കൊച്ചി വിമാനാപകടം : വിമാനം റണ്‍വേയിലേക്ക് നീക്കി

August 30th, 2011

gulf-air-accident-epathram

കൊച്ചി : താഴെ ഇറക്കുന്നതിനിടെ തെന്നി അപകടത്തില്‍ പെട്ട ഗള്‍ഫ്‌ എയര്‍ വിമാനം തിരകെ റണ്‍വേയിലേക്ക് നീക്കം ചെയ്തു. വന്‍ ക്രെയിനുകളോടെ സഹായത്തോടെ ബോംബെയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് വിമാനത്തെ മണ്ണില്‍ നിന്നും ഉയര്‍ത്തി തിരികെ എത്തിച്ചത്‌. റണ്‍വേ പൂര്‍വ സ്ഥിതിയില്‍ ആയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനരാരംഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊച്ചി വിമാനത്താവളത്തില്‍ വിമാനാപകടം

August 29th, 2011

gulf-air-accident-epathram

കൊച്ചി : ബഹറൈനില്‍ നിന്നും 137 യാത്രക്കാരുമായി കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഗള്‍ഫ്‌ എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി ഉണ്ടായ അപകടത്തില്‍ 7 യാത്രക്കാര്‍ക്ക്‌ പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്‌. അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടിട്ടില്ല. ചെറു വിമാനങ്ങള്‍ക്ക് ഇപ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാവുന്നതാണ് എന്ന് വിമാനത്താവള മേധാവി എ. സി. കെ. നായര്‍ അറിയിച്ചു.

ഗള്‍ഫ്‌ എയറിന്റെ ജി. എഫ്. 270 എന്ന ഫ്ലൈറ്റാണ് ഇന്ന് പുലര്‍ച്ചെ 4:10ന് 137 യാത്രക്കാരും 7 ജീവനക്കാരുമായി ബഹറൈനില്‍ നിന്നും എത്തിയ വിമാനം ലാന്‍ഡ്‌ ചെയ്യുവാനുള്ള ശ്രമത്തില്‍ റണ്‍വേയില്‍ നിന്നും തെന്നി പോവുകയാണ് ഉണ്ടായത്‌. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ അടിയന്തിര നിര്‍ഗ്ഗമന വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. ഇതേ തുടര്‍ന്ന് കാല്‍ ഒടിഞ്ഞ ഒരു യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകള്‍ ഉള്ള മറ്റു യാത്രക്കാരെ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.

കാറ്റും മഴയും മൂലമാവും അപകടം സംഭവിച്ചത്‌ എന്നാണ് പ്രാഥമിക നിഗമനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പതിനാലുകാരന്‍ റണ്‍വേയില്‍, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച

August 26th, 2011

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെയുണ്ടായ രണ്ടാമതും സുരക്ഷാ വീഴ്ച പറ്റി. കഴിഞ്ഞ ദിവസം രാത്രി വിമാനം ഉയര്‍ന്നുപൊങ്ങുന്നത് കാണാനെത്തിയ വിദ്യാര്‍ത്ഥി വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫുകാരുടെ കണ്ണുവെട്ടിച്ച് റണ്‍വേ പരിസരത്തേക്ക് റണ്‍വേയില്‍ ഓടിക്കയറിയത് വിമാനത്താവളത്തില്‍ ആശങ്ക പരത്തി. അന്തിക്കാട് സ്വദേശി കിരണ്‍ (14) ആണ് ഈ സാഹസത്തിനു മുതിര്‍ന്നത് വിമാനം തൊടാനുള്ള കൗതുകമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് റണ്‍വേയിലേക്ക് കടക്കാന്‍ പ്രിപ്പിച്ചത്. രാത്രി ഒറ്റയ്ക്ക് കിലോമീറ്ററോളം നടന്ന ശേഷം അഞ്ചാംനമ്പര്‍ ഗേറ്റിലൂടെയാണ് കിരണ്‍ റണ്‍വേയിലേക്ക് കടന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സുരക്ഷാ പാളിച്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിമാനത്താവള ഡയറക്ടര്‍ ഏ.സി.കെ.നായര്‍ അറിയിച്ചു. കഴിഞ്ഞ ജൂണിലും ഇതുപോലെ ഒരു യുവാവ്‌ റണ്‍വേയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.അന്ന് സുരക്ഷാ പാളിച്ചയുണ്ടായപ്പോള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിരുന്നെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗമുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്ക് വിമാനത്താവള കമ്പനി ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി ഉയര്‍ന്നിട്ടും ഇവിടെ സുരക്ഷാ പാളിച്ച ആവര്‍ത്തിക്കുന്നത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനും ഗൗരവമായാണ് കാണുന്നത്. സുരക്ഷാ ഗേറ്റില്‍ ചുമതലയുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടികളും കൈക്കൊളളും.

-

അഭിപ്രായം എഴുതുക »

ക്ലാസില്‍ മലയാളം പറഞ്ഞതിന് ആയിരം രൂപ പിഴ

August 26th, 2011

തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാ‍ക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാ‍ല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മംഗലാപുരം വിമാന ദുരന്തം, 75 ലക്ഷം രൂപ നഷടപരിഹാരം കോടതി സ്റ്റേ ചെയ്തു

August 25th, 2011

mangalore-plane-crash-epathram

കൊച്ചി: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രാജ്യാന്തര മാനദണ്ഡമനുസരിച്ച്‌ 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ അനുവദിച്ചത്‌. മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്‌ടപരിഹാരം നല്‍കുന്നത്‌ ശരിയല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവില്‍ പറയുന്നു. 2010 മെയിലുണ്ടായ വിമാനദുരന്തത്തില്‍ 158 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. നഷ്‌ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച്‌ വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ്‌ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കിയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തേക്കടി ബോട്ടപകടം കെ. ടി. ഡി. സിക്ക് വീഴ്ച പറ്റി: അന്വേഷണ കമ്മീഷന്‍
Next »Next Page » ക്ലാസില്‍ മലയാളം പറഞ്ഞതിന് ആയിരം രൂപ പിഴ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine