പൊക്കാളി യുടെ സാക്ഷ്യ പത്രം ലഭ്യമായില്ല : ചലച്ചിത്ര അക്കാദമി

July 29th, 2012

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട സലിം കുമാറിന്റെ ‘പൊക്കാളി’ എന്ന ഡോക്യുമെന്‍ററി ചിത്രം ഫിലിം രൂപ ത്തിലാണ് ഷൂട്ട് ചെയ്തത് എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭ്യമായില്ല എന്ന് ചലച്ചിത്ര അക്കാദമി.

ഇതു മൂലമാണ് ഈ ചിത്രം ജൂറിയുയുടെ പരിഗണനയ്ക്ക് നല്‍കാന്‍ കഴിയാതി രുന്നത് എന്നാണ് അക്കാദമി സെക്രട്ടറി കെ. മനോജ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂല ത്തില്‍ പറയുന്നത്.

പുതുക്കിയ അവാര്‍ഡ് ചട്ടം അനുസരിച്ച് ഡോക്യുമെന്‍ററി ചിത്രങ്ങള്‍ ഫിലിം ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം എന്നാണ് വ്യവസ്ഥ എന്നാണ് ചലച്ചിത്ര അക്കാദമി അറിയിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണയം കോപ്പിയടിച്ചത് : അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ സലിംകുമാര്‍

July 24th, 2012

salim-kumar-national-film-award-epathram
കൊച്ചി :  നടന്‍ സലീംകുമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു.

മികച്ച സംവിധായ കനുള്ള പുരസ്കാരം നേടിയ ബ്ലസ്സി ഒരുക്കിയ പ്രണയം എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിച്ചത് മാന ദണ്ഡങ്ങള്‍ ലംഘിച്ചാണ്. സലീംകുമാര്‍ ഒരുക്കിയ ‘പൊക്കാളി’ എന്ന ഡോക്യുമെന്ററി കാണാന്‍ ജൂറി തയ്യാറായതുമില്ല. ഈ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സലീംകുമാര്‍ കോടതിയെ സമീപിക്കുന്നത്.

12 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഓസ്‌ട്രേലിയന്‍ ചിത്രമായ “ഇന്നസെന്‍സ്” ന്റെ പകര്‍പ്പാണ് ബ്ലസ്സിയുടെ പ്രണയം എന്ന് സലീം കുമാര്‍ ആരോപിച്ചു. പകര്‍പ്പാവകാശ നിയമം ലംഘിക്കുന്ന സിനിമ കള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കില്ല എന്നാണ് ചട്ടം.

അങ്ങനെ വരുമ്പോള്‍ പ്രണയം അവാര്‍ഡിന് പരിഗണിക്കാന്‍ പാടില്ലാ യിരുന്നു. പ്രണയ ത്തിന്റെ കഥ കോപ്പിയടി അല്ലേയെന്ന് അവാര്‍ഡ് പ്രഖ്യാപന വേള യില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാതൃ ചിത്രം താന്‍ കണ്ടിട്ടില്ല എന്നാണ് ജൂറി അദ്ധ്യക്ഷന്‍ ഭാഗ്യരാജ് പറഞ്ഞത്. അത് യുക്തമായ മറുപടിയല്ല. അവാര്‍ഡ് നിര്‍ണ്ണയ ത്തില്‍ അഴിമതി യാണ്. മാനദണ്ഡം ലംഘിച്ച് ചിത്രം പരിഗണിച്ച തിനാണ് താന്‍ കോടതിയെ സമീപിക്കുന്നത്.

താന്‍ ഒരുക്കിയ പൊക്കാളി കൃഷിയെ ക്കുറിച്ചുള്ള ഡോക്യുമെന്ററി ജൂറി കണ്ടതേയില്ല. എട്ടു മാസം കഷ്‌ടപ്പെട്ടാണ്‌ താന്‍ ഡോക്യുമെന്ററി തയ്യാറാക്കിയത്‌. ലോക ത്തുനിന്നു തുടച്ചു നീക്കപ്പെടുന്ന പൊക്കാളി കൃഷിയെ കുറിച്ചുള്ള ഡോക്യുമെന്ററി കാര്‍ഷിക മേഖലയ്‌ക്കു പ്രയോജന കരമായിരുന്നു. ലാബില്‍ നിന്നുള്ള ലെറ്റര്‍ ലഭിച്ചിട്ടില്ല എന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്. എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള എന്‍ട്രി ഫോം നല്‍കി യിട്ടുണ്ട്. എന്നാല്‍ തിയ്യതി പോലും വെയ്ക്കാതെ യാണ് ചലച്ചിത്ര അക്കാദമി ഇതിന് രസീത് നല്‍കി യിരിക്കുന്നത്. പൊക്കാളി നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുക എന്നതു മാത്രമാണ് ഡോക്യുമെന്ററി യിലൂടെ ഉദ്ദേശിച്ചത്. തന്റെ ഡോക്യുമെന്ററി തഴഞ്ഞതില്‍ ആരോടും പരാതി പറയാനില്ല.

ചലച്ചിത്ര അക്കാദമിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദനാക്കാനാണ് അക്കാദമി യുടെ ശ്രമം. എതിരു പറഞ്ഞാല്‍ അടുത്ത വര്‍ഷവും പുരസ്‌കാര ത്തിന് പരിഗണിക്കില്ല എന്നതു കൊണ്ട് സിനിമ ക്കാര്‍ ആരും തന്നെ മിണ്ടില്ല. പക്ഷെ നിശബ്ദനായി ഇരുന്ന് അവാര്‍ഡു വാങ്ങി സായൂജ്യമടയാന്‍ തനിക്കാകില്ല.

ദേശീയ അവാര്‍ഡ്‌ നേടിയ  ആദാമിന്റെ മകന്‍ അബു എന്ന ചിത്രം വിതരണ ത്തിന് ആരെയും കിട്ടാത്ത തിനാല്‍ താനാണ് വിതരണം ഏറ്റെടുത്തത്. അതില്‍ 12 ലക്ഷം രൂപ യാണ് നഷ്ടം വന്നത്. നല്ല ചിത്രം ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അടുത്ത് ചെയ്യാന്‍ പോകുന്ന മ്യൂസിക്കല്‍ ചെയര്‍ ഒരുക്കുന്നത്. എന്നാല്‍ ചലച്ചിത്ര അക്കാദമി യുടെ നിലപാട് ഇങ്ങനെ ആണങ്കില്‍ നിര്‍മ്മാണത്തെ ക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരും എന്നും സലീംകുമാര്‍ പറഞ്ഞു.

ബ്ലെസി യുടെ ‘പ്രണയം’ കോപ്പിയടി : പനോരമ

പ്രണയം : മലയാളി യുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോപ്പിയടിച്ച പ്രണയത്തിനു അവാര്‍ഡ്‌: സലിംകുമാര്‍ കോടതിയിലേക്ക്

July 24th, 2012

salimkumar

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്‌ വന്നു. ഓസ്‌ട്രേലിയന്‍ സംവിധായകനായ പീറ്റര്‍ കോക്സിന്റെ ഇന്നസെൻസ് എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് പ്രണയം. എന്നിട്ടും ബ്ലെസ്സിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പല അവാര്‍ഡുകളും പ്രഖ്യാപിച്ചത്. ലാബ് ലെറ്റര്‍ ഇല്ലെന്ന പേരില്‍ തന്റെ ‘പൊക്കാളി’ എന്ന ഡൊക്യൂമെന്ററി അവഗണിച്ചു. ഡൊക്യൂമെന്ററിക്കു ലാബ് ലെറ്റര്‍ നിര്‍ബന്ധമില്ല. എന്നിട്ടും ലെറ്റര്‍ നല്‍കിയിരുന്നു. പിന്നെയെന്തു കൊണ്ടാണ് അവാര്‍ഡിനു പരിഗണിക്കാതിരുന്നതെന്നും അതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ  സമീപിച്ചതായും നടന്‍ സലിംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്മശ്രീ മോഹന്‍‌ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമെന്ന് ഡി. എഫ്. ഒ.

July 18th, 2012

Mohanlal-tusk-epathram

കൊച്ചി: മെഗാസ്റ്റാര്‍ പത്മശ്രീ മോഹന്‍‌ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്. ഒ. യുടെ റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോഹന്‍‌ലാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതായി പറയുന്നത്. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മോഹന്‍‌ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടയിലാണ് അവിടെ നിന്നും ആനക്കൊമ്പ് കണ്ടെടുത്തത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും അത് വീട്ടില്‍ സൂക്ഷിച്ചത് ഗുരുതരമായ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് അന്വേഷണം പൂര്‍ത്തിയായ ശേഷം സമര്‍പ്പിക്കുമെന്നും ഡി. എഫ്. ഒ. യുടെ റിപ്പോര്‍ട്ടിലുണ്ട്. സ്വന്തമായി ആനയില്ലാത്ത താരം മറ്റു രണ്ടു പേരുടെ കൈവശം ഉള്ള ആനക്കൊമ്പ് അവരുടെ അനുമതിയോടെ സൂക്ഷിക്കുകയായിരുന്നു എന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചിലവിനു നല്‍കണമെന്ന് കോടതി

July 14th, 2012

saikumar-epathram

കൊല്ലം: നടന്‍ സായികുമാര്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി വിധി. ഭാര്യ പ്രസന്ന കുമാരിക്ക് പ്രതിമാസം 15,000 രൂപയും മകള്‍ വൈഷ്ണവിക്ക് 10,000 രൂപയും നല്‍കുവാനാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേസ്റ്റ് എസ്.സന്തോഷ് കുമാര്‍ വിധിച്ചത്. കൂടാതെ ബാങ്ക് വായ്പ അടക്കുവാനായി 18,000 രൂപയും നല്‍കണം. തുക അതാതു മാസം അഞ്ചാം തിയതിക്ക് മുമ്പായി നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2008 ഡിസംബര്‍ 22നു സായ്കുമാര്‍ തങ്ങളെ ഉപേക്ഷിച്ചതായാണ് പ്രസന്ന കുമാരിയുടേയും മകളുടേയും പരാതിയില്‍ പറയുന്നത്. കേസില്‍ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി പ്രസന്ന കുമാരിക്കും മകള്‍ക്കും അനുകൂലമായ വിധി പുറപ്പെടുവിച്ചു. 1986 ഏപ്രിലില്‍ ആയിരുന്നു സായ്കുമറിന്റേയും പ്രസന്ന കുമാരിയുടേയും വിവാഹം. വൈഷ്ണവി കൊല്ലം എസ്. എൻ. കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

20 of 34« First...10...192021...30...Last »

« Previous Page« Previous « റെസറക്ഷന്‍ : പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം
Next »Next Page » പത്മശ്രീ മോഹന്‍‌ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമെന്ന് ഡി. എഫ്. ഒ. »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine