മലയാളി താരം പ്രണോയിക്ക് വെള്ളി

August 20th, 2010

haseena-sunil-kumar-prannoy-epathramസിംഗപ്പൂര്‍ : യൂത്ത് ഒളിമ്പിക്സില്‍ ആണ്‍ കുട്ടികളുടെ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്. എസ്. പ്രണോയ് വെള്ളി മെഡല്‍ നേടി. മികച്ച പ്രകടനം കാഴ്ച വെച്ച പ്രണോയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷ യുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ തായ്‌ലന്റിന്റെ പിസിത് പൂഡ് ചലാറ്റിനു മുമ്പില്‍ അടിയറവു പറഞ്ഞു. 15-21, 16-21 ആയിരുന്നു സ്കോര്‍ നില. സിംഗപ്പൂരില്‍ മത്സരം നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാണികളുടെ പിന്തുണ തായ്‌ലന്റ് താരത്തിനായിരുന്നു.

hs-prannoy-singapore-youth-olympics-epathram

സിംഗപ്പൂര്‍ യൂത്ത്‌ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം മലയാളിയായ ഹസീന സുനില്‍ കുമാര്‍ പ്രണോയ്, സ്വര്‍ണ്ണ മെഡല്‍ ജേതാവായ തായ്‌ലാന്റ് താരം പൂട്ചലാത് പിസിത്‌, വെങ്കല മെഡല്‍ ജേതാവ് കൊറിയന്‍ താരം കാംഗ് ജി വൂക്ക്‌ എന്നിവര്‍ പുരസ്കാര ദാന ചടങ്ങില്‍ തങ്ങളുടെ മെഡലുകള്‍ ഉയര്‍ത്തി കാണിക്കുന്നു.

യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ആണ് പ്രണോയ്. തിരുവനന്തപുരം ആനയറ സ്വദേശി തിരുമുറ്റത്ത് സുനില്‍ കുമാറിന്റേയും ഹസീനയുടേയും മകനായ ഹസീന സുനില്‍ കുമാര്‍ പ്രണോയ് ചെറുപ്പം മുതലേ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഓള്‍ ഇന്ത്യ ജൂനിയര്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെയാണ് ഈ യുവ താരം ശ്രദ്ധിക്കപ്പെട്ടത്. സീഡഡല്ലാത്ത പ്രണോയ് അന്ന് ടോപ്‌ സീഡ്‌ ആന്ധ്രാപ്രദേശ് താരം സുമിത്‌ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം നേടിയത്‌. പിന്നീട് യൂണിയന്‍ ബാങ്ക് ഓള്‍ ഇന്ത്യ അണ്ടര്‍ നൈന്റീന്‍ ബോയ്സ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും സുനില്‍ കരസ്ഥമാക്കി.

യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നഷ്ടമായെങ്കിലും പ്രണോയിയുടെ പ്രകടനം ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും എന്ന പ്രതീക്ഷ നല്‍കുന്നതാണ്. പ്രണോയിയുടെ നേട്ടത്തില്‍ കേരള സര്‍ക്കാര്‍ അഭിനന്ദിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി. മണികണ്ഠന് എന്‍.വി. കൃഷ്ണവാര്യര്‍ പുരസ്കാരം

August 19th, 2010

p-manikantan-epathram

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചു.

p-manikantan-book-epathram

മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍

സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത്. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത് എന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ അറിയിച്ചു.

2010ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരത്തിനാണ് ഈ കൃതി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

മലപ്പുറം ജില്ലയിലെ പന്താവൂരില്‍ ജനിച്ച ഇദ്ദേഹം പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനിയറിംഗ് ബിരുദം എടുത്തു. ബോംബെ സര്‍വകലാശാല യുടെ കീഴിലുള്ള എഞ്ചിനിയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ പി. എം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊഫഷണല്‍ പ്രോജക്റ്റ്‌ മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ നേടി. ഇന്ത്യന്‍ എന്ജിനിയേഴ്സ് അസോസിയേഷന്‍, യു. എ. ഇ. സൊസൈറ്റി ഓഫ് എന്ജിനിയേഴ്സ് എന്നീ പ്രൊഫഷണല്‍ അംഗത്വങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ഡോ. സ്മൃതി. മക്കള്‍ ഋത്വിക്‌, അഭിരാം. കഴിഞ്ഞ 18 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം യു.എ.ഇ. യിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ സംസ്കാര വിമര്‍ശനങ്ങളും നോവല്‍ പഠനങ്ങളും എഴുതി വരുന്നു.

തന്റെ ആദ്യ കൃതിയായ “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന ഗ്രന്ഥത്തിന് മഹാനായ എന്‍.വി. കൃഷ്ണവാര്യരുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ തനിക്ക്‌ അതിയായ സന്തോഷമുണ്ട് എന്ന് മണികണ്ഠന്‍ e പത്ര ത്തോട് പറഞ്ഞു. എന്നാല്‍ ഇത് തന്നില്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണ് ഏല്‍പ്പിക്കുന്നത് എന്ന ബോദ്ധ്യവും തനിക്കുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ ഉള്ള ശ്രമമാവും ഇനിയുള്ള തന്റെ സാഹിത്യ സാംസ്കാരിക സപര്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവാസം: കെ.മുരളീധരന്‍

August 18th, 2010

കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള തന്റെ സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മാര്‍ച്ച് 8 നു തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്ന് കെ.മുരളീധരന്‍. കെ.പി.സി.സി ആസ്ഥാനത്തിനു മുമ്പില്‍ ആയിരിക്കും താന്‍ ഉപവസിക്കുകയെന്ന് അദ്ദേഹം വ്യക്തമാ‍ക്കി.  തികച്ചും ഗാന്ധിയന്‍ സമരമുറയാണ് താന്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഈ അവസ്ഥയുണ്ടാകരുതെന്നും പറഞ്ഞു. കെ.മുരളീധരന്റെ  കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവിനെ ഏതാനും ചില നേതാക്കന്മാര്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പ്രബലമായ ഒരു വിഭാഗം ഇപ്പോഴും അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

മുന്‍ സി.പി.എം അംഗങ്ങളും എം.പിമാരും ആയിരുന്ന അബ്ദുള്ളക്കുട്ടി, കെ.എസ് മനോജ്, എസ്.ശിവരാമന്‍ എന്നിവര്‍ക്ക്  ഇതിനോടകം കോണ്‍ഗ്രസ്സ് അംഗത്വം ലഭിച്ചുകഴിഞ്ഞു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ടു കൂടിയായ കെ.മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും നിലപാട് മാറ്റം ഇല്ലാതെ നില്‍ക്കുകയാണ് കെ.പി.സി.സി നേതൃത്വം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗോകുലം ഗോപാലനെതിരെ വെള്ളാപ്പിള്ളി മത്സരിക്കും

August 18th, 2010

കൊല്ലം : എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഗോകുലം ഗോപാലന്‍ ഉയര്‍ത്തിയ വെല്ലുവിളി വെള്ളാപ്പിള്ളി നടേശന്‍ സ്വീകരിച്ചു. തനിക്ക് ഇനിയും മത്സരിക്കുവാന്‍ താല്പര്യമില്ലെന്നും എന്നാല്‍ ഗോപാലന്‍ വെല്ലുവിളിച്ച സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി മത്സരിക്കുവാന്‍ താന്‍ തയ്യാറാണെന്നും വെള്ളാപ്പിള്ളി പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തനിക്കെതിരെ മത്സരിച്ച് 25 ശതമാനം വോട്ട് ഗോകുലന്‍ ഗോപാലന്‍ നേടുകയാണെങ്കില്‍ താന്‍ സ്ഥാനം കൈമാറുവാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ എസ്. എന്‍. ഡി. പി. യോഗ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടുതല്‍ വാശിയേറിയതാകും എന്ന് ഉറപ്പായി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“വയനാട്ടിലെ മഴ”യ്ക്ക് ഭരത് മുരളി പുരസ്കാരം

August 17th, 2010

തൃശ്ശൂര്‍ : തൃശ്ശൂര്‍ ആസ്ഥാനമായുള്ള മനസ്സ് സര്‍ഗ്ഗ വേദിയുടെ രണ്ടാമത് ഭരത് മുരളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ‘കടാക്ഷം‘ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശശി പരവൂരിനേയും മികച്ച കാവ്യ സമാഹാരമായി വി. മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ യും തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാളയാറില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു
Next »Next Page » ഗോകുലം ഗോപാലനെതിരെ വെള്ളാപ്പിള്ളി മത്സരിക്കും »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine