വൈക്കോയെ അറസ്റ്റ്‌ ചെയ്യുക

May 31st, 2010

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശിക വാദം ആളിക്കത്തിച്ച് അക്രമ സമരത്തിന് നേതൃത്വം കൊടുക്കുന്ന എം. ഡി. എം. കെ. നേതാവ് വൈക്കോയെ രാജ്യ സുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം

മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് എം. ഡി. എം. കെ. കേരളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ 12 സ്ഥലങ്ങളിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.
തമിഴ്‌നാടിന് വെള്ളം വിട്ടു തരാത്തതിന് കേരളത്തിനോട് പ്രതിഷേധ മറിയിക്കാനാണ് എം.ഡി.എം.കെ ഉപരോധം. തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.

ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനെ ത്തുടര്‍ന്ന് രാവിലെ 10 മുതല്‍ 12 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌ നാട്‌ സര്‍ക്കാരും എം ഡി എം കെ നേതാവ് വൈക്കോ അടക്കമുള്ളവര്‍ കൈക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകവും നിഷേധാത്മകവുമാണു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് ഒരിക്കലും അംഗികരിക്കാന്‍ സാധ്യമല്ല. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌.മാത്രമല്ല കടുത്ത പ്രാദേശികവാദം ആളിക്കത്തിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനാണു വൈക്കോയെ പൊലുള്ള തീവ്രപ്രാദ്ശിക വാദം വെച്ച് പുലര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്.

കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌.

മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഖാവ്‌ കനു സന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം

March 25th, 2010

kanu-sanyal
 
ഇന്ത്യയുടെ മണ്ണില്‍
വിപ്ളവ സമരങ്ങള്‍ ഏറെ നടന്നിട്ടുണ്ട്‌.
എന്നാല്‍ ഇന്ത്യന്‍ മണ്ണിനെ
അടിമുടി ഇളക്കി മറിച്ചത്‌ രണ്ടു തവണ
വിപ്ളവത്തിനായ്‌ കുതി കൊണ്ടത്‌
ഒറ്റ തവണ
 
ഇന്ത്യന്‍ വിപ്ളവത്തിന്‌
രണ്ടു നേതാക്കന്‍മാര്‍
ചാരു മജുംദാറും കനു സന്യാലും
 
ഇന്ത്യന്‍ വിപ്ളവത്തിന്‌
ഒരേ ഒരു വഴി
നക്സല്‍ബാരി വഴി
 
വഴിയില്‍ പൊരുതി മരിച്ചവര്‍
ഒരു പാടു പേര്‍
വഴിയില്‍ പിന്തിരിഞ്ഞു നടന്നവര്‍
കരയിലിരുന്ന്‌ ന്യായം പറഞ്ഞവര്‍
അതിലും എത്രയോ പേര്‍
ആവേശങ്ങളില്‍ രോമാഞ്ചം കൊണ്ടവര്‍
തത്വചിന്താ ചര്‍ച്ചകളില്‍
സ്വയം ചത്തൊടുങ്ങിയവര്‍
ഗ്രാമങ്ങളില്‍ പോകാത്തവര്‍
‍നഗരങ്ങളെ വളയാത്തവര്‍
 
സഖാവേ
നീ ആര്‍ക്കും കീഴ്പ്പെട്ടില്ല
നിന്‍റെ തെറ്റുകളെ
നീ നെഞ്ചു വിരിച്ചു തന്നെ കണ്ടു.
 
പരാജയങ്ങള്‍ക്ക്‌
പിന്‍മടക്കക്കാര്‍ക്ക്‌
ഒറ്റുകാര്‍ക്ക്‌
പ്രലോഭനങ്ങള്‍ക്ക്‌
വെടിയുണ്ടകള്‍ക്ക്‌
തടവറകള്‍ക്ക്‌
കരുതലോടെ മറുപടി നല്‍കി
 
ഇന്ത്യ ഒരിക്കല്‍ മോചിതയാവും
എന്നു തന്നെ ഉറച്ചു വിശ്വസിച്ചു
തടവറകളിലും ഗ്രാമങ്ങളിലും
നീ വിപ്ളവം മാത്രം ശ്വസിച്ചു
 
സാന്താളു കള്‍ക്കൊപ്പം ചിരിച്ചു കൊണ്ട്‌
ഉത്കണ്ഠപ്പെട്ടു കൊണ്ട്‌
നിതാന്ത ജാഗ്രതയോടെ
പോരാട്ടങ്ങളെ പിന്തുണച്ചു
മരണം വരെ
 
സ്വന്തം മരണം പോലും
എങ്ങനെയാവണം എന്നു നീ നിശ്ചയിച്ചു
നിന്നെ കാര്‍ന്നു തിന്നാന്‍ വന്ന രോഗത്തെ
നീ തോല്‍പിച്ചു കളഞ്ഞു
 
മരണത്തിലും നീ
നിശ്ചയ ദാര്‍ഢ്യവും, കരുത്തും
സമചിത്തതയും
കാത്തു സൂക്ഷിച്ചു
 
സഖാവേ
നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
ഊഷ്മള അഭിവാദനങ്ങള്‍…
 
ഭാനു കളരിക്കല്‍, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

നാനോ കാര്‍ – മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം

June 11th, 2009

nano-carന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.
 
അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌.
 
സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
 
കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി.
 
കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌.
 
കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും.
 
രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.
 
ബൈജു എം. ജോണ്‍
 
 

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« മനുഷ്യ ക്ലോണിങ്‌ നിഷിദ്ധം – ദാറുല്‍ ഹുദാ സെമിനാര്‍
അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍ »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine