അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

March 1st, 2019

abhinandan-varthaman-wagah-border-epathram

ന്യൂഡല്‍ഹി : ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികൻ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തിയിലെത്തി. അഭിനന്ദനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുതിര്‍ന്ന ഒരു സംഘം ദില്ലിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തി.

പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരിപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‍ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം; തകര്‍ത്തത് ഏറ്റവും വലിയ ഭീകര ക്യാമ്പ്

February 26th, 2019

fighter jets-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്തെറിയാന്‍ എടുത്തത് 21 മിനിറ്റ്. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളാണ് 1000 കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് വിമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത്.

ബാലാകോട്ടയിലാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തായിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ ക്യാമ്പുകളാണ് ഇവിടെ തകര്‍ത്തത്. ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001 ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടയിലെ ജയ്ഷെ പരിശീലന ക്യാമ്പ്.

ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

February 21st, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : പുല്‍വാമ ചാവേര്‍ ആക്രമണ ത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ കടു ത്ത നടപടി യു മായി ഇന്ത്യ രംഗത്ത്. മൂന്നു നദി കളിലെ ജലം പങ്കു വെക്കുന്നത് നിര്‍ത്തും എന്ന് കേന്ദ്ര ജല വിഭവ വകുപ്പു മന്ത്രി നിതിൻ ഗഡ് കരി പറഞ്ഞു.

ഇതിന്‍റെ ഭാഗ മായി സത്‌ലജ്, രവി, ബിയാസ് എന്നീ മൂന്നു നദി കളി ലെ വെള്ളം ജമ്മു കശ്മീ രി ലേക്കും പഞ്ചാബി ലേക്കും വഴി തിരിച്ചു വിടും.

‘പാക്കിസ്ഥാനുമായി വെള്ളം പങ്കു വെക്കുന്നത് അവ സാനി പ്പിക്കു വാന്‍ നമ്മുടെ സർക്കാർ തീരു മാനിച്ചു. കിഴക്കൻ നദി കളി കളിൽ നിന്നു വരു ന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാന ങ്ങളി ലേക്ക് വഴി തിരിച്ചു വിടും.’ നിതിൻ ഗഡ് കരി ട്വീറ്റ് ചെയ്തു.

സിന്ധു നദീ ജല കരാർ പ്രകാരം, പോഷക നദി കളായ രവി, സത്‌ലജ്, ബിയാസ് എന്നി വയിലെ വെള്ളം ഇന്ത്യ ക്കും ഛലം, ചിനാബ്, സിന്ധു എന്നീ നദി കളിലെ ജലം പാക്കിസ്ഥാനും ഉള്ള താണ്. വിഭജന ത്തിന് ശേഷ മാണ് ഇരു രാജ്യ ങ്ങളും മൂന്നു നദി കള്‍ വീതം പങ്കിട്ടെടു ത്തത്. എന്നാല്‍ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്ര മാണ് ഇന്ത്യ ഉപ യോഗി ക്കു ന്നത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ചാവേര്‍ ഓടിച്ചു കയറ്റി യത് ഒരു ചുവന്ന കാര്‍ : ദൃക് സാക്ഷി

February 17th, 2019

jammu-kashmir-pulwama-terror-attack-2019-ePathram

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍ വാമ യില്‍ സി. ആര്‍. പി. എഫ്. ജവാന്മാരുടെ വാഹന വ്യൂഹ ത്തിലേക്ക് ചാവേര്‍ ഓടിച്ചു കയറ്റിയത് ഒരു ചുവന്ന കാര്‍ ആയി രുന്നു എന്ന് ദൃക് സാക്ഷി യുടെ മൊഴി. ഒരു ചുവന്ന ഇക്കോ കാര്‍ ആയിരുന്നു വാഹന വ്യൂഹത്തെ ആക്ര മിച്ചത് എന്നും കാറും സൈനി ക വാഹന ങ്ങളും ഇടി യില്‍ പൊട്ടി ത്തെറിച്ചു എന്നു മാണ് അന്വേഷണ സംഘം ദൃക്‌സാക്ഷി യില്‍ നിന്നും മൊഴി രേഖപ്പെടു ത്തി യത്.

സംഭവ സ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി യതായി ജമ്മു കശ്മീര്‍ പോലീസും അറിയിച്ചു എന്നും പ്രാഥ മിക നിഗമനം അനുസരിച്ച് ഇത് ചാവേര്‍ അക്രമ ത്തിന്ന് ഉപയോഗിച്ച കാറിന്റേതാണ് എന്ന് സ്ഥിരീ കരിച്ചിട്ടില്ല എന്നും പോലീസ് ഉദ്യോഗ സ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു മുതല്‍ ചുവന്ന കാര്‍ ജവാന്മാ രുടെ വാഹന വ്യൂഹ ത്തെ പിന്തുടര്‍ന്നിരുന്നു എന്ന് സൈനിക വാഹന ത്തില്‍ ഉണ്ടായിരുന്ന ജവാന്‍ അന്വേ ഷണ സംഘത്തെ അറി യിച്ചു. വാഹന വ്യൂഹ ത്തിന്റെ ഇരു വശത്തു കൂടെ യും ഓടി ച്ചു പോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറോട് സൈനിക വാഹന വ്യൂഹത്തില്‍ നിന്നും അകലം പാലി ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ദൃക് സാക്ഷി കള്‍ പറഞ്ഞു.

സൈനിക വാഹന വ്യൂഹ ത്തിലെ അവസാന ബസ്സി നെ ഇടിക്കു വാന്‍ ആയിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പെട്ടെന്നു തന്നെ ചുവന്ന കാര്‍ മൂന്നാം നമ്പര്‍ ബസ്സിന് നേരേ ഇടിച്ചു കയറ്റുക യായിരുന്നു എന്നും ദൃക് സാക്ഷി കൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
Image Credit   – Wiki  Pulwama Terror Attack

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍

January 22nd, 2019

electronic-voting-machine-evm-hacked-in-2014-claims-us-based-indian-cyber-expert-ePathram
മുംബൈ : 2014 – ലെ ലോക്സഭാ തെരഞ്ഞെ ടുപ്പിലും ഉത്തര്‍ പ്രദേശ്, മഹാ രാഷ്ട്ര, ഗുജറാത്ത് നിയമ സഭാ തെര ഞ്ഞെ ടുപ്പു കളിലും വ്യാപക മായ കൃത്രിമം നടന്നു എന്ന അവകാശ വാദവു മായി യു. എസ്. ഹാക്കര്‍ സയിദ് ഷുജ രംഗത്ത്.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസ്സോസ്സിയേഷന്‍ ലണ്ടനില്‍ സംഘ ടിപ്പിച്ച പരി പാടി യിലാണ് ഇല ക്ട്രോ ണിക് വോട്ടിംഗ് മിഷ്യനില്‍ എങ്ങനെ തിരി മറി നടത്താം എന്ന കാര്യം വിശദീ കരി ച്ചു കൊണ്ട്, കോണ്‍ ഗ്രസ്സ് നേതാ വ് കബില്‍ സിബല്‍ ഉള്‍ പ്പെടെ യുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ യു. എസ്. ഹാക്കര്‍ സയിദ് ഷുജ യുടെ വെളി പ്പെടു ത്തലുണ്ടായത്.

2014 – ല്‍ വാഹന അപകട ത്തില്‍ മരിച്ച ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രി യുമാ യിരുന്ന ഗോപി നാഥ് മുണ്ടെ യുടെ മരണ ത്തിന് കാരണം വോട്ടിംഗ് മിഷ്യനി ലെ കൃത്രിമം സംബന്ധിച്ച് അറിവ് ഉണ്ടാ യിരുന്ന തിനാല്‍ എന്നും ഡല്‍ഹി തെര ഞ്ഞെടു പ്പില്‍ വോട്ടിംഗ് മിഷ്യ നില്‍ കൃത്രിമം നടക്കാ ത്തതി നാലാണ് അവിടെ എ. എ. പി. വിജയിച്ചത് എന്നും ഹാക്കര്‍ പറഞ്ഞു.

തന്റെ വാദങ്ങള്‍ ശരി എന്ന് ബോദ്ധ്യപ്പെടു ത്തുവാന്‍ ഉള്ള രേഖകള്‍ കൈവശം ഉണ്ട് എന്നും ഇയാള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

10 of 30910112030»|

« Previous Page« Previous « ശബരിമല : റിട്ട് ഹര്‍ജി കൾ സുപ്രീം കോടതി ഫെബ്രു വരി എട്ടിന് പരി ഗണിക്കും
Next »Next Page » പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് ജനറൽ സെക്രട്ടറി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine