ഭാരതിരാജ വിട വാങ്ങി

June 10th, 2026

film-maker-bharthi-raja-passed-away-ePathram

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. തമിഴ് സിനിമയിൽ വേറിട്ട പാതയിൽ സഞ്ചരിച്ച സംവിധായകൻ, ഗ്രാമീണ പശ്ചാത്തല ത്തിലെ റിയലിസ്റ്റിക് സിനിമകളുടെ ആഖ്യാതാവ് എന്നെ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു.

സ്റ്റുഡിയോ സെറ്റുകളിൽ നിന്നും സിനിമ ക്യാമറയെ പ്രകൃതിയിലേക്ക് എത്തിച്ചത് അടക്കം ഏറെ വിപ്ലവ കരമായ മാറ്റങ്ങൾ കൊണ്ട് വന്നതിൽ പ്രമുഖ സ്ഥാനം ഇദ്ദേഹത്തിനുണ്ട്.

ചലച്ചിത്ര ലോകത്ത് ഒട്ടനവധി കലാകാരന്മാരെ അവതരിപ്പിച്ച നിർമ്മാതാവും തിരക്കഥാകൃത്തും നടനും കൂടിയായിരുന്നു ഭാരതിരാജ. നിരവധി ദേശീയ- സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2013 ൽ കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ചെയർമാൻ ആയിരുന്നു.

തുടരും എന്ന മോഹൻലാൽ സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ പളനി സ്വാമി എന്ന കഥാ പാത്രത്തിലൂടെ നടൻ എന്ന നിലയിൽ പുതു തലമുറക്കും പരിചിതനാണ് ഭാരതി രാജ. അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയാണ് 2025 ൽ റിലീസ് ചെയ്ത തരുൺ മൂർത്തിയുടെ തുടരും.

മധുരൈ സ്വദേശിയായ ചിന്നസാമി സിനിമാ മോഹങ്ങ ളുമായി പഴയ മദിരാശി പട്ടണത്തിൽ എത്തുകയും നിരന്തരമായ പരിശ്രമങ്ങൾക്ക് ഒടുവിൽ കന്നഡ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പുട്ടണ്ണ കനഗ ലിന്റെ സഹ സംവിധായകനായി സിനിമ യിൽ അരങ്ങേറ്റം കുറിക്കു കയും ചെയ്തു. മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റുകൾ നൽകി വന്നിരുന്ന സംവിധായകൻ എം. കൃഷ്ണൻ നായർ ഒരുക്കിയ സിനിമകളിലും പ്രവർത്തിച്ചു.

പിന്നീട് 1977 ൽ പതിനാറു വയതിനിലെ എന്ന ചിത്ര ത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള ദൃശ്യങ്ങൾ തമിഴിലെ നവസിനിമയുടെ ചരിത്രം തന്നെ യായി മാറി

ഏറ്റവും മികച്ച സംവിധായകനുള്ള തമിഴ്‌ നാട് സംസ്ഥാന പുരസ്കാരം നേടിയ പതിനാറു വയതിനിലെയിൽ കമൽ ഹാസൻ, രജനികാന്ത്, ശ്രീദേവി എന്നിവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തുടർന്ന് ചെയ്ത സിനിമകൾ എല്ലാം തന്നെ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവിധ പുരസ്കാര ങ്ങൾ നേടുകയും ചെയ്തു.

മണ്ണിന്റെ മണമുള്ള സിനിമകൾ ആയിരുന്നു അദ്ദേഹം ഒരുക്കിയത്.  നായികമാർക്ക് പേരു കൾ പുനർ നിർണ്ണയി ക്കുമ്പോൾ R എന്ന അക്ഷരത്തിൽ തുടങ്ങുന്നതായിരുന്നു. രാധിക, രേവതി, രാധ, രഞ്ജിത, രഞ്ജിനി എന്നിവരുടെ അരങ്ങേറ്റം ഭാരതി രാജാ ചിത്രങ്ങളിലൂടെ ആയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പടക്കം പൊട്ടിച്ച വൈറൽ ചേട്ടനെ കണ്ടു മുട്ടി : ബിജുക്കുട്ടൻ

April 15th, 2026

viaral-fire-work-on-vishu-actor-bijukuttan-with-shiban-ePathram
ഹാസ്യ നടൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന ബിജു ക്കുട്ടന്റെ വേറിട്ട ഒരു വേഷം ആയിരുന്നു ‘വാഴ-2’ എന്ന സിനിമയിലെ അച്ഛൻ. ബിജുക്കുട്ടൻ അഭിനയിച്ച ഹൃദയ സ്പർശിയായ ഒരു രംഗം, വിഷുവിനു പടക്കം പൊട്ടിക്കുമ്പോൾ റോഡിൽ തല്ലിയടിച്ച് വീഴുന്നതും.

യഥാർത്ഥ സംഭവത്തിൽ നിന്നും വാഴയിൽ പുനഃ സൃഷ്ടിച്ച വിഷ്വൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ബിജു കുട്ടന് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഒരുക്കിയ ഈ രംഗം വാഴയിലും ഹിറ്റ് ആയപ്പോൾ വിഷു ദിവസം തന്നെ അതിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ബിജുക്കുട്ടൻ ഇട്ടൊരു ഫെയ്‌സ് ബുക്ക് പോസ്റ്റും വൈറൽ ആയി.

bijukuttan-revealed-story-of-viral-vishu-fire-work-and-replaced-in-vazha-2-movie-ePathram

വാഴ -2 യിൽ ചിത്രീകരിച്ച രംഗവും യഥാർത്ഥ പടക്കം പൊട്ടിക്കലും

പടക്കം പൊട്ടിക്കുന്ന വീഡിയോയുടെ പിന്നിൽ കണ്ണീരിൽ കുതിർന്ന ഒരു യാഥാർത്ഥ്യമുണ്ട് എന്നാണു അദ്ദേഹം പറയുന്നത്.

യഥാർത്ഥ സംഭവത്തിലെ അച്ഛനെ തേടി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും അന്വേഷണത്തിൽ ആയിരുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാതെ മാറി നടന്ന വ്യക്തി, സിനിമയിലെ രംഗവും ഹിറ്റ് ആയതോടെ തന്നെ തേടി എത്തി എന്നാണു ബിജുക്കുട്ടൻ സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

“വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേ പോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്, സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്?, എവിടെ യാണ്?, എന്തു സംഭവിച്ചു?  എന്നൊക്കെ.”

ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻ ദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേ പോലെ ഞങ്ങൾ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

vishu-fire-work-of-shiban-bijukuttan-remembering-old-vishu-days-ePathram

യഥാർത്ഥ വീഡിയോവിൽ നിന്നുള്ള ഇമേജ് : A I നിർമ്മിതം

‘എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ, എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടികരഞ്ഞു കൊണ്ട് ഓടിവന്നു എന്നെ കെട്ടി പ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി.

എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടി.

ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു പോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമ പ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.

പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തു നിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്. ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ.

ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേ പോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തൻറെ ജീവിതം പകർത്തി വെച്ചതു പോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. അതെങ്ങനെ എന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല.

ഞാൻ രണ്ടു മൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതു പോലെ അത് വിപിൻ ദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ. ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു. Image Credits : F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

November 3rd, 2025

mammootty-shamla-hamza-55-th-state-award-winners-ePathram

അൻപത്തി അഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമ യുഗം’ എന്ന സിനിമ യിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടൻ ആയും ‘ഫെമിനിച്ചി ഫാത്തിമ’ യിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടി ആയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിനിമ: മഞ്ഞുമ്മല്‍ ബോയ്സ്. ഈ ചിത്രം ഒരുക്കിയ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇത് കൂടാതെ സ്വഭാവ നടൻ, ഛായാ ഗ്രാഹകൻ, തിരക്കഥ, കലാ സംവിധാനം, ഗാന രചയിതാവ്, ശബ്ദ മിശ്രണം, ശബ്ദ രൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ ചിത്രം പത്ത്‌ അവാർഡുകൾ നേടി.

മികച്ച രണ്ടാമത്തെ ചിത്രം. ഫെമിനിച്ചി ഫാത്തിമ. ഈ സിനിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനുമായി.

ജന പ്രീതിയും കലാമേന്മയുമുള്ള ചിത്രം : പ്രേമലു. മികച്ച സ്വഭാവനടി : ലിജോമോള്‍ (നടന്ന സംഭവം). മികച്ച സ്വഭാവ നടന്‍മാര്‍ : സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം).

അജയന്റെ രണ്ടാം മോഷണം (എ. ആർ.എം) എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസ്, കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ സിനിമ കളിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം : ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്).

മികച്ച ഗാന രചയിതാവ് : വേടന്‍ (മഞ്ഞുമ്മൽ ബോയ്സ്, കുതന്ത്രം), സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (ബോഗയ്ൻ വില്ല), മികച്ച ഗായകർ : കെ. എസ്. ഹരിശങ്കർ (ചിത്രം : എ. ആർ. എം), സെബാ ടോമി (ചിത്രം: അം അഃ). ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷാജി എൻ. കരുൺ അന്തരിച്ചു

April 29th, 2025

film-director-shaji-n-karun-ePathram

ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്ത പുരം വഴുതക്കാട്ടെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി മലയാള സിനിമകളുടെ ക്യാമറാ മാൻ, സംവിധായകൻ എന്നീ നിലകളിലുള്ള അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ.

കെ. പി. കുമാരൻ്റെ ലക്ഷ്മി വിജയം (1976) എന്ന സിനിമ യിലൂടെ ഛായാഗ്രഹകനായി രംഗ പ്രവേശം ചെയ്ത ഷാജി,  പിന്നീട് ഞാവൽപ്പഴങ്ങൾ, കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് എന്നിങ്ങനെ ജി. അരവിന്ദൻ സിനിമകൾ, എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ, കെ. ജി. ജോർജ്ജ്, പദ്മരാജൻ, മോഹൻ തുടങ്ങി പ്രമുഖരുടെ സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചു.

പ്രേംജിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പിറവി (1988), സ്വം (1994), മോഹൻ ലാലിന്റെ വാനപ്രസ്ഥം (1999), മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് (2010), ജയറാം അഭിനയിച്ച സ്വപാനം (2014), ഓള് (2018) തുടങ്ങി സംവിധാനം ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്ക പ്പെടുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

ആദ്യ സംവിധാന സംരംഭമായ ‘പിറവി’ ക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ എന്ന പ്രത്യേക പരാമർശം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക മലയാള സിനിമ എന്നുള്ള സവിശേഷത കൂടിയുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്യാം ബെനഗല്‍ അന്തരിച്ചു

December 24th, 2024

legendery-film-maker-shyam-benegal-passes-away-ePathram
വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് രാജ്യം ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം (2005) നൽകി ആദരിച്ചു. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മ വിഭൂഷണും കരസ്ഥമാക്കിയിരുന്നു. വിവിധ ചിത്രങ്ങൾക്കായി 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

1934 ല്‍ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗല്‍, പന്ത്രണ്ടാം വയസ്സിൽ ആദ്യ ചലച്ചിത്രം ഒരുക്കി. അദ്ദേഹത്തിൻ്റെ പിതാവ്, പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയിരുന്ന ശ്രീധര്‍ ബെനഗൽ സമ്മാനിച്ച ക്യാമറ യിലായിരുന്നു ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്ര സൃഷ്ടി നടത്തിയത്.

ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി ജോലി ചെയ്തു. പഠന കാലത്താണ് ഹൈദരാബാദ് ഫിലിം സൊസൈറ്റി ശ്യാം ബെനഗൽ സ്ഥാപിച്ചത്.

1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആയിരുന്നു. നാഷണൽ ഫിലിം ഡെവലപ്പ് മെന്റ് കോർപ്പറേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമരീഷ് പുരി, അനന്ത നാഗ്, ഷബാന ആസ്മി തുടങ്ങി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെ ചലച്ചിത്ര മേഖലയിൽ എത്തിച്ചതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

സ്മിതാ പാട്ടീൽ, ഓംപുരി, നസ്റുദ്ദീൻ ഷാ, കുൽഭൂഷൻ കർബന്ദ എന്നിവർ ശ്യാം ബെനഗൽ ചിത്രങ്ങളിലൂടെ ഹിന്ദി യിലെ മുഖ്യ ധാരാ സിനിമകളിലും സജീവമായി.

അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), സർദാരി ബീഗം (1996) തുടങ്ങിയവ ഹിന്ദിയിലെ ക്ലാസിക്ക് സിനിമകളായി അറിയപ്പെടുന്നു. ജുനൂൻ, മണ്ഡി, സൂരജ് കാ സത്വാൻ ഘോഡ, മമ്മോ, തൃകാൽ, ദ മേക്കിംഗ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ എന്നിവ യാണ് മറ്റു ചിത്രങ്ങൾ.

2023-ൽ പുറത്തിറങ്ങിയ മുജീബ് : ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന ജീവ ചരിത്ര ചിത്രമാണ് ബെനഗലിൻ്റെ അവസാന സംവിധാന സംരംഭം. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 40123...1020...Last »

« Previous « മീനാ ഗണേഷ് അന്തരിച്ചു
Next Page » പി. ജയചന്ദ്രൻ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine