സപ്തതിയുടെ നിറവില്‍ പെലെ

October 23rd, 2010

pele-epathram

ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്‌” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ്‌ ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച പെലെ.

140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.

pele-bicycle-kick-epathram

പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക്‌

1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.

താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ്‌ കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്‌.

പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത്‌ കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത്‌ പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത്‌ വേറെ കളിക്കാര്‍ക്ക്‌ കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത്‌ കൊണ്ടാണ്. ”

ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടൈഗര്‍ വുഡ്സ് വിവാഹ മോചിതനായി

August 25th, 2010

ഫ്ലോറിഡ : പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് വിവാഹ മോചിതനായി. പരസ്പര സമ്മതത്തോടെ ഫ്ലോറിഡയിലെ കോടതി മുഖേനയാണ് വിവാഹ മോചനം നടത്തിയത്. കരാര്‍ പ്രകാരം വുഡ്സ് ഭാര്യ എലീനും മക്കള്‍ക്കും നൂറ് മില്യന്‍ അമേരിക്കന്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കണം. 2004-ല്‍ ആണ് ഇവര്‍ വിവാഹിതരായത്. വുഡ്സിനു പല സ്ത്രീകളുമായി ലൈംഗിക ബന്ധം ഉണ്ടെന്ന വെളിപ്പെടു ത്തലുകളെയും വാര്‍ത്തകളേയും തുടര്‍ന്നാണ് ഭാര്യ എലിന്‍ നോര്‍ഡെ ഗ്രീനുമായുള്ള വിവാഹ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായത്. നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് വുഡ്സുമായുള്ള ബന്ധത്തെ പറ്റി അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് ഭാര്യയോട് വുഡ്സ് മാപ്പു പറഞ്ഞി രുന്നെങ്കിലും ബന്ധം വേര്‍പ്പെടുത്തുവാന്‍ അവര്‍ തീരുമാനി ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോക്ടറേറ്റ്‌ വിവാദം : കപില്‍ സിബല്‍ മാപ്പ് ചോദിച്ചു

August 24th, 2010

viswanathan-anand-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്തു അപമാനിച്ച നടപടിയില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു. ഹൈദരാബാദ് സര്‍വകലാശാല ആനന്ദിന് നല്‍കാന്‍ തീരുമാനിച്ച ഡോക്ടറേറ്റ്‌ ബിരുദം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഇവിടെ നടന്ന അന്താരാഷ്‌ട്ര ഗണിത ശാസ്ത സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 6 വര്‍ഷത്തിലേറെയായി ആനന്ദ്‌ ഭാര്യ അരുണയുമൊത്ത് സ്പെയിനില്‍ ആണ് താമസം. ലോക ചെസ് മല്‍സര രംഗത്തെ മിക്ക മല്‍സരങ്ങളും യൂറോപ്പിലാണ് നടക്കുന്നത് എന്നതിനാല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുവാനും പരിശീലനത്തിനും മറ്റും സ്പെയിനില്‍ താമസിക്കുന്നതാണ് ഏറെ സൗകര്യം. 2003ല്‍ ഒരു വിദേശിക്ക് നല്‍കാവുന്ന സ്പെയിനിന്റെ പരമോന്നത ബഹുമതിയായ “ജാമിയോ ദോ ഓറോ” എന്ന സിവിലിയന്‍ പുരസ്കാരം നല്‍കി സ്പെയിന്‍ ആനന്ദിനെ ആദരിക്കുകയുണ്ടായി.

ആനന്ദിന്റെ ഭാര്യ അരുണ ആനന്ദിന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ അയച്ചു കൊടുത്തിട്ടും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആനന്ദിന്റെ ഡോക്ടറേറ്റ്‌ ബിരുദത്തിനു അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ആനന്ദ്‌ ഡോക്ടറേറ്റ്‌ നിഷേധിച്ചു എങ്കിലും കേന്ദ്ര മന്ത്രി കപില്‍ സിബല്‍ മാപ്പ് ചോദിച്ച സ്ഥിതിക്ക് ആനന്ദ്‌ ബഹുമതി സ്വീകരിക്കും എന്ന് തന്നെയാണ് കരുതുന്നത് എന്ന് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നീരാളി ജയിച്ചു; “ശാസ്ത്രം” തോറ്റു

July 12th, 2010

paul-octopus-mani-parakeet-epathramജൊഹാനസ്ബര്‍ഗ് : നീരാളി പോള്‍ പ്രവചിച്ചത് പോലെ സ്പെയിന്‍ ലോക കപ്പ് ഫുട്ബോള്‍ ജയിച്ചു. ഇത് പക്ഷെ പോള്‍ അറിഞ്ഞിട്ടില്ല. ആശാന്‍ പതിവ് പോലെ രണ്ടു ചില്ല് പെട്ടികളും വരുന്നത് കാത്തിരിപ്പാവും. അതിനുള്ളിലാണല്ലോ പുള്ളിയുടെ ഭക്ഷണം ഇരിക്കുന്നത്. ലോക കപ്പ് കഴിഞ്ഞാല്‍ പോളിനെ കറി വെയ്ക്കും എന്ന ഭീഷണി നിലനില്‍ക്കു ന്നുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം. എല്ലാം വെറും ഒരു തമാശയ്ക്കാണ് ചെയ്തത് എന്നാണു പോളിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.

പോളിന്റെ പ്രവചനം ജയിച്ചപ്പോള്‍ തോറ്റത് പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയായ മണിയാണ്. അന്ന വസ്ത്രങ്ങള്‍ക്ക് മുട്ടില്ലാതെ മുന്നോട്ട് പോവാനുള്ള പ്രതീക്ഷയാണ് ഇന്നലെ രാത്രി തകര്‍ന്നുടഞ്ഞത്. ഹോളണ്ട് ലോക കപ്പ് ജയിക്കും എന്ന മണിയുടെ പ്രവചനം തെറ്റിയതോടെ ഇനി തന്റെ പക്കല്‍ ഭാഗ്യം പ്രവചിക്കാന്‍ നേരത്തേ വന്നിരുന്ന പതിവുകാര്‍ പോലും ഇനി വരില്ല എന്നാണു മുനിയപ്പന്റെ വിഷമം. പ്രേമ സാഫല്യവും മറ്റും പ്രവചിച്ചു അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതിയായിരുന്നു. വെറുതെ കൊക്കില്‍ കൊള്ളാത്ത ലോക കപ്പും പ്രവചിച്ചു ഉള്ളതും പോയ അവസ്ഥയായി മുനിയപ്പനും മണിക്കും.

അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും അതിനു പുറകെ രണ്ടാമതൊ ന്നാലോചിക്കാതെ ഇറങ്ങിത്തിരിക്കുന്നവര്‍ക്കും ഇതൊരു പാഠമാവട്ടെ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫോര്‍ലാന്‍ മികച്ച കളിക്കാരന്‍

July 12th, 2010

forlan-epathramജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പില്‍ ഉറുഗ്വെന്‍  പടയോട്ട ത്തിന് അക്ഷരാര്‍ത്ഥ ത്തില്‍ ചുക്കാന്‍ പിടിച്ച ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് ഈ ലോകകപ്പിലെ താരം. ഫോര്‍ലാനും ഭാഗ്യവും ഇല്ലായിരുന്നു എങ്കില്‍ ഉറുഗ്വെ ലോക കപ്പിലെ പ്രാഥമിക ഘട്ടം പോലും കടന്നു വരില്ലാ യിരുന്നു.  സ്വന്തം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണം ഒരു കളിക്കാരനില്‍  മാത്രം കേന്ദ്രീകരിക്കുക, തന്നില്‍ അര്‍പ്പിച്ച  ആ വലിയ വിശ്വാസ ത്തിന് കോട്ടം തട്ടാതെ മുന്നേറുക അതാണ്‌ ഫോര്‍ലാന്‍.
 
 
വശ്യ സുന്ദര മായ അഞ്ചു ഗോളു കളിലൂടെ  ഈ ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരനില്‍ ഒരാള്‍ ആവാനും ഫോര്‍ലാന് കഴിഞ്ഞു. ഉറുഗ്വെ മദ്ധ്യനിര യില്‍  ഫോര്‍ലാന് ശക്തമായ പിന്തുണ നല്‍കാന്‍ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ഈ ലോക കപ്പിന്‍റെ കലാശക്കളി കളില്‍ നമ്മള്‍ ഉറുഗ്വെ എന്ന  ടീമിനെ കാണുമായിരുന്നു. ആക്രമണ ഫുട്ബോളിന്‍റെ വക്താവ് ആകുമ്പോഴും, എതിര്‍ ടീമിലെ കളിക്കാ രോട് മാന്യത പുലര്‍ത്താന്‍ കഴിയുക എന്നതാണ് ഫോര്‍ലാന്‍ എന്ന കളിക്കാരന്‍റെ ഏറ്റവും വലിയ മികവ്. 

 

 

‘ഗോള്‍ഡന്‍ ബൂട്ട്’ മുള്ളര്‍  സ്വന്തമാക്കി

 
ജര്‍മ്മന്‍ മുന്നേറ്റ നിര യില്‍  അസൂയാവഹ മായ പ്രകടനം പുറത്തെടുത്ത്‌,  ഫുട്ബോള്‍ ആരാധക രുടെ പ്രിയങ്കരനായി മാറിയ  യുവ താരം തോമസ്‌ മുള്ളര്‍  2010 ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.
 
 വെസ്ലി സ്നൈഡര്‍, ഫോര്‍ലാന്‍, വിയ തുടങ്ങിയവര്‍ എല്ലാം   മുള്ളറെ പോലെ അഞ്ചു ഗോളുകള്‍ വീതം അടിച്ചവര്‍ ആണെങ്കിലും,  സാങ്കേതിക തികവാര്‍ന്ന  ഗോളുകള്‍ മുള്ളര്‍ അടിച്ചത് ആണെന്നുള്ള പരിഗണന യിലാണ്  ഈ യുവ താരം അമൂല്യമായ ഈ  നേട്ടം കൈവരിച്ചത്.
  
 
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ ജേതാക്കള്‍

July 12th, 2010

spain-with world cup-epathramജൊഹാനസ്ബര്‍ഗ് :  2010  ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന്‍, സ്പെയിന്‍ ലോകകപ്പ്‌ ഫുട്ബോള്‍ സ്വര്‍ണ്ണക്കപ്പ്‌  സ്വന്തമാക്കി. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും  ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പദവിയും കരസ്ഥമാക്കി യത്  1974 ല്‍ ജര്‍മ്മനി ആയിരുന്നു. ആ അതുല്യ നേട്ടം ഇന്ന് എസ്പാനിയക്ക് സ്വന്തം.
 
 
ഗോള്‍ രഹിത മായ ഇരു പകുതി കള്‍ക്കും ശേഷം ‘എക്സ്ട്രാ ടൈമില്‍’ ഇരുപത്തി ആറാം മിനുട്ടില്‍ ആന്ദ്രേ ഇനിയെസ്റ്റ യാണ്  നിര്‍ണ്ണായക ഗോള്‍ നേടിയത്.  ഒരു യൂറോപ്യന്‍ ക്ലാസിക്ക്‌ ഫൈനല്‍ പ്രതീക്ഷിച്ച  കളിപ്രേമി കള്‍ക്ക്  തീര്‍ത്തും നിരാശ നല്‍കുന്ന തായിരുന്നു ലോകകപ്പ്‌ ഫൈനലിലെ ഇരു ടീമു കളുടെയും പ്രകടനം. ഏറ്റവും അധികം മഞ്ഞ കാര്‍ഡുകള്‍ പുറത്തെടുത്ത  മല്‍സരം എന്നാ അപഖ്യാതി യും ഈ ലോകകപ്പി ന്‍റെ ഫൈനല്‍ മത്സര ത്തിനുണ്ട്. കാല്‍പ്പന്തു കളിയില്‍ നിന്നും വിഭിന്ന മായി കായികാക്രമണ ങ്ങളുടെ വേദിയായി മാറുക യായിരുന്നു  സോക്കര്‍ സിറ്റി.
 

andres Iniesta-epathram

ആന്ദ്രേ ഇനിയെസ്റ്റ ഗോള്‍ നേടിയ ആവേശത്തില്‍

ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നീ മുന്നേറ്റ നിര ക്കാരെ മാത്രം,  സ്പെയിന്‍ പ്രതിരോധ നിരയെ ആക്രമിക്കാന്‍ നിയോഗിച്ചു കൊണ്ട് തീര്‍ത്തും പ്രതിരോധാത്മക കളിയാണ് ഹോളണ്ട് പുറത്തെടുത്തത്‌. ഗോള്‍ എന്ന് ഉറപ്പിച്ച രണ്ടു സുവര്‍ണ്ണാ വസരങ്ങളും ആര്യന്‍ റോബന്‍ കൈ വെടിഞ്ഞില്ലാ  എങ്കില്‍ ഈ ലോക കപ്പിലെ വിജയി കളെ തന്നെ മാറ്റി മറിക്കു മായിരുന്നു.  മിഡ്‌ഫീല്‍ഡര്‍ ജനറല്‍ സാവി യുടെ നേതൃത്വ ത്തില്‍  ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു ആന്ദ്രേ ഇനിയെസ്റ്റ  നേടിയ അവസാന മിനുട്ടിലെ ഗോള്‍
 
 

world cup- with- spain-epathram

ആദ്യ ഫൈനലില്‍ തന്നെ കിരീടം നേടിയ സ്പെയിന്‍

 
അങ്ങിനെ  ലോക ഫുട്ബോള്‍ ചരിത്ര ത്തില്‍ ആദ്യമായി സ്പെയിന്‍ ജേതാക്കളായി. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടീമായ   എഫ്. സി. ബാഴ്സലോണ  യുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് സ്പെയിന്‍ ഈ അതുല്യ നേട്ടം കൈവരിച്ചത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
 
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കലാശക്കൊട്ട്

July 11th, 2010
fifa-logo-epathramജൊഹാനസ്ബര്‍ഗ് :  പ്രവചന ങ്ങള്‍ക്കും  കണക്കു കൂട്ടലു കള്‍ക്കും അവകാശ വാദ ങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് 2010 ലോക കപ്പ്‌ ഫൈനല്‍ മല്‍സരം  ദക്ഷിണാഫ്രിക്ക യിലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ ഇന്ന് നടക്കുന്നു. ലോക കപ്പിന്‍റെ ചരിത്ര ത്തില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന സ്പെയിന്‍, മുന്‍പ്‌ രണ്ടു തവണ ഫൈനലില്‍ കളിച്ച് പരാജയം ഏറ്റു വാങ്ങിയ പോര്‍ച്ചുഗീസ്  പടയെ യാണ് നേരിടുന്നത്.  ഫിഫ ലോക റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന പ്രതിഭാ ധനരായ  സ്പെയിനിനു തന്നെയാണ് വിജയ സാദ്ധ്യത എന്നാണ് കളി നിരൂപകര്‍ക്ക് ഇടയില്‍ ഉള്ള വില യിരുത്തല്‍. ആരു ജയിച്ചാലും  ലോക കപ്പിന് ഒരു പുതിയ അവകാശി കൂടി എത്തുകയാണ്.
വെസ്ലി സ്നൈഡര്‍, ആര്യന്‍ റോബന്‍ തുടങ്ങിയ അതി ശക്തമായ നിരയുമായി തോല്‍വിയോ  സമനിലയോ വഴങ്ങാതെ  ഫൈനലില്‍ എത്തിയ ഹോളണ്ടും, സാവി എന്ന മിഡ്‌ഫീല്‍ഡര്‍ ജനറലുടെ  തന്ത്രങ്ങളില്‍ കളി മെനയുന്ന സ്പെയിനും ഇന്നു മുഖാമുഖം ഏറ്റു മുട്ടുമ്പോള്‍ ഏവരുടെയും ശ്രദ്ധ, ഈ ലോക കപ്പിലെ ‘ഗോള്‍ഡന്‍ ബൂട്ട്’ നേടാന്‍  ഏറ്റവും സാദ്ധ്യത ഉള്ള എസ്പാനിയന്‍  മുന്നേറ്റ നിരക്കാരന്‍  ഡേവിഡ്‌ വിയ ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
world-cup-epathram

ഫിഫ സ്വര്‍ണ്ണക്കപ്പ്‌

ലോകം കാത്തിരിക്കുന്ന ഫൈനല്‍ മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി  11 : 50 ന് ആരംഭിക്കും. ലോക കപ്പില്‍ മുത്തമിടാന്‍ അര്‍ഹത നേടുന്നവരെ ക്കുറിച്ച്   നീരാളിയും എതിരാളി (മണി തത്ത) യും പ്രവചിച്ചു കഴിഞ്ഞു എങ്കിലും ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുക യാണ്  ആവേശകരമായ ഒരു മല്‍സരം കാണാന്‍.

-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നാമന്‍ ജര്‍മ്മനി

July 11th, 2010

forlan-epathramജൊഹാനസ്ബര്‍ഗ് :   ലോകകപ്പിലെ പ്രഥമ ജേതാക്ക ളായ ഉറുഗ്വെ യും യൂറോപ്യന്‍ ഫുട്ബോളി ലെ സുപ്പര്‍ താരം എന്നു വിശേഷി പ്പിക്കുന്ന ജര്‍മ്മനിയും 2010 ലോകകപ്പ്‌  ഫുട്ബോളി ന്‍റെ പടക്കളത്തില്‍ മൂന്നാം സ്ഥാന ത്തിനു വേണ്ടി പൊരുതി യപ്പോള്‍,  യൂറോപ്യന്‍ ‘റണ്ണേഴ്സ് അപ്പ്’ ആയ ജര്‍മ്മനി ക്ക് രണ്ടിന് എതിരെ മൂന്നു ഗോളു കളുടെ വിജയം.
 
സാങ്കേതിക മായി മാത്ര മുള്ള ഒരു കളി എന്നതിനപ്പുറം വീറും വാശിയും ദര്‍ശിച്ച ഒരു ഏറ്റുമുട്ടല്‍ തന്നെ യായിരുന്നു  ഇന്നല ത്തെ ‘ലൂസേഴ്സ് ഫൈനല്‍’. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ സുന്ദര മുഹൂര്‍ത്ത ങ്ങള്‍ കളിയില്‍ ഉടനീളം പുറത്തെടുത്ത ഉറുഗ്വെ ക്ക്, തങ്ങളെ  സെമിയില്‍ വരെ എത്തിച്ച  ഭാഗ്യത്തിന്‍റെ കടാക്ഷം കൂടി ഉണ്ടായിരുന്നു എങ്കില്‍ നാല് തവണ ചാമ്പ്യന്മാര്‍ ആയിരുന്ന ജര്‍മ്മനിക്ക് മീതെ വിജയം സ്വന്ത മാക്കാന്‍ കഴിയു മായിരുന്നു. 
 
ലോകകപ്പിലെ ‘ടോപ്‌ സ്കോറര്‍’ മാരുടെ പദവി യിലേക്ക്‌ ഉയര്‍ന്ന തോമസ്‌ മുള്ളര്‍ ആണ് കളിയുടെ പതിനെട്ടാം മിനുട്ടില്‍  ജര്‍മ്മനി ക്ക് നിര്‍ണ്ണായക ലീഡ്‌ സമ്മാനിച്ചത്‌. എന്നാല്‍ ഇരുപത്തി എട്ടാം മിനുട്ടില്‍  ഉറുഗ്വെന്‍ സ്ട്രൈക്കര്‍ നേടിയ ഗോളിലൂടെ ലാറ്റിന്‍ ആമേരിക്ക ക്കാര്‍ സമനില നേടുകയും ചെയ്തു.
 
ഓരോ ഗോളുകള്‍ അടിച്ച് സമനില യില്‍ പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷം,  2010 ലോകകപ്പ്‌  മത്സര ത്തിലെ ഏറ്റവും ‘മികച്ച താരം’ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത  കല്പിക്കപ്പെടുന്ന ഫോര്‍ലാന്‍ നേടിയ ഗോളി ലൂടെ  -ഈ ലോകകപ്പി ലെ തന്നെ അപൂര്‍വ്വ സുന്ദര മായ ഗോള്‍-  ഉറുഗ്വെ ക്ക് ലീഡ്‌ സമ്മാനിച്ചു എങ്കിലും അതിശക്ത മായി തിരിച്ചടിച്ച ജര്‍മ്മനി ക്ക് മുന്നില്‍ തുടരെ ത്തുടരെ രണ്ടു ഗോളു കള്‍ ഏറ്റുവാങ്ങി  നാലാം സ്ഥാന ക്കാരായി മാറാന്‍ ആയിരുന്നു നിയോഗം.
 
 
 
forlan-looser's final-epathram

ഈ ലോകകപ്പിലെ ഏറ്റവും അധികം  ഗോള്‍ സ്കോര്‍ ചെയ്യുന്ന വരുടെ കൂട്ടത്തിലും ഫോര്‍ലാന്‍ എന്ന അസാമാന്യ പ്രതിഭ സ്ഥാനം പിടിക്കുന്നത് ഇന്നല ത്തെ മത്സര ത്തിന്‍റെ മറ്റൊരു സവിശേഷത യാണ്.
 
 
 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നീരാളിക്ക് എതിരാളി

July 10th, 2010

mani-parrot-singapore-epathramസിംഗപ്പൂര്‍ : പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കാണികള്‍ക്ക്‌ ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കളിക്കളത്തിലെ മല്സര വീര്യമാവില്ല നല്‍കുന്നത്, പോള്‍ എന്ന നീരാളിയുടെ പ്രവചനം സത്യമാവുമോ എന്ന ചിന്തയാവും.

രണ്ടു വയസ്സുകാരന്‍ പോള്‍ താമസിക്കുന്ന ടാങ്കിലേക്ക് രണ്ടു ചില്ല് പെട്ടികള്‍ താഴ്ത്തുന്നു. ഇതില്‍ ഒരു പെട്ടിയില്‍ ഒരു ടീമിന്റെ കൊടിയുടെ ചിത്രവും മറ്റേ പെട്ടിയില്‍ എതിര്‍ ടീമിന്റെ കൊടിയുടെ ചിത്രവും ഒട്ടിച്ചിട്ടുണ്ട്. രണ്ടു പെട്ടിയിലും പോളിനുള്ള ഭക്ഷണവും വെച്ചിട്ടുണ്ട്. പോള്‍ ആദ്യം തുറക്കുന്ന പെട്ടി പ്രതിനിധാനം ചെയ്യുന്ന ടീം ജയിക്കും എന്നാണു പ്രവചനത്തിന്റെ രീതി. ഇന്ന് വരെ പോള്‍ പ്രവചിച്ചതൊന്നും തെറ്റിയിട്ടില്ല എന്ന് കൂടെ പറയുമ്പോഴാണ് സംഭവം രസകരമാവുന്നത്.

ലോക കപ്പിന്റെ ആവേശത്തിന്റെ മറ പറ്റി അന്ധ വിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നാണ് ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുക് പറയുന്നത്. രണ്ടു സാധ്യതകള്‍ മാത്രമുള്ള ഒരു മല്‍സരത്തില്‍ ജയത്തിനും തോല്‍വിക്കുമുള്ള സാധ്യത ഇരു ടീമുകള്‍ക്കും തുല്യമാണ്. നീരാളികളെ പോലെ ബുദ്ധിശക്തിയും സംവേദനക്ഷമതയുമുള്ള ജീവികളെ പരിശീലിപ്പിച്ച് എടുക്കുവാനും സാധ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജര്‍മ്മനിയുടെ തോല്‍വി പ്രവചിച്ച നീരാളിക്കുള്ള ജര്‍മന്‍ ആരാധകരുടെ മറുപടി നീരാളിയെ വറുക്കാനും പൊരിക്കാനുമുള്ള പാചക കുറിപ്പുകളായി രംഗത്ത്‌ വന്നത് ക്രൂരമായി പോയെന്ന് മൃഗ സ്നേഹികള്‍ വാദിക്കുമ്പോള്‍ മറു വശത്ത് ഈ മിണ്ടാ പ്രാണിയെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അതിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു.

Spanish-Braised-Octopus-Paul-Octopus-Recipes-WorldCup-ePathram

വേള്‍ഡ്‌ കപ്പ് ബ്ലോഗ്‌ എന്ന വെബ് സൈറ്റില്‍ "ജര്‍മന്‍ ആരാധകര്‍ക്കായി ഒരു നീരാളി വിഭവം" എന്ന തലക്കെട്ടില്‍ വന്ന ഒരു പാചകക്കുറിപ്പില്‍ നിന്ന്

മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്‌ട്ര സംഘടനയായ PETA (People for the Ethical Treatment of Animals) ഈ നീരാളിയെ ഉടന്‍ തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു.  ഫ്രാന്‍സിന്റെ തെക്കുള്ള ദേശീയ പാര്‍ക്കിലെ ജലാശയത്തിലേക്ക് ഈ നീരാളിയെ വിട്ടയക്കണം എന്നാണു PETA യുടെ ആവശ്യം.

paul-octopus-epathram

സ്പാനിഷ് കൊടിയുടെ ചിത്രം പതിച്ച കണ്ണാടിക്കൂട് തെരഞ്ഞെടുത്ത പോള്‍

എന്നാല്‍ ഇത്രയും നാള്‍ തടവില്‍ ആയിരുന്നതിനാല്‍ സ്വയം ഭക്ഷണം തേടി പിടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട  ഈ ജീവിയെ സ്വതന്ത്രമായി വിട്ടാല്‍ അതിന്റെ നാശത്തിനു തന്നെ അത് കാരണമാവും എന്ന് വാദിക്കുന്ന ഒരു വിഭാഗം വിദഗ്ദ്ധരും രംഗത്ത്‌ വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെയാണ് പോളിന്റെ പ്രവചനത്തിന് എതിരെ മറ്റൊരു പ്രവചനവുമായി പുതിയൊരു ജ്യോതിഷ “രത്നം” രംഗത്ത്‌ വന്നത്. മണി എന്ന തത്തയാണ് പോളിന്റെ പുതിയ എതിരാളി. സിംഗപ്പൂരിലുള്ള പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയാണ് മണി. മണിയും ജര്‍മ്മനിയുടെ തോല്‍വി “കൃത്യ”മായി പ്രവചിച്ചുവത്രെ. മാത്രമല്ല, പോള്‍ പ്രവചിച്ചതിനു വിരുദ്ധമായി ലോക കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ട് ജയിക്കും എന്നാണു മണിയുടെ പ്രവചനം. ഇനി കളി പോളും മണിയും തമ്മിലാണ്.

muniyappan-mani-parakeet-fortune-teller-epathram

മുനിയപ്പനും മണിയും

ഇത്രയും നാള്‍ ദിവസം പ്രതി ശരാശരി പത്ത് പേരുടെ ഭാഗ്യം പ്രവചിച്ചു മുനിയപ്പന്റെയും തന്റെയും വിശപ്പടക്കിയിരുന്ന മണിയ്ക്ക് ലോക കപ്പ് പ്രവചനം തുടങ്ങിയതോടെ വമ്പിച്ച ഡിമാണ്ട് ആണ് എന്ന് സിംഗപ്പൂരില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ മുനിയപ്പന്റെ തത്ത തങ്ങളുടെ ഭാഗ്യം പ്രവചിക്കുന്നതും കാത്ത്‌ പ്രതിദിനം നൂറിലേറെ പേര്‍ മുനിയപ്പന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നു സിംഗപ്പൂരിലെ “ലിറ്റില്‍ ഇന്‍ഡ്യ” പ്രദേശത്ത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ ഫൈനല്‍ മല്‍സര ത്തിലേക്ക്

July 8th, 2010

carles puyol- xavi -spain-team-epathramജൊഹാനസ്ബര്‍ഗ് :  ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ മല്‍സര ത്തില്‍  സ്പെയിന്‍ ഹോളണ്ടു മായി ഏറ്റുമുട്ടും.  ഇന്നലെ നടന്ന സെമി  ഫൈനലില്‍ യൂറോപ്യന്‍  ചാമ്പ്യന്മാരായ   സ്പെയിന്‍,   മുന്‍പ് നാല് തവണ ലോകകപ്പ്‌ കിരീടം ചൂടി യിരുന്ന ജര്‍മ്മനി യെ ഏകപക്ഷീയ മായ  ഒരു ഗോളിനാണ് തകര്‍ത്തത്.  

ഗോള്‍ രഹിത മായ ഒന്നാം പകുതി ക്ക് ശേഷം  കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ  സ്പെയിന്‍ രണ്ടാം പകുതി യുടെ എഴുപത്തി എട്ടാം മിനുട്ടി ലാണ് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തത്. കാളപ്പോരിന്‍റെ നാട്ടുകാരെ ലോകകപ്പ്‌ ഫുട്ബോളിന്‍റെ ഫൈനലി ലേക്ക് ആദ്യമായി എത്തിക്കുന്ന തിനായി ഗോള്‍ നേടിയത്‌ കാര്‍ലോസ് പ്യൂള്‍ ആയിരുന്നു.
 
അര്‍ജന്‍റീന ക്ക് എതിരെ  ഗോള്‍ വര്‍ഷം തന്നെ നടത്തി ശ്രദ്ധേയ രായ ജര്‍മ്മന്‍ ടീമിന്‍റെ നിഴല്‍ മാത്രം ആയിരുന്നു സെമിയില്‍ കണ്ടത്‌. കളിയുടെ എല്ലാ മേഖല കളിലും  സര്‍വ്വാധിപത്യം പുലര്‍ത്തി യാണ്  സ്പെയിന്‍ അര്‍ഹിച്ച വിജയം നേടി എടുത്തത്. സ്പെയിന്‍ നിരയിലെ ഡേവിഡ്‌ വിയ എന്ന സൂപ്പര്‍ സ്ട്രൈക്കറെ തളച്ചിടാന്‍ ജര്‍മ്മന്‍ പ്രതിരോധ നിരക്കു കഴിഞ്ഞു എങ്കിലും ഈ ലോകകപ്പിലെ ‘പ്ലേ മേക്കര്‍’  എന്ന്‍ അറിയപ്പെടുന്ന സാവി യുടെ നീക്കങ്ങള്‍  പലപ്പോഴും  ജര്‍മ്മന്‍ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി.  എസ്പാനിയ തുടരുന്ന സ്കോറിംഗിലെ പോരായ്മ  ജര്‍മ്മന്‍ – സ്പെയിന്‍ സെമിയിലും വ്യക്തമായിരുന്നു. ജര്‍മ്മന്‍ ടീമിന്‍റെ വിജയം  പ്രതീക്ഷിച്ച് എത്തിയ ആരാധകരെ  തീര്‍ത്തും നിരാശരാക്കുന്ന പ്രകടന മാണ്  ജര്‍മ്മനി പുറത്തെ ടുത്തത്‌ എന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

germany-spain-semi final-goal-epathram

പന്ത്‌ ജര്‍മ്മനിയുടെ വലയ്ക്കുള്ളില്‍

 
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വെ യുമായി  ജര്‍മ്മനിക്ക്  ഇനി മൂന്നാം സ്ഥാനത്തിന് വേണ്ടി ശനിയാഴ്ച ‘ലൂസേഴ്സ് ഫൈനലില്‍’ എറ്റുമുട്ടാം.
 
ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ ആവേശ തിരയിളക്കം നല്‍കുന്ന ഒരു ഫൈനല്‍ ആയിരിക്കും യൂറോപ്യന്‍ ഫുട്ബോളിലെ അതിശക്തരായ  സ്പെയിനും ഹോളണ്ടും കാഴ്ച വെക്കുക എന്നാണു പൊതുവേ ഉള്ള പ്രതീക്ഷ.  ഒരേ ശൈലിയില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ തമ്മില്‍ പരസ്പരം കൊമ്പു കോര്‍ക്കു  മ്പോള്‍, ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഹോളണ്ടിനു മുന്നില്‍  വന്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞു വന്ന സ്പെയിന്‍ നു തന്നെയാണ് നേരിയ മുന്‍തൂക്കം എന്ന് വിലയിരുത്ത പ്പെടുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരായ  സ്പെയിന്‍,  ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ്‌  സ്വന്തമാക്കുമോ എന്ന് കാത്തിരുന്നു കാണാം. 
 
ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നിവര്‍ ഹോളണ്ട് ആക്രമണ ത്തിന് നേതൃത്വം കൊടുക്കു മ്പോഴും മറു തലക്കല്‍ സ്പെയിനി നായി  വിയ യും സാവി യും അടങ്ങുന്ന ഒരു വന്‍നിര തന്നെ കച്ച മുറുക്കുക യാണ്. എല്ലാ കണ്ണുകളും ഇനി സോക്കര്‍ സിറ്റി യിലേക്ക്.
 
 
 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 12789»|

« Previous Page« Previous « ഹോളണ്ട് കലാശക്കളി യിലേക്ക്
Next »Next Page » നീരാളിക്ക് എതിരാളി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine