എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ധര്‍മ്മേന്ദ്ര അന്തരിച്ചു

November 24th, 2025

actor-dharmendra-passes-away-ePathram

ബോളിവുഡ് നടൻ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.  തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. ധർമ്മേന്ദ്രയെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാക്കി ഉയർത്തിയ ഷോലെ (1975) യിലൂടെ കേരളത്തിലും ഏറെ പ്രിയപ്പെട്ടവനാക്കി.

1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ യിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300 ൽ അധികം സിനിമകളില്‍ ഭാഗമായി.

ആദ്യ ഭാര്യ പ്രകാശ് കൗർ. അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, എന്നീ ആണ്മക്കളും വിജേത, അജിത എന്നിവരും ആദ്യ ഭാര്യയിലെ മക്കളാണ്. പിന്നീട് നടിയും നർത്തകിയുമായ ഹേമ മാലിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.

P T I

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം

October 14th, 2025

sathyan-memorial-award-to-actress-urvashi-ePathram
കേരള കൾച്ചറൽ ഫോറം പ്രഖ്യാപിച്ച ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവ്വശിക്കു സമ്മാനിക്കും. മലയാള സിനിമക്കു ഉർവ്വശി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ സത്യന്റെ ജന്മ വാർഷിക ദിനമായ നവംബർ 9 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 50,000 രൂപയും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകർ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവർ അടങ്ങിയ ജൂറിയാണ് ഉർവ്വശിയെ അവാർഡിനു തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാജി എൻ. കരുൺ അന്തരിച്ചു

April 29th, 2025

film-director-shaji-n-karun-ePathram

ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്ത പുരം വഴുതക്കാട്ടെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി മലയാള സിനിമകളുടെ ക്യാമറാ മാൻ, സംവിധായകൻ എന്നീ നിലകളിലുള്ള അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ.

കെ. പി. കുമാരൻ്റെ ലക്ഷ്മി വിജയം (1976) എന്ന സിനിമ യിലൂടെ ഛായാഗ്രഹകനായി രംഗ പ്രവേശം ചെയ്ത ഷാജി,  പിന്നീട് ഞാവൽപ്പഴങ്ങൾ, കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് എന്നിങ്ങനെ ജി. അരവിന്ദൻ സിനിമകൾ, എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ, കെ. ജി. ജോർജ്ജ്, പദ്മരാജൻ, മോഹൻ തുടങ്ങി പ്രമുഖരുടെ സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചു.

പ്രേംജിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പിറവി (1988), സ്വം (1994), മോഹൻ ലാലിന്റെ വാനപ്രസ്ഥം (1999), മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് (2010), ജയറാം അഭിനയിച്ച സ്വപാനം (2014), ഓള് (2018) തുടങ്ങി സംവിധാനം ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്ക പ്പെടുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

ആദ്യ സംവിധാന സംരംഭമായ ‘പിറവി’ ക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ എന്ന പ്രത്യേക പരാമർശം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക മലയാള സിനിമ എന്നുള്ള സവിശേഷത കൂടിയുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ജയചന്ദ്രൻ അന്തരിച്ചു

January 10th, 2025

veteran-singer-p-jayachandran-passed-away-ePathram

തൃശൂർ : ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സ യിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദ മംഗലത്തെ പാലിയം തറവാട്ടു വീട്ടിലേക്കു കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതു ദര്‍ശനം. വൈകുന്നേരം നാല് മണിയോടെ സംസ്കാരം നടക്കും.

ഭാവഗായകൻ എന്ന വിശേഷണമുള്ള പി. ജയചന്ദ്രൻ, മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിത്യ ഹരിതങ്ങളായ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, കേരളാ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, തമിഴ്നാട് സർക്കാരിന്റെ കലൈമാ മണി ബഹുമതി, ജെ. സി. ഡാനിയൽ പുരസ്കാരം തുടങ്ങിയവ ഭാവ ഗായകനെ തേടി എത്തി. നഖക്ഷതങ്ങൾ അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനേതാവായും എത്തി.

1944 മാർച്ച് മൂന്നിനു എറണാകുളം രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ -പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായാണ് ജയചന്ദ്രന്റെ ജനനം.

1965 ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പി. ജയചന്ദ്രൻ സിനിമാ ഗാന ആലാപന രംഗത്തേക്ക് കടന്നു വന്നത്.

അടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാന ത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഇടം നേടി എടുക്കാൻ സാധിച്ചു. പിന്നീടുള്ളത് ചരിത്രം.

* Image Credit : WiKiPeDia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 17123...10...Last »

« Previous « ശ്യാം ബെനഗല്‍ അന്തരിച്ചു
Next Page » ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine