Thursday, May 14th, 2009

താമ്രപര്‍ണി മൂന്നാം പതിപ്പ് prakasanam – തിങ്കള്‍

thamraparni-bookഒരുപക്ഷെ ഇത്തരത്തിലൊന്ന് മുന്‍പ് നടന്നിട്ടേ ഉണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഇത്തരത്തിലൊന്ന് ഇനി നടക്കാനും സാധ്യത ഇല്ല. ഒരു കവിതാ സമാഹാരത്തിന്റെ prakaasanam അര്‍ദ്ധ രാത്രി പുഴയോരത്തു nilaavathhu നടന്നതില്‍ മാത്രമായിരുന്നില്ല വിസ്മയം… അത് വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ നീണ്ടു നിന്നതുമല്ല പുതുമ…
 
അതില്‍ കവിതയുമായി നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് ആളുകള്‍ പല നേരങ്ങളിലായി വന്നു പോയി എന്നതിലാണ്… അതില്‍ സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വെറും പൊതു ജനവും ഒക്കെ ഉണ്ടായിരുന്നു ennathilaanu.
 
കവിതയ്ക്ക് പുറത്തുള്ള മറ്റൊരു പാട് കലാകാരന്മാര്‍ സംഗീതവും വാദ്യോപ കരണങ്ങളുമായി കവിതയുടെ നിലാ രാത്രിക്ക് പൊലിമ കൂട്ടാന്‍ നേരം വെളുക്കുവോളം ഇരുന്നു എന്നതിനാലാണ്… ആര്‍ക്കും പ്രതിഫലമായി പത്തു പൈസ പോലും വാഗ്ദാനം നല്‍കിയിരുന്നില്ല.
 
prakaasanam നടക്കുന്ന നാട്ടിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. മുഹമ്മദലിയും സംഘവും കവിതയുടെ രാവില്‍ എത്തി ചേര്‍ന്നവര്‍ക്കെല്ലാം കപ്പയും മത്തിയും കഞ്ഞിയും കാന്താരി ചമ്മന്തിയും അച്ചാറും വിളമ്പി ആതിഥേയത്വത്തിന്റെ മഹദ് ഭാവവുമായി നേരം വെളുക്കുവോളം കവികള്‍ക്കും കലാകാരന്മാര്‍ക്കും കാവലിരുന്നു എന്നതിനാലാണ്… അവരുടെ നാട്ടില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു.
 
ശൈലന്റെ താമ്രപര്‍ണി എന്ന കവിതാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് prakaasanam അര്‍ദ്ധ രാത്രി നിലാവത്തു samghatippichhathu മഞ്ചേരിയിലെ സഹൃദയ charitble ട്രസ്റ്റ് ആയിരുന്നു.
 
ശൈലനെ പോലെ തല തിരിഞ്ഞ വ്യത്യസ്തതയുള്ള ഒരു കവിയുടെ സമാഹാരം മൂന്നാം പതിപ്പില്‍ എത്തുമ്പോള്‍ അതിന്റെ ചടങ്ങ് മാക്സിമം വ്യത്യസ്തമാക്കേണ്ടത് തങ്ങളുടെ ബാധ്യതയായിരുന്നെന്നു ആണ് sahridayayude സെക്രട്ടറി രാമചന്ദ്രന്‍ വക്കീലിന്റെ വാദം. പ്രോഗ്രാമിന് “vellinilaappuzhayil” എന്ന് പേരിട്ടതും അത് manjerikkaduthhu ആനക്കയം പുഴയുടെ കടവില്‍ 2009 മെയ് 08 നു വെള്ളിയാഴ്ച്ച പൂര്‍ണ്ണ നിലാവുള്ള രാത്രിയില്‍ നടത്താമെന്ന് ട്രസ്റ്റ് തീരുമാനിച്ച ശേഷം എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു. ക്ഷണിച്ചവരും kettarinjavarumellam സഹകരണം മാത്രമല്ല puthumayettaanulla nirdesangalum നല്‍കി.
 
അതിനാല്‍ കരുതിയതിലും എത്രയോ ഇരട്ടി ഗംഭീരമായി.
 
ആറു മണിക്ക് മുന്‍പ് തന്നെ ധാരാളം ആളുകള്‍ വെള്ളി നിലാ പ്പുഴയില്‍ എത്തിയിരുന്നു. പ്രസിദ്ധ കഥകൃത്ത് പി സുരേന്ദ്രന്‍ വെള്ളി നിലാ പ്പുഴക്ക് റാന്തല്‍ തെളിയിച്ചു. പിന്നെ kala കാരന്മാരും ആസ്വാദകരും രാത്രിയെ ഏറ്റെടുത്തു. gazel, ഇടക്ക, സോപാന സംഗീതം, മാപ്പിള പ്പാട്ട്, പുല്ലാങ്കുഴല്‍, ഹാര്‍മ്മോണിയം, തബല, വട്ടപ്പാട്ട്… എന്നിങ്ങനെ രാവു നീണ്ടു അര്‍ദ്ധ രാത്രിയായത് പെട്ടെന്നായിരുന്നു.
 

thamraparni-book

 
51 മണ്‍ ചെരാതുകള്‍ തിരിയിട്ടു കൊളുത്തി പൂര്‍ണ്ണ ചന്ദ്രനെയും പുഴയോളങ്ങളെയും സാക്ഷി nirthhi കൃത്യം 12 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ താമ്രപര്‍ണി മൂന്നാം pathippinte ആദ്യ കോപ്പി സെബാസ്റ്റ്യന് നല്‍കി ക്കൊണ്ട് പ്രകാശിപ്പിച്ചു. തുടര്‍ന്ന് കവികള്‍ കവിതാ ലാപനത്തിന്റെ പൂക്കാലം തീര്‍ത്തു. കേരളത്തില്‍ അങ്ങോള്‍ം ഇങ്ങോളം ഉള്ള 30il param കവികള്‍ ഉണ്ടായിരുന്നു.
 

thamraparni-book thamraparni-book

 
maayajaalavum മാപ്പിള soRakalumokkeyaayi നേരം വെളുക്കുമ്പോഴും നൂറിലധികം SAHRIADAYAR വെള്ളി നിലാപ്പുഴയില്‍ ഉണ്ടായിരുന്നു.
 
താമ്രപര്‍ണി എന്ന നദിയുടെ peril “fingerprints of river” enna സബ് ടൈറ്റില്‍ മായി 2006 ഇല്‍ വന്ന പുസ്തകത്തിന്റെ 3rd edition റിലീസിന് മറ്റൊരു നദി തീര്‍ത്തും യാദൃശ്ചികമായി ആതിഥ്യമരുളിയത് ഒരു നിമിത്തമായിരിക്കണം…
 
തിങ്കള്‍
 


ലേഖികയുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷും മലയാളവും കലര്‍ത്തിയ ഈ റിപ്പോര്‍ട്ട് ഇങ്ങനെ തന്നെ കൊടുക്കുന്നത്
പത്രാധിപര്‍

 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine