തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി

June 8th, 2010

workers-uniteകണ്ണൂര്‍ : പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ ഇന്ന് രാവിലെ മട്ടന്നൂരില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലാളികളെ അനാഥരാക്കി മുങ്ങിയ തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി. ദുബായിലെ കമ്പനിയില്‍ നിന്നും രേഖകള്‍ വരുത്തി പരിശോധിച്ചതിനു ശേഷം തൊഴിലാളികള്‍ക്ക് കൊടുക്കുവാനുള്ള കുടിശിക തിട്ടപ്പെടുത്താന്‍ ഒരാഴ്ച സമയം വേണമെന്ന ഉടമയുടെ ബന്ധുക്കളുടെ ആവശ്യം തൊഴിലാളികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ധാരണയായത്. ഈ മാസം 15നു ചേരുന്ന തുടര്‍ യോഗത്തില്‍ ശമ്പള കുടിശികയുടെ ചെക്ക് തൊഴിലാളികള്‍ക്ക്‌ കൈമാറണം എന്നതാണ് ചര്‍ച്ചയില്‍ എടുത്ത തീരുമാനം. ഇത് തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ അംഗീകരിച്ചിട്ടുണ്ട്.

പ്രവാസി തൊഴിലാളികളുടെ ആവശ്യ പ്രകാരം ഈ പ്രശ്നത്തില്‍ കോഴിക്കോട്‌ ആസ്ഥാനമായ പ്രവാസി മലയാളി പഠന കേന്ദ്രം സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ മാസം യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തിയ പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികളായ എം.എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ പ്രസ്തുത തൊഴിലാളികളെ ഷാര്‍ജയിലെ അവരുടെ ലേബര്‍ ക്യാമ്പില്‍ ചെന്ന് കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പ്രവാസികള്‍ക്ക്‌ നാട്ടില്‍ ഒരു സഹായ കേന്ദ്രമായി വര്‍ത്തിക്കുക എന്നത് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

ഇത്തരമൊരു സമരത്തില്‍ പ്രവാസികളോടൊപ്പം പ്രവര്‍ത്തിക്കുവാനും അവരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും കഴിഞ്ഞതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍ അറിയിച്ചു. തങ്ങള്‍ നല്‍കിയ പിന്തുണയേക്കാള്‍ സംഘടിതമായ തൊഴിലാളികളുടെ സംഘ ശക്തിയുടെ വിജയമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുങ്ങിയ ഉടമയുടെ വീട്ടില്‍ തൊഴിലാളികള്‍ അന്വേഷിച്ചെത്തി

June 7th, 2010

sunil-chalilകണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്‍പില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത്‌ നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രശ്നം വഷളാവുന്നതിനു മുന്‍പ്‌ സ്ഥലത്തെത്തിയ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ മധ്യസ്ഥതയില്‍ തൊഴില്‍ ഉടമയുടെ സഹോദരനും മറ്റു ബന്ധുക്കളും ചര്‍ച്ചയ്ക്ക് തയ്യാറായി. നാളെ (ചൊവ്വ) രാവിലെ പതിനൊന്നു മണിക്ക് മട്ടന്നൂരില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളും, പ്രശ്നത്തില്‍ ഇടപെട്ട രാഷ്ട്രീയ സാമൂഹ്യ നേതാക്കളും തൊഴില്‍ ഉടമയുടെ സഹോദരന്മാരുമായി സംസാരിച്ചു തൊഴിലാളികള്‍ക്ക്‌ ലഭിയ്ക്കാനുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍ വേണ്ട നടപടികളെ കുറിച്ച് തീരുമാനം കൈക്കൊള്ളും എന്ന് തൊഴിലാളികളുടെ നേതാവായ സുനില്‍ ചാലില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന് റാങ്കുകളുടെ തിളക്കം

June 4th, 2010

greeshma-gopalan-aparna-kvചാവക്കാട്: കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ ഇയര്‍ ബി. എസ്. സി. റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജ് ആറ് റാങ്കുകള്‍ കരസ്ഥമാക്കി. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഗ്രീഷ്മ ഗോപാലന്‍ കാവീടിനും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് അപര്‍ണ കെ. വി, പെരുമ്പിലാവിനും ലഭിച്ചു. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടി മുബീന പി. കെ. എടക്കഴിയൂര്‍, മൂന്നാം റാങ്ക് നേടി അഞ്ജു ഉണ്ണികൃഷ്ണന്‍‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം റാങ്ക് നേടി ജയശ്രീ പി. ജെ. ചാവക്കാട്, മാത്തമാറ്റിക്സില്‍ മൂന്നാം റാങ്ക് നേടി മീര യു. പോര്‍ക്കുളവും ഉന്നത വിജയം നേടി.

guruvayoor-little-flower-college

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ.എന്‍.എല്‍. ഇടതു ബന്ധം വിടുന്നു

June 4th, 2010

തിരുവനന്തപുരം : കഴിഞ്ഞ പതിനാലു വര്‍ഷമായി ഇടതു മുന്നണിയുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് തീരുമാനിച്ചു. ഇടതു മുന്നണിയില്‍ അംഗമാക്കുവാന്‍ അപേക്ഷ നല്‍കി ഏഴു വര്‍ഷമായി കാത്തിരി ക്കുകയാണെന്നും, അടുത്തിടെ വന്നവരെ പോലും മുന്നണിയില്‍ സ്വീകരിച്ചിട്ടും തങ്ങളുടെ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു തീരുമാനം ഐ. എന്‍. എല്‍. എടുത്തത് എന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ എടുത്ത തീരുമാനം ഏക കണ്ഠമായിരുന്നു എന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇടതു ബന്ധം വിടുന്നതോടെ പാര്ട്ടിയ്ക്കു ലഭിച്ച ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങള്‍ അംഗങ്ങള്‍ രാജി വെക്കും എന്നും, ഒരു സാഹചര്യത്തിലും മറ്റൊരു പാര്ട്ടിയുമായും ലയനം ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്ട്ടി യു. ഡി. എഫുമായി സഹകരിക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാട്ടാന കിണറ്റില്‍ വീണു

June 4th, 2010

പാലക്കാട് പുതുശ്ശേരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ഇന്നലെ രാത്രി നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒരു ആനയാണ്  പുതുശ്ശേരി പൂതക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള കിണത്തില്‍ വീണത്. രാവിലെ ആണ് ആന കിണറ്റില്‍ വീണത്  നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും, പോലീസും സംഭവസ്ഥലത്തെത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരും, തൃശ്ശൂരില്‍ നിന്നും എലിഫെന്റ് സ്ക്ല്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.  ആനയെ മയക്കി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുവാന്‍ ആണ് ആലോചിക്കുന്നത്. എന്നാല്‍ കാട്ടാനയായതിനാല്‍ മനുഷ്യരോടുള്ള  അതിന്റെ പ്രതികരണം എപ്രകാരം ആയിരിക്കും എന്ന് ഊഹിക്കുവാന്‍ ആകില്ല എന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്  ശ്രമിക്കുന്നവര്‍ക്ക് പ്രധാന പ്രതിബന്ധം. ആന കിണറ്റില്‍ വീണതറിഞ്ഞ് ധാരാളം ആളുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « തീപ്പൊട്ടന്‍ മികച്ച നാടകം
Next »Next Page » ഐ.എന്‍.എല്‍. ഇടതു ബന്ധം വിടുന്നു »



  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine