പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു

July 23rd, 2010

sreedhara-menon-epathramതിരുവനന്തപുരം : കേരള ചരിത്രം രേഖപ്പെടുത്തുന്ന തില്‍ നിര്‍ണ്ണായക സംഭാവന കള്‍ നല്‍കിയ  പ്രമുഖ ചരിത്ര കാരനും അദ്ധ്യാപകനു മായ പ്രൊഫ. എ. ശ്രീധര മേനോന്‍  അന്തരിച്ചു. 84 വയസ്സാ യിരുന്നു. തിരുവനന്ത പുരത്ത് ജവഹര്‍ നഗറിലെ വസതി യില്‍ ഇന്ന്‍ രാവിലെ ആറ് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി  ഗ്രന്ഥങ്ങള്‍ എഴുതി യിട്ടുണ്ട്.  1997 ല്‍ കേരള ചരിത്ര ത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദ ങ്ങള്‍  ഉണ്ടാക്കി യിരുന്നു. പുന്നപ്ര വയലാര്‍ സമര വുമായി ബന്ധപ്പെട്ട് പുസ്തക ത്തില്‍ നടത്തിയ ചില പരാമര്‍ശ ങ്ങളാണ് ഇടതു പക്ഷ ബുദ്ധിജീവി കളുടെ വിമര്‍ശന ത്തിനു കാരണ മായത്.  പരാമര്‍ശ ങ്ങളുടെ പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീ കരിക്കാന്‍ 1997 ലെ നായനാര്‍ സര്‍ക്കാര്‍ തയാറായില്ല. സാഹിത്യ ത്തിനും വിദ്യാഭ്യാസ ത്തിനും നല്‍കിയ സംഭാവന കള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹ ത്തിന് പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ചു.
ഭാര്യ: സരോജിനി ദേവി. മക്കള്‍ :  പൂര്‍ണ്ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് വൈദ്യുതി ശ്മശാന ത്തില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈ വെട്ട് കേസ് : പ്രധാന പ്രതി അറസ്റ്റില്‍

July 21st, 2010

തൊടുപുഴ : തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അധ്യാപന്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന യൂനുസിനെ പോലീസ് അറസ്റ്റ് ചെയ്തു. പി. എന്‍. ഉണ്ണി രാജയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പിടിയിലായത് കേസിനു നിര്‍ണ്ണായക വഴിത്തിരിവാകും. പാലക്കാട്ടു നിന്നുമാണ് ഇയാളെ പിടികൂടി യതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ സംഭവത്തിനു പുറകിലെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകൂ.

ഏതാനും ദിവസം മുന്‍പാണ് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന അധ്യാപകന്റെ കൈ ഒരു സംഘം വെട്ടി മാറ്റിയത്. അറ്റു പോയ കൈപ്പത്തി പിന്നീട് ശസ്ത്രക്രിയ യിലൂടെ തുന്നിച്ചേര്‍ത്തു. അധ്യാപകന്‍ ഇപ്പോഴും ചികിത്സയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവാദ കണ്ടല്‍‌ പാര്‍ക്ക് പൂട്ടി

July 20th, 2010

mangrove-forest-epathramകണ്ണൂര്‍ : പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍‌ പാര്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി. രാവിലെ കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറി യതായി മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് പാര്‍ക്കിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും പാര്‍ക്ക് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.

കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതലേ ആക്ഷേപങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കു ന്നതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രിയ്ക്ക് കണ്ണൂര്‍ എം. പി. കെ. സുധാകരന്‍ പരാതി നല്‍കിയിരുന്നു.

കണ്ടല്‍ ചെടി സംരക്ഷണമാണ് പ്രസ്തുത പാര്‍ക്കിന്റെ ഉദ്ദേശ്യം എന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എങ്കിലും സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതെല്ലാം വിധത്തില്‍ കണ്ടല്‍ ചെടികളെ ദോഷകരമായി ബാധിച്ചു എന്ന് പഠിക്കുവാനായി ഏഴംഗ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു

July 19th, 2010

kottakkal-sivaraman-epathramപെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുന്തിയും, ദമയന്തിയു മൊക്കെയായി നൂറു കണക്കിനു വേദികളില്‍ കോട്ടക്കല്‍ ശിവരാമന്‍ നിറഞ്ഞാടി. സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം വേദിയില്‍ അവതരിപ്പി ക്കുമ്പോള്‍ അതിനൊരു പ്രത്യേകത ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

kottakkal-sivaraman-kathakali-epathram

കോട്ടക്കല്‍ ശിവരാമന്‍

പുരാണങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടയിരുന്നു ഇദ്ദേഹത്തിന്. കഥകളിയെ ജനകീയ മാക്കുവാന്‍ കലാമണ്ഡലം രാമന്‍ കുട്ടിക്കും, ഗോപിക്കുമൊപ്പം അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സംസ്കാരം നാളെ സ്വന്തം വീട്ടുവളപ്പില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്

July 17th, 2010

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. നാല്പത്തൊമ്പതോളം ആനകള്‍ പങ്കെടുത്ത ആനയൂട്ട് കാണുവാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗണപതി ഹോമം നടത്തിയതിനു ശേഷമാണ് ആനയൂട്ട് തുടങ്ങിയത്. ആനകളെ ക്ഷേത്ര പരിസരത്ത് വരി വരിയായി നിര്‍ത്തിയതിനു ശേഷം ക്ഷേത്രം മേല്‍ശാന്തി കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പന് ആദ്യമായി ഉരുള നല്‍കി. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. അവില്‍, ശര്‍ക്കര, നാളികേരം, ചോറ്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത ഉരുളകളും കൂടാതെ പഴം, കരിമ്പ് എന്നിവയും ആനയൂട്ടിനായി ഒരുക്കിയിരുന്നു.

രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ ഒരാന ഇടഞ്ഞോടി നഗരത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് ഈ ആനയെ മയക്കുവെടി വെച്ച് തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കണ്ഠര് രാജീവര് ശബരിമലയില്‍ തന്ത്രിയാകും
Next »Next Page » കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine