Wednesday, May 11th, 2011

ദൂരം = യു. ഡി. എഫ്.

samadooram-epathram

ഇത്തവണ കാര്യമങ്ങ് തൊറന്ന് പറഞ്ഞപ്പോ എന്താ ഇത്ര പൊള്ളല്? അല്ലേലും ഈ സമദൂരമെന്നത് സമമല്ലെന്ന് ഏത് കണ്ണുപൊട്ടനാ അറിയാത്തത്? അല്ലേലും ഈ തറവാടിത്ത മുള്ളോര്‍ക്കൊന്നും സമദൂരം നടക്കൂല. അതും ഇതു പോലൊരു അമ്മാവന്‍ ഇനീം കേരളം ഭരിച്ചാലുള്ള സ്ഥിതിയൊന്ന് ഓര്‍ക്കാനേ വയ്യ. ഈ കരേലും അടുത്ത കരേലും നിക്കാനൊക്കൂല. ഇത് കരയോഗ ത്തിലൊന്നു തുറന്നു പറഞ്ഞു. അച്ചുമ്മാനിട്ട് ഒരു കൊട്ടും കൊടുത്തു. ഞങ്ങളെ പ്രിയ പിള്ളയെ ജയിലീ പറഞ്ഞയച്ചയാളെ ഒരുത്തനെന്നല്ലാതെ എന്തു വിളിക്കും? ബാക്കി പറഞ്ഞതൊക്കെ അപ്പാടെ ശരിയാണെന്ന് ചെന്നിത്തലേം ചാണ്ടീം പറഞ്ഞല്ലോ. ഭാ‍ഗ്യത്തിന് യുഡീഎഫുകാരൊന്നും കാലു വാരീല്ല. എല്ലാരും ഒപ്പം കൂടി ഇനി ചെന്നിത്തല ആ കസേരേലൊന്ന് ഇരുന്നു കണ്ടാല്‍ സര്‍വ്വ നായന്മാര്‍ക്കും അശ്വാസമായെന്നാ വിചാരം. മാഷെ, അതിന് സര്‍വ്വ നായന്മാരും ഇങ്ങേരുടെ തീട്ടൂരം കേള്‍ക്കുന്ന വരാണെന്നാ വെപ്പ്. മൂര്‍ഖന്റെ വിഷമേറ്റയാളെ ആശുപത്രീലോട്ട് കൊണ്ട്പോകുന്നവരെ ചൂണ്ടി ഞങ്ങളോട് കളിച്ചാല്‍ ഇതു പോലിരിക്കുമെന്ന നീര്‍ക്കോലിയുടെ സ്ഥാനമേ തനിക്കുള്ളൂവെന്ന് ഇതിയാനെന്നാണ് മനസിലാക്കുക?

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? ഈ തരം ജാതികളൊന്നും ഹജൂര്‍ കച്ചേരി കേറ്റിയിരുത്താന്‍ കൊള്ളില്ലന്നേ. അതിനൊക്കെ കൊറച്ച് തറവാടിത്തം വേണ്ടേ.? ഇതൊക്കെയാണ് ഈ മൂപ്പിലാന് പറയാനുള്ളത്. അതിനീ ജാതിക്കറ പുരട്ടിയ വാക്കെറിഞ്ഞ് ഞമ്മളെ തള്ളലോണ്ടാ യുഡീഎഫ് കേറീന്നൊരു പേര് കിട്ടണം. പോയാ ഒരു വാക്ക്, കിട്ടിയാലോ എന്തൊക്കെ കച്ചോടം നടക്കനുള്ളതാ? പള്ളിക്കൂടത്തിന്റെ ബിസിനസൊക്കെ മെച്ചപ്പെടുത്താന്‍ ഒന്നുങ്കില്‍ യുഡീഫെന്നെ വരണംന്നേ… ഈ അച്ചുമ്മാന്‍ തിന്നേംല്ല, തീറ്റിക്കേംല്ല.

ഇത്തരത്തിലുള്ള എട്ടുകാലി മമ്മൂഞ്ഞുമാരെ സഹിക്കാന്‍ ചെന്നിത്തലക്കല്ലാതെ മറ്റാര്‍ക്ക് പറ്റും? അതല്ലെ വാ തുറന്ന് ആവശ്യമില്ലാത്തത് വിളമ്പിയതിനെ അനുകൂലിച്ചു കൊണ്ട് കര യോഗത്തിലേക്ക് ചെന്നിത്തല ഓടിക്കേറീത്. ബാലകൃഷ്ണപ്പിള്ള ജയിലീ കെടന്ന് ഗോതമ്പുണ്ട തിന്നുന്നത് കരയോഗക്കാര്‍ക്ക് എങ്ങനെ സഹിക്കാനാ, കട്ടിട്ടാണെങ്കിലും കെടക്കണത് ജയിലിലല്ലെ അതും ഒന്നാം നമ്പര്‍ മാടമ്പി നായര്.

പിന്‍മൊഴി:

  1. ഇനിയും എന്‍. എസ്. എസിനെ ദ്രോഹിച്ചാല്‍ എല്‍. ഡി. എഫ്. പഠിക്കും – ജി. സുകുമാരന്‍ നായര്‍.
  2. എന്‍. എസ്. എസില്‍ രണ്ടു തരം നേതാക്കള്‍ ഉണ്ടെന്നും, ഒന്ന് നല്ലവരും മറ്റത് പിള്ളയെ പോലുള്ളവരും. ഇയാള്‍ രണ്ടാമത്തേതില്‍ പെടും – വി. എസ്.
  3. പത്താം ക്ലാസും ഗുസ്തീം കയ്യിലുള്ള ഈ നായര്‍ക്ക് എവിട്ന്ന് സംസ്കാരമുണ്ടാകാനാ? – വെള്ളാപിള്ളി

ആക്ഷേപകന്‍

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “ദൂരം = യു. ഡി. എഫ്.”

  1. santhansree says:

    വെള്ളാ“പുള്ളിക്ക്” ഡോക്ടറേറ്റ് ഒന്നും ഇല്ലല്ലോ സുകുമരന്‍ നായരെ കളിയാക്കുവാന്‍?
    യു.ഡി.എഫ് വന്നാല്‍ മുസ്ലീം, കൃസ്ത്യന്‍, നായര്‍ തുടങ്ങി സവര്‍ണ്ണ-സമ്പന്ന ജാതിക്കാര്‍ക്ക് മെച്ചം തന്നെയാണ്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine