പ്രശസ്ത പ്രക്ഷേപണ കലാകാരി എം. തങ്കമണി സന്ദര്‍ശനത്തിനായി ദുബായിലെത്തി

April 6th, 2009

നാലു പതിറ്റാണ്ടി ലേറെയായ് റേഡിയോ അവതരണ ലോകത്ത് ശബ്ദ സൌകുമാര്യ ത്തിന്റെ നിലാവ് പരത്തുന്ന ഇതിഹാസമാണ് എം. തങ്കമണി. നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ച ശ്രി. എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് 1948ല്‍ തങ്കമണി ജനിച്ചു.
 
1964 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ താല്‍കാലിക നിയമനവുമായാണ് ശബ്ദ ലോകത്തെക്ക് എം. തങ്കമണി എത്തുന്നത്, തുടര്‍ന്ന് 1967ല്‍ സ്ഥിരം അവതാരികയായ് മാറി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
 
ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നി നാടകങ്ങള്‍ ഏറെ ജന ശ്രദ്ധ പിടിച്ചു വാങ്ങിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തിനു മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗമായിരുന്നു തങ്കമണി അവതരിപ്പിച്ചത്. 17 വര്‍ഷം ആകാശ വാണിയുടെ ചെമ്പൈ സംഗീതോത്സ വത്തിലെ സ്ഥിരം അവതാരിക കൂടിയായിരുന്നു എം. തങ്കമണി. ത്രിശ്ശൂര്‍ ആകാശ വാണി നിലയത്തില്‍ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത തങ്കമണി നിരവധി ചലചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നു. തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്ഥം, ദേശാടനം, നിയോഗം, ഗാന്ധി (മലയാളം പരിഭാഷ), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്ന എം. തങ്കമണിയുടെ ഇഷ്ട ഗായകര്‍ എസ്. ജാനകിയമ്മയും യേശുദാസുമാണ്. നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ത്രിശുരിലെ ഏതു ഓണം കേറാ മൂലയിലും തിരിച്ചറി യപ്പെടുന്ന ഈ ശബ്ദ സൌകുമാര്യത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങളൂം അംഗികാരങ്ങളും എത്തി.
 
1989ല്‍ മൌനം മീട്ടുന്ന തംബുരു എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1992ല്‍ സൂര്യായനം എന്ന സംഗീത ശില്പത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1994ല്‍ കര്‍മ്മണ്യേ വാധികാ രസ്ത്യേ എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്. പ്രമുഖ ഗാന്ധിയനായ ചങ്ങല കുമാരന്‍ നായരെ കുറിച്ചു ടെലി ഫിലിം ചെയ്തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരക യ്ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, കൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും തങ്കമണിയെ തേടി എത്തിയ ചില ബഹുമതികളാണ്. 2008ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച തങ്കമണി ഭര്‍ത്താവായ ശ്രീ. ശിവനുമൊത്ത് ചെമ്പുക്കാവു തുഷാരയില്‍ താമസിക്കുന്നു. ഏക മകന്‍ ഹരീഷ് ഭാര്യ ധന്യയുമൊത്ത് ബാംഗളുരില്‍ താമസം.
 
– അഭിലാഷ്, ദുബായ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എസ്. ജാനകി അമ്മയ്ക്ക് ഭാരതത്തിന്റെ തിരസ്ക്കാരശ്രീ

February 1st, 2009

രാജ്യത്തിന്റെ പത്മാ‍ അവാര്‍ഡുകള്‍ പതിവു പോലെ ഇക്കുറിയും പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖ കലാകാരന്മാരേയും അവഗണിച്ചു കൊണ്ടും ചിലരെ ആദരിച്ചു കൊണ്ടും. അവരില്‍ അവഗണന ഏറ്റു വാങ്ങിയ വ്യക്തികളില്‍ ഒരാളാണ് തെന്നിന്ധ്യന്‍ സംഗീത മുത്തശ്ശി എസ്. ജാനകി.

1957ല്‍ സിനിമാ സംഗീത ലോകത്തെത്തിയ ജാനകിയമ്മ ഇതിനോടകം പതിനെട്ട് ഭാഷകളിലായ് ഇരുപത്തി യേഴായിരത്തോളം ഗാനങ്ങള്‍ പാടി കഴിഞ്ഞു. മധുരമായൊരു പാട്ട് മലയാളി കേട്ടത് ജാനകി യമ്മയിലൂടെ യാണെങ്കില്‍ ആ അമ്മയ്ക്കു പ്രിയം മലയാള ഭാഷയുമാണ്. മലയാളത്തിനു ആദ്യ ദേശിയ പുരസ്ക്കാരം നേടി തന്നത് തന്നെ ആന്ധ്രാ ക്കാരിയായ ജാനകിയാണ്. അന്‍പതു വര്‍ഷമായി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സംഗീത മുത്തശ്ശിയെ തേടി പത്മാ പുരസ്ക്കാരങ്ങള്‍ ഇനിയം എത്താത്തതില്‍ മാത്രമാണ് അത്ഭുതം. എഴുപതിന്റെ നിറവിലും ഇന്നും ജാനകിയമ്മ പാടുന്നു ആഴ ക്കടലിന്റെ അങ്ങേക്കരയില്‍ നിന്ന്… മലയാള മണ്ണില്‍ നിന്ന്…

പതിമൂന്ന് തവണ എസ്. ജാനകിയ്ക്കു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു, കൂടാതെ പത്തു തവണ തമിഴ് നാട് സംസ്ഥാന അവാര്‍ഡും, ഏഴു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, വിവിധ ഭാഷകളിലായ് നാല് ദേശിയ പുരസ്ക്കാരം, സുര്‍സിംഗര്‍ ബിരുദം, കലൈമാമണി പട്ടം, ആദ്യ ഗള്‍ഫ് മലയാളം മ്യുസിക്കല്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സംസ്ഥാന ഫെല്ലൊഷിപ്പ് … നിരവധി സംഘടനകളുടെ പുരസ്ക്കാരങ്ങള്‍ …

ഒരു കലാകാരി ഏറ്റവും ആഗ്രഹിക്കുന്ന പുരസ്ക്കാരങ്ങളില്‍ ഒന്നാണ് രാഷ്ട്രം സമ്മാനിക്കുന്ന പത്മാ പുരസ്ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളാണ് പത്മാ‍ അവാര്‍ഡുകള്‍ക്കായ് രാഷ്ട്രപതിയൊട് ശുപാര്‍ശ ചെയുന്നത്. മലയാളി അല്ലാത്തതിനാലാണോ ഈ സ്വര കല്യാണിയെ അവഗണിക്കുന്നത്? ജാനകിയമ്മയ്ക്കു ശേഷം മലയാള സിനിമാ സംഗീത ലോകത്തെത്തിയവരാണ് യേശുദാസും പി. സുശീലയും ചിത്രയുമൊക്കെ … അവരെയെല്ലാം ആദരിച്ച രാഷ്ട്രം ഈ മുത്തശ്ശിയെ മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ നമ്മുക്കാകുമോ … ഇനിയും വാര്‍ദ്ധ്ക്യത്തില്‍ എത്തി നില്‍ക്കുന്ന ജാനകിയമ്മയില്‍ നിന്നു ആസ്വാദക ഹൃദയങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

ആ നിമിഷത്തിന്റെ നിര്‍വ്രതിയില്‍ നില്‍ക്കുന്ന കാമുകിയായും മലര്‍ക്കൊടി പൊലെ മഞ്ഞിന്‍ തൊടി പൊലെ അമ്മയായും കേശാദി പാദം തൊഴുന്ന ഭകതയായും, ആഴ ക്കടലില്‍ നിന്നു പാടുന്ന മുത്തശ്ശിയായും കൂടാതെ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തില്‍, പുരുഷ ശബ്ദത്തിലും ഓക്കെ നാം ആ സ്വരം ആസ്വദിച്ചു. പി. ലീലയ്ക്കു മരണാനന്തര ബഹുമതിയായണ് രാഷ്ട്രം പത്മശ്രീ നല്‍കിയത്. എസ്. ജാനകി പൊലെയുള്ള കലാ രംഗത്തുള്ള വരൊടൊപ്പം പത്മശ്രീക്കു നില്‍ക്കാനാ യില്ലെങ്കില്‍ അത്തരത്തിലുള്ള ബഹുമതികള്‍ക്ക് എന്തു പ്രസക്തി? ജാനകിയമ്മക്ക് പത്മാ പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിക്കാത്തതില്‍ ആ മധുര ശബ്ദം ആസ്വദിച്ച ഓരൊ ആസ്വാദകര്‍ക്കും പങ്കുണ്ട് … തമിഴരൊ കര്‍ണ്ണാടകക്കാരൊ ആന്ധ്രാക്കാരൊ പൊലെയാകരുത് അഭ്യസ്ത വിദ്യാ കേരളം.

ഇന്നും നമ്മുക്കായ് ജാനകിയമ്മ പാടുന്നു … വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായ്.

അഭിലാഷ്, ദുബായ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ഇന്റര്‍നെറ്റിലെ കൊച്ചു വര്‍ത്തമാനം – ഉണ്ണികൃഷ്ണന്‍ എസ്.
ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine