ധര്‍മ്മേന്ദ്ര അന്തരിച്ചു

November 24th, 2025

actor-dharmendra-passes-away-ePathram

ബോളിവുഡ് നടൻ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.  തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. ധർമ്മേന്ദ്രയെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാക്കി ഉയർത്തിയ ഷോലെ (1975) യിലൂടെ കേരളത്തിലും ഏറെ പ്രിയപ്പെട്ടവനാക്കി.

1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ യിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300 ൽ അധികം സിനിമകളില്‍ ഭാഗമായി.

ആദ്യ ഭാര്യ പ്രകാശ് കൗർ. അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, എന്നീ ആണ്മക്കളും വിജേത, അജിത എന്നിവരും ആദ്യ ഭാര്യയിലെ മക്കളാണ്. പിന്നീട് നടിയും നർത്തകിയുമായ ഹേമ മാലിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.

P T I

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം

October 14th, 2025

sathyan-memorial-award-to-actress-urvashi-ePathram
കേരള കൾച്ചറൽ ഫോറം പ്രഖ്യാപിച്ച ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവ്വശിക്കു സമ്മാനിക്കും. മലയാള സിനിമക്കു ഉർവ്വശി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ സത്യന്റെ ജന്മ വാർഷിക ദിനമായ നവംബർ 9 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 50,000 രൂപയും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകർ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവർ അടങ്ങിയ ജൂറിയാണ് ഉർവ്വശിയെ അവാർഡിനു തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാജി എൻ. കരുൺ അന്തരിച്ചു

April 29th, 2025

film-director-shaji-n-karun-ePathram

ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്ത പുരം വഴുതക്കാട്ടെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി മലയാള സിനിമകളുടെ ക്യാമറാ മാൻ, സംവിധായകൻ എന്നീ നിലകളിലുള്ള അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ.

കെ. പി. കുമാരൻ്റെ ലക്ഷ്മി വിജയം (1976) എന്ന സിനിമ യിലൂടെ ഛായാഗ്രഹകനായി രംഗ പ്രവേശം ചെയ്ത ഷാജി,  പിന്നീട് ഞാവൽപ്പഴങ്ങൾ, കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് എന്നിങ്ങനെ ജി. അരവിന്ദൻ സിനിമകൾ, എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ, കെ. ജി. ജോർജ്ജ്, പദ്മരാജൻ, മോഹൻ തുടങ്ങി പ്രമുഖരുടെ സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചു.

പ്രേംജിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പിറവി (1988), സ്വം (1994), മോഹൻ ലാലിന്റെ വാനപ്രസ്ഥം (1999), മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് (2010), ജയറാം അഭിനയിച്ച സ്വപാനം (2014), ഓള് (2018) തുടങ്ങി സംവിധാനം ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്ക പ്പെടുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

ആദ്യ സംവിധാന സംരംഭമായ ‘പിറവി’ ക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ എന്ന പ്രത്യേക പരാമർശം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക മലയാള സിനിമ എന്നുള്ള സവിശേഷത കൂടിയുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ജയചന്ദ്രൻ അന്തരിച്ചു

January 10th, 2025

veteran-singer-p-jayachandran-passed-away-ePathram

തൃശൂർ : ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സ യിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദ മംഗലത്തെ പാലിയം തറവാട്ടു വീട്ടിലേക്കു കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതു ദര്‍ശനം. വൈകുന്നേരം നാല് മണിയോടെ സംസ്കാരം നടക്കും.

ഭാവഗായകൻ എന്ന വിശേഷണമുള്ള പി. ജയചന്ദ്രൻ, മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിത്യ ഹരിതങ്ങളായ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, കേരളാ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, തമിഴ്നാട് സർക്കാരിന്റെ കലൈമാ മണി ബഹുമതി, ജെ. സി. ഡാനിയൽ പുരസ്കാരം തുടങ്ങിയവ ഭാവ ഗായകനെ തേടി എത്തി. നഖക്ഷതങ്ങൾ അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനേതാവായും എത്തി.

1944 മാർച്ച് മൂന്നിനു എറണാകുളം രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ -പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായാണ് ജയചന്ദ്രന്റെ ജനനം.

1965 ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പി. ജയചന്ദ്രൻ സിനിമാ ഗാന ആലാപന രംഗത്തേക്ക് കടന്നു വന്നത്.

അടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാന ത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഇടം നേടി എടുക്കാൻ സാധിച്ചു. പിന്നീടുള്ളത് ചരിത്രം.

* Image Credit : WiKiPeDia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്യാം ബെനഗല്‍ അന്തരിച്ചു

December 24th, 2024

legendery-film-maker-shyam-benegal-passes-away-ePathram
വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് രാജ്യം ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം (2005) നൽകി ആദരിച്ചു. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മ വിഭൂഷണും കരസ്ഥമാക്കിയിരുന്നു. വിവിധ ചിത്രങ്ങൾക്കായി 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

1934 ല്‍ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗല്‍, പന്ത്രണ്ടാം വയസ്സിൽ ആദ്യ ചലച്ചിത്രം ഒരുക്കി. അദ്ദേഹത്തിൻ്റെ പിതാവ്, പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയിരുന്ന ശ്രീധര്‍ ബെനഗൽ സമ്മാനിച്ച ക്യാമറ യിലായിരുന്നു ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്ര സൃഷ്ടി നടത്തിയത്.

ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി ജോലി ചെയ്തു. പഠന കാലത്താണ് ഹൈദരാബാദ് ഫിലിം സൊസൈറ്റി ശ്യാം ബെനഗൽ സ്ഥാപിച്ചത്.

1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആയിരുന്നു. നാഷണൽ ഫിലിം ഡെവലപ്പ് മെന്റ് കോർപ്പറേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമരീഷ് പുരി, അനന്ത നാഗ്, ഷബാന ആസ്മി തുടങ്ങി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെ ചലച്ചിത്ര മേഖലയിൽ എത്തിച്ചതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

സ്മിതാ പാട്ടീൽ, ഓംപുരി, നസ്റുദ്ദീൻ ഷാ, കുൽഭൂഷൻ കർബന്ദ എന്നിവർ ശ്യാം ബെനഗൽ ചിത്രങ്ങളിലൂടെ ഹിന്ദി യിലെ മുഖ്യ ധാരാ സിനിമകളിലും സജീവമായി.

അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), സർദാരി ബീഗം (1996) തുടങ്ങിയവ ഹിന്ദിയിലെ ക്ലാസിക്ക് സിനിമകളായി അറിയപ്പെടുന്നു. ജുനൂൻ, മണ്ഡി, സൂരജ് കാ സത്വാൻ ഘോഡ, മമ്മോ, തൃകാൽ, ദ മേക്കിംഗ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ എന്നിവ യാണ് മറ്റു ചിത്രങ്ങൾ.

2023-ൽ പുറത്തിറങ്ങിയ മുജീബ് : ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന ജീവ ചരിത്ര ചിത്രമാണ് ബെനഗലിൻ്റെ അവസാന സംവിധാന സംരംഭം. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 17123...10...Last »

« Previous « മീനാ ഗണേഷ് അന്തരിച്ചു
Next Page » പി. ജയചന്ദ്രൻ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine