ലോകകപ്പ്‌ ഗോള്‍ഡ്‌ എഫ്. എമ്മിലൂടെ തല്‍സമയം ഗള്‍ഫിലെത്തുന്നു

February 17th, 2011

gold-1013-fm-epathram

ദുബായ്: ഐ. സി. സി. ക്രിക്കറ്റ് ലോക കപ്പ് 2011 ന്റെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിന്റെ മലയാളം റേഡിയോ സ്റ്റേഷനായ Gold 101.3 FM നു ലഭിച്ചു. മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലയിലെ പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണ അവകാശമാണ് ഗോള്ഫ് എഫ് എമ്മിന് ലഭിച്ചത്.

യു. എ. ഇ. യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനാണ് ഗോള്‍ഡ്‌ എഫ്.എം. ലോക കപ്പിന്റെ പരിപൂര്ണ്ണ പ്രക്ഷേപണ അവകാശമുള്ള ചാനല്‍ 2, മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിലെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിനു നല്കുകയായിരുന്നു.

kuzhoor-vilson-radio-station-epathram

ഗോള്‍ഡ്‌ എഫ്.എം. വാര്‍ത്താ വിഭാഗം മേധാവി കുഴൂര്‍ വിത്സണ്‍ (ഒരു ഫയല്‍ ചിത്രം)
2015 വരെ ഇന്റര്നെറ്റ്, മൊബൈല്‍ ഉള്പ്പടെയുള്ള എല്ലാ മാധ്യമങ്ങളിലും ലോക കപ്പ് ഓഡിയോ സ്ട്രീം ലഭ്യമാക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത് ചാനല്‍ 2 വിനാണ്. ഇംഗ്ലീഷിന് പുറമേ ഏഷ്യന്‍ ജനതയ്ക്കിടയിലും നല്ല സ്വാധിനമുള്ള ചാനല്‍ 4 നെ ക്രിക്കറ്റ് റേഡിയോ പങ്കാളിയായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ചാനല്‍ 2 ഗ്രൂപ്പ് ചെയര്മാനും എം .ഡി. യുമായ അജയ് സേതി പറഞ്ഞു.

ക്രിക്കറ്റിന്റെ ജീവിക്കുന്ന ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, ക്ലെവ് ലോയ്ഡ് തുടങ്ങിയവരുടെ സാന്നിധ്യം ക്രിക്കറ്റ് റേഡിയോ കമന്ററിയെ ഏറെ സമ്പന്നമാക്കുമെന്ന് ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്ക് മാതൃ സ്ഥാപനമായ അല്‍ മുറാദ് ഗ്രൂപ്പിന്റെ ചെയര്മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മുറാദ് പറഞ്ഞു.

ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കുമായും, ചാനല്‍ 2വുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ. സി. സി. വിപണന വിഭാഗം ജനറല്‍ മാനേജര്‍ കാംപെല്‍ ജമൈസണ പ്രതികരിച്ചു.

മത്സരങ്ങളുടെ ആവേശം ജനങ്ങളില്‍ എത്തിക്കുന്നതില്‍ റേഡിയോക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്ദേവ് അഭിപ്രായപ്പെട്ടു.

ലോകകപ്പ് ക്രിക്കറ്റ് പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനെന്ന ബഹുമതിയും ഇതോടെ ഗോള്‍ഡ്‌ എഫ്. എമ്മിന് ലഭിക്കും. www.gold1013fm.com എന്ന വെബ്സൈറ്റിലൂടെ ലോകത്തെവിടെ യുമുള്ളവര്ക്കും തത്സമയ പ്രക്ഷേപണം കേള്ക്കാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

February 14th, 2011

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

ഒ. എസ്. എ. റഷീദ്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മീഡിയാ ഫോറം പ്രസിഡണ്ട് മാതൃകയാവുന്നു

January 31st, 2011

e-satheesh-asianet-gulf-roundup-epathram
ദുബായ്‌ : ഇന്ന് ഞാന്‍ നാളെ നീ എന്നും പറഞ്ഞ്, പരസ്പരം പുറം ചൊറിയുന്നത് പോലെ പുരസ്കാരങ്ങള്‍ കൊടുക്കുകയും വാങ്ങുകയും, “ഞങ്ങളുടെ ആളുകള്‍”ക്ക് എതിരായ വാര്‍ത്ത കൊടുക്കാത്തതിന് പ്രതിഫലമായി പുരസ്കാരം വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഗള്‍ഫിലെ വിചിത്രമായ സാഹചര്യത്തില്‍ മാധ്യമ ഫോറം പ്രസിഡണ്ട് പുരസ്കാരങ്ങള്‍ക്ക് പുറകെ ഓടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരു പുതിയ മാതൃകയാവുന്നു.

ഇന്നലെ പ്രഖ്യാപിച്ച സഹൃദയ പുരസ്കാര വാര്‍ത്തയില്‍ തന്റെ പേര് കണ്ട ഏഷ്യാനെറ്റ്‌ ടി. വി. യുടെ വാര്‍ത്താ വിഭാഗം മേധാവിയായ ഇ. സതീഷാണ് തനിക്ക്‌ ലഭിച്ച പുരസ്കാര ത്തിന് താന്‍ അര്‍ഹനല്ല എന്നും തന്റെ നേട്ടങ്ങള്‍ക്ക് കാരണം താന്‍ പ്രതിനിധീ കരിക്കുന്ന സ്ഥാപന മാണെന്നും പറഞ്ഞത്‌. ഒരു വ്യക്തിഗത ബഹുമതി ലഭിക്കാനൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നും അതിനാല്‍ തന്റെ പ്രസ്ഥാനമായ ഗള്‍ഫ്‌ റൌണ്ട് അപ്പിന് ഈ പുരസ്കാരം നല്‍കണം എന്നും അദ്ദേഹം അറിയിച്ച തനുസരിച്ച് ഇന്നലെ ലഭിച്ച പത്രക്കുറിപ്പിന് ഒരു തിരുത്തുമായി ഇന്ന് വീണ്ടുമൊരു പത്രക്കുറിപ്പ്‌ വായനക്കൂട്ടം പുറത്തിറക്കി. അതില്‍ ഇ. സതീഷിന്റെ പേരില്ല. അതിനു പകരം പ്രവാസി ക്ഷേമം എന്ന വകുപ്പില്‍ ഗള്‍ഫ്‌ റൌണ്ടപ്പ്‌ സ്ഥാനം പിടിച്ചിരിക്കുന്നു.

എളിമയുടെയും വിനയത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ സംഭവം പ്രവാസ ലോകത്ത്‌ തീര്‍ത്തും ഒരു പുതുമയാണ്. ഊര്ജസ്വലനും സുമുഖനുമായ ഈ ചെറുപ്പക്കാരന്റെ സാന്നിധ്യം ഗള്‍ഫ്‌ റൌണ്ടപ്പ്‌ എന്ന പരിപാടിയെ ജനപ്രിയ മാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രവാസ ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ പൊതുജന സമക്ഷം ഉയര്‍ത്തി ക്കാണിക്കുക വഴി നിരവധി സമസ്യകള്‍ക്ക് പരിഹാരം കാണുവാന്‍ വഴി തുറന്നതാണ് ഇതിനെ പ്രവാസി ക്ഷേമ പുരസ്കാരത്തിന് അര്‍ഹമാക്കിയത് എന്ന് വായനക്കൂട്ടം അറിയിച്ചു. എന്നാല്‍ ഈ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്തിട്ടും, വിനയാന്വിതനായി, തനിക്ക് ലഭിച്ച പുരസ്കാരം തന്റെ പരിപാടിക്ക്‌ നല്‍കിയാല്‍ മതി എന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം തങ്ങള്‍ ഏറെ വിലമതിക്കുന്നു എന്നും കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) പ്രസിഡണ്ട് ജബ്ബാരി കെ. എ. അറിയിച്ചു.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

സഹൃദയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

January 30th, 2011

sahrudaya-awards-epathram

ദുബായ്‌ : സാമൂഹ്യ, സാംസ്കാരിക, മാധ്യമ, പൊതു രംഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവര്‍ഷം സമ്മാനിച്ചു വരുന്ന “സഹൃദയ” പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാട്ടിലും മറുനാടുകളിലും കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളായി “വായനക്കൂട്ട“ ത്തിന്റെ (കേരളാ റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്നതാണ് സഹൃദയ പുരസ്ക്കാരങ്ങള്‍.

പുരസ്കാരത്തിന് അര്‍ഹരായവരെ ഈ വര്‍ഷം ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തിയത്. വ്യക്തിഗത സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ബേവിഞ്ച അബ്ദുള്ള (മാതൃഭൂമി), എന്‍. വിജയമോഹന്‍ (അമൃത ടി. വി.), വി. കെ. ഹംസ (ഗള്‍ഫ് മാധ്യമം), രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), ഇ. സതീഷ് (ഏഷ്യാനെറ്റ് ന്യൂസ്), ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ്), അനില്‍ വടക്കേകര (അമൃത ടി. വി.), ബി. പ്രിന്‍സ് (മലയാള മനോരമ), സ്വര്‍ണ്ണം സുരേന്ദ്രന്‍ (സാഹിത്യം), അബ്ദുള്ള ഫാറൂഖി (വിദ്യാഭ്യാസം), സൈനുദ്ദീന്‍ ചേലേരി (പ്രവാസ ചന്ദ്രിക), ജിഷി സാമുവല്‍ (e പത്രം ഡോട്ട് കോം), റീന സലീം (സ്വരുമ ദുബായ്), ജ്യോതികുമാര്‍ (കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്ക്), ഒ. എസ്. എ. റഷീദ് (ഗള്‍ഫ് മലയാളി ഡോട്ട് കോം), അബൂബക്കര്‍ സ്വലാഹി (വൈജ്ഞാനിക പ്രബോധനം), ഹുസൈന്‍ കക്കാട് (സാമൂഹ്യ പ്രതിബദ്ധത), റഹ് മാന്‍ എളങ്കമല്‍ (ഗള്‍ഫ് മാധ്യമം) എന്നിവര്‍ക്കും ജീവ കാരുണ്യ പ്രവര്‍ത്തനം : എ. പി. അബ്ദുസമദ് സാബീല്‍, പ്രസാധനം : പാം പബ്ലിക്കേഷന്‍സ്, കലാ സാംസ്കാരികം : പുറത്തൂര്‍ വി. ടി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം : എല്‍വീസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി.), മികച്ച റേഡിയോ അവതാരകന്‍ : ഫസലു (ഹിറ്റ് എഫ്. എം.), സ്ത്രീ ധന വിരുദ്ധ മുന്നേറ്റം : ത്രിനാഥ്, മികച്ച വീഡിയോ എഡിറ്റര്‍ : നിദാഷ് (കൈരളി), പ്രവാസി ക്ഷേമം : കെ. വി. ഷംസുദ്ദീന്‍, മികച്ച വ്യവസായ സംരഭകന്‍ : ബഷീര്‍ പടിയത്ത്, പൊതുജനാരോഗ്യം : ഡോ. കെ. പി. ഹുസൈന്‍, ഡോ. പി. മുഹമ്മദ് കാസിം എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ആദര ഫലകവും, കീര്‍ത്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് “സഹൃദയ” പുരസ്കാരം. ഫെബ്രുവരി 9ന് സലഫി ടൈംസ് ഇരുപത്താറാം വാര്‍ഷികത്തോ ടനുബന്ധിച്ച് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി

January 16th, 2011

jinoy-viswan-epathram

ദുബായ്‌ : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക്‌ മലിനീകരണം രൂക്ഷമായ ഈ കാലത്ത്‌ ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ്‌ വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക്‌ അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ്‌ ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ്‌ മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക്‌ സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ്‌ ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ്‌ എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ്‌ പറഞ്ഞു.

തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ്‌ വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്‌.

ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക്‌ ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ്‌ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « ഉത്സവങ്ങളുടെ ഉത്സവമായി കേരോല്‍സവം
Next »Next Page » പാം അക്ഷര തൂലിക പുരസ്‌കാരം ഒ.എം. അബൂബക്കറിനും നന്ദാദേവിക്കും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine