വാളയാറില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു

August 16th, 2010

elephant-stories-epathramവാളയാര്‍: വാളയാര്‍ വന മേഖലയില്‍ ചുള്ളിമടയ്ക്ക സമീപം ട്രെയിന്‍ തട്ടി കാട്ടാ‍ന ചരിഞ്ഞു. മംഗലാപുരം – ചെന്നൈ മെയില്‍ ആണ് രാത്രി പത്തു മണിയോടെ ട്രാക്കിലൂടെ കടന്നു പോകുകയായിരുന്ന ആനയെ ഇടിച്ചത്. അപടത്തില്‍ പെട്ട ആനയ്ക്കൊപ്പം ഉണ്ടായിരുന്ന കാട്ടാനക്കൂട്ടം സംഭവ സ്ഥലത്തിനരികില്‍  ഏറെ നേരം നിലയുറപ്പിച്ചിരുന്നു. അപകട വിവരം അറിഞ്ഞ് റെയില്‍വേ അധികൃതര്‍ സ്ഥലത്തെ ത്തിയിട്ടുണ്ട്.  വാളയാര്‍ വന മേഖലയില്‍ ഇടയ്ക്കിടെ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. വനത്തിനുള്ളിലൂടെ കടന്നു പോകുന്ന റെയില്‍വേ ട്രാക്കില്‍ പലപ്പോഴും രാത്രി കാലങ്ങളില്‍ ആണ് അപകടം ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് കാട്ടാനകള്‍ ട്രാക്കില്‍ ഇറങ്ങുവാ തിരിക്കുവാന്‍ വേണ്ട മുന്‍ കരുതലുകള്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കൊല്ലത്ത് ശക്തമായ കടല്‍ക്ഷോഭം – ഒരാള്‍ മരിച്ചു

August 16th, 2010
കൊല്ലം : കൊല്ലത്തെ കടല്‍ തീരത്ത് ഉച്ചയോടെ ശക്തമായ കടല്‍ ക്ഷോഭം ഉണ്ടായി. പലയിടത്തും രണ്ടു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലയടിച്ചു. ശക്തമായ തിരയിളക്കത്തില്‍ പെട്ട്  കൂട്ടിയിടിച്ച രണ്ടു വള്ളങ്ങള്‍ തകര്‍ന്നു. ഇതിലുണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍  തൃക്കുന്നപ്പുഴ സ്വദേശി അംബുജാക്ഷന്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് മരിച്ചു. കടലില്‍ പോയവര്‍ ഉടനെ തിരിച്ചു വരണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അത്തം പിറന്നു

August 14th, 2010

thumba-epathram

ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം പിറന്നു. ഇനി പത്താം പക്കം ഓണമായി. നാടും നഗരവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണയും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പൂക്കള്‍ തന്നെ ആണ് കേരളത്തിലെ ഓണ ക്കളത്തിനു പകിട്ടു വര്‍ദ്ധിപ്പിക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായിരുന്ന പല പൂക്കളും ഇന്നു അന്യമായിരിക്കുന്നു. പകരം വരവു പൂക്കളാണ് ഇന്ന് ചെറു ഗ്രാമങ്ങളിലെ പൂക്കളങ്ങളില്‍ വര്‍ണ്ണം വിതറുന്നത്.

മലയാളിയുടെ ഓണ വിപണിയെ ലക്ഷ്യമാക്കി തമിഴ്‌ നാട്ടില്‍ പൂ കൃഷി പ്രത്യേകം ചെയ്യുന്നുണ്ട്. ജമന്തി, ചെണ്ടു മല്ലി, വാടാ മല്ലി എന്നിവയ്ക്കാണ് ഡിമാന്റ് കൂടുതല്‍. കേരളത്തില്‍ ടണ്‍ കണക്കിനു പൂക്കളാണ് ഓണം സീസണില്‍ വിറ്റഴിയുന്നത്. 35 മുതല്‍ 50 രൂപ വരെയാണ് വാടാ മല്ലിയുടെ വിലയെങ്കില്‍, ജമന്തിക്ക് 90 മുതല്‍ 120 രൂപ വരെ ആണ് കിലോയ്ക്ക് വില. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും കടകളിലും റോഡ്‌ വക്കിലും ധാരാളം പൂക്കള്‍ വില്പനയ്ക്കായി വച്ചിരിക്കുന്നു. രാവിലെ ഇറക്കുന്ന പൂക്കള്‍ മണിക്കൂറു കള്‍ക്കകം വിറ്റു പോകും. ഓണം സീസണില്‍ മാത്രം പൂവിന്റെ വില്പന നടത്തുന്നവര്‍ ഉണ്ട്. ഉത്രാടം തിരുവോണം നാളൂകളില്‍ പൂ വില്പന അതിന്റെ പാര‌മ്യത്തില്‍ എത്തും. ഈ ദിവസങ്ങളില്‍ കേരളത്തില്‍ 40 മുതല്‍ 50 ടണ്‍ വരെ പൂക്കള്‍ വിറ്റഴിയും എന്നാണ് അനൌദ്യോഗിക കണക്ക്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ തൃപ്പുത്തരി നാളെ

August 14th, 2010

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി യാഘോഷം നാളെ ഉച്ചക്ക് നടക്കും. പുന്നെല്ല് കുത്തി അതിന്റെ അരി കൊണ്ട് നിവേദ്യവും ഇടിച്ചു പിഴിഞ്ഞ പായസവും ഗുരുവായൂരപ്പനു നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങിന് ഏറെ പ്രാധാന്യം ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ഉപ്പു മാങ്ങയും പച്ചിലകള്‍ കോണ്ടുണ്ടാക്കിയ കറികളും എല്ലാം നിവേദ്യ ത്തിനൊപ്പം ഉണ്ടാകും.

രാവിലെ അരി അളക്കല്‍ മുതല്‍ നിരവധി ചടങ്ങുകള്‍ ഇതിന്റെ ഭാഗമായുണ്ട്. തന്ത്രിയാണ് തൃപ്പുത്തരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. പുത്തരി പായസം ഭക്തര്‍ക്ക് കൌണ്ടറുകള്‍ വഴി വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി

August 14th, 2010

nehru-trophy-boat-race-epathram

ആലപ്പുഴ : ആഘോഷ ത്തിമര്‍പ്പിന്റെ ആവേശത്തിലാണ് ആലപ്പുഴ. അല്പ സമയം കൂടിക്കഴിഞ്ഞാല്‍ ജല രാജാക്കന്മാരുടെ പോരാട്ടം തുടങ്ങും. അതോടെ ആവേശം അതിന്റെ പരകോടിയില്‍ എത്തും. 58-ആമത് നെഹ്രു ട്രോഫി വള്ളം കളി മത്സരം ആരംഭിക്കുവാന്‍ ഇനി അധിക സമയം ഇല്ല. ഒരു പാട് പേരുടെ കഠിനാധ്വാ നത്തിന്റേയും ഒരുക്കങ്ങളുടേയും ഫലമാണ് ഓരോ വര്‍ഷത്തേയും വള്ളം കളി. വീറും വാശിയും ഒട്ടും കുറയാതെ വിവിധ ജല രാജാക്കന്മാര്‍ നെഹ്രു ട്രോഫിയില്‍ മുത്തമിടുവാന്‍ പരസ്പരം മത്സരിക്കുന്നു. ആവേശകരമായ ഈ കാഴ്ച കാണുവാന്‍ നാടും നഗരവും ആലപ്പുഴയിലെ കായല്‍ തീരത്തേയ്ക്ക് ഒഴുകി എത്തി ക്കൊണ്ടിരിക്കുന്നു.

ആദ്യ പ്രധാന മന്ത്രിക്ക് നല്‍കിയ വരവേല്പിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ വരഷവും ആലപ്പുഴയില്‍ അരങ്ങേരുന്ന നൃഹ്രു ട്രോഫി വള്ളം കളി. അലങ്കരിച്ച വള്ളങ്ങള്‍ കായല്‍‌ പരപ്പില്‍ കാഴ്ച വെച്ച മത്സര പ്രദര്‍ശനം നെഹ്രുവിനെ ആവേശ ഭരിതനാക്കി. അന്നത്തെ വള്ളംകളിയില്‍ വാശിയോടെ പങ്കെടുത്ത ചുണ്ടന്‍ വള്ളങ്ങളില്‍ പയ്യനാ‍ട് ചാക്കോ മാപ്ല അമരക്കാരനായ നടുഭാഗം ചുണ്ടന്‍ ട്രോഫിയില്‍ മുത്തമിട്ടു. വള്ളംകളിയുടെ ആവേശം മനസ്സില്‍ സൂക്ഷിച്ച ജവഹര്‍ലാല്‍ നെഹ്രു ദില്ലിയില്‍ എത്തിയയുടനെ വെള്ളിയില്‍ തീര്‍ത്ത് തന്റെ കയ്യൊപ്പോടു കൂടിയ ഒരു ട്രോഫി സംഘാടകര്‍ക്ക് അയച്ചു കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പുന്നമടക്കായലില്‍ വള്ളംകളിയുടെ ആരവം ഉയര്‍ന്നു. പ്രൈമിനിസ്റ്റേഴ്സ് ട്രോഫിയെന്ന് അന്ന് അറിയപ്പെടുകയും പിന്നീട് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ മരണ ശേഷം നെഹ്രു ട്രോഫി എന്ന് അറിയപ്പെടുകയും ചെയ്ത ആ ട്രോഫി സ്വന്തമാക്കുവാന്‍ പങ്കെടുക്കുന്ന ചുണ്ടന്മാരുടെ വീറും വാശിയും വര്‍ദ്ധിച്ചു.

കരുവാറ്റ ചുണ്ടനും, ജവഹര്‍ തായങ്കരിയും, ശ്രീ വിനായകനും, ചെറുതന, പായിപ്പാട് ചുണ്ടനുമെല്ലാം മത്സരത്തിന്റെ ആവേശം വര്‍ദ്ധിപ്പിച്ചു. കൈക്കരുത്തും ആവേശവും ഒന്നു ചേര്‍ന്ന് ഒറ്റ മനസ്സോടെ അവര്‍ പുന്നമട ക്കായലില്‍ തുഴയെഞ്ഞു. ഒപ്പം വഞ്ചിപ്പാട്ടിന്റെ താളവും കാണികളുടെ കയ്യടിയും ആരവവും ജല മേളയുടെ കൊഴുപ്പു കൂട്ടി. വിവിധ കരക്കാര്‍ ഒത്തു കൂടി പണം പിരിച്ചാ‍ണ് ആദ്യ കാലങ്ങളില്‍ വള്ളങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കരക്കാരുടെ അഭിമാനത്തിന്റെ കൂടെ ഭാഗമായി ഈ ചുണ്ടന്മാര്‍ പരിഗണിക്കപ്പെട്ടു. മത്സരത്തിന്റെ വീറും വാശിയും കൂടിയതോടെ വിവിധ ദിക്കുകളില്‍ നിന്നും തുഴക്കാരെയും അമരക്കാരെയും കൊണ്ടു വന്നു. കായല്‍ പരപ്പില്‍ കരക്കാരുടെ മത്സരത്തിന്റെ തീപ്പൊരി ചിതറി.

കായല്പരപ്പിലെ ചുണ്ടന്മാരുടെ മത്സരത്തിന്റെ ഓളങ്ങള്‍ കാണികളിലേക്ക് ആവേശം പടര്‍ത്തുന്ന കാഴ്ചയെ ചാനലുകള്‍ ഒപ്പിയെടുത്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്ക് എത്തിച്ചു തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും അതിനും മുമ്പു തന്നെ കേട്ടറിഞ്ഞും കായല്‍ രാജാക്കന്മാരുടെ മത്സരം കാണുവാന്‍ വിദേശികള്‍ കേരളത്തിലേക്ക് എത്തി ത്തുടങ്ങിയിരുന്നു. ഇത്തവണയും ധാരാളം വിദേശികള്‍ വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ ഇരുന്ന് കളി കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേയും വിദേശത്തേയും പല പ്രമുഖരും ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയുടെ പ്രഥമ വനിത ശ്രീമതി പ്രതിഭാ പാട്ടീല്‍ ആണ് ആഘോഷങ്ങളിലെ വിശിഷ്ടാഥിതി. കനത്ത സുരക്ഷയാണ് വള്ളം കളിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മൊത്തം 57 വള്ളങ്ങളാണ് കളിയില്‍ പങ്കെടുക്കുവാന്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പതിനെട്ടെണ്ണം ചുണ്ടന്‍ വള്ളങ്ങളാണ്. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, തുടങ്ങി വിവിധ ഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ തിരിച്ചിട്ടുണ്ട്. ഇനി ഏതാനും മണിക്കൂറു കള്‍ക്കുള്ളില്‍ ആരംഭിക്കുന്ന വള്ളംകളി ക്കായി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തി യായിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രമ്യ സ്പര്‍ശമായി
Next »Next Page » ഗുരുവായൂര്‍ തൃപ്പുത്തരി നാളെ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine