ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം

November 29th, 2018

chemban-vinod-lijo-jose-pellissery-won-iffi-2018-awards-ePathram
പനാജി :  നാല്‍പ്പത്തി ഒമ്പതാമത് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ (ഐ. എഫ്. എഫ്. ഐ.) മലയാള ത്തിന്ന് വീണ്ടും അംഗീ കാരം. മികച്ച നടനും സംവി ധായ കനും ഉള്ള രജത മയൂര പുരസ്കാര ങ്ങള്‍ ‘ഇൗ. മ. യൗ.’ എന്ന ചിത്ര ത്തി ലൂടെ യാണ് ഈ വര്‍ഷം മല യാള ത്തി ലേക്ക് എത്തിയത്.

iffi-chemban-vinod-lijo-jose-pellissery-international-film-festival-2018-ePathram

ചെമ്പൻ വിനോദ് മികച്ച നടന്‍ ആയും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവി ധായ കനാ യും തെര ഞ്ഞെടു ക്ക പ്പെട്ടു.ചെമ്പൻ വിനോദിന് പത്തു ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ചു ലക്ഷം രൂപയും ഷീല്‍ഡും സമ്മാന മായി ലഭിച്ചു. ആദ്യ മായാണ് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ മലയാളി കൾക്ക് രണ്ടു പുരസ്കാര ങ്ങളും ഒരു മിച്ച് ലഭിക്കുന്നത്.

‘ടേക് ഒാഫ്’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് നടി പാർവ്വതിക്ക് കഴിഞ്ഞ വർഷം ഐ. എഫ്. എഫ്. ഐ. രജത മയൂരം സമ്മാനിച്ചിരുന്നു.

Image Credit : iffi fb page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

February 3rd, 2018

mammukka-epathram

ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ട: അടൂരിനെതിരെ പ്രതിഷേധം ഉയരുന്നു

November 12th, 2014

adoor-gopalakrishnan-epathram

തിരുവനന്തപുരം: ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്കേ വിദേശ സിനിമകളുടെ സബ് ടൈറ്റിലുകള്‍ വായിച്ച് മനസ്സിലാക്കാനാകൂ എന്നും അത്തരക്കാര്‍ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്താല്‍ മതിയെന്നും ഉള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിനിമയുടെ സംവേദന സാധ്യതയെ സബ് ടൈറ്റിലിലേക്ക് ചുരുക്കിയ ആദ്യ സൈദ്ധാന്തികനാണ് അടൂരെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആംഗലേയത്തില്‍ വലിയ പാണ്ഡിത്യം ഇല്ലാത്ത എന്നാല്‍ സിനിമ എന്ന കലാരൂപത്തോട് വളരെ സൂക്ഷ്മമായി സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ ആവേശ പൂര്‍വ്വം നെഞ്ചേറ്റിയതു കൊണ്ടാണ് സാര്‍, തിരുവനന്തപുരം മേള ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചലച്ചിത്ര മേള എന്ന അസ്തിത്വത്തോടെ ഇന്ന് നിലനില്‍ക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പ്രേക്ഷകന്റെ സംവേദന ശേഷി “പരീക്ഷ നടത്തി“ അളന്ന് മേളയിലേക്ക് പ്രവേശനം നല്‍കുന്നതിനെ ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു. താന്‍ മേളയില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരെ മേളയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഭാഷാ പാണ്ഡിത്യത്തെയോ സിനിമയെ പറ്റിയുള്ള മറ്റു പരിജ്ഞാനത്തെയോ ചോദ്യാവലിയിലൂടെ അളന്ന് വിലയിരുത്തി പ്രേക്ഷകന്റെ നിലവാരം നിശ്ചയിച്ച് പ്രവേശിപ്പിക്കേണ്ടതാണോ ചലച്ചിത്ര മേളയെന്ന് ഓണ്‍ലൈനിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ബുദ്ധിജീവികള്‍ക്കും അക്കാദമിക്ക് പണ്ഡിതര്‍ക്കും അപ്പുറം വലിയ ഒരു പ്രേക്ഷകവൃന്ദമാണ് ചലച്ചിത്ര മേളകളില്‍ എത്തുന്നത് എന്നിരിക്കെ ഇത്തരം തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര രംഗത്തുള്ളവരും പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യക ടാക്കീസ് പനോരമയിലെ ഉദ്ഘാടന ചിത്രം

October 16th, 2013

kanyaka-talkies-epathram

ന്യൂഡല്‍ഹി: ഗോവയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് മലയാളത്തില്‍ നിന്ന്‍ ആറ് ചിത്രങ്ങൾ. ഉദ്ഘാടന ചിത്രം കെ. ആർ‍. മനോജ് സംവിധാനം ചെയ്ത ‘കന്യക ടാക്കീസ്’ ആണ്. കൂടാതെ ജോയി മാത്യു സംവിധാനം ചെയ്ത ‘ഷട്ടർ’, സലിം അഹമ്മദിന്റെ ‘കുഞ്ഞനന്തന്റെ കട’, സിദ്ധാര്‍ഥ് ശിവ സംവിധാനം നിര്‍വഹിച്ച ‘101 ചോദ്യങ്ങൾ’, ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’, മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ കഥ പറയുന്ന കമലിന്റെ ‘സെല്ലുലോയ്ഡ്, എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ബാബു കാമ്പ്രത്ത് ഒരുക്കിയ ‘ബിഹൈന്‍ഡ് ദി മിസ്റ്റ്’, പ്രസന്ന രാമസ്വാമിയുടെ ‘ലൈറ്റ്‌സ് ഓണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍’, വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘വിഷപര്‍വം’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

January 12th, 2013
br-shetty-as-dharma-raja-ePathram
അബുദാബി : തിരുവിതാം കൂറിന്റെ  മൂന്നു നൂറ്റാണ്ടു കാലത്തെ ചരിത്ര ത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കിയ 

‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ്’ എന്ന ചിത്രം അബുദാബി യിലും ദുബായിലും പ്രദര്‍ശിപ്പിക്കുന്നു.

ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള ഡോക്യു മെന്‍ററി ജനുവരി 14 തിങ്കളാഴ്ച രാത്രി 7:30നും 9:30 നും അബുദാബി  നാഷണല്‍ തിയ്യേറ്റ റിലും 15 ചൊവ്വാഴ്ച രാത്രി 7:30 നും 9:30 നും ഖിസൈസ് ഹയര്‍ കോളജസ് ഹയര്‍ കോളജസ് ഓഫ് ടെക്നോളജി വിമന്‍സ് കോളജ് ഓഡിറ്റോറിയ ത്തിലുമാണ് പ്രദര്‍ശിപ്പിക്കുക.

കേരള സര്‍ക്കാറിന്റെ 2011ലെ ചലച്ചിത്ര പുരസ്കാര ങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററി യായി തെരഞ്ഞെടു ക്കപ്പെട്ട ചിത്ര ത്തിന്റെ നിര്‍മ്മാ താവും സംവിധാ യകനു മായ ഫോട്ടോ ജേണലിസ്റ്റ് ബി. ജയചന്ദ്രന്‍ പരിപാടി യില്‍ പങ്കെടുക്കും.

എന്‍..  എം  സി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍. ഷെട്ടി, യു. എ. ഇ.  എക്സ്ചേഞ്ച് ഗ്ളോബല്‍ സി. ഒ. ഒ.  വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ശ്രദ്ധേയ വേഷ ങ്ങളില്‍ അഭിനയിച്ച താണ് ഡോക്യുമെന്‍ററിയെ പ്രവാസ ലോകത്ത് ചര്‍ച്ചാ വിഷയം ആക്കിയത്.

sudhir-shetty-in-saga-of-benevolence-ePathram

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ ഷെട്ടി

1758 -1790 കാലയളവില്‍ രാജാവായിരുന്ന ധര്‍മ്മ രാജാ ആയിട്ടാണ്  ബി.ആര്‍. ഷെട്ടി വേഷമിട്ടത്. 1729 – 1758 കാലയള വിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ കുമാര്‍ ഷെട്ടിയും അഭിനയിച്ചു.

പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, മാര്‍ത്താണ്ഡ വര്‍മ, ധര്‍മ രാജ തുടങ്ങിവരെല്ലാം കഥാപാത്രങ്ങള്‍ ആവുന്നു.

തിരുവിതാംകൂര്‍ രാജ വംശ ത്തിന്റെ  ചരിത്രം പറയുന്ന മതിലകം രേഖകളെ അടിസ്ഥാന മാക്കി പ്രമുഖ എഴുത്തു കാരന്‍ മാടമ്പ് കുഞ്ഞുകുട്ട നാണ് രചന നിര്‍വ്വഹിച്ചത്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ യുള്ള തിരുവിതാം കൂര്‍ വംശാ വലി യുടെ വസ്തുതാ വിശകലനം ആധാരമാക്കി യുള്ള പുരാ വൃത്താഖ്യാന മാണ് ഈ ഡോക്യു സിനിമ.

യു. എ. ഇ. യില്‍ കൂടാതെ  ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 15« First...234...10...Last »

« Previous Page« Previous « റബേക്ക ഉതുപ്പായി ആൻ
Next »Next Page » സൌണ്ട് തോമയില്‍ ദിലീപ് മുറിച്ചുണ്ടനാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine