ബക്കിങ്ഹാം കൊട്ടാരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കുന്നു

June 26th, 2012
Britain Palace Protest-epathram
ലണ്ടന്‍: ലണ്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ബക്കിങ്ഹാം കൊട്ടാര വളപ്പിനുള്ളില്‍ കടന്ന് പ്രതിഷേധം അറിയിച്ചു. ഹരിതവാതക നിര്‍ഗമനം നിയന്ത്രിച്ച് കാലാവസ്ഥയെ സംരക്ഷിക്കുക എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചു  വന്ന നാല് പരിസ്ഥിതി പ്രവര്‍ത്തകരാണ്   കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്ന ആവശ്യവുമായി മതില്‍ ചാടികടന്നത് .
കൊട്ടാരകവാടത്തിന്റെ  ഇരുമ്പഴികളില്‍ സ്വയംബന്ധിതരായിയാണ് ഇവര്‍  പ്രതിഷേധിച്ചത്. ഇവരുടെ സംഘടനയുടെ വെബ്സൈറ്റില്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പ്രതിഷേധം ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ടതോടെ ഈ വിഷയത്തില്‍ ലണ്ടന്‍ കൊട്ടാരത്തിനു എന്തെങ്കിലും അഭിപ്രായം പറയണം എന്ന നിര്‍ബന്ധിതാവസ്ഥ സംജാതമായി. പരിസ്ഥിതി വിഷയത്തില്‍ ചാള്‍സ് രാജകുമാരന്‍ കാണിക്കുന്ന താല്‍പര്യത്തെ ഇവര്‍ അയച്ച ‍ എഴുത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരാഗ്വേ പ്രസിഡണ്ട് പുറത്ത്

June 23rd, 2012

fernando-lugo-epathram

അസാൻഷൻ : അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന വേഗത്തിൽ പരാഗ്വേയിലെ കോൺഗ്രസ് പ്രസിഡണ്ട് ഫെർനാൻഡോ ലുഗോയെ പുറത്താക്കി. പ്രസിഡണ്ടിനെ പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് പ്രമേയം പാസാക്കിയാണ് ഇന്നലെ അദ്ദേഹത്തെ പ്രസിഡണ്ട് പദവിയിൽ നിന്നും പുറത്താക്കിയത്. ഒരു ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷം കൈകാര്യം ചെയ്യാൻ ബലം പ്രയോഗിച്ചത് ഏറെ രക്തച്ചൊരിച്ചിലിൽ കലാശിച്ചത് രാജ്യവ്യാപകമായി അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയ എതിരാളികൾ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. 4 വോട്ടുകൾക്കെതിരെ 39 വോട്ടുകൾ നേടിയാണ് പ്രസിഡണ്ടിനെ സെനറ്റ് സ്ഥാനഭ്രഷ്ട്ടനാക്കിയത്. അദ്ദേഹത്തിനു പകരം എതിരാളിയും വൈസ് പ്രസിഡണ്ടുമായിരുന്ന ഫെഡെറിക്കോ ഫ്രാങ്കോ പ്രസിഡണ്ടായി സ്ഥാനമേറ്റു. എന്നാൽ ഫ്രാങ്കോയെ അംഗീകരിക്കില്ല എന്ന് പ്രദേശത്തെ മറ്റു രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. അർജന്റീന, വെനെസ്വേല, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ് സെനറ്റ് നടപടി നിയമവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡ്നി കിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

June 19th, 2012

rodney-king-epathram

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു.  കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം  കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍  വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹുസ്നി മുബാറകിന് ഇനി ജീവിതം ജയിലില്‍

June 3rd, 2012

jasmine-revolution-egypt-epathram
കൈറോ: മൂന്നു ദശകം ഈജിപ്റ്റ്‌ അടക്കി വാണ സ്വേച്ഛാധിപതിയായ ഹുസ്നി മുബാറകിനു അവസാനം സ്വന്തം രാജ്യത്തുനിന്നു തന്നെ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചു . കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ തെരുവില്‍ തടിച്ചു കൂടിയ 900ത്തോളം പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ മുബാറക് സൈന്യത്തിന് ഉത്തരവ് നല്‍കിയതും തുടര്‍ന്ന് നടന്ന കൂട്ടക്കൊലയുമാണ് കോടതി ശിക്ഷ വിധിക്ക് കാരണമായത്. 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന്റെ 18ആം നാളിലാണ് ലോകത്തെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. കൈറോയിലെ പൊലീസ് അക്കാദമിയിലാണ് മുബാറകിനെതിരായ വിചാരണ നടന്നിരുന്നത്. കൂടാതെ ഭരണ കാലത്ത് നടത്തിയ നിരവധി അഴിമതി കേസുകളിലും മുബാറക് വിചാരണ നേരിടുന്നുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ജമാല്‍, അലാ എന്നീ പുത്രന്മാര്‍ക്കെതിരെയും കേസുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അസാന്‍ജിനെ സ്വീഡനിലേക്ക്‌ നാടുകടത്തും

May 31st, 2012

Julian-Assange-wikileaks-ePathram

ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട്‌ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍  അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ്‌ സുപ്രീം കോടതി.

അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ്‌ നിക്കോളാസ്‌ ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച്‌ ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു‌. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.

സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ്‌ ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക്‌ വേണമെങ്കില്‍ അസാഞ്ചെയുടെ കേസ്‌ വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം‌. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ്‌ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസാഞ്ജെയുടെ വിധി ഇന്ന്

May 30th, 2012

julian-assange-wikileaks-cablegate-epathram

ലണ്ടൻ : പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു കൊണ്ടു വന്ന് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജെയെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച കേസിൽ ഇന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധി പറയും എന്ന് കരുതപ്പെടുന്നു. അസാഞ്ജെ വെളിപ്പെടുത്തിയ സത്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അവാത്ത പാശ്ചാത്യ ശക്തികൾ അവസാനം ചില ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാഞ്ജെയുടെ വെളിപ്പെടുത്തൽ എറ്റവും കൂടുതൽ വേദനിപ്പിച്ചത് അമേരിക്കയെ തന്നെയാണ്. അതീവ രഹസ്യമായ രണ്ടര ലക്ഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേബിൾ സന്ദേശങ്ങൾ വിക്കി ലീക്ക്സ് പുറത്ത് വിട്ടത് ലോകത്തിന് മുൻപിൽ അമേരിക്കയുടെ നയതന്ത്ര മുഖം മൂടി വലിച്ചു കീറി. ഇറാഖിൽ നിരപരാധികളായ സാധാരണ ജനത്തിനു നേരെയും മാദ്ധ്യമ പ്രവർത്തകരുടെ നേരെയും അമേരിക്കൻ സൈനികർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.

തങ്ങളുടെ നെറികേടുകൾ പുറത്തു വരുന്നതിൽ സഹികെട്ടവർ അവസാനം അസാഞ്ജെയെ തളയ്ക്കാൻ രണ്ട് സ്വീഡിഷ് സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളെ അസാഞ്ജെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു എന്ന് ഈ സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് അസാഞ്ജെയെ പോലീസ് പിടികൂടി. ബ്രിട്ടനിൽ നിന്നും അസാഞ്ജെയെ വിട്ടുകിട്ടാനാണ് ഇപ്പോൾ സ്വീഡൻ ശ്രമിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കച്ചവടം പാക്കിസ്താനില്‍ വേണ്ട ഹാഫിസ് സയീദ്

May 27th, 2012

hafiz_saeed-epathram

ലാഹോര്‍: പാക്കിസ്ഥാനിലെ വിപണിയില്‍ ഇന്ത്യന്‍ സാന്നിധ്യം ആവശ്യമില്ലെന്നും  ഒരു പരമാധികാര രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യയുടെ വിപണിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് ഇത് അനുവദിക്കാന്‍ കഴിയില്ല എന്ന് സയീദ് അഭിപ്രായപ്പെട്ടു.   തീവ്രവാദമത സംഘടനകളുടെ കൂട്ടായ്മയായ ദെഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ (ഡി. പി. സി) യോഗത്തില്‍ വച്ചാണ് സയീദ് ഇന്ത്യന്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്ക് സൗഹൃദ രാജ്യ പദവി നല്‍കുന്നതിനെതിരെ ഡി. പി. സി. ശക്തമായ  പ്രതിഷേധ റാലികള്‍ നടത്തിയിരുന്നു. നാല്‍പ്പതോളം തീവ്രവാദ സംഘടനകല്‍ അടങ്ങിയതാണ്  ഡി. പി. സി. എന്ന സംഘടന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു

May 25th, 2012

afreedi-epathram

വാഷിംഗ്‌ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന്‌ 330 ലക്ഷം യു. എസ്‌. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു‌. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഈ നടപടി.  സെനറ്റ്‌ പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ്‌ അപ്രോപ്രിയേറ്റ്‌ കമ്മറ്റി ഐക്യകണ്‌ഠമായാണ്‌ പാസാക്കിയത്‌.

രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത്‌ ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.

ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റിയിലെ ഡെമോക്രാറ്റിക്‌ ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ്‌ വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം

May 13th, 2012

abdul aziz algeria-epathram

അല്‍ജിയേഴ്സ്: ഈജിപ്തിലെയും ടുണീഷ്യയിലെയും പോലെ അറബ് വസന്ത വിപ്ളവം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി അല്‍ജീരിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂ തഫ്ലീഖിന്‍െറ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്. എല്‍.എന്‍.) 462 അംഗ പാര്‍ലമെന്‍റില്‍ 220 സീറ്റുകള്‍ നേടി ഭരണകക്ഷി വീണ്ടും വിജയം കൊയ്തു. ഇസ്ലാമിസ്റ്റ് സഖ്യമായ ‘ഗ്രീന്‍ അല്‍ജീരിയ’ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ മൊത്തം 59 സീറ്റുകള്‍ മാത്രമാണ് ഈ സഖ്യത്തിന് ലഭിച്ചത്. പ്രധാനമന്ത്രി അഹ്മദ് ഉയഹ്യയുടെ നാഷനല്‍ റാലി ഫോര്‍ ഡെമോക്രസി 68 സീറ്റുകള്‍ നേടി. തെരെഞ്ഞെടുപ്പില്‍ വ്യാപകമായ കൃതൃമം നടന്നതായി ഇസ്ലാമിസ്റ്റ് സഖ്യനേതാവ് അബൂ ജര്‍ജ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭരണകക്ഷി നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം

ഇരട്ട ചാവേർ ആക്രമണത്തിൽ 55 മരണം

May 11th, 2012

car-bomb-explosion-epathram

ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെ നടന്ന ഇരട്ട ചാവേർ കാർ ബോംബ് ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. 372 പേർക്ക് പരിക്കുണ്ട്. പ്രസിഡണ്ട് ബഷർ അൽ അസ്സദിനെതിരെ ഒരു വർഷത്തിലേറെ കാലമായി തുടർന്നു വരുന്ന പ്രക്ഷോഭത്തിൽ എറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടന്നത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ ആക്രമണത്തോടെ എപ്രിൽ 12ന് അന്താരാഷ്ട്ര ഇടനിലക്കാരനായ കോഫി അന്നന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വെടി നിർത്തൽ അപ്രായോഗികമായി തീർന്നു. വെടിനിർത്തൽ അവസാനിച്ചു എന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെടുമ്പോൾ വെടിനിർത്തൽ തന്നെയാണ് മുന്നോട്ട് പോവാനുള്ള ഏക പ്രതീക്ഷ എന്നാണ് വെടി നിർത്തലിന് മുൻകൈ എടുത്ത പാശ്ചാത്യ രാജ്യങ്ങളുടെ പക്ഷം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 1645610»|

« Previous Page« Previous « അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍
Next »Next Page » ബോബ് മാര്‍ലി എന്ന മൂന്നാം ലോക ഗായകൻ മായാത്ത ഓര്‍മ്മ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine