Thursday, September 24th, 2020

കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ വീണ്ടും ഭേദഗതി

kerala-govt-moves-to-change-building-construction-structure-ePathram

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലുള്ള കെട്ടിട നിർമ്മാണച്ചട്ടം വീണ്ടും ഭേദഗതി ചെയ്തു. ഇതു പ്രകാരം ചെറിയ വീടുകള്‍ ഉണ്ടാക്കു മ്പോള്‍ മഴ വെള്ള സംഭരണി ആവ ശ്യമില്ല. അഞ്ചു സെന്റിൽ താഴെയുള്ള വസ്തു വിൽ നിർമ്മിക്കുന്ന വീടുകൾക്കും 300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ള സംഭരണി വേണ്ട. സര്‍ക്കാ റിന്റെ ‘സുഭിക്ഷ’ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് കൊണ്ടാണ് ഇളവ് നൽകിയത്.

4000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വ്യവസായ സ്ഥാപന ങ്ങൾക്ക് 10 മീറ്റർ വീതി യിൽ റോഡു വേണം എന്നുള്ള നിബന്ധന ഒഴിവാക്കി. 6000 ചതുര ശ്രമീറ്റർ വരെ അഞ്ചു മീറ്റര്‍ വീതി യിലും ആറായിരത്തില്‍ കൂടുതൽ വിസ്തീർണ്ണം ഉള്ള കെട്ടിടങ്ങളി ലേക്ക് ആറു മീറ്ററും വീതി യിൽ റോഡ് മതിയാകും.

18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള സ്ഥാപനങ്ങൾക്ക് എട്ടു മീറ്റർ വീതി യിലുള്ള റോഡ് മതി. ഇതു പ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം എന്നിവക്ക് എട്ടു മീറ്റർ വീതിയിൽ റോഡ് മതിയാകും.

ഇത്തരം കെട്ടിട ങ്ങളിലേക്ക് 10 മീറ്റർ വീതി യിൽ റോഡ് വേണം എന്ന് നിബന്ധന ഉണ്ടാ യിരുന്നു. സംസ്ഥാനത്ത് 10 മീറ്റർ വീതി യിൽ റോഡുകള്‍ ഇല്ല എന്ന് കണ്ടെത്തി. ഇതിനെ ത്തുടർന്നാണ് ഇളവ് അനുവദിച്ചത്.

കെട്ടിട നിർമ്മാണ ത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. കെട്ടിടങ്ങൾ നിർമ്മിക്കു മ്പോൾ നാലു വശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കു മ്പോൾ ശരാശരി സെറ്റ് ബാക്ക് നൽകി കെട്ടിടം നിർമ്മിക്കാം. നിർമ്മിത വിസ്തൃതി (ബിൽറ്റ് അപ് ഏരിയ) യുടെ അടിസ്ഥാന ത്തിൽ ഫ്ളോർ ഏരിയ കണക്കാക്കി യിരുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്.

2019-ലെ കെട്ടിട നിർമ്മാണചട്ട ഭേദഗതിക്ക് എതിരെ വ്യാപകമായ പരാതികള്‍ ഉണ്ടാ യതിന്റെ അടിസ്ഥാന ത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്. ഈ മേഖലക്ക് കിട്ടി ക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായി എന്നുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഇതിനാലാണ് 2019 ലെ ചട്ടം വീണ്ടും ഭേദഗതി ചെയ്തത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine