മാണി ജോസഫ്‌ ലയനം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം: ഉമ്മന്‍ ചാണ്ടി

May 4th, 2010

പി. ജെ. ജോസഫും കേരള കോണ്ഗ്രസ് ജെ യിലെ ഒരു വിഭാഗവും യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിക്കുമ്പോള്‍ അത് യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യേണ്ടത്‌ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷക്കാലം എല്‍. ഡി. എഫ്. മന്ത്രിസഭയില്‍ അംഗമായിരിക്കെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഒരാളെ യു. ഡി. എഫില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ അപഹാസ്യ മാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ലയനം മാണി കോണ്ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെങ്കില്‍ ലയനത്താല്‍ ഉണ്ടാകുന്ന ഗുണവും ദോഷവും മാണി തന്നെ സഹിക്കേണ്ടി വരും എന്നും യു. ഡി. എഫിന് ഒരു ബാധ്യതയും ഉണ്ടായിരി ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

- സ്വന്തം ലേഖകന്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആക്രമണം നടത്തിയ കാട്ടു കൊമ്പന്‍ ചരിഞ്ഞു

May 3rd, 2010

മൂന്നാര്‍ വന മേഘലയില്‍ മാ‍ട്ടുപെട്ടിയ്ക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ആക്രമിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കാട്ടുകൊമ്പന്‍ ചരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ക്ഷീണിതനായി പുഴയോരത്ത് കാണപ്പെട്ട ആനയെ ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ആണത്രെ കൊമ്പന്‍ പ്രകോപിതനായത്. തുടര്‍ന്ന് ആന സന്ദര്‍ശകര്‍ക്ക് ഇടയിലേക്ക് പാഞ്ഞു വരികയും അവിടെ ഉണ്ടായിരുന്ന ഇരുപതില്‍ പരം വാഹനങ്ങള്‍ കൊമ്പു കൊണ്ട് കുത്തിയും തുമ്പി കൊണ്ട് അടിച്ചും കേടുപാട് വരുത്തി. വാഹനങ്ങള്‍ തകര്‍ക്കുന്നതിനിടയില്‍ ആനയുടെ തുമ്പിക്കും തലക്കുന്നിക്കും പരിക്കേറ്റു.

സ്ഥലത്ത് ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെടുവാനായി കടകളുടേയും മറ്റു കെട്ടിടങ്ങളുടേയും മറവില്‍ ഒളിച്ചു. ഇതിനിടയില്‍ ചെണ്ടാറില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസ്സ് ആനയുടെ മുന്നില്‍ പെട്ടു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ്സിന്റെ മുന്‍ വശത്തെ ചില്ല് ആന തകര്‍ത്തു എങ്കിലും യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  ഫയര്‍ ഫോഴ്സിന്റെ വാഹനത്തിന്റെ സൈറന്‍ കേട്ടതോടെ കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. അല്പം കഴിഞ്ഞു വീണ്ടും ആന തിരിച്ചെത്തിയെങ്കിലും വീണ്ടും കൊമ്പനെ വിരട്ടിയോടിച്ചു. പിന്നീട് ആനയെ ചരിഞ്ഞ നിലയില്‍ പുഴക്കരയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ ആനയുടെ മരണകാരണം അറിയാന്‍ കഴിയൂ എന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

May 3rd, 2010

സി.പി.എം – ബി. ജെ. പി. സംഘര്‍ഷത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചാവക്കാട്‌ സ്വദേശിയായ വിനില്‍ (24) ആണ്‌ മരിച്ചത്‌. വിനിലിനെ കൊലപ്പെടു ത്തിയതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ചാവക്കാട്‌, വാടാനപ്പള്ളി, തളിക്കുളം മേഖലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാഷ്ട്രീയ സംഘര്‍ഷം  നില നില്‍ക്കുന്ന വാടാനപ്പള്ളി ഏങ്ങണ്ടിയൂന്‍ മേഖലയില്‍ കുറച്ചു നാളായി സമാധാന അന്തരീക്ഷമായിരുന്നു നില നിന്നിരുന്നത്‌. ഇതിനിടയിലാണ്‌ ഞായറാഴ്ച രാതിയില്‍ ഉണ്ടായ കൊലപാതകം. സംഘര്ഷാവസ്ഥ കണക്കിലെടുത്ത്‌ പ്രദേശത്ത്‌ കനത്ത പോലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനുമതി വൈകി; ആനയുടെ ജഡം നടു റോഡില്‍

May 1st, 2010

 അസുഖം മൂലം ചരിഞ്ഞ നായരമ്പലം ബാലകൃഷ്ണന്‍ എന്ന ആനയുടെ ജഡം കയറ്റിയ ലോറി മണിക്കൂറുകളോളം ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ സംസ്കരിക്കുവാന്‍ അനുമതി ലഭിക്കുവാനായി കാത്തു കിടന്നു. അസുഖം ബാധിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു ഈ കുമ്പന്‍. കഴിഞ്ഞ വ്യാഴാചയാണ് ബാലകൃഷ്ണന്‍ തൃശ്ശൂരില്‍ ചരിഞ്ഞത്. തുടര്‍ന്ന് ആനയുടെ ജഡം സംസ്കരിക്കുവാന്‍ വനം വകുപ്പിന്റെ അനുമതി ലഭിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ഉടമസ്ഥ അവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്ന് പറഞ്ഞ് വാളയാറില്‍ സംസ്കരിക്കുവാന്‍ അനുമതി നിഷേധിച്ചു. ആനയുടെ ജഡം മണിക്കൂറുകളോളം റോഡില്‍ കിടക്കുന്നതില്‍ പ്രതിഷേധിച്ച് ആനപ്രേമികളും ആനയുടമകളും ഇടപെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ സി.സി.എഫ് ഇടപെട്ട് കോടനാട് സംസ്കരിക്കുവാന്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

വിവിരാവകാശ നിയമപ്രകാരം തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാര്‍ നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത ആനകള്‍ ഇല്ലെന്ന്  സംസ്ഥാനത്തെ വിവിധ ഡി.എഫ്.ഒ മാര്‍ മറുപടി നല്‍കിയതിനു പുറകെ ആണ് അടുത്തിട ചരിഞ്ഞ രണ്ട് ആനകള്‍ക്ക് ഉടമസ്ഥാവകാശം ഇല്ലെന്ന് വ്യക്തമാകുന്നത്. കേരളത്തിലെ നാട്ടാനകളില്‍ പലതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്നും ഇത്തരം ആനകളെ എഴുന്നള്ളിപ്പിനു അനുവദിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും ആന പ്രേമികള്‍ക്കിടയില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മാനസ്വി മംഗായ് മിസ്സ് ഇന്ത്യ 2010

May 1st, 2010

Manasvi-Mamgaiപാന്തലൂണ്‍ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍  മാനസ്വി മംഗായ് (22) മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 18 പേര്‍ പങ്കെടുത്ത മത്സരത്തില്‍ മിസ്സ് ക്യാറ്റ്വാക്ക്, മിസ്സ് ഗോള്‍ഡന്‍ ഹാര്‍ട്ട് എന്നീ പുരസ്കാരങ്ങളും ഈ ദില്ലി സ്വദേശിനി സ്വന്തമാക്കി‍.  മിസ്സ് ഇന്ത്യ വേള്‍ഡായി ബാംഗ്ലൂരില്‍ നിന്നും ഉള്ള നിക്കോള്‍ ഫാരിയ (20) യും നേഹ ഹിംഗെ (23) മിസ്സ് ഇന്ത്യ എര്‍ത്തായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മിസ്സ് ഇന്ത്യ പൂജ ചോപ്രയാണ് മാനസ്വിയെ കിരീടം അണിയിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

571 of 5761020570571572»|

« Previous Page« Previous « ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിലായി
Next »Next Page » അനുമതി വൈകി; ആനയുടെ ജഡം നടു റോഡില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine