ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. രോഗ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
1973 മുതൽ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമായ ബപ്പി ലാഹിരി, ഡിസ്കോ ഡാന്‍സര്‍ (1982) എന്ന മിഥുന്‍ ചക്രവര്‍ത്തി സിനിമയുടെ സംഗീത സംവിധാനത്തിലൂടെ ബോളിവുഡിലെ മുഖ്യധാരയില്‍ എത്തി.
എണ്‍പതുകളില്‍ ഡിസ്കോ സംഗീതം ജന പ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്‍ കൂടിയാണ് ബപ്പി ലാഹിരി. ബംഗാളി, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.
സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.
1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.
മറാത്തി, മലയാളം, തമിഴ് തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.
രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.
ഇന്ത്യന്‍ സിനിമയുടെ അഭിമാന താരം ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സ് ഉണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശ്വാസ തടസ്സം നേരിട്ടതിനാല്‍ അദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രി യിൽ പ്രവേശിപ്പിക്കുക യായിരുന്നു.
പാകിസ്ഥാനിലെ പെഷാവറിൽ 1922 ഡിസംബർ 11 ന് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാർ ജനിച്ചു. 1943 ൽ ബോംബയില്‍ എത്തി പ്രമുഖ നടി ദേവികാ റാണിയുടെ ബോംബെ ടാക്കീസില്‍ ജോയിന്‍ ചെയ്തു.
1944 ൽ ജ്വാർ ഭാട്ട എന്ന ചിത്രത്തിലെ നായകനായി ദിലിപ് കുമാർ എന്ന യൂസുഫ് ഖാന്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന്റെ ഭാഗം ആയി മാറുകയായിരുന്നു.
With a heavy heart and profound grief, I announce the passing away of our beloved Dilip Saab, few minutes ago.
We are from God and to Him we return. – Faisal Farooqui
ദേവ്‌ദാസ്, റാം ഔർ ശ്യാം, മുഗൾ – ഇ – അസം, ആസാദ്, നയാ ദൗർ, അൻഡാസ്, മധുമതി, ഗംഗാ യമുനാ, ശക്‌തി, കർമ്മ, സൗദാഗർ തുടങ്ങീ അറുപത്തി അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷ ങ്ങളിൽ അഭിനയിച്ചു.
രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചു. ദാദാ സാഹേബ് ഫാൽക്കെ അവാര്‍ഡ് ജേതാവാണ്. ആദ്യ മായി ഫിലിം ഫെയർ അവാർഡ് നേടിയ നടനും ഏറ്റവും കൂടുതല്‍ തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാര്‍ തന്നെ.
പ്രശസ്ത നടി ഷക്കീലയുടെ ജീവിതകഥയെ ആസ്പദ മാക്കി ഒരുക്കിയ ‘ഷക്കീല-നോട്ട് എ പോൺ സ്റ്റാർ’ എന്ന സിനിമ യുടെ ടീസർ റിലീസ് ചെയ്തു. മോഡലും ബോളി വുഡ് നടി യുമായ റിച്ച ചദ്ദയാണ് ഷക്കീലയായി വെള്ളി ത്തിരയില്‍ എത്തുന്നത്. ഈ കൃസ്മസ്സിനു ചിത്രം റിലീസ് ചെയ്യും.
വിവിധ ഭാഷ കളിലായി പുറത്തിറക്കുന്ന ഷക്കീല ച്ചിത്രത്തിന്റെ ഹിന്ദി ടീസര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി ക്കഴിഞ്ഞി രിക്കുന്നത്. റിച്ച ഛദ്ദയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡയില്‍ നിന്നും എസ്തർ നൊറോണ തുടങ്ങിയവരും പ്രധാന വേഷ ങ്ങളില്‍ എത്തുന്നു.
ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ പണം വാരി പടങ്ങളില്‍ നായിക യായി അഭി നയിച്ചു സൂപ്പര്‍ താര പദവിയില്‍ വിലസിയ ഷക്കീല യുടെ യഥാർത്ഥ ജീവിതം തന്നെ യാണ് ഈ സിനിമ യിലൂ ടെ പറയാൻ ശ്രമിച്ചിരി ക്കു ന്നത് എന്ന് കന്നഡ സിനിമകളിലൂടെ ശ്രദ്ധേയ നായ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ കാര്യ ങ്ങളും ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ച പ്പാടു കളും ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ ത്തകരുമായി ഷക്കീല പങ്കു വെക്കു കയും ഷൂട്ടിംഗ് സ്ഥലത്ത് എത്തി തന്റെ വീട് എങ്ങനെ യായിരുന്നു എന്നുള്ള കാര്യങ്ങളും വളരെ കൃത്യമായി ചിത്രത്തിന്റെ ആർട്ട് ഡയറ ക്ഷൻ ടീമിന് വിശദീകരിച്ചു കൊടുക്കുക യും ചെയ്തിരുന്നു എന്നും സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.
സിൽക്ക് സ്മിത നായികയായ ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ തന്റെ പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെയാണ് താര പദവിയില്‍ എത്തിയത്. തെന്നിന്ത്യ യിലെ എല്ലാ ഭാഷ കളിലും ഹിന്ദി യിലും മറ്റ് വടക്കെ ഇന്ത്യന്‍ ഭാഷക ളിലും കിന്നാര ത്തുമ്പികള്‍ ഡബ്ബ് ചെയ്തു പ്രദര്‍ശന വിജയം നേടി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ കളിലായി ഇരുനൂറ്റി അമ്പതില്‍ അധികം ചിത്ര ങ്ങളിലാണ് ഷക്കീല അഭിനയിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലുള്ള തന്റെ ചിത്രങ്ങൾ ആരും ഷെയര്‍ ചെയ്യരുത് എന്നും സോ ഷ്യല്‍ മീഡിയ കളില്‍ നിന്നും അവ നീക്കം ചെ യ്യണം എന്നും വിവാദ നായിക സൈറാ വസീം.
അഭിനയം മത വിശ്വാസത്തെ ബാധിക്കുന്നു എന്ന തിനാല്‍ തന്റെ സിനിമാ ജീവിതം അവസാനിപ്പി ക്കുന്നു എന്നു പറഞ്ഞു കൊണ്ട് അഭിനയ രംഗത്തു നിന്നും പിന്മാറിയ സൈറാ വസീ മിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റു കള്‍ ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു.
‘ഞാൻ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കു വാൻ പോവുന്നു. നിങ്ങളുടെ സഹകരണം എനിക്ക് ഏറെ സഹായകമാകും. എന്റെ യാത്ര യുടെ ഭാഗ മായതിന് നന്ദി…..” എന്നിങ്ങനെ യാണ് ഇവരുടെ പുതിയ പോസ്റ്റ്.
എന്നാല്‍ അഭിനയം മാത്രമല്ല സോഷ്യല്‍ മീഡിയ യില്‍ സജീവമാവുന്നതും ഇസ്ലാമികമായി നിഷിദ്ധം തന്നെ യാണ് എന്നതിനാല്‍ ഇതില്‍ നിന്നും പിന്‍ മാറണം എന്നും ആരാധകര്‍ ഇവര്‍ക്ക് മറു കുറിപ്പ് ഇട്ടിരിക്കുന്നു.