ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം

October 14th, 2025

sathyan-memorial-award-to-actress-urvashi-ePathram
കേരള കൾച്ചറൽ ഫോറം പ്രഖ്യാപിച്ച ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവ്വശിക്കു സമ്മാനിക്കും. മലയാള സിനിമക്കു ഉർവ്വശി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ സത്യന്റെ ജന്മ വാർഷിക ദിനമായ നവംബർ 9 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 50,000 രൂപയും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകർ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവർ അടങ്ങിയ ജൂറിയാണ് ഉർവ്വശിയെ അവാർഡിനു തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഹൻലാലിന് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു

September 25th, 2025

actor-mohanlal-receive-dadasaheb-phalke-award-2025-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ അഭിമാന താരം മോഹൻ ലാൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിച്ചു. 71 ആമത്ദേ ശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ വെച്ചായിരുന്നു സമഗ്ര സംഭാവനക്കുള്ള ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ചത്.

ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്ര പതി ദ്രൗപതി മുർമുവിൽ നിന്ന് ദേശീയ അവാർഡ് ജേതാക്കളും പുരസ്കാരങ്ങൾ സ്വീകരിച്ചു.

‘പൂക്കാലം’ എന്ന സിനിമയിലൂടെ വിജയ രാഘവൻ മികച്ച സഹ നടനുള്ള അവാർഡും ‘ഉള്ളൊഴുക്ക്’ എന്ന സിനിമ യിലൂടെ ഉർവ്വശി മികച്ച സഹ നടിക്കും പുരസ്കാരങ്ങൾ ഏറ്റു വാങ്ങി. WiKiPeDiA

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ നേതൃത്വത്തിൽ

August 16th, 2025

shwetha-menon-epathram

താര സംഘടനയായ A M M A യെ നയിക്കാന്‍ ഇനി സ്ത്രീ ശക്തി. മുപ്പത്തി ഒന്നാമത് ജനറൽ ബോഡി യിലെ വാശിയേറിയ മത്സരത്തിൽ ശ്വേത മേനോൻ (പ്രസിഡണ്ട്), കുക്കു പരമേശ്വരൻ (ജനറല്‍ സെക്രട്ടറി), ലക്ഷ്മി പ്രിയ (വൈസ് പ്രസിഡണ്ട്) അൻസിബ ഹസ്സൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് താര സംഘടന യുടെ പ്രധാന റോളുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

amma-general-body-elected-shwetha-menon-as-president-committee-2025-with-members-ePathram

മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വനിതകള്‍ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.

ഉണ്ണി ശിവപാൽ (ട്രഷറർ) ജയൻ ചേർത്തല (വെെസ് പ്രസിഡണ്ട്) എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹകൾ. ആകെ 504 അംഗങ്ങളില്‍ 298 പേർ വോട്ട് ചെയ്തു. ഇതിൽ 233 പേര്‍ വനിതകളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കാതെ പിരിച്ചു വിടുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണ-പ്രത്യാരോപണ ങ്ങൾക്കും നടീനടന്മാർ തമ്മിലുള്ള വാക് പോരു കൾക്കും ശേഷമാണ് വാശിയേറിയ ഈ തെരഞ്ഞെടുപ്പ് നടന്നത്. Image Credit : F B page WiKi  & Instagram

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം

August 1st, 2025

actor-vijaya-raghavan-urvasi-get-71-th-national-awards-ePathram
കേരളത്തിന് മികച്ച നേട്ടവുമായി 71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയ രാഘവൻ മികച്ച സഹ നടൻ ആയും ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ ഉർവ്വശി മികച്ച സഹ നടി ആയും തെരഞ്ഞെടുത്തു.

മലയാളത്തിലേക്ക് എത്തിയ മറ്റു പുരസ്കാരങ്ങൾ : മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്. ഈ ചിത്രം ഒരുക്കിയ ക്രിസ്റ്റോ ടോമി മികച്ച സംവിധായകന്‍. മികച്ച എഡിറ്റർ : മിഥുൻ മുരളി (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : മോഹന്‍ദാസ് (ചിത്രം 2018). റെക്കോർഡിംഗ് ആൻഡ് മിക്സിങ് പ്രത്യേക ജൂറി പുരസ്‌കാരം : എം. ആര്‍. രാജാ കൃഷ്ണന്‍ (ചിത്രം : അനിമല്‍).

മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ (ചിത്രം : ജവാൻ) വിക്രാന്ത് മാസെ (ചിത്രം : ട്വല്‍ത്ത് ഫെയില്‍) എന്നിവർ പങ്കിട്ടു. മികച്ച നടി റാണി മുഖര്‍ജി (ചിത്രം : മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണ്ണയിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

June 26th, 2025

justis-hema-committee-report-against-cinema-ePathram
സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർ നടപടികൾ അവസാനിപ്പിച്ചു എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൊഴി നൽകിയവർ ആരും തന്നെ തുടർന്നുള്ള കാര്യങ്ങളിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചത് എന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്. 35 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതിൽ ഒരു കേസ് ആവർത്തനം ആയിരുന്നു. അതിനാൽ 34 കേസുകളിലെ തുടർ നടപടികളാണ് അവസാനിപ്പിച്ചത്‌.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നും കോടതി പറഞ്ഞു. എന്നാൽ പരാതികൾ സ്വീകരിക്കാൻ പൊലീസിന്റെ നോഡൽ ഓഫീസ് പ്രവർത്തനം തുടരണം എന്നും കോടതി നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് : പല വിഗ്രഹങ്ങളും ഉടയും

സ്ത്രീകള്‍ക്ക് പരാതി പരിഹാര സംവിധാനം വേണം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 50123...1020...Last »

« Previous « ഷാജി എൻ. കരുൺ അന്തരിച്ചു
Next Page » വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine