വിറ്റോറിയോ ഡി സിക്ക നിയോറിയലിസത്തിന്റെ തുടക്കകാരന്‍

November 12th, 2011

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ
ഡിസീക്ക (Vittorio De Sica) എന്ന മഹാനായ ചലചിത്രകാരന്‍. 1929 ല്‍ നിര്‍മിച്ച റോസ് 1974 നവംബര്‍ 13നാണ് വിക്ടോറിയ ഡിസീക്ക അന്തരിച്ചത്. റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്. ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്. 1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം

November 1st, 2011

october-lenin-epathram

എറണാകുളം: തിര ജനകീയ ചലച്ചിത്ര കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം’ നവംബര്‍ 6 ഞായര്‍ വൈകുന്നേരം 5 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് എസ്. അജയകുമാര്‍ (ഗ്രാംഷി പഠനകേന്ദ്രം) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലായി നവ: 5 നവ:12 വരെ ചലച്ചിത പ്രദര്‍ശനങ്ങള്‍ നടക്കും.

“ത്രീ സോങ്ങ്സ് എബൌട്ട്‌ ലെനിന്‍” ആണ് ഉദ്ഘാടന ചിത്രം നവംബര്‍ 7 തിങ്കളാഴ്ച വൈകുന്നേരം 6 ഫോര്‍ട്ട്‌കൊച്ചി ഏക ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് “ബസ് , വി” 8 ചൊവ്വ വൈകുന്നേരം 6.30ന് വല്ലാര്‍പാടം ജിയോണ നഗറില് വെച്ച് ‍‍ “ടര്‍ട്ടില്‍സ് ക്യാന്‍ ഫ്ലൈ”, “റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍”, 9 ബുധന്‍ വൈകുന്നേരം 6.30ന് വല്ലാര്‍പാടം ജിയോണ നഗറില് വെച്ച് “ബാറ്റില്‍ഷിപ് പോട്ടെമ്കിന്‍”, 10 വ്യാഴം വൈകുന്നേരം 6.30ന് കാക്കനാട് ജങ്ക്ഷനില്‍ വെച്ച് “ബാറ്റില്‍ ഓഫ് അല്‍ജിയെയ്ഴ്സ്”, “ബോംബെ അവര്‍ സിറ്റി”, 11 വെള്ളി വൈകുന്നേരം 6.30ന് കാക്കനാട് ജങ്ക്ഷനില്‍ വെച്ച് “ചെ”, 12ശനി വൈകുന്നേരം 6.30ചേര്‍ത്തല അരീപ്പറമ്പ് വെച്ച് “മോട്ടോര്‍ സൈക്കിള്‍ ഡയറീസ്” എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അകിര കുറൊസാവ ലോക സിനിമയിലെ അതുല്യ പ്രതിഭ

September 6th, 2011

akira-kurosawa-epathram

ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക്‌ മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ഹാഫ്‌” ഹ്രസ്വ ചിത്രമേള

June 21st, 2011

half-short-film-festival-epathram

പാലക്കാട്‌ : ഹ്രസ്വ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍സൈറ്റ്‌ (INSIGHT) സംഘടിപ്പിക്കുന്ന വാര്‍ഷിക ഹ്രസ്വ ചിത്ര മേളയായ “ഹാഫ്‌ ഫെസ്റ്റിവല്‍” (HALF – Haiku Amateur Little Film) ഓഗസ്റ്റ്‌ 30, 31 തിയതികളില്‍ പാലക്കാട്‌ താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് ഓഡിറ്റോറിയത്തില്‍ നടക്കും. മേളയോടനുബന്ധിച്ച് ഹ്രസ്വ ചിത്ര മത്സരവും സംഘടിപ്പിക്കുന്നുണ്ട്. “ഹാഫ്‌” എന്നത് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പരമ്പരാഗതമായ ഒരു ചലച്ചിത്ര റീലിന്റെ പകുതി എന്ന അര്‍ത്ഥത്തില്‍ അഞ്ചു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രങ്ങളെയാണ് പങ്കെടുപ്പിക്കുന്നത്. 31 ജൂലൈ 2011 ന് മുന്‍പ്‌ മത്സരത്തിനുള്ള ചിത്രങ്ങള്‍ ലഭിച്ചിരിക്കണം. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും അടങ്ങുന്ന ജൂറി ചിത്രങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യും.

മികച്ച സംവിധായകന്‍, നിര്‍മ്മാതാവ്‌, തിരക്കഥാകൃത്ത്, ചിത്ര സംയോജകന്‍, സംഗീത സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങള്‍ക്ക്‌ പുറമേ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും ജനപ്രിയ സിനിമയ്ക്കും കൂടി മൊത്തം ഒന്‍പത് വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9446000373, 00971 50 5631633 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷാഫോറം ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയാ രാജീവ്‌ മികച്ച നടി

February 9th, 2011

jaya-actress-aaya-short-film-epathram

ദുബായ്:  അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവ ത്തില്‍  സുബൈര്‍ പറക്കുളം സംവിധാനം ചെയ്ത ‘ആയ’ എന്ന ചിത്രത്തിലെ അഭിനയ ത്തിലൂടെ ജയാ രാജീവ്‌ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
 

aaya-short-film-switch-on-epathram

'ആയ' പിന്നണി പ്രവര്‍ത്തകര്‍: വെള്ളിയോടന്‍, സുബൈര്‍ പറക്കുളം, മുഖ്യാഥിതി റയീസ്

തനിക്ക് പിറക്കാതെ പോയ കുഞ്ഞിന്‍റെ ലാളന കള്‍ക്കായി കാത്തിരിക്കുന്ന ഒരു പോറ്റമ്മ യുടെ മനസ്സിന്‍റെ വിങ്ങലുകള്‍ ഹൃദ്യമായി അവതരി പ്പിച്ചതി ലൂടെ യാണ് ജയാ രാജീവ്‌ ഈ അംഗീകാരം നേടിയത്‌.
 
 
പ്രശസ്ത കഥാകൃത്ത്‌ വെള്ളിയോടന്‍ എഴുതിയ ആയ എന്ന കഥാ സമാഹാര ത്തിലെ കഥ യ്ക്ക്  സുബൈര്‍ വെള്ളിയോട്  തിരക്കഥയും സംഭാഷണ വും ഒരുക്കി, സുബൈര്‍ പറക്കുളം ക്യാമറയും  എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച് ഹ്രസ്വ ചിത്രമാക്കി യപ്പോള്‍, ജയാ രാജീവിനെ കൂടാതെ വെള്ളിയോടന്‍, ജയ വിനു എന്നിവരും വേഷമിട്ടു.

velliyodan-jaya-in-aaya-short-film-epathram

ആയ യിലെ ഒരു രംഗം

റീനാ സലിം (ശബ്ദ സംവിധാനം), റഫീഖ്‌ വാണിമേല്‍ (കലാ സംവിധാനം) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 15« First...91011...Last »

« Previous Page« Previous « മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു
Next »Next Page » ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine