Saturday, March 26th, 2011

കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍

kill-team-american-soldiers-epathram

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജര്‍മ്മന്‍ മാസിക പുറത്തു വിട്ട ആ ചിത്രത്തില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ ക്യാമറക്കു നേരെ നോക്കി വലിയ വായില്‍ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങള്‍ക്കു മുന്‍പു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കു വേണ്ടി കൊന്നിരിക്കാന്‍ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീര ത്തിലാണ്‌ അയാളുടെ കൈകള്‍. ഒരു തരത്തില്‍ ഈ ചിരി നമ്മള്‍ ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അബു ഗ്രയിബ് തടവറിയില്‍ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനു മീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കന്‍ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മള്‍ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളി സംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ സൈനികര്‍ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജര്‍മ്മന്‍ മാസിക ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കന്‍ സൈനിക പ്രോസിക്യൂട്ടര്‍മാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തില്‍ കാണുന്ന ജെര്‍മി മോര്‍ലോക്ക് എന്ന ഇരുപത്തി രണ്ടുകാരന്‍ അടക്കമുള്ള അഞ്ചു പേര്‍ മൂന്ന് അഫ്ഘാന്‍ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കു മരുന്ന് ഉപയോഗിച്ച തടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്.

മി ലൈ യിലും നമ്മള്‍ ഈ ചിത്രങ്ങള്‍ കണ്ടതാണ്‌. നാലു പതിറ്റാണ്ടു മുന്‍പ്, ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ചേര്‍ന്ന് ദക്ഷിണ വിയറ്റ്നാമില്‍, സ്ത്രീകളും കുട്ടികളും പ്രായമാ യവരുമടക്കം അഞ്ഞൂറോളം ആളുകളെ നിര്‍ദ്ദയമായി കൊന്നൊടുക്കിയപ്പോള്‍ റൊണാള്‍ഡ് ഹെബര്‍ലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫര്‍ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെ യുണ്ടായിരുന്നു. ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയില്‍ ദുരന്ത ചിത്രങ്ങളൊന്നും പതിയാ തിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു റൊണാള്‍ഡിന്റെ ഔദ്യോഗിക ക്യാമറയില്‍. സ്വന്തം ക്യാമറയിലെ കളര്‍ ഫോട്ടോയിലാകട്ടെ, കാര്യങ്ങള്‍ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതില്‍. നിരര്‍ത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കോടതി നടപടിക ള്‍ക്കിടയിലും, അഭിമുഖ വേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോള്‍ മിടുക്കന്മാരും, നല്ലവരുമായ അമേരിക്കന്‍ കുട്ടികളാ യിട്ടായിരുന്നു അവര്‍ ചിത്രീകരിക്ക പ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളി ലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കള്‍ക്കും പ്രണയിക ള്‍ക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം? ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതകളെ ക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതിക ബോധം ഇത്ര എളുപ്പത്തില്‍ നഷ്ടമാകു ന്നതെങ്ങിനെയാണ്‌? പുറത്തുള്ളവര്‍ക്ക് ഈ ചോദ്യത്തിന്‌ പൂര്‍ണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധ കുറ്റകൃത്യങ്ങളെ ക്കുറിച്ച് എഴുതി ക്കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ വ്യക്തിപരമായ എന്റെ തോന്നല്‍, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗത മല്ലാത്ത ഒരു ആധുനിക യുദ്ധ മുറയായി ഈ ചെറുപ്പക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൊല്ലുക എന്നത് – അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിര്‍ദ്ദോഷികളായ പൌരന്മാരെ യായാലും ശരി – ഒരു സാധാരണ കര്‍മ്മമായി ഈ പട്ടാളക്കാര്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളില്‍, സൈനികര്‍ക്ക് എല്ലാ വിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാന്‍ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരില്‍ യുദ്ധം വരുത്തി ത്തീര്‍ക്കുന്ന കെടുതികളില്‍ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ പ്രവൃത്തികള്‍ക്ക് അവര്‍ തന്നെയാണ്‌ കാരണക്കാര്‍. എങ്കിലും, വിയറ്റ്നാമിലെ പ്പോലെ, ചില സന്ദര്‍ഭ ങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെ പ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങള്‍ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തില്‍ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനില്‍ രാത്രി കാലങ്ങളില്‍ അമേരിക്ക നടപ്പാക്കുന്ന കൊലപാതക പരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാന്‍ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാന്‍ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കു ന്നതുമൊക്കെ നിത്യേന യെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടര്‍ന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായി ക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാല്‍, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനു വേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാന്‍ നമുക്കും ഒരു പക്ഷേ കഴിയാതെ വരും.

രാജീവ്‌ ചേലനാട്ട്
(ന്യൂയോര്‍ക്കര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച സെയ്‌മൂര്‍ ഹര്‍ഷിന്റെ ലേഖനത്തിന്റെ പരിഭാഷ)


പരിഭാഷകക്കുറിപ്പ് : ഇതെഴുതുമ്പോള്‍, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പു കാരുടെയും നേതൃത്വത്തില്‍ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയന്‍ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യ രാഷ്ട്ര സഭയുടെ കള്ളപ്പേരില്‍ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യ റൌഡികളുടെയും മറ്റൊരു അവിശുദ്ധ യുദ്ധം. സിറിയയിലേക്കും, യെമനിലേക്കു മൊക്കെ വ്യാപിക്കുകയാണ് പതുക്കെ പ്പതുക്കെ അത്. പ്രതികരണ ശൂന്യമായ, നാണം കെട്ട ലോക ജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine