സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

ബിൻ ലാദനെ പിടികൂടാൻ സഹായിച്ചെന്ന് ഐ.എസ്.ഐ.

April 29th, 2012

osama-bin-laden-epathram

വാഷിംഗ്ടൺ : ഒസാമാ ബിൻ ലാദനെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് തങ്ങളാണെന്ന വാദവുമായി പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. രംഗത്തു വന്നു. ബിൻ ലാദനെ പിടി കൂടിയതിന്റെ വാർഷികം അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അവകാശവാദം.

ബിൻ ലാദനെ സഹായിക്കാൻ സഹായിച്ച ടെലിഫോൺ നമ്പർ തങ്ങളാണ് അമേരിക്കൻ അധികൃതർക്ക് നല്കിയത് എന്നാണ് ഐ. എസ്. ഐ. പറയുന്നത്. എന്നാൽ നമ്പർ ലഭിച്ചതിനു ശേഷം അമേരിക്ക തങ്ങളിൽ നിന്ന് തുടർ നടപടികൾ മറച്ചു വെച്ചു തങ്ങളെ വഞ്ചിച്ചു എന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തോട് ഐ. എസ്. ഐ. ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ബിൻ ലാദനെ ഏറെ നാൾ സംരക്ഷിച്ചത് ഐ. എസ്. ഐ. ആണെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ നടത്തുന്ന ഈ അവകാശ വാദത്തെ അമേരിക്കൻ അധികൃതർ തള്ളിക്കളഞ്ഞു. നമ്പർ തങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ബിൻ ലാദനെ പിടികൂടാൻ അമേരിക്ക നടത്തിയ നീക്കം പാക്കിസ്ഥാന്റെ പരമാധികാരത്തിന് വെല്ലുവിളിയായിരുന്നു എന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അന്ന് അഭിപ്രായപ്പെട്ടിരുന്നത്. മാത്രമല്ല ബിൻ ലാദനെ പിടികൂടാൻ അമേരിക്കൻ ചാര സംഘടനയെ സഹായിച്ച ഒരു പാക്കിസ്ഥാനി ഡോക്ടറെ രാജ്യദ്രോഹ കുറ്റത്തിന് പാക്കിസ്ഥാൻ തടവിൽ ഇട്ടിരിക്കുകയുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

April 25th, 2012
pakistan-id-cards-for-hindus-epathram
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് കമ്പ്യൂട്ടറൈസ് ചെയ്ത ദേശീയ തിരിച്ചറിയല്‍ കാര്‍ഡു നല്‍കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് വിവാഹം റജിസ്റ്റര്‍ ചെയ്യുവാന്‍ നിയമം ഇല്ല. അതിനാല്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാറില്ല. ഇതുമൂലം പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിവാഹിതയായിട്ടും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് തീര്‍ഥാടനത്തിനു വരാന്‍ സാധിക്കാതിരുന്ന പ്രേം സാരി മായി എന്ന സ്ത്രീയെ കുറിച്ച്  പത്രവാര്‍ത്തകള്‍ വന്നിരുന്നു. അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നവള്‍ എന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ  തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിലവിലുള്ള നിയമത്തില്‍ ആവശ്യമായഭേദഗതികള്‍ വരുത്തുവാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സിയായ എന്‍. എ. ആര്‍. ഡി. എ  യോഗം ചേരുമെന്ന് അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

പാക്കിസ്ഥാനിൽ 400 തടവുകാർ ജെയിൽ ചാടി

April 15th, 2012

pakistan-prison-epathram

ഇസ്ലാമാബാദ് : നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ തകർന്ന പാക്കിസ്ഥാനിലെ ഒരു ജെയിലിൽ നിന്ന് 400ഓളം തടവുകാർ രക്ഷപ്പെട്ടു. ഗ്രനേഡുകളും റോക്കറ്റുകളും അടക്കം വൻ പടക്കോപ്പുകളുമായിട്ടാണ് ആക്രമണം നടന്നത്. ഞായറാഴ്ച്ച രാവിലെ നടന്ന ആക്രമണത്തിൽ 150ഓളം ഭീകരർ പങ്കെടുത്തു. താലിബാനും അൽ ഖൈദയും എറെ സജീവമായ പ്രദേശത്തായിരുന്നു ഈ സെൻട്രൽ ജെയിൽ സ്ഥിതി ചെയ്തിരുന്നത്.

അയിരത്തോളം തടവുകാർ പാർത്തിരുന്ന ജെയിലിൽ ഒട്ടേറെ ഭീകരരും ഉണ്ടായിരുന്നു. രക്ഷപ്പെട്ടതിൽ നിരവധി ഭീകരരും ഉണ്ട്. അടുത്തയിടെ മറ്റു ജെയിലുകളിൽ നിന്നും വൻ തോതിൽ ഭീകരരെ ഈ ജെയിലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ ഇമ്രാന്‍ ഖാന്‍

April 10th, 2012

imran-khan-epathram

ഇസ്ലാമാബാദ്: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് 135 പാക് സൈനികരെ കാണാതായ സമയത്ത് വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കാതെ ഇന്ത്യാ സന്ദര്‍ശനത്തിനു പോയ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെയും നടപടി ന്യായീകരിക്കാനാവില്ലെന്ന്പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍. ബിലാവലിന് പാക്കിസ്ഥാന്‍ ജനതയുടെ വികാരം മനസിലാക്കാനുള്ള കഴിവില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ബിലാവലിനു വിവരമില്ല, കൂടാതെ നന്നായി ഉറുദു സംസാരിക്കാന്‍ പോലുമറിയില്ല. അങ്ങനെയൊരു വ്യക്തിക്കു പാക്കിസ്ഥാനില്‍ നേതാവാകാന്‍ സാധിക്കില്ല. അതിനാല്‍ 23കാരനായ ബിലാവല്‍ കരുതിയിരിക്കണമെന്ന് ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി.  അദ്ദേഹം പി. പി. പിയുടെയും പാക്കിസ്ഥാനിലെയും വലിയ നേതാവാണെന്നാണ് ധാരണ, എന്നാല്‍ അത് തെറ്റിദ്ധാരണയാണ്. പാക്കിസ്ഥാനില്‍ മക്കള്‍ രാഷ്ട്രീയത്തിനു വലിയ പ്രധാന്യമല്ല. സാധാരണക്കാരുടെ ഇടയില്‍ നിന്നു നേതാക്കളെ കണ്ടെത്താനാണ് എന്‍റെ പാര്‍ട്ടി ശ്രമിക്കുന്നത്- ഇമ്രാന്‍ പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സർദാരിക്ക് ചൈനയുടെ പ്രശംസ

April 9th, 2012

Asif-Ali-Zardari-epathram

ബെയ്ജിംഗ് : ഇന്ത്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ചൈനയുടെ പ്രശംസ. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുന്നത് പ്രദേശത്തെ സുസ്ഥിരമാക്കും എന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമാവും എന്നും ചൈന അഭിപ്രായപ്പെട്ടു. ഇത് വൻ സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിനു പുറകിൽ സയീദ് തന്നെ

April 6th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : 2008ലെ മുംബൈ ഭീകരാക്രമണത്തിനു പുറകിൽ പ്രവർത്തിച്ചത് ലെഷ്ക്കർ എ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് തന്നെയാണ് എന്ന കാര്യം തങ്ങൾക്ക് ഉറപ്പാണ് എന്നും സയീദിനെ നിയമത്തിന് മുൻപിൽ കൊണ്ടു വരുവാൻ വേണ്ടിയാണ് സയീദിന്റെ തലയ്ക്ക് വിലയിട്ടത് എന്നും അമേരിക്ക അറിയിച്ചു. സയീദിനെ പിടികൂടാനോ വധിക്കാനോ അല്ല ഈ പ്രതിഫലം എന്നും അമേരിക്കൻ വക്താവ് വ്യക്തമാക്കി. സയീദിനെ പിടികൂടാൻ സഹായകരമായ വിവരം നൽകുന്നവർക്ക് പ്രതിഫലം ലഭിക്കും. സയീദ് എവിടെയാണ് എന്നതിൽ ആർക്കും സംശയമില്ല. അയാൾ പാക്കിസ്ഥാനിൽ പരസ്യമായി സ്വൈര്യവിഹാരം നടത്തുന്നത് എല്ലാവർക്കും അറിയാം. എന്നാൽ സയീദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സഹായകരമായ വിവരങ്ങൾ ആണ് തങ്ങൾക്ക് വേണ്ടത്. ഇത്തരം വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാഫിസ് സയീദിന്റെ തലയ്ക്ക് 50 കോടി രൂപ

April 4th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : ലെഷ്കർ എ തയ്ബ സ്ഥാപകൻ ഹാഫിസ് സയിദിന്റെ തലയ്ക്ക് അമേരിക്ക 50 കോടി രൂപ വില നിശ്ചയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സയിദ് പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ റാലികൾ സംഘടിപ്പിച്ചു സ്വതന്ത്രനായി പ്രവർത്തിച്ചു വരികയാണ്. സയിദിനെതിരെ ഒട്ടേറെ തെളിവുകൾ നൽകിയിട്ടും പാക്കിസ്ഥാൻ സയിദിനെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ അമേരിക്കയുടെ ഈ പ്രഖ്യാപനം പാക്കിസ്ഥാനു മേൽ സമ്മാർദ്ദം ചെലുത്തും എന്ന് കരുതപ്പെടുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 6 അമേരിക്കക്കാരും ഉൾപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി

March 28th, 2012

anti-us-rally-pakistan-epathram

ഇസ്‌ലാമാബാദ് : നാറ്റോ സൈന്യത്തിന് വീണ്ടും ഗതാഗത സൌകര്യങ്ങള്‍ തുറന്നു കൊടുക്കരുത് എന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് തീവ്രവാദ സംഘങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ലിമെന്റ് മന്ദിരത്തിനരികെ വന്‍ റാലി സംഘടിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാക്‌ പാര്‍ലിമെന്റില്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാറ്റോ സൈന്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പാതകള്‍ വീണ്ടും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും എന്ന് കരുതപ്പെടുന്നു.

ദഫാ എ പാക്കിസ്ഥാന്‍ , ലഷ്കര്‍ എ തൈബ, ജമാഅത്ത് ഉദ് ദവ, അഹല്‍ എ സുന്നത്ത്‌ വല്‍ ജമാഅത്ത്, സിപാ എ സഹബ എന്നീ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ജിഹാദ്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഇന്തോ അമേരിക്കന്‍ ഇസ്രയേലി സഖ്യത്തിനെതിരെയും, അമേരിക്ക തുലയട്ടെ എന്നും അമേരിക്കന്‍ അധിനിവേശം അനുവദിക്കില്ല എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. നാറ്റോ സഖ്യത്തിന് പാതകള്‍ തുറന്നു കൊടുത്താല്‍ അമേരിക്കന്‍ ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ എത്തുമെന്നും പഴയത് പോലെ നിരപരാധികളായ പാക്‌ പൌരന്മാരെ കശാപ്പ് ചെയ്യുമെന്നും റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ പാക്‌ രാഷ്ട്രീയ നേതാക്കളും സൈനിക തലവന്‍ ജെനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും രാജി വെയ്ക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാനത്താവളത്തില്‍ അഫ്രീദിയുടെ കയ്യാംകളി

March 24th, 2012
Afridi-epathram

കറാച്ചി: കറാച്ചി വിമാനത്താവളത്തില്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി ഒരു ആരാധകനെ കയ്യേറ്റം ചെയ്തു. ഏഷ്യ കപ്പ്‌ വിജയത്തിനു ശേഷം വെളളിയാഴ്‌ച രാത്രി നാട്ടിലേക്ക്‌ മടങ്ങിയപ്പോഴാണ്  കയ്യാംകളി ഉണ്ടായത്! ‌ ആരാധകരുടെ തിക്കിലും തിരക്കിലും അഫ്രീദിയുടെ മൂന്നു വയസ്സുകാരി മകള്‍ വീണു പോയതാണ്‌ താരത്തിന്റെ നിയന്ത്രണം നഷ്‌ടമാവാന്‍ കാരണമായത്‌. ഓട്ടോഗ്രാഫിനു വേണ്ടി തിരക്ക്‌ കൂട്ടിയ ആരാധകര് മകളെ തളളിവീഴ്‌ത്തിയത്തില്‍ രോഷം പൂണ്ട അഫ്രിദി ആരാധകനെ അടിക്കുകയും ഇടിക്കുകയുമായിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍  പാകിസ്‌താന്‍ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. താന്‍ ചെയ്‌തത്‌ തെറ്റായിപ്പോയി എന്ന്‌ അഫ്രീദി പിന്നീട് അഫ്രീദി സമ്മതിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on വിമാനത്താവളത്തില്‍ അഫ്രീദിയുടെ കയ്യാംകളി

6 of 1556710»|

« Previous Page« Previous « വിറ്റ്നി ഹൂസ്റ്റണ്‍ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Next »Next Page » യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine