- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിദ്യാഭ്യാസം
ലഖ്നൌ : ഉത്തർ പ്രദേശിലെ സർക്കാർ കോളജുകളിൽ പെൺകുട്ടികൾക്ക് സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ വ്യവസായ സംരംഭകർക്ക് വേണ്ട സൌകര്യങ്ങൾ എർപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ വിവര സാങ്കേതിക പാർക്കുകൾ തുടങ്ങും. സമാജ് വാദി പാർട്ടി ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടറിനും എതിരാണ് എന്ന ധാരണ ശരിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ അവർക്ക് ലാപ്ടോപ്പുകളും ടാബ്ളറ്റുകളും നൽകും എന്നും അറിയിച്ചു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുട്ടികള്‍, വിദ്യാഭ്യാസം, സ്ത്രീ
ബംഗലൂരു: ബംഗലൂരുവിലെ കോളജ് ഹോസ്‌റ്റലില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു. ബംഗലൂരു വിദ്യാനഗര്‍ ഷാഷിബ് എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട് മഹറൂഫ് ഹൌസില്‍ ഹാരിസിന്റെ മകന്‍ അജ്‌മല്‍ (19) ഇന്നു രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് 60 ശതമാനം പൊള്ളലേറ്റ അജ്‌മലിനെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിത്. സീനിയര്‍ വിദ്യാര്‍ഥികള്‍ അജ്മലിനോട് പണം ആവശ്യപ്പെടുകയും പണം നല്‍കാത്തതിന്റെ പേരില്‍ അജ്‌മലിന്റെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു എന്നാണ് ആരോപണം. അജ്‌മലിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, വിദ്യാഭ്യാസം
- ലിജി അരുണ്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം
ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം തകര്‍ത്ത ശ്രീലങ്കയില്‍ 100 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ത്യ പ്രഖ്യാപിച്ചു. മനുഷ്യ വിഭവ ശേഷി വികസനത്തില്‍ ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്ന് തമിഴ് മേഖലകളില്‍ സന്ദര്‍ശനം നടത്തവെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ഗള്ളി മുതല്‍ ഇന്ദുരുവ വരെയുള്ള 50 കിലോമീറ്റര്‍ റെയില്‍ പാത ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് എസ്. എം. കൃഷ്ണ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളിലാണ് വിവിധ സ്കോളര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, വിദ്യാഭ്യാസം