സുവര്‍ണ്ണ ചകോരം കൊളംബിയന്‍ ചിത്രത്തിന്

December 18th, 2010

portraits-in-a-sea-of-lies-epathram

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം പുരസ്കാരം കൊളംബിയന്‍ ചിത്രമായ “പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് ” നേടി. കാര്‍ലോസ് ഗവിരീയ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രചത ചകോരം “സെഫയര്‍“ എന്ന ടര്‍ക്കി ചിത്രത്തിനാണ്. “ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിത്ത” എന്ന ചിത്രത്തിന്റെ സംവിധായിക ജൂലിയ സോളമോനോഫിന് നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത് “ദ ജപ്പാനീസ് വൈഫ്” ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.

വിപ്രസി അവാര്‍ഡ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ അഭിനയിച്ച മകര മഞ്ഞിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ് പാക് അവാര്‍ഡ് വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിനാണ്. ഡോ. ബിജുവാണ് ഇതിന്റെ സംവിധായകന്‍.

പതിഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ ഒരാഴ്ചക്കാലം മികച്ച ചലച്ചിത്രങ്ങളുടെ ഉത്സവ നഗരിയാക്കി മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നും ഉള്ള പ്രേക്ഷകര്‍ ഒരേ പോലെ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആസ്വദിച്ചു. പ്രേക്ഷകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ മേളയ്ക്ക് തിരശ്ശീല വീണു. സമാപന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകന്‍ മണിരത്നം മുഖ്യാതിഥിയായിരുന്നു. സുഹാസിനി മണിരത്നം, സാംസ്കാരിക മന്ത്രി എം. എ. ബേബി, വനം മന്ത്രി ബിനോയ് വിശ്വം, മന്ത്രി സി. ദിവാകരന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സരം

July 28th, 2010

lohithadas-epathramഅബുദാബി : അകാലത്തില്‍ പിരിഞ്ഞു പോയ  പ്രമുഖ ചലച്ചിത്ര കാരന്‍ ലോഹിത ദാസിന്‍റെ  അനുസ്മ രണാര്‍ത്ഥം അബുദാബി മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമാ മല്‍സരം ജൂലായ്‌ 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. 

നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം  ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു സിനിമാ മല്‍സരം ഒരുക്കുന്നത്. തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മികച്ച രചനകള്‍ മാത്രം നല്‍കിയ ലോഹിത ദാസ്‌ എന്നാ പ്രതിഭ യുടെ പേരില്‍ അവതരി പ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സര ത്തിലേക്ക് യു. എ. ഇ. യുടെ  വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണ മാണ് ലഭിച്ചത്‌ എന്ന്‍ സംഘാടകര്‍ പറഞ്ഞു.

samajam-banner-epathram

ഇരുപത്തി അഞ്ചോളം സൃഷ്ടികള്‍ ലഭിച്ചതില്‍ നിന്നും 15 ചിത്രങ്ങള്‍ മത്സര ത്തിലേക്ക് തിരഞ്ഞെടുത്തു എന്നും ആ ചിത്രങ്ങള്‍ ആയിരിക്കും ജൂലായ്‌ 31 ന് പ്രദര്‍ശിപ്പിച്ച് വിധി നിര്‍ണ്ണ യിക്കുക എന്നും സമാജത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ഭാരവാഹി കള്‍ അറിയിച്ചു. 
 

adms-short-film-press-meet-epathram

സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കുറ്റമറ്റ രീതിയില്‍ വിധി നിര്‍ണ്ണ യിക്കുന്ന തിനായി നാട്ടില്‍ നിന്നും എത്തിയ പ്രമുഖ നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവരും യു. എ. ഇ. യിലെ പ്രഗല്‍ഭ രായ രണ്ടു ചലച്ചിത്ര പ്രവര്‍ത്തകരും വിധി കര്‍ത്താക്കള്‍ ആയിരിക്കും. ആദ്യം പ്രഖ്യാപിച്ചിരുന്ന എട്ട് അവാര്‍ഡു കള്‍ കൂടാതെ നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗ ങ്ങളില്‍  രണ്ടാം സ്ഥാന ക്കാര്‍ക്ക് കൂടി  പുരസ്കാര ങ്ങള്‍ നല്‍കും.  അന്തരിച്ച പ്രശസ്ത നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം, അദ്ദേഹ ത്തിന്‍റെ നാമധേയത്തില്‍ മികച്ച നടനുള്ള പുരസ്കാരം  സമര്‍പ്പിക്കും എന്നും കലാ വിഭാഗം സിക്രട്ടറി  ബിജു കിഴക്കനേല പറഞ്ഞു.

adms-amalraj-lakshmi-epathram

അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സിക്രട്ടറി യേശു ശീലന്‍,  കലാവിഭാഗം സിക്രട്ടറി മാരായ ബിജു കിഴക്കനേല,  നിസ്സാര്‍, ട്രഷറര്‍ ജയപ്രകാശ്‌, അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
 
വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രശസ്ത കൃതിയായ ‘പ്രേമലേഖനം’ നാടക രൂപത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷ മായിരുന്നു അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ കഥാപാത്ര ങ്ങളുടെ വേഷ വിധാനത്തില്‍ വാര്‍ത്താ സമ്മേളന ത്തിന് എത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം

March 9th, 2010

muscat-international-film-festivalമസ്കറ്റ്‌: നാല്പതാം ദേശീയ വാര്‍ഷിക ആഘോഷങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്ന ഒമാനില്‍ ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി കൊണ്ട് ആറാമത്‌ മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം മാര്‍ച്ച് 13ന് ആരംഭിക്കും. അറബ് – അന്താരാഷ്‌ട്ര വിഭാഗങ്ങളില്‍ നാല്‍പത്‌ സിനിമകളും ഹ്രസ്വ സിനിമാ വിഭാഗത്തില്‍ നാല്‍പത്‌ ഒമാനി സിനിമകളും പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 13 ന് മസ്കറ്റിലെ അല്‍ ബുസ്താന്‍ പാലസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലെ ഒമാന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടക്കുക.
 
പ്രശസ്ത ഹിന്ദി സിനിമാ നടനായ അമിതാഭ് ബച്ചന്‍, ഹോളിവുഡ്‌ സംവിധായകന്‍ അന്റോണിയോ സുകാമേലി, ഈജിപ്ഷ്യന്‍ നടി മഗ്ദ എല്‍ സബ്ബാഹി, ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി, ഹിന്ദി സിനിമാ നടന്‍ സഞ്ജയ്‌ ദത്ത്‌ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
 
മാര്‍ച്ച് 20ന് ഒമാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് തന്നെ പുരസ്കാര ദാനവും സമാപന ചടങ്ങുകളും നടക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കല അബുദാബി ഫിലിം ഫെസ്റ്റ്

December 11th, 2009

kalanjali-2009കല അബുദാബി യുടെ ഈ വര്‍ഷത്തെ വാര്‍ഷികാ ഘോഷങ്ങള്‍ ‘കലാഞ്ജലി 2009 ‘ എന്ന പേരില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ അബുദാബിയില്‍ ആരംഭിച്ചു. കലാഞ്ജലിയുടെ ഭാഗമായി ഒരുക്കുന്ന ‘ഫിലിം ഫെസ്റ്റ് ‘ യു. എ. ഇ. യിലെ സിനിമാ പ്രവര്‍ത്തകരുടെ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനമാണ്. ഫിലിം ഫെസ്റ്റ്, പ്രശസ്ത ബാല താരങ്ങളായ നിരഞ്ജന വിജയനും നിവേദിത വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
 
ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഫിലിം ഫെസ്റ്റില്‍ 5 ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത രാത്രി കാലം, ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്തു രണ്ടാം സ്ഥാനം നേടിയ Eയുഗം, ഷാജു മലയില്‍ സംവിധാനം ചെയ്ത ദൂരം, ആയൂര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്തിരുന്ന ഓണച്ചെപ്പ്, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത കാലിഡോസ്കോപ് എന്നിവയാണു പ്രദര്‍ശിപ്പിക്കുക. സിനിമകളിലെ നടീ നടന്‍മാരും പിന്നണി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
 
വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

11 of 15« First...101112...Last »

« Previous Page« Previous « മോനിഷ വിട പറഞ്ഞിട്ട്‌ പതിനേഴ്‌ വര്‍ഷം
Next »Next Page » പഴയ നീലത്താമര വിരിയിച്ച ആളെവിടെയാണ്? »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine