ഭാരതിരാജ വിട വാങ്ങി

June 10th, 2026

film-maker-bharthi-raja-passed-away-ePathram

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. തമിഴ് സിനിമയിൽ വേറിട്ട പാതയിൽ സഞ്ചരിച്ച സംവിധായകൻ, ഗ്രാമീണ പശ്ചാത്തല ത്തിലെ റിയലിസ്റ്റിക് സിനിമകളുടെ ആഖ്യാതാവ് എന്നെ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു.

സ്റ്റുഡിയോ സെറ്റുകളിൽ നിന്നും സിനിമ ക്യാമറയെ പ്രകൃതിയിലേക്ക് എത്തിച്ചത് അടക്കം ഏറെ വിപ്ലവ കരമായ മാറ്റങ്ങൾ കൊണ്ട് വന്നതിൽ പ്രമുഖ സ്ഥാനം ഇദ്ദേഹത്തിനുണ്ട്.

ചലച്ചിത്ര ലോകത്ത് ഒട്ടനവധി കലാകാരന്മാരെ അവതരിപ്പിച്ച നിർമ്മാതാവും തിരക്കഥാകൃത്തും നടനും കൂടിയായിരുന്നു ഭാരതിരാജ. നിരവധി ദേശീയ- സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2013 ൽ കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ചെയർമാൻ ആയിരുന്നു.

തുടരും എന്ന മോഹൻലാൽ സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ പളനി സ്വാമി എന്ന കഥാ പാത്രത്തിലൂടെ നടൻ എന്ന നിലയിൽ പുതു തലമുറക്കും പരിചിതനാണ് ഭാരതി രാജ. അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയാണ് 2025 ൽ റിലീസ് ചെയ്ത തരുൺ മൂർത്തിയുടെ തുടരും.

മധുരൈ സ്വദേശിയായ ചിന്നസാമി സിനിമാ മോഹങ്ങ ളുമായി പഴയ മദിരാശി പട്ടണത്തിൽ എത്തുകയും നിരന്തരമായ പരിശ്രമങ്ങൾക്ക് ഒടുവിൽ കന്നഡ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പുട്ടണ്ണ കനഗ ലിന്റെ സഹ സംവിധായകനായി സിനിമ യിൽ അരങ്ങേറ്റം കുറിക്കു കയും ചെയ്തു. മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റുകൾ നൽകി വന്നിരുന്ന സംവിധായകൻ എം. കൃഷ്ണൻ നായർ ഒരുക്കിയ സിനിമകളിലും പ്രവർത്തിച്ചു.

പിന്നീട് 1977 ൽ പതിനാറു വയതിനിലെ എന്ന ചിത്ര ത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള ദൃശ്യങ്ങൾ തമിഴിലെ നവസിനിമയുടെ ചരിത്രം തന്നെ യായി മാറി

ഏറ്റവും മികച്ച സംവിധായകനുള്ള തമിഴ്‌ നാട് സംസ്ഥാന പുരസ്കാരം നേടിയ പതിനാറു വയതിനിലെയിൽ കമൽ ഹാസൻ, രജനികാന്ത്, ശ്രീദേവി എന്നിവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തുടർന്ന് ചെയ്ത സിനിമകൾ എല്ലാം തന്നെ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവിധ പുരസ്കാര ങ്ങൾ നേടുകയും ചെയ്തു.

മണ്ണിന്റെ മണമുള്ള സിനിമകൾ ആയിരുന്നു അദ്ദേഹം ഒരുക്കിയത്.  നായികമാർക്ക് പേരു കൾ പുനർ നിർണ്ണയി ക്കുമ്പോൾ R എന്ന അക്ഷരത്തിൽ തുടങ്ങുന്നതായിരുന്നു. രാധിക, രേവതി, രാധ, രഞ്ജിത, രഞ്ജിനി എന്നിവരുടെ അരങ്ങേറ്റം ഭാരതി രാജാ ചിത്രങ്ങളിലൂടെ ആയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നടന്‍ സന്തോഷ് കെ. നായര്‍ വാഹന അപകടത്തില്‍ മരിച്ചു

May 5th, 2026

actor-santhosh-k-nayar-passes-away-ePathram
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ സന്തോഷ് കെ. നായര്‍ (65) അന്തരിച്ചു. അടൂർ-ഏനാത്ത് എം. സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ആറര മണിയോടെ ആയിരുന്നു അപകടം നടന്നത്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ സന്തോഷിന്റെ ഭാര്യക്കും ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ (1982) എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമയിൽ എത്തിയത്. പിന്നീട് സഹ നടൻ, വില്ലൻ, ഹാസ്യ നടൻ തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി.

ഇവിടെ തുടങ്ങുന്നു, ഏപ്രിൽ 18, കൊതി തീരും വരെ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, ഇത് നല്ല തമാശ, നാണയം, പിൻ നിലാവ്, ഇരുപതാം നൂറ്റാണ്ട്, യുവജനോത്സവം, ബസ്സ്‌ കണ്ടക്ടർ, സിംഹാസനം, തിരുവമ്പാടി തമ്പാൻ, കമ്മത്ത് & കമ്മത്ത് തുടങ്ങി നൂറോളം സിനിമകളിക്കും നിരവധി ടെലിവിഷൻ പാരമ്പരകളിലും ചെറുതും വലുതുമായി വേഷങ്ങൾ ചെയ്തു.

പ്രദര്‍ശനം തുടരുന്ന ‘ഭരതനാട്യം 2 മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ധര്‍മ്മേന്ദ്ര അന്തരിച്ചു

November 24th, 2025

actor-dharmendra-passes-away-ePathram

ബോളിവുഡ് നടൻ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.  തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. ധർമ്മേന്ദ്രയെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാക്കി ഉയർത്തിയ ഷോലെ (1975) യിലൂടെ കേരളത്തിലും ഏറെ പ്രിയപ്പെട്ടവനാക്കി.

1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ യിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300 ൽ അധികം സിനിമകളില്‍ ഭാഗമായി.

ആദ്യ ഭാര്യ പ്രകാശ് കൗർ. അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, എന്നീ ആണ്മക്കളും വിജേത, അജിത എന്നിവരും ആദ്യ ഭാര്യയിലെ മക്കളാണ്. പിന്നീട് നടിയും നർത്തകിയുമായ ഹേമ മാലിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.

P T I

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം

October 14th, 2025

sathyan-memorial-award-to-actress-urvashi-ePathram
കേരള കൾച്ചറൽ ഫോറം പ്രഖ്യാപിച്ച ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവ്വശിക്കു സമ്മാനിക്കും. മലയാള സിനിമക്കു ഉർവ്വശി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ സത്യന്റെ ജന്മ വാർഷിക ദിനമായ നവംബർ 9 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 50,000 രൂപയും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകർ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവർ അടങ്ങിയ ജൂറിയാണ് ഉർവ്വശിയെ അവാർഡിനു തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 17123...10...Last »

« Previous « മോഹൻലാലിന് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു
Next Page » മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine