ബിന്‍ ലാദനെ കൊന്നെന്ന് അമേരിക്ക

May 2nd, 2011

osama-bin-laden-epathram

വാഷിംഗ്ടണ്‍ : വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അറിയപ്പെടുന്ന ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം ആക്രമിച്ചു വധിച്ചു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ വെളിപ്പെടുത്തി. ഇന്ന് അതിരാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ “നീതി നടപ്പായി” എന്നാണ് ഇത് സംബന്ധിച്ച് ഒബാമ പറഞ്ഞത്‌.

ഏതാനും നാള്‍ മുന്‍പ്‌ തന്നെ രോഗ ബാധിതനായി മരണപ്പെട്ട ബിന്‍ ലാദന്റെ മരണ വിവരം അമേരിക്ക രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പ്‌ നേരിടുന്ന ബരാക്‌ ഒബാമയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു നാടകമാണ് ഈ അമേരിക്കന്‍ സൈനിക നാടകം എന്നും ആരോപണമുണ്ട്.

ഇത് ഒരു വന്‍ നേട്ടമാണ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ പ്രതികരിച്ചത്‌. എത്ര നാള്‍ കഴിഞ്ഞാണെങ്കിലും നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന ശക്തമായ ഒരു സന്ദേശമാണ് ഈ സംഭവത്തോടെ അമേരിക്ക ഭീകരതയ്ക്കെതിരെ നല്‍കിയത് എന്ന് ബുഷ്‌ ചൂണ്ടിക്കാട്ടി.

ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാന്‍ ജയിലില്‍നിന്ന്‌ 400 താലിബാന്‍ തടവുകാര്‍ രക്ഷപ്പെട്ടു

April 25th, 2011

taliban escape-epathram

കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലെ പ്രധാന ജയിലില്‍ നിന്നും 400 ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടു. ജയിളിനടിയിലൂടെ 320 മീറ്റര്‍ നീളം വരുന്ന തുരങ്കം ഉണ്ടാക്കി അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അധികൃതരുടെ കണ്ണ് വെട്ടിച്ചു 5 മാസം കൊണ്ടാണ് ഇങ്ങനെ ഒരു തുരങ്കം താലിബാന്‍ നിര്‍മിച്ചത്‌. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുരങ്കം പണി തീര്‍ന്നത്. അന്ന് രാത്രി തന്നെ തടവുകാര്‍ അതിലൂടെ രക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു.

2008 ലും കാണ്ഡഹാറിലെ ഇതേ ജയിലില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ഉപയോഗിച്ച് ജയിലിന്റെ ഗേറ്റ് തകര്‍ത്ത് ആയിരകണക്കിന് താലിബാന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

പാക്കിസ്ഥാന്‍ മന്ത്രി വെടിയേറ്റ്‌ മരിച്ചു

March 2nd, 2011

pakistan terrorist-epathram

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ മത ന്യുനപക്ഷ മന്ത്രിയായ ഷഹബാസ് ഭാട്ടി ഇന്ന് രാവിലെ ഇസ്ലാമാബാദില്‍ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ മന്ത്രി സഭയിലെ ഏക ക്രിസ്തുമത വിശ്വാസിയായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ സ്വവസതിയില്‍ നിന്നും തന്റെ സഹോദരി പുത്രിയോടൊപ്പം കാറില്‍ പുറത്തേക്കു പുറപ്പെട്ട ഭാട്ടിയെ ഒരു സംഘം അക്രമികള്‍ വളയുകയും, കാറില്‍ നിന്ന് കുട്ടിയേയും ഡ്രൈവറെയും പുറത്തിറക്കിയതിനു ശേഷം കാറിനുള്ളിലേക്ക് വെടി വെക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ ആയില്ല.

വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചു. മത തീവ്രവാദം വഴി ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ് ഇത്തരം പ്രവര്‍ത്തികളുടെ പിന്നിലെ ലക്‌ഷ്യമെന്നു പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ തലവനായ ഐ. എ. റെഹ്മാന്‍ പറഞ്ഞു.

ജനുവരിയില്‍ പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ ആയ സല്‍മാന്‍ ടസ്സിര്‍ പാക്കിസ്ഥാനിലെ കര്‍ശനമായ ദൈവ ദൂഷണ നിയമ ഭേദഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ കൊല്ലപ്പെടുകയുണ്ടായി. പ്രവാചകനെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന പേരില്‍ കഴിഞ്ഞ വര്ഷം അസിയ ബീവി എന്ന 45 കാരിയായ ക്രിസ്തീയ വിശ്വാസിയെ വധ ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. ഇതിനു എതിരെ ശബ്ദമുയര്‍ത്തിയ ഏക വ്യക്തിയായിരുന്നു ടസ്സിര്‍.

ഭാട്ടിയുടെ മരണത്തിന് ഉത്തരവാദിത്വം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനും അല്‍ ഖായ്ദ ക്കും ഇതില്‍ പങ്ക്‌ ഉണ്ട് എന്നാണ് സൂചന.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ ബോംബ് സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

February 15th, 2011

മോസ്‌കോ: റഷ്യയിലെ വടക്കന്‍ കോക്കസസ് നഗരമായ ഡജിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവുമാണ് നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

വസ്ത്രത്തിലൊളിപ്പിച്ച ബോംബുമായെത്തിയ വനിതാ ചാവേര്‍ ഗുബ്‌ദെന്‍ പോലീസ് സ്റ്റേഷനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു 1631 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആദ്യ സംഭവം നടന്ന പോലീസ് പരിശോധന കേന്ദ്രത്തിനു സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖ്‌ ആക്രമിക്കരുതെന്ന് മുബാറക്‌ അമേരിക്കയോട് ആവശ്യപ്പെട്ടു : വിക്കിലീക്ക്സ്‌

February 11th, 2011

wikileaks-mirror-servers-epathram

ലണ്ടന്‍ : ഇറാഖ്‌ ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക് ചെനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി വിക്കിലീക്ക്സ്‌ വെളിപ്പെടുത്തി

തന്റെ ഉപദേശങ്ങള്‍ ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക്‌ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക്‌ ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക്‌ അമേരിക്കയ്ക്ക് മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് ഉടമയ്ക്ക് ഇന്ത്യക്കാരന്റെ ഭീഷണി

February 10th, 2011

രോഗിണിയായ അമ്മയുടെ ചികില്‍‌സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ഉടമയായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെയും സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് പൊലീസിന്‍റെ താക്കീതും കോടതിയുടെ മുന്നറിയിപ്പും. ഇന്ത്യന്‍ വംശജനായ പ്രദീപ് മനുകൊണ്ടയോട് ഇനി സൂ‍ക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് താക്കീത് നല്‍‌കിയിരിക്കുന്നത്. മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്‍റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലെ കത്തുകളിലൂടെയും മെസേജുകളിലൂടെയുമാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തങ്ങളെ സഹായിക്കണമെന്ന് മനുകോണ്ട സൂക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഭാവനയായല്ല താന്‍ പണം പ്രതീക്ഷിക്കുന്നതെന്നും തന്‍റെ അമ്മയുടെ ചികില്‍‌സയ്ക്ക് ചെലവാകുന്ന എല്ലാ പണവും തിരിച്ചടയ്ക്കുമെന്നും മനുകോണ്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കുമാര്‍ എന്ന പേരിലും മനുകോണ്ട മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. “ഞാന്‍ പൂര്‍ണ്ണമായും അവശനായിരിക്കുന്നു. മാര്‍ക്ക്, പ്ലീസ്… എനിക്ക് സമയമില്ല. നിങ്ങളുടെ സഹായം എനിക്ക് അത്യാവശ്യമാണ്. സമയം വൈകുന്നതിന് മുമ്പ് ഒരു പ്രതികരണമറിയിക്കൂ” – ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കത്തിലെ വരികള്‍. ജീവിതത്തില്‍ മുഴുവന്‍ താന്‍ സൂക്കര്‍ ബര്‍ഗിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ വരെ താന്‍ ഒരുക്കമാണെന്നും മനുകോണ്ട വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് ഡവലപ്‌മെന്‍റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്‍റെ സഹോദരിയ്ക്കും മനുകോണ്ട ഇതേ രീതിയില്‍ തന്നെയാണ് കത്തുകളയച്ചിരുന്നത്. ജനുവരിയില്‍ സൂക്കര്‍ബര്‍ഗിന്‍റെ വീട്ടിലെത്തിയ മനുകോണ്ട പിന്നീട് ഇതേ ആവശ്യവുമായി പൌലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസിലുമെത്തി. സൂക്കര്‍ബര്‍ഗിന്‍റെ പരാതിയെത്തുടര്‍ന്ന് ജനുവരി 24-ന് സ്ഥലത്തെ പ്രാദേശിക പോലീസ് മനുകോണ്ടയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും ഫേസ്ബുക്ക് മേധാവിക്ക് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.

തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി ഫെബ്രുവരി 22ന് വീണ്ടും വാദം കേള്‍ക്കും. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു

January 28th, 2011

terrorist-epathram

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു വിസ്സമ്മതിച്ച്  വിവാഹിതരാകുവാന്‍ ശ്രമിച്ച കമിതാക്കളെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നു. അഫ്ഗാനിസ്ഥാനിലെ  ദസ്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. ഖയമെന്ന യുവാവും അയാളുടെ കാമുകിയായ സിദ്ഖായെന്ന പത്തൊമ്പതുകാരിയുമാണ് വധ ശിക്ഷക്ക് വിധേയരായതെന്ന് അറിയുന്നു.  പ്രണയ ബദ്ധരായ ഇവര്‍ ഒളിച്ചോടുവാനുള്ള ശ്രമത്തിനിടയില്‍ താലിബാന്‍ സംഘത്തിന്റെ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരേയും  വിചാരണ ചെയ്തു കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിച്ചു. നൂറു കണക്കിനു ആളുകളെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ക്രൂരമായ ഈ ശിക്ഷാ വിധി. കല്ലേറു കൊണ്ട് ഇരുവരും താഴെ വീഴുന്നതും ദയക്കായി യാചിക്കുന്നതും  അടക്കം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറില്‍ മരിക്കാത്തതിനെ തുടര്‍ന്ന്  മരണം ഉറപ്പാക്കുവാനായി യുവതിയെ മൂന്നു തവണ താലിബാന്‍ ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ കല്ലെറിഞ്ഞും വെടി വെച്ചും കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോളും പ്രാകൃതമായ ശിക്ഷാ വിധികള്‍ പലയിടത്തും അരങ്ങേറുന്നത് പതിവാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. ഹനീഫിനോട് ഓസ്ട്രേലിയ മാപ്പ് പറഞ്ഞു

December 23rd, 2010

dr-mohammed-haneef-epathram

മെല്‍ബണ്‍ : തീവ്രവാദി എന്ന് മുദ്ര കുത്തി അറസ്റ്റ്‌ ചെയ്യുകയും കുറ്റം ചാര്‍ത്തുകയും തടവില്‍ ഇടുകയും വിസ റദ്ദാക്കുകയും ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ മൊഹമ്മദ്‌ ഹനീഫിനോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഔപചാരികമായി മാപ്പ് പറഞ്ഞു. തെറ്റ് തിരുത്തല്‍ നടപടികളുടെ ഭാഗമായി ഡോ. ഹനീഫിന് ഒരു വന്‍ തുക നഷ്ട പരിഹാരമായി നല്‍കിയതിന് തൊട്ടു പുറകെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷമാപണം പുറത്തു വന്നത്. ഡോക്ടര്‍ ഹനീഫ്‌ നിരപരാധിയാണ് എന്നും ഇത് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന് പറ്റിയ ഒരു തെറ്റാണ് എന്ന് തങ്ങള്‍ സമ്മതിക്കുന്നു എന്നും ക്ഷമാപണത്തില്‍ വ്യക്തമാക്കുന്നു. ഡോ. ഹനീഫിന്റെ ജീവിതത്തിലെ ഈ ഒരു ദൌര്‍ഭാഗ്യകരമായ അദ്ധ്യായം അവസാനിപ്പിക്കാനും ജീവിതവുമായി മുന്നോട്ട് പോകുവാനും നഷ്ടപരിഹാര തുക അദ്ദേഹത്തിന് സഹായകരമാവും എന്ന് തങ്ങള്‍ പ്രത്യാശിക്കുന്നു എന്നും ക്ഷമാപണം തുടരുന്നു. ഡോ. ഹനീഫിന് നല്‍കിയ നഷ്ട പരിഹാര തുക എത്രയാണ് എന്ന വിവരം രഹസ്യമായി സൂക്ഷിക്കണം എന്നത് ക്ഷമാപണ കരാറിലെ ഒരു വ്യവസ്ഥയാണ്.

എന്നാല്‍ ഡോ. ഹനീഫിന് എതിരെ ഏറ്റവും കടുത്ത നിലപാടുമായി രംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ്‌ മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ഇപ്പോഴും തന്റെ നിലപാടില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഒത്തുതീര്‍പ്പ്‌ ചര്‍ച്ച പ്രകാരം ആന്‍ഡ്രൂസിനെതിരെ മാനനഷ്ടത്തിന് കേസ്‌ കൊടുക്കില്ല എന്ന് ഡോ. ഹനീഫ്‌ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നില നില്‍ക്കില്ല എന്നും തനിക്കെതിരെ മാന നഷ്ടത്തിന് കേസെടുത്താല്‍ അത് വിജയിക്കില്ല എന്നുമാണ് തനിക്ക്‌ ലഭിച്ച നിയമോപദേശം എന്ന് ആന്‍ഡ്രൂസ് പറഞ്ഞു.

ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്ക്‌ ശേഷം ബ്രിസ്ബേനില്‍ തന്നെ തുടരാനാണ് ഡോ. ഹനീഫിന്റെ തീരുമാനം. തനിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തന്നെ സമീപിച്ച അസംഖ്യം സാധാരണക്കാരായ ഓസ്ട്രേലിയന്‍ പൌരന്മാര്‍ ഹനീഫിന് ഏറെ മനോധൈര്യം പകര്‍ന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റോഡ്‌ ഹോഗ്സന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 211014151620»|

« Previous Page« Previous « ഇറാനില്‍ ചാവേര്‍ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു
Next »Next Page » ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കം : രണ്ടു ലക്ഷം പേര്‍ ദുരിതത്തില്‍ »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine