വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു

June 10th, 2011

mf-husain-epathram

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്‌. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.

1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര്‌ മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്‌. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ്‌ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കി.

1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന്‌ ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം  ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ്‌ സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന്‌ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയെ വധിക്കാന്‍ ശ്രമം: 8 പേര്‍ പിടിയില്‍

June 6th, 2011

Asif-Ali-Zardari-epathram
ഇസ്‌ലാമാബാദ്: പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ  വധിക്കാന്‍ ആസൂത്രണം ചെയ്ത എട്ടു പേര്‍ പിടിയിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നാലു പേര്‍ ഇസ്‌ലാമാബാദില്‍ നിന്നും നാലു പേര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു പിടിയിലായത്.മെയ് 21 ന് ലഭിച്ച സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സര്‍ദാരിയുടെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശന വേളയിലാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ലാദനെ വധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സ്ഫോടനങ്ങള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ഖ്വയിദയും താലിബാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ സര്‍ദാരിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് അന്വേഷിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നു സര്‍ദാരി വിട്ടു നില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫഞ്ച് ഓപ്പണില്‍ ചരിത്രമായി ചൈനയുടെ നാ ലീ

June 5th, 2011

li_na_french_open-epathram
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ താരം ചാമ്പ്യനായി. ചൈനയുടെ നാ ലീ യാണ് നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക് ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചത്. രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ 7-0 ആയിരുന്നു. കളിക്കളത്തില്‍ ചൈനീസ് താരം ശരിക്കും നിറഞ്ഞു നിന്നു. ഒരു മണിക്കൂര്‍ 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം ശക്തമായ സര്‍വ്വുകളിലൂടെ എതിരാളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ നടന്ന  വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം  മരിയ ഷറപ്പോവയെ തോല്പിച്ചാണ് നാ ലീ ഫൈനലില്‍ എത്തിയത്. മരിയന്‍ ബര്‍ത്തോളിയെ തോല്പിച്ചാണ് ഫ്രാന്‍സെസ്ക് ഷിയാവോന്‍ ഫൈനില്‍ എത്തിയത്.

കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ നാ ലീ ഫൈനലില്‍ എത്തിയിരുന്നു. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ചൈനക്കാരിയായായിരുന്നു അവര്‍. അന്നു പക്ഷെ വിജയിക്കാനായില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന് പാക്കിസ്ഥാന്‍ സഹായം ലഭിച്ചു എന്ന് ഒബാമ

May 10th, 2011

barack-obama-epathram
വാഷിംഗ്ടണ്‍ : അമേരിക്ക കൊലപ്പെടുത്തി എന്ന് അവകാശപ്പെടുന്ന അല്‍ ഖായിദ നേതാവ്‌ ഒസാമാ ബിന്‍ ലാദന് പാക്കിസ്ഥാന് അകത്തു നിന്നും സഹായം ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. ഞായറാഴ്ച ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഒബാമ ഇത് അറിയിച്ചത്‌. എന്നാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്ന സമയത്ത് പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു എന്ന വസ്തുത പാക്കിസ്ഥാന്‍ സര്‍ക്കാരിന്  അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല എന്നും ഒബാമ പറഞ്ഞു.

സര്‍ക്കാരിന് അകത്തോ, പുറത്തോ എവിടെ നിന്നാണ് ബിന്‍ ലാദന് സഹായം ലഭിച്ചത് എന്ന് പരിശോധിക്കും എന്നും ഒബാമ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു

May 4th, 2011

obama-epathram
വാഷിംഗ്ടണ്‍ :അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ  അബോട്ടാബാദിലെ വസതിയില്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ അതിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്നു. ലാദനെ കൊല്ലപ്പെടുത്തിയ സൈനികര്‍ തന്നെയാണ് വൈറ്റ്‌ഹൗസിലേക്ക് ഈ വീഡിയോ എത്തിച്ചത്. അവരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഇത് സാധ്യമായത്.

നിരായുധനായ ലാദന്‍ യു.എസ് സൈനികരുടെ വെടിയേറ്റ് മരിക്കുന്ന ദൃശ്യം ഒബാമക്ക് വൈറ്റ് ഹൗസില്‍ ഇരുന്നു തന്നെ കാണാന്‍ സാധിച്ചു. വീട്ടിലെത്തിയ സൈനികര്‍ ലാദനെ പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടുക്കുവാനായി ഓടിയെത്തി. അവരുടെ കാലില്‍ വെടിവെക്കുകയുണ്ടായി എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ന്ന് ലാദന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമായതിനാല്‍ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന്റെ മരണം : അമേരിക്ക ആഘോഷ ലഹരിയില്‍

May 3rd, 2011

osama-bin-laden-death-celebration-7-epathram

വാഷിംഗ്ടണ്‍ : നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുത്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ വരികളാണിവ. സദൃശ്യ വാക്യങ്ങള്‍ 24:17. എന്നിട്ടും ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച വാര്‍ത്ത കേട്ട് അമേരിക്കക്കാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി, തെരുവുകളില്‍ ആനന്ദ നൃത്തമാടി. പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും (റോമര്‍ 12:19) എന്നും നിന്റെ ശത്രുവിനെ നിന്നെ പോലെ സ്നേഹിക്കുക എന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ വിശുദ്ധമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയാണ് ശത്രുവിന്റെ മരണത്തില്‍ താണ്ടവ നൃത്തമാടിയത്.

ബിന്‍ ലാദന്റെ മരണ വാര്‍ത്ത അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെയാണ് ഒബാമ ലോകത്തെ അറിയിച്ചത്‌.

എന്നാല്‍ വൈറ്റ് ഹൌസിന് പുറത്ത്‌ അമേരിക്ക ആഘോഷ ലഹരിയില്‍ ആടിത്തിമിര്‍ത്തു.
osama-bin-laden-death-celebration-1-epathram
അമേരിക്കയുടെ കുപ്രസിദ്ധമായ അബു ഗ്രൈബ് തടവറയില്‍ ശവത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമേരിക്കന്‍ പട്ടാളക്കാരിയുടെ മുഖത്തെ അതേ വികാരം തന്നെയാണ് വാഷിംഗ്ടണ്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയ അമേരിക്കക്കാരുടെ മുഖത്തും പ്രകടമായത്‌. ഈ ചിത്രം ഒരു ദുസ്സൂചനയാണ്. സമൂഹ മനസ്സിന്റെ ഒരു അപകടകരമായ അവസ്ഥയാണ് ഇവിടെ അനാവൃതമാകുന്നത്.
abu-ghraib-female-soldier-epathram

അബു ഗ്രൈബ് തടവറയില്‍ നിന്നുള്ള ദൃശ്യം

osama-bin-laden-death-celebration-6-epathram
ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഒരു ഭീകരന്‍ കൊല്ലപ്പെടുന്നത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഈ ലോകത്ത് ഉണ്ടാവാതിരിക്കാന്‍ സഹായകരമാണ്. ആ നിലയ്ക്ക് ഒസാമാ ബിന്‍ ലാദന്റെ മരണം ആശ്വാസകരമായി തോന്നാം. തങ്ങളുടെ പ്രിയപ്പെട്ടവരെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക്‌ ആക്രമണത്തിന് പുറകില്‍ പ്രവര്‍ത്തിച്ചു എന്ന് അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപിച്ച വ്യക്തിയോട് പ്രതികാരം തോന്നുന്നതും മനുഷ്യ സഹജമാണ്. എന്നാല്‍ സഹജമായ വികാരങ്ങള്‍ എപ്പോഴും ഉത്തമമല്ല. ഇത്തരം അധമ ചോദനകളെ നിയന്ത്രിക്കുന്നതാണ് മനുഷ്യനെ സംസ്കാര ചിത്തനാക്കുന്നത്. നൂറ്റാണ്ടുകളായി ഇതാണ് മതങ്ങളും, സാമൂഹ്യ ആത്മീയ രാഷ്ട്രീയ നേതാക്കളും ഉദ്ബോധനം ചെയ്തു പോന്നത്.

6 ലക്ഷം അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിന്റെ ഒടുവില്‍ പ്രതികാരത്തിനുള്ള ആഹ്വാനം അമേരിക്കന്‍ രാഷ്ട്ര ശില്‍പ്പിയായ അബ്രഹാം ലിങ്കണ്‍ തള്ളിക്കളഞ്ഞു. നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ നന്മയെ തിരിച്ചറിയാനാണ് അന്ന് ലിങ്കണ്‍ അമേരിക്കന്‍ ജനതയെ പഠിപ്പിച്ചത്.

നമ്മളെല്ലാം ഒരേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്ന് പറഞ്ഞ ലിങ്കണ്‍ യുദ്ധത്തില്‍ രണ്ടു പക്ഷത്ത് നില കൊള്ളുന്നവര്‍ക്കും അവരുടേതായ ന്യായം ഉണ്ടാവും എന്ന അടിസ്ഥാന തത്വം അമേരിക്കക്കാരെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിനിറങ്ങുന്ന ഓരോ ശത്രു സൈനികനും തന്റെ ആത്മരക്ഷയ്ക്കായി അതേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്നും. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭൂമിയിലെ അവസാനത്തെ പ്രതീക്ഷയായി നിലകൊള്ളാനുള്ള ഒരു മഹത്തായ ദൌത്യം അമേരിക്കയ്ക്ക് നിര്‍വഹിക്കാനുണ്ട് എന്ന ലിങ്കന്റെ വാക്കുകള്‍ക്ക് അന്ന് അമേരിക്കക്കാരെ ശാന്തരാക്കാന്‍ കഴിഞ്ഞു.

ഈ മഹത്തായ ലക്ഷ്യ ബോധമാണ് ഇന്നലെ തെരുവില്‍ നൃത്തമാടിയ അമേരിക്കയ്ക്ക് നഷ്ടമായത്‌. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ന്നു വീണപ്പോള്‍ പലസ്തീന്‍ തെരുവുകളില്‍ ജനം നടത്തിയ ആഹ്ലാദ പ്രകടനത്തിന് സമാനമായ പ്രകടനമാണ് അമേരിക്കന്‍ തെരുവുകളിലും അരങ്ങേറിയത്‌. അപക്വമായ, ബാലിശമായ ഈ വികാര പ്രകടനം അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പ്രതികാരത്തിലൂടെ എന്താണ് നേടുന്നത് എന്ന് ചിന്തിക്കുവാനും തിരിച്ചറിയുവാനുമുള്ള സന്ദര്‍ഭമാണിത്. നഷ്ടങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദനെ കൊന്നെന്ന് അമേരിക്ക

May 2nd, 2011

osama-bin-laden-epathram

വാഷിംഗ്ടണ്‍ : വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അറിയപ്പെടുന്ന ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം ആക്രമിച്ചു വധിച്ചു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ വെളിപ്പെടുത്തി. ഇന്ന് അതിരാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ “നീതി നടപ്പായി” എന്നാണ് ഇത് സംബന്ധിച്ച് ഒബാമ പറഞ്ഞത്‌.

ഏതാനും നാള്‍ മുന്‍പ്‌ തന്നെ രോഗ ബാധിതനായി മരണപ്പെട്ട ബിന്‍ ലാദന്റെ മരണ വിവരം അമേരിക്ക രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പ്‌ നേരിടുന്ന ബരാക്‌ ഒബാമയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു നാടകമാണ് ഈ അമേരിക്കന്‍ സൈനിക നാടകം എന്നും ആരോപണമുണ്ട്.

ഇത് ഒരു വന്‍ നേട്ടമാണ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ പ്രതികരിച്ചത്‌. എത്ര നാള്‍ കഴിഞ്ഞാണെങ്കിലും നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന ശക്തമായ ഒരു സന്ദേശമാണ് ഈ സംഭവത്തോടെ അമേരിക്ക ഭീകരതയ്ക്കെതിരെ നല്‍കിയത് എന്ന് ബുഷ്‌ ചൂണ്ടിക്കാട്ടി.

ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാന്‍ ജയിലില്‍നിന്ന്‌ 400 താലിബാന്‍ തടവുകാര്‍ രക്ഷപ്പെട്ടു

April 25th, 2011

taliban escape-epathram

കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലെ പ്രധാന ജയിലില്‍ നിന്നും 400 ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടു. ജയിളിനടിയിലൂടെ 320 മീറ്റര്‍ നീളം വരുന്ന തുരങ്കം ഉണ്ടാക്കി അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അധികൃതരുടെ കണ്ണ് വെട്ടിച്ചു 5 മാസം കൊണ്ടാണ് ഇങ്ങനെ ഒരു തുരങ്കം താലിബാന്‍ നിര്‍മിച്ചത്‌. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുരങ്കം പണി തീര്‍ന്നത്. അന്ന് രാത്രി തന്നെ തടവുകാര്‍ അതിലൂടെ രക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു.

2008 ലും കാണ്ഡഹാറിലെ ഇതേ ജയിലില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ഉപയോഗിച്ച് ജയിലിന്റെ ഗേറ്റ് തകര്‍ത്ത് ആയിരകണക്കിന് താലിബാന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

14 of 211013141520»|

« Previous Page« Previous « ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു
Next »Next Page » ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine