സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു

July 11th, 2024

logo-kerala-state-film-awards-ePathram
തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിനുള്ള (2023 വർഷം) ജൂറിയെ തെരഞ്ഞെടുത്തു. ദേശീയ പുരസ്‌കാര ജേതാവും തിരക്കഥാ കൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ് ജൂറി അദ്ധ്യക്ഷൻ.

സംവിധായകന്‍ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരായും നിയമിച്ച് സർക്കാർ ഉത്തരവായി. ഇരുവരും അന്തിമ വിധി നിർണ്ണയ സമിതിയിലെ അംഗങ്ങളും ആയിരിക്കും.

എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍, സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി, അഭിനേത്രിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങൾ.

തിരക്കഥാ കൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, ശബ്ദ ലേഖകൻ സി. ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധി നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്ര നിരൂപകയും എഴുത്തു കാരിയുമായ ഡോ. ജാനകി ശ്രീധരനാണു രചനാ വിഭാഗം ജൂറി ചെയർ പേഴ്സൺ. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഡോ. ഒ. കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

2023 വർഷത്തിൽ റിലീസ് ചെയ്തതിൽ 160 സിനിമ കളാണ് അവാർഡിന് സമർപ്പിച്ചിട്ടുള്ളത്. ജൂലായ് 13 ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

February 14th, 2024

logo-national-film-awards-of-india-ePathram
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

indira-gandhi-nargese-dutt-names-avoid-national-film-awards-ePathram

ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത്

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.

നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച്‌ നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി

December 12th, 2022

27-th-international-film-festival-of-kerala-iffk-2022-ePathram
തിരുവനന്തപുരം : 27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ.) തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ആസ്വാദനത്തിനും മനസ്സിന്‍റെ ഉല്ലാസത്തിനും ഒപ്പം ലോകത്ത് ആകമാനം ഉള്ള മനുഷ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ് ചലച്ചിത്ര മേള എന്ന് ഐ. എഫ്. എഫ്. കെ. സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് പരിമിതികൾ മറി കടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തം കൊണ്ടു ചരിത്ര പരമായ സാംസ്‌കാരിക ഉത്സവ മായി ഇത്തവണത്തെ ചലച്ചിത്ര മേള മാറുകയാണ് എന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊതു വിദ്യാ ഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി ഐ. എഫ്. എഫ്. കെ. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.

ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രണ്‍ജിത്, ജൂറി ചെയർമാനും ജർമ്മൻ സംവിധായിക യുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. ശേഷം ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിത പ്രദർശിപ്പിച്ചു. IFFK-2022InaugurationPRD

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇൻസൈറ്റ് അവാർഡ് വി. വേണു ഗോപാലിന് സമ്മാനിച്ചു

March 15th, 2022

logo-insight-the-creative-group-ePathram

പാലക്കാട് : ഈ വർഷത്തെ ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്ര സംയോജകനായ വി. വേണു ഗോപാലിനു സമ്മാനിച്ചു. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നല്‍കി വരുന്നതാണ് ഇൻസൈറ്റ് അവാർഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും കൂടി യുള്ള താണ് ഇൻസൈറ്റ് അവാര്‍ഡ്. പാലക്കാട് സംഘടിപ്പിച്ച അഞ്ചാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി മേളയോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.

palakkad-insight-award-photographer-v-venugopal-ePathram

ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് അവാർഡ് ജൂറി അംഗവും ചലച്ചിത്ര സംവിധായകനുമായ എം. പി. സുകുമാരൻ നായർ, അവാര്‍ഡ് ജേതാവായ വേണു ഗോപാലിനെ പരിചയപ്പെടുത്തി.

ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ വേണു ഗോപാലിന് അവാർഡ് സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്‍റ് പ്രശംസാ പത്രവും ഇന്‍സൈറ്റ് ട്രഷറര്‍ മാണിക്കോത്ത് മാധവ ദേവ്‌ അവാർഡ് തുകയും കൈമാറി. വൈസ് പ്രസിഡണ്ട് സി. കെ. രാമകൃഷ്ണൻ പൊന്നാട അണിയിച്ചു. വേണു ഗോപാൽ അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി.

അന്തരിച്ച സംവിധായക പ്രതിഭ കെ. എസ്. സേതു മാധവന് ഇൻസൈറ്റിന്റെ ആദരം അർപ്പിച്ചു കൊണ്ട് സന്തോഷ് സേതു മാധവൻ സംവിധാനം ചെയ്ത ‘കഥ യുടെ സംവിധാനം’ എന്ന ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു.

തുടർന്നു നടന്ന കെ. ആർ. മോഹനൻ അനുസ്മരണ ചടങ്ങ് ‘മോഹന സ്മൃതി’ യിൽ സി. കെ. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ടി. കൃഷണനുണ്ണി, പി. എൻ. ഗോപികൃഷ്ണൻ, കേളി രാമചന്ദ്രൻ, രമേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങുകൾ തത്സമയം ഇൻസൈറ്റിന്റെ വെബ്‌ സൈറ്റ് വഴി പൊതു ജനങ്ങൾക്കു കാണുവാനുള്ള സൗകര്യം ഒരുക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര മേള മാറ്റി വെച്ചു

January 18th, 2022

international-film-festival-of-kerala-iffk-ePathram
തിരുവനന്തപുരം : 2022 ഫെബ്രുവരി നാല് മുതല്‍ തുടങ്ങുവാനിരുന്ന ഇരുപത്തി ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചലച്ചിത്ര മേള നീട്ടിയത്. കൊവിഡ് വ്യാപന തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തും. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും എന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

* പബ്ലിക്ക് റിലേഷൻസ്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 14123...10...Last »

« Previous « കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20 ന്
Next Page » ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine