Wednesday, June 30th, 2010

തടി കയറ്റാന്‍ ആന, നോക്കുകൂലി വാങ്ങാന്‍ യൂണിയ‌ന്‍‌കാര്‍

elephant-keralaഅടൂര്‍ : നോക്കു കൂലിക്കെതിരെ യൂണിയന്‍ നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പ്രമേയം പാസ്സാക്കിയാലും, അതൊന്നും ബാധകമല്ലെന്നാണ് തൊഴിലാളികളുടെ ഭാഷ്യം. ആനയെക്കൊണ്ട് ലോറിയില്‍ മരം കയറ്റി, അതിനു നോക്കുകൂലി വാങ്ങിയാണ് അവര്‍ ഇത് ഒന്നു കൂടെ വ്യക്തമാക്കിയത്.

അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്‍ വീടു പണിക്കായി വാങ്ങിയ തേക്ക്, ലോറിയില്‍ കയറ്റിയത് ആനയെ കൊണ്ടു വന്നാണ്. ലോറിയില്‍ കയറ്റുവാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തായിരുന്നു തടി കിടന്നിരുന്നത്. തങ്ങള്‍ക്ക് ഈ തടി ലോറിയില്‍ കയറ്റുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ആനയെ കൊണ്ടു വന്നത്. എന്നാല്‍ ലോറിയില്‍ മരം കയറ്റി പുറപ്പെട്ടപ്പോള്‍ സി. ഐ. ടി. യു. ഉള്‍പ്പെടെ പ്രമുഖ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ ലോറി തടഞ്ഞു നോക്കു കൂലി ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കുവാന്‍ വിസമ്മതിച്ചെങ്കിലും തന്റെ കയ്യില്‍ നിന്നും നിര്‍ബന്ധമായി 1500 രൂപ നോക്കുകൂലി യായി വാങ്ങിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതിനിടയില്‍ ലോറിയില്‍ നിന്നും താഴെ വീണ ചെറിയ തടി കയറ്റുവാന്‍ അവര്‍ തയ്യാറായതുമില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോക്കു കൂലി ഇപ്പോഴും പിരിക്കുന്നുണ്ടെന്ന ആരോപണത്തെ ശരി വെക്കുന്നതാണ് ഈ സംഭവം. ജെ. സി. ബി., ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് നടത്തുന്ന ജോലികള്‍ക്ക് പോലും നോക്കുകൂലി വാങ്ങി പൊതുജനത്തെ ചൂഷണം ചെയ്യുവാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനു യാതൊരു മടിയുമില്ല. ഭീഷണി ഭയന്ന് പലപ്പോഴും സാധാരണക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കേണ്ടി വരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “തടി കയറ്റാന്‍ ആന, നോക്കുകൂലി വാങ്ങാന്‍ യൂണിയ‌ന്‍‌കാര്‍”

  1. babu says:

    ആനക്കും നീക്ക് കൂലികൊടു‌ത്താല്‍ പ്രശ്നം തീരുമോ?!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine