കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍

March 26th, 2011

kill-team-american-soldiers-epathram

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജര്‍മ്മന്‍ മാസിക പുറത്തു വിട്ട ആ ചിത്രത്തില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ ക്യാമറക്കു നേരെ നോക്കി വലിയ വായില്‍ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങള്‍ക്കു മുന്‍പു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കു വേണ്ടി കൊന്നിരിക്കാന്‍ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീര ത്തിലാണ്‌ അയാളുടെ കൈകള്‍. ഒരു തരത്തില്‍ ഈ ചിരി നമ്മള്‍ ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അബു ഗ്രയിബ് തടവറിയില്‍ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനു മീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കന്‍ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മള്‍ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളി സംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ സൈനികര്‍ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജര്‍മ്മന്‍ മാസിക ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കന്‍ സൈനിക പ്രോസിക്യൂട്ടര്‍മാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തില്‍ കാണുന്ന ജെര്‍മി മോര്‍ലോക്ക് എന്ന ഇരുപത്തി രണ്ടുകാരന്‍ അടക്കമുള്ള അഞ്ചു പേര്‍ മൂന്ന് അഫ്ഘാന്‍ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കു മരുന്ന് ഉപയോഗിച്ച തടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്.

മി ലൈ യിലും നമ്മള്‍ ഈ ചിത്രങ്ങള്‍ കണ്ടതാണ്‌. നാലു പതിറ്റാണ്ടു മുന്‍പ്, ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ചേര്‍ന്ന് ദക്ഷിണ വിയറ്റ്നാമില്‍, സ്ത്രീകളും കുട്ടികളും പ്രായമാ യവരുമടക്കം അഞ്ഞൂറോളം ആളുകളെ നിര്‍ദ്ദയമായി കൊന്നൊടുക്കിയപ്പോള്‍ റൊണാള്‍ഡ് ഹെബര്‍ലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫര്‍ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെ യുണ്ടായിരുന്നു. ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയില്‍ ദുരന്ത ചിത്രങ്ങളൊന്നും പതിയാ തിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു റൊണാള്‍ഡിന്റെ ഔദ്യോഗിക ക്യാമറയില്‍. സ്വന്തം ക്യാമറയിലെ കളര്‍ ഫോട്ടോയിലാകട്ടെ, കാര്യങ്ങള്‍ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതില്‍. നിരര്‍ത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കോടതി നടപടിക ള്‍ക്കിടയിലും, അഭിമുഖ വേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോള്‍ മിടുക്കന്മാരും, നല്ലവരുമായ അമേരിക്കന്‍ കുട്ടികളാ യിട്ടായിരുന്നു അവര്‍ ചിത്രീകരിക്ക പ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളി ലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കള്‍ക്കും പ്രണയിക ള്‍ക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം? ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതകളെ ക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതിക ബോധം ഇത്ര എളുപ്പത്തില്‍ നഷ്ടമാകു ന്നതെങ്ങിനെയാണ്‌? പുറത്തുള്ളവര്‍ക്ക് ഈ ചോദ്യത്തിന്‌ പൂര്‍ണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധ കുറ്റകൃത്യങ്ങളെ ക്കുറിച്ച് എഴുതി ക്കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ വ്യക്തിപരമായ എന്റെ തോന്നല്‍, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗത മല്ലാത്ത ഒരു ആധുനിക യുദ്ധ മുറയായി ഈ ചെറുപ്പക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൊല്ലുക എന്നത് – അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിര്‍ദ്ദോഷികളായ പൌരന്മാരെ യായാലും ശരി – ഒരു സാധാരണ കര്‍മ്മമായി ഈ പട്ടാളക്കാര്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളില്‍, സൈനികര്‍ക്ക് എല്ലാ വിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാന്‍ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരില്‍ യുദ്ധം വരുത്തി ത്തീര്‍ക്കുന്ന കെടുതികളില്‍ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ പ്രവൃത്തികള്‍ക്ക് അവര്‍ തന്നെയാണ്‌ കാരണക്കാര്‍. എങ്കിലും, വിയറ്റ്നാമിലെ പ്പോലെ, ചില സന്ദര്‍ഭ ങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെ പ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങള്‍ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തില്‍ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനില്‍ രാത്രി കാലങ്ങളില്‍ അമേരിക്ക നടപ്പാക്കുന്ന കൊലപാതക പരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാന്‍ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാന്‍ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കു ന്നതുമൊക്കെ നിത്യേന യെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടര്‍ന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായി ക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാല്‍, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനു വേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാന്‍ നമുക്കും ഒരു പക്ഷേ കഴിയാതെ വരും.

രാജീവ്‌ ചേലനാട്ട്
(ന്യൂയോര്‍ക്കര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച സെയ്‌മൂര്‍ ഹര്‍ഷിന്റെ ലേഖനത്തിന്റെ പരിഭാഷ)


പരിഭാഷകക്കുറിപ്പ് : ഇതെഴുതുമ്പോള്‍, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പു കാരുടെയും നേതൃത്വത്തില്‍ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയന്‍ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യ രാഷ്ട്ര സഭയുടെ കള്ളപ്പേരില്‍ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യ റൌഡികളുടെയും മറ്റൊരു അവിശുദ്ധ യുദ്ധം. സിറിയയിലേക്കും, യെമനിലേക്കു മൊക്കെ വ്യാപിക്കുകയാണ് പതുക്കെ പ്പതുക്കെ അത്. പ്രതികരണ ശൂന്യമായ, നാണം കെട്ട ലോക ജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മാനവും മനുഷ്യനും

November 3rd, 2010

stars-and-man-epathram

താങ്കള്‍ ജ്യോതിഷത്തിലും, ഭാവി പ്രവചനത്തിലും വിശ്വസിക്കുന്നുവോ? ശാസ്ത്ര ബോധവും, സാമൂഹ്യ കാഴച്ചപ്പാടും നല്ല രീതിയില്‍ ഉണ്ടായിരുന്ന കേരള ജനത ഇന്നു ധനാഗമ യന്ത്രങ്ങളുടെയും, വാസ്തു ശാസ്ത്രജ്ഞന്മാരുടെയും പിന്നാലെ പായുന്ന കാഴ്ചയാണ് നാം കാണുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പു വരെ നമുക്കുണ്ടായിരുന്ന ഉയര്‍ന്ന യുക്തി ബോധം ഇന്നെവിടെ?

കേരള ശാസ്ത്ര സാഹിത്യ പരിഷത് നിര്‍മ്മിച്ച “മാനവും മനുഷ്യനും” എന്ന വീഡിയോ കാണുക.

രാജീവ്‌ ചേലനാട്ട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മധുരം നഷ്ടപ്പെടുന്ന പതിനേഴ്‌

April 18th, 2010

nh-17-agitationവികസനത്തിന്റെ പാത എന്നൊക്കെ ഇത്ര നാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരിക മായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യ മാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസന സങ്കല്‍പ്പത്തെ എതിര്‍ത്തു തോല്‍പ്പിച്ച കേരളത്തിനു മേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിനാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യ ജീവിതത്തെ ഭംഗപ്പെടുത്തു ന്നില്ലെന്നത്‌ ദാരുണമാണ്‌.
 
NH-17 ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 40 വര്‍ഷത്തെ പഴക്കമുണ്ട്‌. 1966ലാണ്‌ ഇതിനെ ക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീര ദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാര ങ്ങള്‍ക്കു ശേഷം ഇന്ന്‌, പതിനാലു ലക്ഷത്തോളം ആളുകളുടെ ജീവിത സമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നു പോകാന്‍ തയ്യാറാകുന്നത്‌.
 
നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയ പാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതു സ്വത്തായി ഇത്ര കാലം നിലനിന്നിരുന്ന ഒരു സഞ്ചാര പഥത്തെയും, അതിനോട്‌ ചേര്‍ന്നു കിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ ത്തന്നെയും സ്വകാര്യ മൂലധന ക്കാര്‍ക്ക്‌ വിറ്റു തുലക്കുക എന്നതിനു പുറമെ, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ ത്തിന്മേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതി കമായ വിനാശത്തിന്റെയും, പൗരാവകാശ ധ്വംസനത്തിന്റെ യുമൊക്കെ അജണ്ടകളാണ്‌, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയ പാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.
 
1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധന ശക്തികള്‍ക്കു വേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കി വരുന്ന അസംബന്ധ നാടകത്തിന്റെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരു പക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേന യെന്നോണം നടക്കുകയും നടപ്പാക്കി ക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കാനും സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമ നിര്‍മ്മാണ സഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തു ചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടു നാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകു മായിരുന്നു നമുക്ക്‌. രണ്ടരേസ്റ്റു ഭൂമിക്ക്‌ ഒന്നേ മുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവു മാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചു വിറ്റും അതിനെ ഭൂ മാഫിയ കളുടെ കൈകളിലേക്ക്‌ പറിച്ചു നട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മന്റ്‌ ആവശ്യ മായിരുന്നു എന്നു പോലും നമുക്ക്‌ സമാധാനി ക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞി ല്ലെങ്കിലും.
 
എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമന പ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേ ക്കാളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്ക പ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണ വര്‍ഗ്ഗം നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജന സംഖ്യയുടെ അഞ്ചു ശതമാനം വരുന്ന ആളുകളെ തെരുവിലേ ക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌. ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടു തെളിച്ചു നില്‍ക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരും. NH-17 ന്റെ ആദ്യ ഘട്ടമായ ഇടപ്പള്ളി – കുറ്റിപ്പുറം ബി. ഒ. ടി. നാലു വരിപ്പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, കുറ്റിപ്പുറം – കണ്ണൂര്‍, കണ്ണൂര്‍ – കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തു വന്നിരിക്കുന്നു. ദേശീയ പാതകളുടെ വികസന ത്തിനു ശേഷം സംസ്ഥാന പാതകളെയും ജില്ലാ പാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭന മായിരിക്കു മെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്ര തന്നെ തീര്‍ച്ച യാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.
 
രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തയ്ക്കാ യാലും, വ്യക്തി താത്‌പര്യ ങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പ മൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൗരന്മാരുടെ ജീവിത വികാസവുമായി ബന്ധപ്പെട്ടു വേണം ഏതൊരു രാജ്യത്തിന്റെയും വികസന വണ്ടികള്‍ സഞ്ചരിക്കാന്‍. ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണ ക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധ പരിശീല നത്തിനും വേണ്ടി, വര്‍ഷത്തില്‍ ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിര ക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കു വേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചു നേരത്തേ ക്കെങ്കിലും മാറ്റി പ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൗമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.
 
NH-17ലേക്ക്‌ തിരിച്ചു വരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നു വേണ്ടി റോഡു ‘വികസനം’ നടക്കാന്‍ പോകുന്നത്‌. ഇരുപതി നായിര ത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും. ഇടപ്പള്ളി – കുറ്റിപ്പുറം ഭാഗത്തു മാത്രം 111 കിലോമീറ്ററില്‍ പാത വികസി പ്പിക്കുമ്പോള്‍ 34,155 കുടുംബ ങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നു വേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാ പഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെ ക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി – കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയ പാതാ അധിനിവേശം കൊണ്ട്‌ വഴിയാധാര മാകാന്‍ പോകുന്നത്‌ അഞ്ചു ലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319 കിലോ മീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജന സാന്ദ്രത കൂടിയ ഭാഗത്തു കൂടിയാണ്‌.
 
ആസന്നമായ ഒരു വലിയ കുടിയൊഴി പ്പിക്കലിന്റെ വക്കത്താണ്‌ കേരളത്തിന്റെ ജന സംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യ ഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞു മലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവ ലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമ ഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌. പി. പി. പി, ബി. ഒ. ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെ ത്തുന്നത്‌ നവ ലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ലാസകള്‍ക്കു മുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയ പ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മറുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ. ഡി. പി. (Internally Displaced People) എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടു നിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയ പാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. അന്നു നമുക്കു വേണ്ടി ശബ്ദിക്കാനും ആരും ബാക്കി യായില്ലെന്നും വരും.
 
ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവ ത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈ ക്കൊണ്ടിരുന്നത്‌. ഉള്ളില്‍ സ്വത്വ – ജാതി – മത – സാമുദായിക രാഷ്ട്രീയം കൊണ്ടു നടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയ ത്തിനെതിരെ യായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയ പാതാ കൈയ്യേറ്റ ത്തിന്റെ ഇരകളായി മാറി ക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധി ച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടു ന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ട പരിഹാരത്തിന്റെ കണക്കാണെങ്കില്‍ ഇതിനേക്കാളൊക്കെ വലിയൊരു ക്രൂര ഫലിതമാണ്‌. 1956-ലെ ഭൂമി വിലയുടെ അടിസ്ഥാന ത്തിലാണ്‌ അത്‌ കണക്കാക്കി യിരിക്കുന്നത്‌. അതില്‍ നീന്നു തന്നെ 11% ആദായ നികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ട പരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി. ഒ. ടി. നടപ്പാക്കുന്ന സംരംഭ കനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!
 
ഇത്തരം നഗ്നമായ പൊതു മുതല്‍ കയ്യേറ്റത്തിനും, ഭീമമായ കുടിയൊഴി പ്പിക്കലിനു മെതിരെ ഇനിയും കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതു പക്ഷ വ്യതിയാന ങ്ങളിലൂടെ കടന്നു പോകുമ്പോഴും, ജനോപകാര പ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കു കയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തി ലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതു പോലെ പൊതു മുതലായി നില നിര്‍ത്താനാ യിരിക്കണം സര്‍ക്കാര്‍ അടിയന്തിര മായി ശ്രദ്ധിക്കേണ്ടത്‌.
വികസനാവ ശ്യത്തിനായി വസ്തു വകകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ന്യായമായ നഷ്ട പരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ – കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാ പാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജല ഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമ പ്രധാനമാണ്‌.
 
1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തി ക്കുന്നുണ്ട്‌. കക്ഷി രാഷ്ട്രീയ ത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശിക വുമായ രാഷ്ട്രീയ – സാമൂഹിക ചെറുത്തു നില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത താണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതി ക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പ മാണെങ്കിലും അത്തരം ചെറുത്തു നില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധി പത്യത്തിന്റെയും സാമൂഹ്യ നീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.
 
കേരള ജനകീയ പ്രതിരോധ സമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ എന്‍. എച്ച്‌. ഐക്യ ദാര്‍ഢ്യ സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു. എ. ഇ. യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി. വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധി കാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ മറ്റ്‌ ആറു പ്രവിശ്യ കളിലേക്കും വ്യാപിപ്പി ക്കുന്നതിനും, ദേശീയ പാതാ വികസനത്തിന്റെ ഇരകളാകുന്ന പ്രവാസി കള്‍ക്കു വേണ്ടി നിരന്തരമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിച്ചു.
 
ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒന്നല്ല. പ്രവാസികളും അല്ലാത്തവരുമായ, സാമൂഹ്യ നീതി നിഷേധി ക്കപ്പെടുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതു തന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.
 
രാജീവ്‌ ചേലനാട്ട്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« സഃ ഇമ്പിച്ചി ബാവ – ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്
യൂസേഴ്‌സ് ഫീ – ഗള്‍ഫ് മലയാളികള്‍ ശക്തമായി ചെറുക്കണം »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine