ആനയുടെ ചവിട്ടേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു

April 27th, 2010

കുന്നംകുളത്തിനടുത്ത്‌ കാട്ടകാമ്പല്‍ ഭഗവതീ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച്‌ രാവിലെ ആണ്‌ സംഭവം. ചവിട്ടേറ്റാണ്‌ കാട്ടക്കാമ്പല്‍ തയ്യില്‍ സുബ്രമണ്യന്റെ മകന്‍ മിഥുന്‍ (17) ആണ്‌ മരിച്ചത്‌.

കാട്ടകാമ്പല്‍ ഉത്സവത്തിനു പ്രായില്‍ വിഭാഗം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന തെച്ചിക്കോട്ടു കാവ്‌ ദേവസ്വം വക കൊമ്പനെ ചിറയ്ക്കല്‍ സെന്ററില്‍ നിന്നും പ്രായില്‍ ഭാഗത്തേക്ക്‌ കൊണ്ടു പോകുക യായിരുന്നു. റോഡില്‍ ബസ്സ്‌ തടസ്സ മുണ്ടാക്കുകയും ഇതിനിടയില്‍ ആരോ ആനയുടെ കാലിനടുത്ത്‌ പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിഭ്രമിച്ച കൊമ്പന്‍, ആളുകള്‍ ക്കിടയിലൂടെ മുന്നോട്ട്‌ നീങ്ങി. ഇതോടെ ജനം പരിഭ്രാന്തരായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മിഥുന്‍ താഴെ വീണു. താഴെ വീണ മിഥുന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആനയുടെ രണ്ടാം പാപ്പാന്‍ മഹേഷിനെയും, ജഗത്ത്‌, ജിത്തു എന്നിവരെയും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകോപനം ഒന്നും ഉണ്ടാക്കാതെ ശാന്തനായി നിന്ന ആനയെ പിന്നീട്‌ ലോറിയില്‍ കയറ്റി പേരാമംഗലത്തേക്ക്‌ കൊണ്ടു പോയി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടന്‍ ശ്രീനാഥ് അന്തരിച്ചു

April 23rd, 2010

sreenathപ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.

രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മാളയ്ക്കു സമീപം പുത്തന്‍‌ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തിരിച്ചെടുക്കണം : സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍

April 23rd, 2010

വിദേശ യാത്രയെ തുടര്‍ന്ന് വിവാദത്തിലാകുകയും ഒടുവില്‍ സസ്പെന്‍ഷന് വിധേയനാകുകയും ചെയ്ത ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.  കേസ് ഈ മാസം 28 ലേക്ക് മാറ്റിവച്ച ട്രൈബ്യൂണല്‍ പക്ഷെ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ഉടനെ പിന്‍‌വലിക്കണമെന്നും ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദ്മായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.   തന്നെ സസ്പെന്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തച്ചങ്കരി സമര്‍പ്പിച്ച പരാതിയിന്മേല്‍ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ട്രൈബ്യൂണല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്ത് പോയതെന്നും ചട്ടലംഘനം പതിവാക്കിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും ഗവണ്മെന്റ് പ്ലീഡര്‍ ടൈബ്യൂണലിനു മുമ്പാകെ വിശദീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂരങ്ങളുടെ പൂരത്തിനായി ഒരു രാവു കൂടെ…

April 23rd, 2010

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിനു ഇനി ഒരുരാവിന്റെ ദൂരം മാത്രം. 200  വര്‍ഷം മുമ്പ് ശക്തന്‍ തമ്പുരാന്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ പൂരത്തെ ചിട്ടപ്പെടുത്തിയ തെന്നാണ് ചരിത്രം.  രാവിലെ കണിമംഗലം ശാസ്താവ് “വെയിലും മഞ്ഞും“ കൊള്ളാതെ വടക്കുംന്നാഥനെ വണങ്ങുവാനായി രാവിലെ 7.30 നു തെക്കേ ഗോപുരം കടക്കുന്നതോടെ 36 മണിക്കൂര്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുകയായി.

അതിരവിലെ കണിമംഗലത്ത് നിന്നും പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തില്‍ ഇറക്കിപ്പൂജയും കഴിഞ്ഞു വടക്കുംന്നാഥ സന്നിധിയില്‍ എത്തുന്ന കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴിയാണ് പുറത്തു കടക്കുക.  കണിമംഗലം ശാസ്താവിനു പുറകെ ചെമ്പൂക്കാവ് ഭഗവതിയും തുടര്‍ന്ന് കാരമുക്ക് ഭഗവതി,  പനമുക്കും പിള്ളി ശാസ്താവ്, ലാലൂര്‍ ഭഗവതി, ചൂരക്കോട്ട് കാവ് ഭഗവതി,  അയ്യന്തോള്‍ ഭവതി, ഒടുക്കം നെയ്തലക്കാവ് ഭഗവതിയും വടക്കുംന്നാഥനെ വണങ്ങുവാന്‍ എത്തുന്നു.

പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും വരവാ‍ണ് പൂരത്തിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നത്. ലക്ഷണമൊത്ത മുപ്പത്  ഗജവീരന്മാരാണ് ഇരുപക്ഷത്തുമായി അണിനിരക്കുക.  മറ്റു ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ ആനകളെ സംബന്ധിച്ചേടത്തോളം അഴകിനും അച്ചടക്കത്തിനും ആണ് പ്രധാനം. അതു കൊണ്ടു  തന്നെ ഉയരക്കേമന്മാരില്‍ പലരും തൃശ്ശൂര്‍ പൂരത്തിനു ഉണ്ടാകാറില്ല.  തിരുവമ്പാടിക്ക് ശിവസുന്ദര്‍ തിടമ്പേറ്റുമ്പോള്‍ പാറമേക്കാവിനു ശ്രീപത്മനാഭന്‍ ആണ് തിടമ്പേറ്റുക. ഇത്തവണ പാറമേക്കാവ് വിഭാഗത്തില്‍ തെക്കു നിന്നും തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പന്റെ സാന്നിധ്യം ശ്രദ്ധേയമാകും. തിരുവമ്പാടിയ്ക്ക് പുതുമുഖമായി മത്സരപ്പൂരങ്ങളില്‍ ശ്രദ്ധേയനായ ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ ആണ്.  ഇരുവരും ആദ്യമായാണ് തൃശ്ശൂര്‍ പൂരത്തില്‍ അണിനിരക്കുന്നത്.  ഇവരെക്കൂടാതെ കുട്ടങ്കുളം അര്‍ജ്ജുനന്‍,  അമ്പലപ്പുഴ വിജയകൃഷ്ണന്‍,  തിരുവമ്പാടി രാജേന്ദ്രന്‍, മണികണ്ഠന്‍, ചിറയ്ക്കല്‍ മഹാദേവന്‍, ചിറക്കല്‍ കാളിദാസന്‍, തുടങ്ങി കേരളത്തിലെ പേരെടുത്ത് ഗജരാജന്മാര്‍ അണിനിരക്കുന്നു.  കേരളക്കരയിലെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റേയും,  ഗജരത്നം ഗുരുവായൂ‍ര്‍ പത്മനാഭന്റേയും അസാന്നിധ്യം ശ്രദ്ധേയമാണ്.

തൃശ്ശൂര്‍ പൂരത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് മഠത്തില്‍ വരവ്.   രാവിലെ  തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് പുറപ്പെട്ട് പതിനൊന്നും
മണീയോടെ പടിഞ്ഞാറെ നടയില്‍ ഉള്ള നടുവില്‍ മഠത്തില്‍ എത്തുന്നു.  അവിടെ കോലം ഇറക്കി പൂജിച്ചതിനുശേഷം (ഇറക്കി പൂ‍ജ) പുതിയ തലേക്കെട്ടും ചമയങ്ങളുമണിഞ്ഞ്  മൂന്ന് ആനകള്‍ നിരക്കുന്നു.  തിരുവമ്പാടി ദേവസ്വത്തിന്റെ ലക്ഷണോത്തമന്‍ തിരുവമ്പാടി ശിവസുന്ദര്‍ ആണ് തിടമ്പേറ്റി
മഠത്തില്‍ വരവിനു നേതൃത്വം നല്‍കുക.  തുടര്‍ന്ന് അവിടെ മികച്ച കലാകാരന്മാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറുന്നു.  ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ എണ്ണത്തിലും ഉണ്ട് പ്രത്യേകത. 17 തിമിലക്കാരും കൊമ്പുകാരും ഇലത്താളക്കാരും, ഇടയ്ക്ക നാല്, ഒന്‍പത് മദ്ധളം, എന്നിങ്ങനെയാണത്.  നായകനാലില്‍ (നായ്ക്കനാല്‍) എത്തുമ്പോഴേക്കും ആനകളുടെ എണ്ണം പതിഞ്ചാകുന്നു.  കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പഞ്ചവാദ്യം  ഇവിടെ  മധ്യകാലം പിന്നിട്ട് മുന്നേറുന്നു.

പാറേമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്.  വടക്കും നാഥന്റെ കിഴക്കേ നടയില്‍ ഉള്ള പാറേമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പൂരം പുറപ്പാട് തുടങ്ങുന്നത് പന്ത്രണ്ടു മണിയോടെ ആണ്. പതിനഞ്ചാനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര ഭൂഷിതയായി  പാറമേക്കാവ് ഭഗവതി  എഴുന്നള്ളുന്നു.  ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്ത് ഗോപുരത്തിനു പുറത്ത് ചമ്പടമേളത്തില്‍ ആരംഭിക്കുന്ന മേളമാണിവിടെ.  അത് വടക്കുന്നാഥ സന്നിധിയില്‍ എത്തുമ്പോള്‍ പാണ്ടിമേളമായി മാറുന്നു. രണ്ടാം കലാശം കഴിയുന്നതോടെ ഇലഞ്ഞിത്തറയില്‍ എത്തുന്നു.  ഇതോടെ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമാകുന്നു.  പതികാലത്തില്‍ തുടങ്ങി വിവിധ കാലങ്ങളും കടന്ന്  ഉച്ചസ്ഥായില്‍ എത്തുന്നതൊടെ ആസ്വാകര്‍ സ്വയം മറന്ന് വാനില്‍ കൈകള്‍ ഉയര്‍ത്തി താളമിടുന്നു.  വൈകീട്ട് നാലരയോടെ ഇലഞ്ഞിത്തറമേളം കഴിയുന്നു. തുടര്‍ന്ന് തെക്കോട്ടിറക്കം.  രാജാവിന്റെ പ്രതിമയെ വന്ദിച്ച് തിരിച്ചുവരുമ്പോഴേക്കും തിരുവമ്പാടിയും തെക്കേഗോപുരം കടന്ന് നിരന്നിട്ടുണ്ടാകും.  തുടര്‍ന്നാണ് മത്സരത്തിന്റെ തീപ്പൊരി ചിതറുന്ന കുടമാറ്റം.  വര്‍ണ്ണക്കുടകള്‍ ഒന്നൊന്നായി മാറിമാറി ഇരുപക്ഷത്തേയും ആനപ്പുറമേറുമ്പോള്‍ കാണികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കും.

രാത്രിയില്‍ ഘടകപൂരങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് വടക്കുംന്നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന വെടിക്കെട്ട്.  ഉച്ചക്ക് പന്ത്രണ്ടു മണിയോടെ തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂ‍രങ്ങളുടെ പൂരത്തിനു തിരശ്ശീല വീഴുന്നു.  തുടര്‍ന്ന് അടുത്തൊരു വര്‍ഷത്തെ കാത്തിരിപ്പിനു വര്‍ണ്ണശബ്ദങ്ങളാല്‍ ദീപ്തമായ സ്മരണകളുമായി പൂരക്കമ്പക്കാര്‍ കാത്തിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത്‌ സാംസ്കാരിക കേരളത്തിന്റെ ആവശ്യം – സുന്ദര്‍ മേനോന്‍

April 22nd, 2010

sundermenonലോകത്തിന്റെ ഏതു മൂലയില്‍ നിന്നു വന്നതായാലും ആസ്വാദകന്റെ കണ്ണും കാതും മനസ്സും കീഴടക്കുന്നതാണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ പ്രത്യേകത. ഓരോ തൃശ്ശൂര്‍ കാരന്റെയും സ്വകര്യ അഹങ്കാരമായ പൂരം, അവനെ സംബന്ധിച്ച്‌ അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു ആവേശമാണ്‌. തിരക്കേറിയ ബിസിനസ്സ്‌ ജീവിതത്തിനിടയിലും തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരില്‍ ഒരാളായ സുന്ദര്‍ മേനോന്‍ പൂരത്തെ കുറിച്ചും ആനകളെ കുറിച്ചും e പത്രം പ്രതിനിധി എസ്. കുമാറുമായി ദുബായില്‍ വച്ച് നടത്തിയ സംഭാഷണത്തില്‍ നിന്ന്:

ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 24-25 ദിവസങ്ങളില്‍ ആണല്ലോ. ഒരു തൃശ്ശൂര്‍കാരന്‍ എന്ന നിലയില്‍ പൂരത്തെ എങ്ങിനെ കാണുന്നു?

തൃശ്ശൂര്‍ക്കാരന്‍ എന്ന നിലയില്‍ എനിക്ക്‌ വളരെ വലിയ അഭിമാനം ഉണ്ട്‌.  മാത്രമല്ല പൂരത്തിന്റെ സംഘാടകരില്‍ ഒരാള്‍ കൂടെയാണ്‌ ഞാന്‍. ലോക പ്രശസ്തമായ ഒരു ഉത്സവത്തിന്റെ ഭാഗമാകുവാന്‍ കഴിയുക എന്നത്‌ ഒരു ഭാഗ്യവും അനുഗ്രഹവുമായിട്ടാണ്‌ ഞാന്‍ കരുതുന്നത്‌.  ഇത്‌ വെറും ഒരു പൂരം മാത്രമല്ല; ഒരു സാംസ്കാരിക മേള കൂടെ ആണെന്ന് പറയാം. വിവിധ തുറകളില്‍ ഉള്ള കലാകാരന്മാരുടേയും ആസ്വാദകരുടേയും സംഗമ വേദി കൂടെയാണിത്‌. മട്ടന്നൂരിന്റേയും, പെരുവനം കുട്ടന്മാരാരുടേയും മേളം ആസ്വദിക്കുവാന്‍ കടല്‍ കടന്നും അന്യ നാട്ടുകാരായ ആളുകള്‍ എത്തുന്നു എന്നത്‌ എടുത്തു പറയേണ്ടതാണ്‌.

തിരുവമ്പാടി – പാറമേക്കാവ്‌ വിഭാഗങ്ങള്‍ തമ്മില്‍ മല്‍സരം ഉണ്ടോ?

ഒരിക്കലും അങ്ങിനെ പറയുവാന്‍ പറ്റില്ല. ഉത്സവം പരമാവധി ഭംഗിയാക്കുവാന്‍ ക്രിയാത്മകമായ സഹകരണമാണ്‌ ഇരു വിഭാഗവും ഉള്ളത്‌.

തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ഒരാള്‍ എന്ന നിലയ്ക്ക്‌ പൂരത്തിന്റെ സംഘാടനത്തെ കുറിച്ച്‌ പറയാമോ?

പൂരത്തിന്റെ പ്രധാന പങ്കാളികള്‍ എന്ന് പറയുന്നത്‌ തിരുവമ്പാടി – പാറമേക്കാവ്‌ വിഭാഗങ്ങള്‍ ആണ്‌. ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങള്‍ക്കും പ്രാധാന്യം കുറയാത്ത സ്ഥാനം ഉണ്ട്‌.  മറ്റു പല പൂരങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോകത്തിന്റെ കണ്ണും കാതും മനസ്സും എത്തുന്ന ഒന്നാണ്‌ തൃശ്ശൂര്‍ പൂരം. ഒരുപാട്‌ ആളുകളുടെ ഒത്തിരി നാളത്തെ അധ്വാനത്തിന്റെ പരിസമാപ്തിയെന്നു പറയാം ഓരോ പൂരവും.  ഓരോ വര്‍ഷവും പൂരത്തെ കൂടുതല്‍ മികവുറ്റതാക്കുവാനായി വളരെ ചിട്ടയോടെ മാസങ്ങള്‍ക്ക്‌ മുന്പു തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു.

പൂരത്തോടനുബന്ധിച്ച്‌ പലപ്പോഴും കേസുകളും പരാതികളും ഉയരാറുണ്ടല്ലോ?

തീര്‍ച്ചയായും  പൂരം കഴിഞ്ഞാല്‍ പലപ്പോഴും കേസുകള്‍ ഉണ്ടാകാറുണ്ട്‌. പൂരത്തിന്റെ സംഘാടനത്തിനു തന്നെ ഇതുമായി ബന്ധപ്പെട്ടവര്‍ ഒരുപാട്‌ എഫേര്‍ട്ട്‌ എടുക്കുന്നുണ്ട്‌. എന്നാല്‍ ഇതൊന്നും മാനിക്കാതെ, വ്യക്തി താല്‍പര്യത്തിനായും, മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാനും മറ്റും ആണ്‌ പലരും ആനയുടേയും, വെടിക്കെട്ടിന്റേയും മറ്റും പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ കേസുകളും പരാതികളും നല്‍കുന്നത്‌. നേരു പറഞ്ഞാല്‍ ഓരോ പൂരത്തിനും ശേഷം ഇതിന്റെ ഉത്തരവാദിത്വ പ്പെട്ടവര്‍ക്ക്‌ കോടതി കയറേണ്ട അവസ്ഥയാണ്‌. ധാരാളം സമയവും പണവും ഇതിനായി ചിലവിടേണ്ടി വരുന്നു. ഇതൊന്നും പലപ്പോഴും  പൂരം ആസ്വദിക്കുന്ന ജനലക്ഷങ്ങള്‍ അറിയുന്നില്ല. പൂരത്തിനെതിരായി വലിയ ഒരു നീക്കം നടക്കുന്നുണ്ടെന്ന് സംശയിക്കേ ണ്ടിയിരിക്കുന്നു എന്നാണ്‌ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരും സമൂഹവും ക്രിയാത്മകമായി തന്നെ ഇടപെടണം. ലോക വിസ്മയങ്ങളില്‍ ഒന്നെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തൃശ്ശൂര്‍ പൂരം അതിന്റെ തനിമയോടെ നില നിര്‍ത്തേണ്ടത്‌ നേരു പറഞ്ഞാല്‍ സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്‌.

വെടിക്കെട്ട്‌ ആനയെഴുന്നള്ളിപ്പ്‌ എന്നിവയെ സംബന്ധിച്ചാണല്ലോ പലപ്പോഴും ആക്ഷെപങ്ങള്‍ ഉയരുന്നത്‌?

കൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലി പിരിയുന്നതുവരെ വളരെ ചിട്ടയോടെ കാലങ്ങളായി പിന്തുടരുന്ന ആചാര നിഷ്ഠകള്‍ പാലിച്ചും കൊണ്ടാണ്‌ പൂരത്തിന്റെ ഓരോ ഘട്ടവും. പൂരത്തിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത്‌ മഠത്തില്‍ വരവും, ഇലഞ്ഞിത്തറ മേളവും, തെക്കോട്ട് ഇറക്കവും കുടമാറ്റവും വെടിക്കെട്ടുമാണ്‌. അതില്‍ ആനയെയും മേളത്തേയും വെടിക്കെട്ടിനേയും ഒഴിവാക്കിയാല്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു എന്തു പ്രസക്തിയും പ്രൗഡിയുമാണുള്ളത്‌? തൃശ്ശൂര്‍ പൂരം വടക്കും നാഥ സന്നിധിയില്‍ ആണ്‌ നടത്തേണ്ടത്‌, അല്ലാതെ മറ്റെവിടെയെങ്കിലും തൃശ്ശൂര്‍ പൂരം നടത്തണം എന്ന് പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ഏകദേശാം 200 വര്‍ഷത്തെ പഴക്കം ഉണ്ട്‌ പൂരത്തിന്‌. എന്നാല്‍ അഞ്ചോ പത്തോ വര്‍ഷം മുമ്പ്‌ പണിത കെട്ടിടത്തിനു കേടുപാടു പറ്റും എന്ന് പറഞ്ഞ്‌ പൂരത്തിന്റെ ചടങ്ങുകള്‍ നിര്‍ത്തി വെക്കാന്‍ പറ്റുമോ? പണ്ടൊക്കെ ഗര്‍ഭം കലക്കി എന്നോക്കെ അറിയപ്പെടുന്ന വലിയ ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം വര്‍ണ്ണതിനു നല്‍കി ക്കൊണ്‌, നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. വെടിക്കെട്ടിന്റെ കാര്യത്തില്‍ അനുമതി ലഭിക്കുവാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ട്‌. വെടിക്കെട്ടിനായുള്ള സാമഗ്രികള്‍ മാസങ്ങള്‍ക്ക്‌ മുനപ് തന്നെ ഒരുക്കണം. എന്നാല്‍ പലപ്പോഴും അവസാന നിമിഷം ആണ്‌ വെടിക്കെട്ടിനു അനുമതി ലഭിക്കുക.

ഇന്ത്യയില്‍ കേരളത്തിലെ പോലെ ഉത്സവങ്ങളും ആനയെഴുന്നള്ളിപ്പും ഉള്ള മറ്റൊരു സംസ്ഥാനവും ഇല്ല. നിലവില്‍ ഉള്ള പല നിയമങ്ങളും ചട്ടങ്ങളും വാസ്തവത്തില്‍ കേരളത്തിലെ ഉത്സവങ്ങളുടെ നടത്തിപ്പിനു യോജിക്കുന്ന രീതിയില്‍ അല്ല. തൃശ്ശൂര്‍ പൂരം പോലെ ഉച്ചയ്ക്ക്‌ ആനകളെ എഴുന്നള്ളിക്കേണ്ട അപൂര്‍വ്വം ഉത്സവങ്ങളേ ഉള്ളൂ. അതു കൊണ്ട്‌ ചുരുങ്ങിയ പക്ഷം ഈ പൂരത്തിനെങ്കിലും നിയമങ്ങളില്‍ അനുയോജ്യമായ ഇളവുകള്‍ കൊണ്ടു വരുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാരും ജനപ്രധിനിധികളും ഗൗരവമായി ഇടപെടണം. അല്ലാത്ത പക്ഷം തൃശ്ശൂര്‍ പൂരം നടത്തി ക്കൊണ്ടു പോകുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ തിരഞ്ഞെടുക്കുന്നതിനെ കുറച്ച്‌ പറയാമോ?

പൂരത്തെ സംബന്ധിച്ച്‌ ആനകള്‍ ഒരു പ്രധാന ഘടകമാണ്‌. അഴകും അച്ചടക്കവും ഉള്ള ആനകളെ മാത്രമേ പരിഗണിക്കുകയുള്ളൂ. ധാരാളം ആളുകള്‍ ഒത്തു കൂടുന്ന സ്ഥലമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.  വെറ്റിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ദരായ ഒരു സംഘമാണ്‌ ആനകളെ തിരഞ്ഞെടുക്കുക. പ്രശ്ന കാരികള്‍ ആയതോ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതോ ആയ ആനകളെ ഒഴിവാക്കും. ആനയിടഞ്ഞാല്‍ ഉടനെ തന്നെ നിയന്ത്രണ ത്തിലാക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

അടുത്ത കാലത്തായി തൃശ്ശൂര്‍ പൂരത്തില്‍ പല പുതിയ ആനകളും എത്തുന്നുണ്ടല്ലോ?

ഉവ്വ്‌. പരമാവധി നല്ല ആനകളെ പങ്കെടുപ്പിക്കുവാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണത്‌. പല പല കാരണങ്ങളാല്‍ ദൂരെയുള്ള മികച്ച ആനകള്‍ക്ക്‌ തൃശ്ശൂര്‍ പൂരത്തില്‍ അവസരം ലഭിക്കാറില്ല,  ഇതില്‍ ഒരു മാറ്റം ഉണ്ടാകുവാന്‍ ആനക്കമ്പക്കാരും ഉത്സവം നടത്തിപ്പുകാരും ആഗ്രഹിച്ചിരുന്നു.  തെക്കന്‍ കേരളത്തില്‍ നിന്നും ഉള്ള മലയാലപ്പുഴ രാജനെപ്പോലുള്ള ആനകള്‍ കഴിഞ്ഞ തവണ എത്തിയിരുന്നു.  ഇത്തവണ തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ആനകളില്‍ ഒന്നെന്ന് പറയാവുന്ന തൃക്കടവൂര്‍ ശിവരാജു, അമ്പലപ്പുഴ വിജയകൃഷ്ണന്‍ തുടങ്ങിയ ആനകള്‍ എത്തുന്നുണ്ട്‌.

ആന ചമയ പ്രദര്‍ശനങ്ങളെ കുറിച്ച്‌?

ആനകള്‍ മാത്രമല്ല ആന ചമയങ്ങള്‍ക്കും പ്രസിദ്ധമാണ്‌. പൂരത്തിനു മുന്‍പു പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും ചയമങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഒരുപാട്‌ ആളുകള്‍ ഇതു കാണുവാനായി എത്തും. ചമയ ഒരുക്കുവാന്‍ മാസങ്ങള്‍ നീണ്ട പ്രയത്നം ആവശ്യമാണ്. കുടകളില്‍ ആണ് ഏറ്റവും കൂടുതല്‍ പുതുമകള്‍ കൊണ്ടു വരുന്നത്. കുടമാറ്റത്തിനായി ഒരുക്കുന്ന കുടകള്‍ കലയുടേയും കര വിരുതിന്റേയും മനോഹരമായ സമന്വയമാണ്‌.

വിദേശികളുടെ പങ്കാളിത്തത്തെപ്പറ്റി പറയാമോ?

ടൂറിസം രംഗത്തും പൂരം ഒരു വലിയ സാധ്യതയാണ്‌ തുറന്ന് നല്‍കുന്നത്‌. ധാരാളം വിദേശ സഞ്ചാരികളേയും പൂരം ആകര്‍ഷിക്കുന്നുണ്ട്‌.  നമ്മുടെ സംസ്കാരത്തിന്റെ ഒരു പധാന ഘടകമാണ്‌ തൃശ്ശൂര്‍പ്പൂരം. അതു കൊണ്ടാണ്‌ ഞാന്‍ നേരത്തെ പൂരം നില നിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സൂചിപ്പിച്ചത്‌. നമ്മുടെ ആള്‍ക്കാര്‍ക്കൊപ്പം നിന്ന് അവര്‍ ഇലഞ്ഞിത്തറ മേളവും, മഠത്തില്‍ വരവും ആസ്വദിക്കുന്നത്‌ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. ഓരോ വര്‍ഷവും പൂരം ആസ്വദിക്കുവാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുള്ളത്‌.  പലപ്പോഴും ടൂറിസ്റ്റുകള്‍ക്ക്‌ തൃശ്ശൂരിലെ ഹോട്ടലുകളില്‍ മുറികള്‍ ലഭിക്കാറില്ല എന്നതാണ്‌ വാസ്തവം.

പൂരത്തിന്റെ ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്നാണല്ലോ പന്തലുകളും പൂരം എക്സിബിഷനും അതേ കുറിച്ച്‌?

കഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗം ഒരുക്കിയ പന്തല്‍ ലിംകാ ബുക്സ്‌ ഓഫ്‌ റിക്കോര്‍ഡില്‍ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയതും ആകര്‍ഷകവുമായ പന്തല്‍ എന്ന നിലയില്‍ ഇടം പിടിച്ചിരുന്നു. അതിനാവശ്യമായ എല്‍. ഈ. ഡി. ബള്‍ബുകള്‍ ചൈനയില്‍ നിന്നും കൊണ്ടു വരികയായിരുന്നു, ഇതു മൂലം ഭംഗി വര്‍ദ്ധിക്കുന്നതോടൊപ്പം വലിയ അളവില്‍ വൈദ്യുതി ലാഭിക്കുവാന്‍ കഴിഞ്ഞു. യു. ഏ. ഇ. യില്‍ ഉള്ള എന്റെ തന്നെ സ്ഥാപനത്തിലെ  തൊഴിലാളികള്‍ ആണ്‌ ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്‌.

വ്യാപാരത്തിനും വിജ്ഞാനത്തിനും വഴിയൊരു ക്കുന്നതാണ്‌ പൂരം എസ്കിബിഷന്‍. ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ഉല്‍പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക സ്ഥപനങ്ങളുടെയും, കാര്‍ഷിക സര്‍വ്വകലാ ശാലയുടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും മറ്റും സ്റ്റാളുകള്‍ ആളുകള്‍ക്ക്‌ പുതിയ അറിവു പകര്‍ന്നു നല്‍കുന്നു.

കേരളത്തിലെ ആന പരിപാലന രംഗത്തെ പ്രശനങ്ങളെ കുറിച്ചും, തന്റെ പ്രിയപ്പെട്ട ആനകളായ തിരുവമ്പാടി ശിവസുന്ദര്‍, അടിയാട്ട്‌ അയ്യപ്പന്‍ എന്നിവയെ പറ്റിയുമുള്ള ശ്രീ സുന്ദര്‍ മേനോന്റെ അഭിപ്രായങ്ങള്‍ അഭിമുഖത്തിന്റെ അടുത്ത ഭാഗത്തില്‍

തുടരും…

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

570 of 5731020569570571»|

« Previous Page« Previous « ആന വിശേഷങ്ങള്‍ പകര്‍ത്തുവാന്‍ E 4 elephant ടീമും
Next »Next Page » പൂരങ്ങളുടെ പൂരത്തിനായി ഒരു രാവു കൂടെ… »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine