കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കായിക പരിശീലന ത്തിന് ദിവസവും ഒരു പീരിയഡ് വേണം : സി. ബി. എസ്. ഇ.

April 23rd, 2018

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥി കള്‍ക്ക് കായിക പരി ശീലന ത്തി നായി ദിവസവും ഒരു പീരിയഡ് നിര്‍ബ്ബന്ധ മായും നീക്കി വെക്കണം എന്ന് സി. ബി. എസ്. ഇ. വ്യായാമം ഇല്ലാതെ അലസ രായി മാറുന്നത് തടയു ന്ന തി നാണ് സി. ബി. എസ്. ഇ. യുടെ പുതിയ നിര്‍ദ്ദേശം.

9 മുതല്‍ 12 വരെ യുള്ള ക്ലാസ്സു കളിലെ കുട്ടി കള്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ നല്‍കു ന്നതു മായി ബന്ധ പ്പെട്ട് 150 പേജു വരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ മാന്വല്‍ സി. ബി. എസ്. ഇ. റിലീസ് ചെയ്തിട്ടുണ്ട്.

എല്ലാ വിദ്യാര്‍ത്ഥി കള്‍ ക്കും കായിക വിദ്യാഭ്യാസം ലഭ്യ മാക്കുന്ന തിന്ന് ദിവസവും സ്പോര്‍ട്ട്സ് പീരിയഡു കള്‍ നല്‍കണം. വിദ്യാര്‍ത്ഥി കള്‍ ക്കുള്ള കായിക വിനോ ദ ങ്ങ ളുടെ പട്ടികയും നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

ഇതില്‍ ഇഷ്ടമുള്ള കായിക വിനോദം തെര ഞ്ഞെ ടുക്കു വാന്‍ ഈ പീരി യഡു കളില്‍ കുട്ടി കളെ അനു വദിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടി കളുടെ കായിക പരി ശീലനം അദ്ധ്യാ പകര്‍ വില യിരു ത്തുകയും ഗ്രേഡു കള്‍ നല്‍കുകയും ചെയ്യണം.

മാത്രമല്ല 10, 12 ക്ലാസ് പരീക്ഷ കള്‍ക്ക് ഈ ഗ്രേഡു കള്‍ നിര്‍ബ്ബ ന്ധമായും പരി ഗണിക്കും എന്നും ഇത് മാര്‍ക്ക് ലിസ്റ്റില്‍ രേഖ പ്പെടുത്തുകയില്ലാ എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി

April 5th, 2018

supremecourt-epathram
ന്യൂഡല്‍ഹി : കണ്ണൂര്‍ – കരുണ മെഡിക്കല്‍ കോളേജു കളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥി കളെ പുറത്താ ക്കണം എന്ന് സുപ്രീം കോടതി വിധി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണി ക്കവേ യാണ് സംസ്ഥാന സര്‍ ക്കാരിന് ശക്ത മായ തിരിച്ചടി നല്‍കി ക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

കണ്ണൂർ അഞ്ചര ക്കണ്ടി മെഡി ക്കൽ കോളജിലെ 150 വിദ്യാ ര്‍ത്ഥി കളെയും പാലക്കാട്  കരുണ മെഡി ക്കല്‍ കോളേ ജിലെ 30 പേരേയുമാണു പുറത്താക്കുക.

കുട്ടി കളെ കോളേജില്‍ പ്രവേശി പ്പിക്കു കയോ പഠനം തുടരാന്‍ അനുവദി ക്കു കയോ പരീക്ഷക്ക് ഇരുത്തു കയോ ചെയ്യരുത് എന്നും സുപ്രീം കോടതി കർശ്ശന മായി ആവശ്യപ്പെട്ടു.

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജു കളിൽ 2016 – 17 വർഷം നടത്തിയ പ്രവേശനം ക്രമ വിരുദ്ധം എന്നു കണ്ടെ ത്തി യതിനെ തുടര്‍ന്ന് പ്രവേ ശന പരീക്ഷ റദ്ദാക്കി യിരുന്നു. ഹൈക്കോടതി ഇതു ശരി വെക്കുകയും ചെയ്തു.

എന്നാല്‍ പ്രവേശനം ക്രമവൽ ക്കരിക്കണം എന്ന് വിദ്യാർ ത്ഥികളും രക്ഷി താക്കളും ആവശ്യ പ്പെട്ടതിനെ തുടർന്നു പ്രാബല്യ ത്തില്‍ വരുത്തിയ ഓർഡി നൻസിനു പകരം ആയിട്ടാണു ബിൽ പാസ്സാ ക്കിയത്. ഓർഡി നൻസി ലൂടെ ക്രമവൽ ക്കരിച്ച കേസാ ണ് സുപ്രീം കോടതി പരി ഗണി ച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു

January 20th, 2018

murder_haryana_epathram

ഹരിയാന : അച്ചടക്ക നടപടിയെ തുടർന്ന് ഹരിയാനയിൽ പ്രിൻസിപ്പാളിനെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി വെടിവെച്ചു കൊന്നു. സ്വന്തം പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി അധ്യാപികയായ റീത്തു ചബ്രക്കെതിരെ വെടിയുതിർത്തത്. ഹരിയാനയിലെ യമുനാ നഗറിലെ വിവേകനന്ദ സ്കൂളിലാണ് സംഭവം.

ഹാജർ കുറവായതിനാലും മോശം പെരുമാറ്റത്തെ തുടർന്നും വിദ്യാർഥിക്കെതിരെ പ്രിൻസിപ്പാൾ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. പ്രിൻസിപ്പാളിനെ കാണണമെന്നു പറഞ്ഞു അകത്തു കയറിയ വിദ്യാർഥി വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടയേറ്റ പ്രിൻസിപ്പാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. സ്കൂൾ ജീവനക്കാർ വിദ്യാർഥിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലു കളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

November 28th, 2017

national_anthem_epathram
ജയ്പൂർ : രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥി കള്‍ ദിവസവും ദേശീയ ഗാനം ആലപി ക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ്.

രാവിലെ 7മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയ ഗാനം ചൊല്ലേണ്ടത്. വിദ്യാര്‍ത്ഥി കളില്‍ ദേശ ഭക്തി ഉണര്‍ ത്തുവാന്‍ ഇത് സഹായിക്കും എന്ന് ഉത്തരവ് പുറ ത്തിറക്കി ക്കൊണ്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു.

നിലവില്‍ രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്‌കൂളു കളിൽ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലു കളിലേക്ക് വ്യാപിപ്പി ക്കുവാ നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് എണ്ണൂ റോളം സര്‍ക്കാര്‍ ഹോസ്റ്റലു കള്‍ ഉണ്ടെന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

8 of 16789»|

« Previous Page« Previous « ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി
Next »Next Page » ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine