കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു

May 19th, 2010

കര്‍ണ്ണാടക, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ, പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വന അതിര്‍ത്തിക്ക് ഉള്ളില്‍ ഉള്ള കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഈ പ്രദേശത്തെ ആനകളുടെ എണ്ണം എടുക്കുവാന്‍ ആണ് പരിപാടി. പ്രദേശത്തെ വിവിധ ബ്ലോക്കുകള്‍ ആയി തിരിച്ച് ആണ് കണക്കെടുപ്പ് നടത്തുക. നിലമ്പൂര്‍ സൌത്ത്, നോര്‍ത്ത്, ആനമുടി, പെരിയാര്‍ എന്നിങ്ങനെ ആണ് ബ്ലോക്കുകള്‍ തിരിച്ചിരിക്കുന്നത്.

കേരളത്തില്‍ ആന സെന്‍സെസിന്റെ ചുമതല പെരിയാര്‍ ഫൌണ്ടേഷനാണ്. പ്രത്യേകം പരിശീലനം ലഭിച്ചവര്‍ ഇതിനായി വനത്തില്‍ പോയി നേരിട്ട് കണ്ട് ആനകളുടെ എണ്ണം, ലിംഗം, പ്രായം, കൊമ്പിന്റെ വലിപ്പം എന്നിങ്ങനെ തരം തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കും. 2007-ല്‍ ആണ് കേരളത്തില്‍ അവസാനമായി കാട്ടാനകളുടെ സെന്‍സെസ് നടന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലയനം : കോണ്‍ഗ്രസ്സ് – മാണി ചര്‍ച്ച പരാജയം

May 18th, 2010

പി. ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തില്‍ ലയിച്ച് യു. ഡി. എഫിന്റെ ഭാഗമാകുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇരു പക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു. ചര്‍ച്ച വീണ്ടും തുടരും എന്ന് നേതാക്കള്‍ പിന്നീട് അറിയിച്ചു. പി. ജെ. ജോസഫ് മാണിയുമായി ലയിച്ച് യു. ഡി. എഫില്‍ എത്തുന്നതിനെ കോണ്‍ഗ്രസ്സും, യൂത്ത് കോണ്‍ഗ്രസ്സും, കെ. എസ്. യു. ഉള്‍പ്പെടെ ഉള്ള സംഘടനകളും ഒരു വിഭാഗം യു. ഡി. എഫ് നേതാക്കളും ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

വി.എസ്. കിനാലൂര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി

May 18th, 2010

കിനാലൂര്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇവരുടെ ആവശ്യം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 29ന് ആയിരിക്കും സര്‍വ്വകക്ഷി യോഗം ചേരുക എന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കിനാലൂരില്‍ നാലു വരി പ്പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ലാത്തി ചാര്‍ജ്‌ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് അന്ന് പോലീസ് നടപടികള്‍ നിര്‍ത്തി വെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക്

May 15th, 2010

സി. പി. എമ്മില്‍ നിന്നും രാജി വെച്ച മുന്‍ ആലപ്പുഴ എം. പി. ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സില്‍ ചേരുവാന്‍ അപേക്ഷ നല്‍കി. ഇതിന്റെ ഭാഗമായി ഇദ്ദേഹം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും, കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല യേയും കണ്ടിരുന്നു. മനോജിന്റെ അപേക്ഷ കേന്ദ്ര നേതൃത്വത്തിനു കൈമാറുമെന്ന് നേതാക്കള്‍ പറഞ്ഞു. മത വിശ്വാസം സംബന്ധിച്ച സി. പി. എം. നിലപാടില്‍ യോജിക്കുവാന്‍ ആകില്ലെന്ന് പറഞ്ഞാണ് ഡോ. മനോജ് ഏതാനും മാസം മുന്‍പ് സി. പി. എം. വിട്ടത്.

മുന്‍പ് സി. പി. എം. വിട്ട മുന്‍. എം. പി. അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. കെ. സുധകരന്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സി. പി. എമ്മിന്റെ പ്രമുഖ നേതാവ് എം. വി. ജയരാജനെ പരാജയ പ്പെടുത്തി എം. എല്‍. എ. ആയി. ഡോ. കെ. എസ്. മനോജ്, അബ്ദുള്ളക്കുട്ടി, എസ്. ശിവരാമന്‍ എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് മുന്‍. എം. പി. മാര്‍ അടുത്തടുത്തായി സി. പി. എം. വിട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മോഡറേഷന്‍ വിഷയം ഗൌരവം ഉള്ളതെന്ന് സുപ്രീം കോടതി

May 15th, 2010

ജഡ്ജിമാരെ നിയമിക്കുവാനായി കേരള ഹൈക്കോടതി നടത്തിയ പരീക്ഷയില്‍ മോഡറേഷന്‍ നല്‍കിയത് ഗൌരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. പരാതിക്കാര്‍ക്ക് തുടര്‍ നടപടി കള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാലാഴ്ച ക്കുള്ളില്‍ ഇതിനായുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

2007-ല്‍ നടത്തിയ പരീക്ഷയില്‍ 20 മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയെന്നും, ഇതു മൂലം അനര്‍ഹരായവര്‍ ജഡ്ജിമാരുടെ പട്ടികയില്‍ കടന്നു കൂടിയെന്നും ഇത് പരാതിക്കാരായ പലര്‍ക്കും അവസരം നഷ്ടപ്പെ ടുത്തുവാന്‍ ഇടയാക്കിയെന്നും പരാതിയില്‍ ചൂണ്ടി ക്കാട്ടിയിരുന്നു. കേസിന്റെ ഗൌരവം കണക്കിലെടുത്ത്, എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

560 of 5671020559560561»|

« Previous Page« Previous « കസ്റ്റഡി മരണം – 12 പോലീസുകാര്‍ പ്രതികള്‍
Next »Next Page » ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക് »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine