ക. കരുണാകരന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍ ഇവര്‍ക്ക്‌ :

December 25th, 2010
  1. തൃശ്ശൂരില്‍ കെ. കരുണാകരന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കൊല്ലപ്പെട്ട പേരറിയാത്ത നിരവധി ഓട്ടു തൊഴിലാളികള്‍ക്ക്
  2. മുതലാളിമാരുടെ പക്ഷത്തു നിന്നും പണം വാങ്ങി നടത്തിയ കരിങ്കാലി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന് (INTUC നേതാവായിരുന്ന മേനോനോട് കടപ്പാട്)
  3. തട്ടില്‍ എസ്റ്റേറ്റ്‌ ല്‍ കൊല ചെയ്യപെട്ട ജോണിന്
  4. തട്ടില്‍ എസ്റ്റേറ്റ്‌ കേസിന്റെ ഫയലുകള്‍ അഴീക്കോടന്‍ രാഘവന് കൈമാറിയ നവാബ് രാജേന്ദ്രന്
  5. തൃശ്ശൂരില്‍ 1970-ല്‍ കൊല ചെയ്യപ്പെട്ട അന്നത്തെ ഇടതു മുന്നണി കണ്‍വീനര്‍ അഴീക്കോടന്‍ രാഘവന്
  6. വയനാട്ടില്‍ കൊല ചെയ്യപ്പെട്ട നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസിന്
  7. കക്കയം കേമ്പില്‍ കൊല ചെയ്യപ്പെട്ട പി രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക്
  8. രാജന്റെ മരണ ശേഷം മനോ വിഭ്രാന്തി ബാധിച്ചു മരിച്ച അമ്മയ്ക്ക്
  9. രാജന്റെ മരണത്തില്‍ മനം നൊന്തു മരിച്ച , രാജന്റെ പാവം അച്ഛന്‍ പ്രൊഫസര്‍ TV ഈച്ചര വാരിയര്‍ക്ക്
  10. അടിയന്തരാ വസ്ഥയില്‍ കൊല ചെയ്യപ്പെട്ട വിജയനും കണ്ണനും
  11. അടിയന്തരാ വസ്ഥയില്‍ എല്ലുകള്‍ നുറുങ്ങിയ ലക്ഷങ്ങള്‍ക്ക്
  12. പോലീസിന്റെ ലാത്തിക്ക് പ്രത്യുല്‍പ്പാദന ശേഷി യുണ്ടായിരുന്നെങ്കില്‍ ലാത്തി ക്കുഞ്ഞുങ്ങളെ പ്രസവിക്കു മായിരുന്ന കെ. ആര്‍. ഗൌരി അമ്മയ്ക്ക്
  13. കോണ്‍ഗ്രസ്‌ ഗുണ്ടാ – പോലീസ് ആക്രമണങ്ങളില്‍ എല്ല് നുറുങ്ങിയ എം. വി. രാഘവന്

ബാലകൃഷ്ണന്‍ കട്ടോളി

- ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

മഹാകവി വൈലോപ്പിള്ളിയും 3 കുടിയൊഴിപ്പിക്കലും

December 22nd, 2010

bhanumathi-teacher-vyloppilli-sreedhara-menon-epathram

മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോന്റെ ജന്മ ശതാബ്ദി ഞായറാഴ്ച തൃശൂരില്‍ നടക്കുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട 3 കുടിയോഴിപ്പിക്കലാണ് ഓര്‍മ്മയില്‍ വരുന്നത്.

അദ്ദേഹത്തിന്റെ വിഖ്യാതമായ കവിത “കുടിയൊഴിക്കല്‍” ആണ് ആദ്യത്തേത്.

രണ്ടാമത്തെ കുടിയൊഴിപ്പിക്കല്‍ ലോകത്ത്‌ മറ്റൊരാള്‍ക്കും ഉണ്ടാകാത്ത വിധത്തിലായിരുന്നു. വൈലോപ്പിള്ളിയുടെ മൃതദേഹം പാമ്പാടിയിലെ നിളാ നദീ തീരത്ത് ദഹിപ്പിക്കുവാന്‍ വേണ്ടി ചിത ഒരുക്കിയതിനു ശേഷം രണ്ടു മക്കള്‍ ചേര്‍ന്ന് തീ കൊളുത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആ കുടിയൊഴിപ്പിക്കല്‍.

ഏതാനും ചുമട്ടു തൊഴിലാളികള്‍ നിളാ നദീ തീരം അവര്‍ക്ക്‌ പൂഴി എടുക്കേണ്ട സ്ഥലമാണ് എന്നും മൃതദേഹം സംസ്കരിക്കാന്‍ പാടില്ലെന്നും പറഞ്ഞു ബഹളം വെച്ചു. പതിനഞ്ചില്‍ താഴെ ആളുകളാണ് മൃതദേഹ സംസ്കാരത്തിന് ഉണ്ടായിരുന്നത്. “ആചാര വെടി” പോയിട്ട് വില്ലേജ്‌ ശിപായി പോലും ഭരണ കൂടത്തെ പ്രതിനിധീകരിച്ച് അവിടെ ഉണ്ടായിരുന്നില്ല.

പ്രശ്നം ഗുരുതരമായി. ഏതു മഹാകവി ആയാലും ചിത കൊളുത്തിയാല്‍ മൃതദേഹം പുഴയിലേക്ക്‌ വലിച്ചെറിയും എന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. അവസാനം രംഗം മോശമാകും എന്ന് കണ്ടപ്പോള്‍ മഹാകവി അക്കിത്തവും വി. കെ. എന്നും ചേര്‍ന്ന് മറ്റൊരു ചിത ഒരുക്കി വൈലോപ്പിള്ളിയുടെ മൃതദേഹം അങ്ങോട്ട്‌ മാറ്റി സംസ്കാരം നടത്തുകയാണ് ചെയ്തത്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന എനിക്ക് മാത്രമാണ് ആ ദാരുണ സംഭവം നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചത്.

ഇപ്പോഴിതാ മൂന്നാമതൊരു കുടിയിറക്കല്‍ നടന്നിരിക്കുന്നു. ഗാന്ധിജിയുടെ “സേവാഗ്രാമം” മാതൃകയില്‍ ഒരു സ്ഥാപനം ഉണ്ടാക്കുവാന്‍ വേണ്ടി വൈലോപ്പിള്ളിയുടെ കുടുംബം പെന്‍ഷന്‍ പറ്റിയ വൃദ്ധരുടെ സംഘടനയ്ക്ക് വേണ്ടി കൊടുത്ത 57 1/2 സെന്റ്‌ ഭൂമി സംഘടന മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയിരിക്കുന്നു. സംഘടന നിസ്സാരമൊന്നുമല്ല. കേരളം ബഹുമാനിക്കുന്ന സാംസ്കാരിക നായകന്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങി വെച്ച കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്സ് അസോസിയേഷന്‍.

വൈലോപ്പിള്ളിയുടെ സഹധര്‍മ്മിണി 86കാരിയായ ഭാനുമതി ടീച്ചര്‍ 8 വര്‍ഷമായി ആ നടപടിക്കെതിരെ കോടതി കയറി ഇറങ്ങുന്നു. വൈലോപ്പിള്ളി ശ്രീധര മേനോന്റെ 26ആം ചരമ വാര്‍ഷികമായ ഡിസംബര്‍ 22ന് വീണ്ടും ആശുപത്രി കിടക്കയില്‍ നിന്നും ആ വൃദ്ധ കോടതിയില്‍ എത്തണം. തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിന്റെ കോടതിയില്‍ കേസിന്റെ വാദം അന്നാണ്.

bhanumathi-vyloppilli-sreedhara-menon-epathram

ഭാനുമതി ടീച്ചര്‍ കോടതിയില്‍ എത്തുന്നു. റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കെ. വള്ളിയമ്മ, തോമസ്‌ പാവറട്ടി എന്നിവര്‍ സമീപം.

സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത്‌ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു മഹാകവിയുടെ കുടുംബത്തിനോട് ഇങ്ങനെയൊക്കെ ചെയ്തിട്ടും സാംസ്കാരിക നായകന്മാരും ഭരണ കര്‍ത്താക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും എന്ത് കൊണ്ട് മിണ്ടാതിരിക്കുന്നു?

തോമസ്‌ പാവറട്ടി

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഖാവ്‌ കനു സന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം

March 25th, 2010

kanu-sanyal
 
ഇന്ത്യയുടെ മണ്ണില്‍
വിപ്ളവ സമരങ്ങള്‍ ഏറെ നടന്നിട്ടുണ്ട്‌.
എന്നാല്‍ ഇന്ത്യന്‍ മണ്ണിനെ
അടിമുടി ഇളക്കി മറിച്ചത്‌ രണ്ടു തവണ
വിപ്ളവത്തിനായ്‌ കുതി കൊണ്ടത്‌
ഒറ്റ തവണ
 
ഇന്ത്യന്‍ വിപ്ളവത്തിന്‌
രണ്ടു നേതാക്കന്‍മാര്‍
ചാരു മജുംദാറും കനു സന്യാലും
 
ഇന്ത്യന്‍ വിപ്ളവത്തിന്‌
ഒരേ ഒരു വഴി
നക്സല്‍ബാരി വഴി
 
വഴിയില്‍ പൊരുതി മരിച്ചവര്‍
ഒരു പാടു പേര്‍
വഴിയില്‍ പിന്തിരിഞ്ഞു നടന്നവര്‍
കരയിലിരുന്ന്‌ ന്യായം പറഞ്ഞവര്‍
അതിലും എത്രയോ പേര്‍
ആവേശങ്ങളില്‍ രോമാഞ്ചം കൊണ്ടവര്‍
തത്വചിന്താ ചര്‍ച്ചകളില്‍
സ്വയം ചത്തൊടുങ്ങിയവര്‍
ഗ്രാമങ്ങളില്‍ പോകാത്തവര്‍
‍നഗരങ്ങളെ വളയാത്തവര്‍
 
സഖാവേ
നീ ആര്‍ക്കും കീഴ്പ്പെട്ടില്ല
നിന്‍റെ തെറ്റുകളെ
നീ നെഞ്ചു വിരിച്ചു തന്നെ കണ്ടു.
 
പരാജയങ്ങള്‍ക്ക്‌
പിന്‍മടക്കക്കാര്‍ക്ക്‌
ഒറ്റുകാര്‍ക്ക്‌
പ്രലോഭനങ്ങള്‍ക്ക്‌
വെടിയുണ്ടകള്‍ക്ക്‌
തടവറകള്‍ക്ക്‌
കരുതലോടെ മറുപടി നല്‍കി
 
ഇന്ത്യ ഒരിക്കല്‍ മോചിതയാവും
എന്നു തന്നെ ഉറച്ചു വിശ്വസിച്ചു
തടവറകളിലും ഗ്രാമങ്ങളിലും
നീ വിപ്ളവം മാത്രം ശ്വസിച്ചു
 
സാന്താളു കള്‍ക്കൊപ്പം ചിരിച്ചു കൊണ്ട്‌
ഉത്കണ്ഠപ്പെട്ടു കൊണ്ട്‌
നിതാന്ത ജാഗ്രതയോടെ
പോരാട്ടങ്ങളെ പിന്തുണച്ചു
മരണം വരെ
 
സ്വന്തം മരണം പോലും
എങ്ങനെയാവണം എന്നു നീ നിശ്ചയിച്ചു
നിന്നെ കാര്‍ന്നു തിന്നാന്‍ വന്ന രോഗത്തെ
നീ തോല്‍പിച്ചു കളഞ്ഞു
 
മരണത്തിലും നീ
നിശ്ചയ ദാര്‍ഢ്യവും, കരുത്തും
സമചിത്തതയും
കാത്തു സൂക്ഷിച്ചു
 
സഖാവേ
നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
ഊഷ്മള അഭിവാദനങ്ങള്‍…
 
ഭാനു കളരിക്കല്‍, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« ആന ഇടയുന്നത് ആഘോഷമാക്കി മാറ്റരുത് ‌- സുന്ദര്‍ മേനോന്‍
വാസ്തുവും, ലക്ഷണവും പിന്നെ ചില ജ്യോതിഷ ശാസ്ത്രജ്ഞരും »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine