ആശാ ഭോസ്‌ലെ അന്തരിച്ചു

April 12th, 2026

singer-asha-bhosle-passes-away-ePathram
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.

80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.

മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.

മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ധര്‍മ്മേന്ദ്ര അന്തരിച്ചു

November 24th, 2025

actor-dharmendra-passes-away-ePathram

ബോളിവുഡ് നടൻ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.  തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. ധർമ്മേന്ദ്രയെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാക്കി ഉയർത്തിയ ഷോലെ (1975) യിലൂടെ കേരളത്തിലും ഏറെ പ്രിയപ്പെട്ടവനാക്കി.

1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ യിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300 ൽ അധികം സിനിമകളില്‍ ഭാഗമായി.

ആദ്യ ഭാര്യ പ്രകാശ് കൗർ. അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, എന്നീ ആണ്മക്കളും വിജേത, അജിത എന്നിവരും ആദ്യ ഭാര്യയിലെ മക്കളാണ്. പിന്നീട് നടിയും നർത്തകിയുമായ ഹേമ മാലിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.

P T I

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്യാം ബെനഗല്‍ അന്തരിച്ചു

December 24th, 2024

legendery-film-maker-shyam-benegal-passes-away-ePathram
വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് രാജ്യം ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം (2005) നൽകി ആദരിച്ചു. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മ വിഭൂഷണും കരസ്ഥമാക്കിയിരുന്നു. വിവിധ ചിത്രങ്ങൾക്കായി 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

1934 ല്‍ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗല്‍, പന്ത്രണ്ടാം വയസ്സിൽ ആദ്യ ചലച്ചിത്രം ഒരുക്കി. അദ്ദേഹത്തിൻ്റെ പിതാവ്, പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയിരുന്ന ശ്രീധര്‍ ബെനഗൽ സമ്മാനിച്ച ക്യാമറ യിലായിരുന്നു ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്ര സൃഷ്ടി നടത്തിയത്.

ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി ജോലി ചെയ്തു. പഠന കാലത്താണ് ഹൈദരാബാദ് ഫിലിം സൊസൈറ്റി ശ്യാം ബെനഗൽ സ്ഥാപിച്ചത്.

1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആയിരുന്നു. നാഷണൽ ഫിലിം ഡെവലപ്പ് മെന്റ് കോർപ്പറേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമരീഷ് പുരി, അനന്ത നാഗ്, ഷബാന ആസ്മി തുടങ്ങി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെ ചലച്ചിത്ര മേഖലയിൽ എത്തിച്ചതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

സ്മിതാ പാട്ടീൽ, ഓംപുരി, നസ്റുദ്ദീൻ ഷാ, കുൽഭൂഷൻ കർബന്ദ എന്നിവർ ശ്യാം ബെനഗൽ ചിത്രങ്ങളിലൂടെ ഹിന്ദി യിലെ മുഖ്യ ധാരാ സിനിമകളിലും സജീവമായി.

അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), സർദാരി ബീഗം (1996) തുടങ്ങിയവ ഹിന്ദിയിലെ ക്ലാസിക്ക് സിനിമകളായി അറിയപ്പെടുന്നു. ജുനൂൻ, മണ്ഡി, സൂരജ് കാ സത്വാൻ ഘോഡ, മമ്മോ, തൃകാൽ, ദ മേക്കിംഗ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ എന്നിവ യാണ് മറ്റു ചിത്രങ്ങൾ.

2023-ൽ പുറത്തിറങ്ങിയ മുജീബ് : ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന ജീവ ചരിത്ര ചിത്രമാണ് ബെനഗലിൻ്റെ അവസാന സംവിധാന സംരംഭം. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

September 27th, 2023

actress-waheeda-rehman-get-dadasaheb-phalke-lifetime-achievement-award-ePathram
ന്യൂഡൽഹി : ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം മുതിർന്ന നടി വഹീദാ റഹ്‍മാന് സമ്മാനിക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ അഭിനേത്രികളില്‍ ഒരാളായ വഹീദാ റഹ്‌മാന്‍ 1936 ഫെബ്രുവരി 3 നു തമിഴ്‌ നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ചു. 1955 ല്‍ റിലീസ് ചെയ്ത ‘രോജുലു മാരായി’ എന്ന തെലുങ്കു ചിത്രത്തൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

സാഹിബ് ബീബി ഔര്‍ ഗുലാം, പ്യാസ, കാഗസ് കെ ഫൂല്‍, ചൗദ്‍വി കാ ചാന്ദ്, ഗൈഡ്, രേഷ്മ ഔർ ഷേര തുടങ്ങി തൊണ്ണൂറില്‍ അധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

1972 ല്‍ റിലീസ് ചെയ്ത തൃസന്ധ്യ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, പത്മശ്രീ-പത്മ ഭൂഷണ്‍ പുരസ്കാരങ്ങള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. Image Credit : WiKi

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ സിദ്ധീഖ് അന്തരിച്ചു

August 9th, 2023

film-director-sidheek-passes-away-ePathram
ഹിറ്റുകളുടെ ഗോഡ് ഫാദര്‍ സിദ്ധീഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ (ചൊവ്വാഴ്ച) രാത്രി 9 മണിയോടെ ആയിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയില്‍ ആയിരുന്നു.

ന്യുമോണിയ ബാധിച്ച് ആരോഗ്യ നില മോശമായി എങ്കിലും പിന്നീട് മെച്ചപ്പെട്ടു വരികയായിരുന്നു. അതിനിടെ ഞായറാഴ്ച ഉണ്ടായ ഹൃദയ ആഘാതത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയും രാത്രി മരണത്തിനു കീഴ്‌പ്പെടുകയും ചെയ്തു.

വിശേഷണങ്ങള്‍ ഏറെയുള്ള ഒരു കലാകാരനും സഹൃദയനായ ഒരു മനുഷ്യ സ്നേഹിയും ആയിരുന്നു മിമിക്രിയിലൂടെ കലാ രംഗത്ത് സജീവമായ എഴുത്തുകാരനും സംവിധായകനുമായ സിദ്ധീഖ്.

super-hit-directors-sidheek-lal-ePathram

1989 ല്‍ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ധീഖ് – ലാല്‍ കൂട്ടു കെട്ട് മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു എന്നു പറയാം. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളി വാല, മാന്നാര്‍ മത്തായി എന്നിവയാണ് സിദ്ധീഖ് – ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്‍റില്‍ മാന്‍, ഫുക്രി, ബിഗ് ബ്രദര്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, എങ്കള്‍ അണ്ണാ, സാധു മിരണ്ടാല്‍, കാവലന്‍ (തമിഴ്), ബോഡി ഗാര്‍ഡ് (ഹിന്ദി) എന്നിവ സ്വതന്ത്രമായി സംവിധാനം ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 13123...10...Last »

« Previous « ഭരതന്‍റെ ഓർമ്മ ദിനത്തിൽ ‘ഭരത സ്മൃതി’
Next Page » ഗാന ദൃശ്യ അവാര്‍ഡ് : സൃഷ്ടികൾ ക്ഷണിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine