പടക്കം പൊട്ടിച്ച വൈറൽ ചേട്ടനെ കണ്ടു മുട്ടി : ബിജുക്കുട്ടൻ

April 15th, 2026

viaral-fire-work-on-vishu-actor-bijukuttan-with-shiban-ePathram
ഹാസ്യ നടൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന ബിജു ക്കുട്ടന്റെ വേറിട്ട ഒരു വേഷം ആയിരുന്നു ‘വാഴ-2’ എന്ന സിനിമയിലെ അച്ഛൻ. ബിജുക്കുട്ടൻ അഭിനയിച്ച ഹൃദയ സ്പർശിയായ ഒരു രംഗം, വിഷുവിനു പടക്കം പൊട്ടിക്കുമ്പോൾ റോഡിൽ തല്ലിയടിച്ച് വീഴുന്നതും.

യഥാർത്ഥ സംഭവത്തിൽ നിന്നും വാഴയിൽ പുനഃ സൃഷ്ടിച്ച വിഷ്വൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ബിജു കുട്ടന് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഒരുക്കിയ ഈ രംഗം വാഴയിലും ഹിറ്റ് ആയപ്പോൾ വിഷു ദിവസം തന്നെ അതിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ബിജുക്കുട്ടൻ ഇട്ടൊരു ഫെയ്‌സ് ബുക്ക് പോസ്റ്റും വൈറൽ ആയി.

bijukuttan-revealed-story-of-viral-vishu-fire-work-and-replaced-in-vazha-2-movie-ePathram

വാഴ -2 യിൽ ചിത്രീകരിച്ച രംഗവും യഥാർത്ഥ പടക്കം പൊട്ടിക്കലും

പടക്കം പൊട്ടിക്കുന്ന വീഡിയോയുടെ പിന്നിൽ കണ്ണീരിൽ കുതിർന്ന ഒരു യാഥാർത്ഥ്യമുണ്ട് എന്നാണു അദ്ദേഹം പറയുന്നത്.

യഥാർത്ഥ സംഭവത്തിലെ അച്ഛനെ തേടി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും അന്വേഷണത്തിൽ ആയിരുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാതെ മാറി നടന്ന വ്യക്തി, സിനിമയിലെ രംഗവും ഹിറ്റ് ആയതോടെ തന്നെ തേടി എത്തി എന്നാണു ബിജുക്കുട്ടൻ സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

“വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേ പോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്, സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്?, എവിടെ യാണ്?, എന്തു സംഭവിച്ചു?  എന്നൊക്കെ.”

ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻ ദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേ പോലെ ഞങ്ങൾ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

vishu-fire-work-of-shiban-bijukuttan-remembering-old-vishu-days-ePathram

യഥാർത്ഥ വീഡിയോവിൽ നിന്നുള്ള ഇമേജ് : A I നിർമ്മിതം

‘എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ, എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടികരഞ്ഞു കൊണ്ട് ഓടിവന്നു എന്നെ കെട്ടി പ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി.

എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടി.

ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു പോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമ പ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.

പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തു നിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്. ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ.

ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേ പോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തൻറെ ജീവിതം പകർത്തി വെച്ചതു പോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. അതെങ്ങനെ എന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല.

ഞാൻ രണ്ടു മൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതു പോലെ അത് വിപിൻ ദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ. ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു. Image Credits : F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അനുമതി ഇല്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കരുത് : മോഹന്‍ ലാല്‍ ഹൈക്കോടതിയിൽ

March 24th, 2026

mohanlal-thinking-epathram
വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍.

തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതി ഇല്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണം എന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.

ഉത്പന്നങ്ങള്‍, അവയുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ എന്നിവയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോ കളിലും സെലിബ്രിറ്റികളുടെ ശബ്ദവും ചിത്രങ്ങളും അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നുണ്ട്.

ഇതിനു എതിരെ നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. അമിതാബ് ബച്ചൻ, അനിൽ കപൂർ, സോനാക്ഷി സിൻഹ തുടങ്ങി സിനിമാ-ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ നേതൃത്വത്തിൽ

August 16th, 2025

shwetha-menon-epathram

താര സംഘടനയായ A M M A യെ നയിക്കാന്‍ ഇനി സ്ത്രീ ശക്തി. മുപ്പത്തി ഒന്നാമത് ജനറൽ ബോഡി യിലെ വാശിയേറിയ മത്സരത്തിൽ ശ്വേത മേനോൻ (പ്രസിഡണ്ട്), കുക്കു പരമേശ്വരൻ (ജനറല്‍ സെക്രട്ടറി), ലക്ഷ്മി പ്രിയ (വൈസ് പ്രസിഡണ്ട്) അൻസിബ ഹസ്സൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് താര സംഘടന യുടെ പ്രധാന റോളുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

amma-general-body-elected-shwetha-menon-as-president-committee-2025-with-members-ePathram

മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വനിതകള്‍ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.

ഉണ്ണി ശിവപാൽ (ട്രഷറർ) ജയൻ ചേർത്തല (വെെസ് പ്രസിഡണ്ട്) എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹകൾ. ആകെ 504 അംഗങ്ങളില്‍ 298 പേർ വോട്ട് ചെയ്തു. ഇതിൽ 233 പേര്‍ വനിതകളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കാതെ പിരിച്ചു വിടുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണ-പ്രത്യാരോപണ ങ്ങൾക്കും നടീനടന്മാർ തമ്മിലുള്ള വാക് പോരു കൾക്കും ശേഷമാണ് വാശിയേറിയ ഈ തെരഞ്ഞെടുപ്പ് നടന്നത്. Image Credit : F B page WiKi  & Instagram

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

June 26th, 2025

justis-hema-committee-report-against-cinema-ePathram
സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർ നടപടികൾ അവസാനിപ്പിച്ചു എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൊഴി നൽകിയവർ ആരും തന്നെ തുടർന്നുള്ള കാര്യങ്ങളിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചത് എന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്. 35 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതിൽ ഒരു കേസ് ആവർത്തനം ആയിരുന്നു. അതിനാൽ 34 കേസുകളിലെ തുടർ നടപടികളാണ് അവസാനിപ്പിച്ചത്‌.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നും കോടതി പറഞ്ഞു. എന്നാൽ പരാതികൾ സ്വീകരിക്കാൻ പൊലീസിന്റെ നോഡൽ ഓഫീസ് പ്രവർത്തനം തുടരണം എന്നും കോടതി നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് : പല വിഗ്രഹങ്ങളും ഉടയും

സ്ത്രീകള്‍ക്ക് പരാതി പരിഹാര സംവിധാനം വേണം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

March 30th, 2025

empuraan-mohanlal-apologize-on-facebook-epathram

തൻ്റെ സിനിമ തൻ്റെ സുഹൃത്തുക്കൾക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് എമ്പുരാൻ താരം മോഹൻ ലാൽ തൻ്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിപ്പിട്ടു. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ മത വിഭാഗത്തോടോ തൻ്റെ സിനിമ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് തൻ്റെ കടമ തന്നെ എന്ന് സമ്മതിച്ച മോഹൻ ലാൽ അത്തരം വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തൻ്റെ ടീം തീരുമാനിച്ചു കഴിഞ്ഞു എന്നും അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു.

https://www.facebook.com/ActorMohanlal/posts/1236636767829586

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 35123...1020...Last »

« Previous « ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച
Next Page » ഷാജി എൻ. കരുൺ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine