഞു. അമേരിക്കയുടെ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിച്ച് അമേരിക്കയെ തന്നെ ആക്രമിക്കാൻ ഭീകരവാദികൾക്ക് ധന സഹായം ചെയ്യുകയാണ് പാക്കിസ്ഥാൻ. ഇനിയും ഇത് തുടരാനാവില്ല എന്ന് ടെഡ് പോ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി രാജ പര്‍വേസ് അഷ്റഫിനെ തെരഞ്ഞെടുത്തു.

June 24th, 2012
raja pervez ashraf-epathram
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ 25 ാമത് പ്രധാനമന്ത്രിയായി രാജ പര്‍വേസ് അഷ്റഫിനെ തെരഞ്ഞെടുത്തു. നേരത്തേ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന മഖ്ദൂം ഷഹാബുദ്ദീന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരുന്ന വ്യാഴാഴ്ച അറസ്റ്റ് വോറന്‍റ് ലഭിച്ച പശ്ചാത്തലത്തിലാണ് രാജ പര്‍വേസ് അഷ്റഫിന്റെ പേര് പരിഗണിച്ചത്‌.  നാഷനല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണകക്ഷി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്റഫിന് 211 വോട്ടു ലഭിച്ചു. പ്രതിപക്ഷം പി. എം. എല്‍-എന്‍ സ്ഥാനാര്‍ഥി സര്‍ദാര്‍ മെഹ്താബ് അഹമ്മദ് ഖാന്‍ അബ്ബാസിക്ക് 89 വോട്ടു ലഭിച്ചു. പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ രാജകുടുംബാംഗമാണ് 61കാരനായ രാജ പര്‍വേസ് അഷ്റഫ്.  2002ലും 2008ലും നാഷനല്‍ അസംബ്ലിയിലേക്കു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

യുവഗായികയെ വെടിവച്ചുകൊന്നു

June 20th, 2012
Ghazala-Javed-epathram
പെഷാവര്‍: പാകിസ്ഥാനിലെ യുവ ഗായികയായ ഗസാല ജാവേദിനെ (24) വെടിവച്ചു കൊന്നു. പെഷാവറിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ ബ്യൂട്ടിസലൂണില്‍ നിന്നറങ്ങവേ ബൈക്കിലെത്തിയ തോക്കുധാരികളുടെ വെടിയേറ്റാണ് ഇവരും കൂടെയുണ്ടായിരുന്ന പിതാവും കൊല്ലപ്പെട്ടത്‌.  2009ല്‍ സ്വാത്‌ താഴ്‌വരയില്‍ സൈന്യം ആക്രമണം ശക്‌തമാക്കിയ താലിബാന്റെ മര്‍ദകഭരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സംഗീതത്തില്‍ തൊഴില്‍ കണ്ടെത്താനായി അവിടം വിടുകയായിരുന്നു ഗസാല. എന്നാല്‍ താലിബാനല്ല ഈ അക്രമത്തിനു പിന്നിലെന്നും ഇവരുടെ മുന്‍ ഭര്‍ത്താവിനെയാണ് സംശയമെന്നും പോലീസ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ക്വയ്ദ രണ്ടാമന്‍ കൊല്ലപ്പെട്ടു

June 6th, 2012

Predator-Drone-epathram
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അല്‍ ക്വയ്ദ നേതൃത്വത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന അബു യഹ്യ അല്‍ ലിബി  അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്ഥാനിലെ മിര്‍ അലി പട്ടണത്തില്‍ ഇന്നലെയാണ് സി. ഐ. എ ഡ്രോണ്‍ ആക്രമണം നടത്തിയത്. 15 ഭീകരര്‍ ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ലിബി ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും യു. എസ്. അധികൃതര്‍ പറഞ്ഞു. ലിബിയന്‍ സ്വദേശിയായ ലിബിയുടെ തലയ്ക്ക് യു. എസ്. 10 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലിബിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങളെന്നും 2009ലും ഇതുപോലെ  തെക്കന്‍ വസീരിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടുതല്‍ സ്ഥിരീകരണത്തിനു ശേഷമേ യു. എസ്. സൈന്യം ഇക്കുറി ലിബിയുടെ മരണ വാര്‍ത്ത പുറത്തുവിടൂ എന്ന് റിപ്പോര്‍ട്ടുകള്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാഹച്ചടങ്ങില്‍ നൃത്തമാടിയ 4 സ്ത്രീകളെ വധിച്ചു

June 5th, 2012

women-killed-for-dancing-with-men-epathram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പുരുഷന്മാര്‍ക്കൊപ്പം നൃത്തമാടിയ നാല് സ്ത്രീകളെയും അവര്‍ക്ക് പിന്തുണയേകി ഒപ്പം നൃത്തം ചവിട്ടിയ രണ്ടു പുരുഷന്മാരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഗോത്രമേഖലയിലാണ് ഈ ക്രൂരമായ സംഭവം ഉണ്ടായത്‌. കുടുംബത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിധി നടപ്പിലാകിയ ഒരു മതപണ്ഡിതനെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കച്ചവടം പാക്കിസ്താനില്‍ വേണ്ട ഹാഫിസ് സയീദ്

May 27th, 2012

hafiz_saeed-epathram

ലാഹോര്‍: പാക്കിസ്ഥാനിലെ വിപണിയില്‍ ഇന്ത്യന്‍ സാന്നിധ്യം ആവശ്യമില്ലെന്നും  ഒരു പരമാധികാര രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യയുടെ വിപണിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് ഇത് അനുവദിക്കാന്‍ കഴിയില്ല എന്ന് സയീദ് അഭിപ്രായപ്പെട്ടു.   തീവ്രവാദമത സംഘടനകളുടെ കൂട്ടായ്മയായ ദെഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ (ഡി. പി. സി) യോഗത്തില്‍ വച്ചാണ് സയീദ് ഇന്ത്യന്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്ക് സൗഹൃദ രാജ്യ പദവി നല്‍കുന്നതിനെതിരെ ഡി. പി. സി. ശക്തമായ  പ്രതിഷേധ റാലികള്‍ നടത്തിയിരുന്നു. നാല്‍പ്പതോളം തീവ്രവാദ സംഘടനകല്‍ അടങ്ങിയതാണ്  ഡി. പി. സി. എന്ന സംഘടന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ

May 25th, 2012

bilawal-butto-epathram

വാഷിംഗ്‌ടണ്: തെരഞ്ഞെടുപ്പ്‌ പര്യാടനത്തിനിടെ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയു മകന്‍ മുഷറഫിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്‌. തന്റെ അമ്മയെ കൊലപ്പെടുത്തിയത് അന്നത്തെ പ്രസിഡന്റ്‌ പര്‍വേഷ് മുഷറഫാണെന്ന്‌ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ. ബേനസീറിന്റെ ജീവന് ഭീഷണിയുണ്ടെന്നകാര്യം മുഷറഫിന് അറിയാമായിരുന്നു എന്നിട്ടും ഒന്നും ചെയ്തില്ല കൂടാതെ ഉമ്മയെ പല തവണ മുഷറഫ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബിലാവല്‍ വിശദീകരിച്ചു. ബിലാവല്‍ സി. എന്‍. എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“അദ്ദേഹം(പര്‍വേഷ് മുഷറഫ്) എന്റെ അമ്മയെ(ബേനസീര്‍ ഭൂട്ടോ) കൊന്നു. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ അദ്ദേഹത്തില്‍ ചുമത്തുകയാണ്”- ബിലാവല്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു

May 25th, 2012

afreedi-epathram

വാഷിംഗ്‌ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന്‌ 330 ലക്ഷം യു. എസ്‌. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു‌. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഈ നടപടി.  സെനറ്റ്‌ പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ്‌ അപ്രോപ്രിയേറ്റ്‌ കമ്മറ്റി ഐക്യകണ്‌ഠമായാണ്‌ പാസാക്കിയത്‌.

രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത്‌ ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.

ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റിയിലെ ഡെമോക്രാറ്റിക്‌ ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ്‌ വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം

May 21st, 2012

no-twitter-epathramഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സോഷ്യല്‍ നെറ്റ്വര്‍ക് ട്വിറ്ററിനു അപ്രഖ്യാപിത നിരോധനം. പാക്കിസ്ഥാനില്‍ പല ഭാഗങ്ങളിലും ട്വിറ്റര്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ട്വിറ്റര്‍ നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ വാദം. എന്നാല്‍, ഇസ്ലാമാബാദും റാവല്‍ പിണ്ടിയും ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളിലൊന്നും ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു പരാതിയുണ്ട് വ്യാപകമായുണ്ട്. കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും ട്വിറ്റര്‍ ഉപയോഗിക്കാനുള്ള സൗകര്യം അപ്രഖ്യാപിതമായി വിലക്കി എന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 1545610»|

« Previous Page« Previous « ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു
Next »Next Page » യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine