സലിം കുമാർ അന്തരിച്ചു

June 7th, 2026

salim-kumar-national-film-award-epathram

കൊച്ചി: മലയാളികളുടെ പ്രിയ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്റർ പിന്തുണയിൽ കഴിയുകയായിരുന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വിടവാങ്ങൽ മലയാള സിനിമാലോകത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഹാസ്യവേഷങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ സലിം കുമാർ പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരനായിരുന്നു. സാധാരണക്കാരന്റെ ഭാഷയും ശരീരഭാഷയും സ്വാഭാവിക നർമ്മവും ചേർത്ത അഭിനയശൈലിയാണ് അദ്ദേഹത്തെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരനാക്കിയത്. ചെറിയ വേഷങ്ങളിൽ നിന്ന് ആരംഭിച്ച് നായകതുല്യമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് വളർന്ന അദ്ദേഹത്തിന്റെ യാത്ര മലയാള സിനിമയിലെ അപൂർവ വിജയകഥകളിലൊന്നാണ്.

‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ സലിം കുമാറിന്റെ അഭിനയപ്രതിഭയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഹാസ്യനടൻ എന്ന പരിധിക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും അതേ തീവ്രതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണെന്ന് അദ്ദേഹം തെളിയിച്ചു. മലയാള സിനിമയിലെ കഥാപാത്രനടന്മാരുടെ നിരയിൽ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം നൽകിയത് ഈ വൈവിധ്യമാണ്.

നടൻ മാത്രമല്ല, സംവിധായകൻ, എഴുത്തുകാരൻ, സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലും സലിം കുമാർ ശ്രദ്ധേയനായിരുന്നു. കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നുവെന്നും മുമ്പ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സിനിമയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ ബന്ധം തുടർന്നിരുന്നു.

സലിം കുമാറിന്റെ നിര്യാണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ കലാകാരനെയാണ്. ഹാസ്യരംഗങ്ങളിലെ അനശ്വര നിമിഷങ്ങളും ‘ആദാമിന്റെ മകൻ അബു’ പോലുള്ള ചിത്രങ്ങളിലെ ആഴമുള്ള പ്രകടനങ്ങളും അദ്ദേഹത്തെ എന്നും ഓർമ്മയിൽ നിലനിർത്തും. സിനിമാലോകത്തെ സഹപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാസ്യ നടനുള്ള പുരസ്കാരം അപമാനം

May 14th, 2014

suraj-salim-comedians-epathram

തിരുവനന്തപുരം: നവ രസങ്ങളിൽ ഒന്നായ ഹാസ്യത്തിന് പ്രത്യേക അവാർഡു നൽകേണ്ടതില്ലെന്നും ഇത് നടനെ അപമാനിക്കുന്നതിനു തുല്യമാണെന്നുമുള്ള പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ, സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നിന്ന് ഹാസ്യ നടനുള്ള പുരസ്‌കാരം പിൻവലിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍ അദ്ധ്യക്ഷനായ സമിതിയ്‌ക്ക് മുന്നിൽ സർക്കാരിന്റെ ശുപാർശ. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാർഡ്‌ ലഭിച്ച സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നിർണ്ണയത്തിൽ ഹാസ്യ നടനുള്ള പുരസ്‌കാരം നൽകിയത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ ഹാസ്യ നടനുള്ള പുരസ്‌കാരം നിലനിർത്തണമെന്നുള്ള വാദവും ചിലർ ഉയർത്തുന്നുണ്ട്. ഇത്തരം പുരസ്‌കാരങ്ങൾ നടനുള്ള പ്രചോദനമാകുമെന്നാണ് ഇവരുടെ വാദം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാഡ് ഡാഡ് എത്തി

January 16th, 2013

mad-dad-epathram

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ ഒരുക്കിയ രേവതി എസ്. വർമ്മ മലയാളത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ തുടക്കമാണ് മാഡ് ഡാഡ്. പി. എൻ. വി. അസോസിയേറ്റ്സിന്റെ ബാനറിൽ പി. എൻ. വേണുഗോപാൽ നിർമ്മിച്ച ചിത്രത്തിൽ ലാൽ, നസറിയ നസീം, മേഘ്നാ രാജ്, ശ്രീജിത്ത് വിജയ്, പത്മപ്രിയ, ജനാർദ്ദനൻ, വിജയരാഘവൻ, സലീം കുമാർ എന്നിവർ അഭിനയിക്കുന്നു. സന്തോഷ് വർമ്മ, രേവതി എസ്. വർമ്മ എന്നിവരുടെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊക്കാളി യുടെ സാക്ഷ്യ പത്രം ലഭ്യമായില്ല : ചലച്ചിത്ര അക്കാദമി

July 29th, 2012

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട സലിം കുമാറിന്റെ ‘പൊക്കാളി’ എന്ന ഡോക്യുമെന്‍ററി ചിത്രം ഫിലിം രൂപ ത്തിലാണ് ഷൂട്ട് ചെയ്തത് എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭ്യമായില്ല എന്ന് ചലച്ചിത്ര അക്കാദമി.

ഇതു മൂലമാണ് ഈ ചിത്രം ജൂറിയുയുടെ പരിഗണനയ്ക്ക് നല്‍കാന്‍ കഴിയാതി രുന്നത് എന്നാണ് അക്കാദമി സെക്രട്ടറി കെ. മനോജ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂല ത്തില്‍ പറയുന്നത്.

പുതുക്കിയ അവാര്‍ഡ് ചട്ടം അനുസരിച്ച് ഡോക്യുമെന്‍ററി ചിത്രങ്ങള്‍ ഫിലിം ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം എന്നാണ് വ്യവസ്ഥ എന്നാണ് ചലച്ചിത്ര അക്കാദമി അറിയിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണയം കോപ്പിയടിച്ചത് : അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ സലിംകുമാര്‍

July 24th, 2012

salim-kumar-national-film-award-epathram
കൊച്ചി :  നടന്‍ സലീംകുമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു.

മികച്ച സംവിധായ കനുള്ള പുരസ്കാരം നേടിയ ബ്ലസ്സി ഒരുക്കിയ പ്രണയം എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിച്ചത് മാന ദണ്ഡങ്ങള്‍ ലംഘിച്ചാണ്. സലീംകുമാര്‍ ഒരുക്കിയ ‘പൊക്കാളി’ എന്ന ഡോക്യുമെന്ററി കാണാന്‍ ജൂറി തയ്യാറായതുമില്ല. ഈ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സലീംകുമാര്‍ കോടതിയെ സമീപിക്കുന്നത്.

12 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഓസ്‌ട്രേലിയന്‍ ചിത്രമായ “ഇന്നസെന്‍സ്” ന്റെ പകര്‍പ്പാണ് ബ്ലസ്സിയുടെ പ്രണയം എന്ന് സലീം കുമാര്‍ ആരോപിച്ചു. പകര്‍പ്പാവകാശ നിയമം ലംഘിക്കുന്ന സിനിമ കള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കില്ല എന്നാണ് ചട്ടം.

അങ്ങനെ വരുമ്പോള്‍ പ്രണയം അവാര്‍ഡിന് പരിഗണിക്കാന്‍ പാടില്ലാ യിരുന്നു. പ്രണയ ത്തിന്റെ കഥ കോപ്പിയടി അല്ലേയെന്ന് അവാര്‍ഡ് പ്രഖ്യാപന വേള യില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാതൃ ചിത്രം താന്‍ കണ്ടിട്ടില്ല എന്നാണ് ജൂറി അദ്ധ്യക്ഷന്‍ ഭാഗ്യരാജ് പറഞ്ഞത്. അത് യുക്തമായ മറുപടിയല്ല. അവാര്‍ഡ് നിര്‍ണ്ണയ ത്തില്‍ അഴിമതി യാണ്. മാനദണ്ഡം ലംഘിച്ച് ചിത്രം പരിഗണിച്ച തിനാണ് താന്‍ കോടതിയെ സമീപിക്കുന്നത്.

താന്‍ ഒരുക്കിയ പൊക്കാളി കൃഷിയെ ക്കുറിച്ചുള്ള ഡോക്യുമെന്ററി ജൂറി കണ്ടതേയില്ല. എട്ടു മാസം കഷ്‌ടപ്പെട്ടാണ്‌ താന്‍ ഡോക്യുമെന്ററി തയ്യാറാക്കിയത്‌. ലോക ത്തുനിന്നു തുടച്ചു നീക്കപ്പെടുന്ന പൊക്കാളി കൃഷിയെ കുറിച്ചുള്ള ഡോക്യുമെന്ററി കാര്‍ഷിക മേഖലയ്‌ക്കു പ്രയോജന കരമായിരുന്നു. ലാബില്‍ നിന്നുള്ള ലെറ്റര്‍ ലഭിച്ചിട്ടില്ല എന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്. എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള എന്‍ട്രി ഫോം നല്‍കി യിട്ടുണ്ട്. എന്നാല്‍ തിയ്യതി പോലും വെയ്ക്കാതെ യാണ് ചലച്ചിത്ര അക്കാദമി ഇതിന് രസീത് നല്‍കി യിരിക്കുന്നത്. പൊക്കാളി നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുക എന്നതു മാത്രമാണ് ഡോക്യുമെന്ററി യിലൂടെ ഉദ്ദേശിച്ചത്. തന്റെ ഡോക്യുമെന്ററി തഴഞ്ഞതില്‍ ആരോടും പരാതി പറയാനില്ല.

ചലച്ചിത്ര അക്കാദമിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദനാക്കാനാണ് അക്കാദമി യുടെ ശ്രമം. എതിരു പറഞ്ഞാല്‍ അടുത്ത വര്‍ഷവും പുരസ്‌കാര ത്തിന് പരിഗണിക്കില്ല എന്നതു കൊണ്ട് സിനിമ ക്കാര്‍ ആരും തന്നെ മിണ്ടില്ല. പക്ഷെ നിശബ്ദനായി ഇരുന്ന് അവാര്‍ഡു വാങ്ങി സായൂജ്യമടയാന്‍ തനിക്കാകില്ല.

ദേശീയ അവാര്‍ഡ്‌ നേടിയ  ആദാമിന്റെ മകന്‍ അബു എന്ന ചിത്രം വിതരണ ത്തിന് ആരെയും കിട്ടാത്ത തിനാല്‍ താനാണ് വിതരണം ഏറ്റെടുത്തത്. അതില്‍ 12 ലക്ഷം രൂപ യാണ് നഷ്ടം വന്നത്. നല്ല ചിത്രം ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അടുത്ത് ചെയ്യാന്‍ പോകുന്ന മ്യൂസിക്കല്‍ ചെയര്‍ ഒരുക്കുന്നത്. എന്നാല്‍ ചലച്ചിത്ര അക്കാദമി യുടെ നിലപാട് ഇങ്ങനെ ആണങ്കില്‍ നിര്‍മ്മാണത്തെ ക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരും എന്നും സലീംകുമാര്‍ പറഞ്ഞു.

ബ്ലെസി യുടെ ‘പ്രണയം’ കോപ്പിയടി : പനോരമ

പ്രണയം : മലയാളി യുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « കോപ്പിയടിച്ച പ്രണയത്തിനു അവാര്‍ഡ്‌: സലിംകുമാര്‍ കോടതിയിലേക്ക്
Next Page » രാജൻ പി. ദേവ് : അഭിനയത്തിന്റെ ഇന്ദ്രജാലം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine