സ്വത്വ രാഷ്ട്രീയക്കാര്‍ ഒളിച്ചു കളിക്കുന്നു – എം. എം. നാരായണന്‍

July 24th, 2010

mm-narayanan-epathramദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വമാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും വേര്‍തിരിക്കുന്നതും. പല സ്വത്വങ്ങളുടെ അടരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മനുഷ്യന്‍ എന്ന പ്രതിഭാസം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്വത്വ വാദികള്‍ തയ്യാറല്ല. സ്വത്വ രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ അവര്‍ സ്വത്വം ഉണ്ട് എന്നും പറയുന്നു. എന്നാല്‍ ഏതാണ് ഇവരുടെ സ്വത്വം? ജാതിയാണോ, മതമാണോ, ഭാഷയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് ഇതിലെ പൊള്ളത്തരം.

മാര്‍ക്സിസം സ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ചരിത്രപരമായി ഏതു കാര്യത്തെയും കാണുന്നത് പോലെ തന്നെയാണ് സ്വത്വത്തേയും മാര്‍ക്സിസം കാണുന്നത്. കേരളത്തെ ഒരു കാലത്ത് വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചിരുന്നു. എന്നാല്‍ കേരളീയ സമൂഹം ഇന്ന് അതില്‍ നിന്നുമൊക്കെ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഈ ചരിത്രത്തെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഒരാളെ അയാള്‍ ഹിന്ദുവാണ്, നായരാണ്, നമ്പൂതിരിയാണ് എന്നൊക്കെ പറയുന്ന നിലപാടിനോട്‌ എങ്ങനെ യോജിക്കാനാവും? ഇത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധമായ ഒരു സമീപനം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സന്തോഷ്‌ ട്രോഫി ‍കേരളത്തിനു 3 ഗോള്‍ വിജയം

July 23rd, 2010

കോല്‍ക്കത്ത: സന്തോഷ്‌ ട്രോഫിയിലെ ആദ്യ വിജയം കേരളം സ്വന്തമാക്കി. ഇന്നലെ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഉത്തരാഞ്ചലിനെ ഒന്നിനെതിരെ    മൂന്നു   ഗോളുകള്‍ക്ക്   കേരളം  ‍പരാജയപ്പെടുത്തി. കേരളത്തിന്റ അടുത്ത മല്‍സരം 26 ന്  ആസാംമുമായി നടക്കും

-

വായിക്കുക:

അഭിപ്രായം എഴുതുക »

കാട്ടാന ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു

July 23rd, 2010

wild-elephant-kerala-epathramറോഡു മുറിച്ചു കടക്കുകയായിരുന്ന കാട്ടാന കൂട്ടത്തിന്റെ ഇടയില്‍ പെട്ട ബൈക്ക് യാത്രക്കാരനെ ആന ആക്രമിച്ചു. രവീന്ദ്രന്‍ നമ്പ്യര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത് . ഇദ്ദേഹത്തെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ വയറില്‍ കുത്തേറ്റിട്ടുണ്ട്. കൂടാതെ റോഡില്‍ ഉരഞ്ഞ് ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളുണ്ട്. വഴിക്കടവ് ഗൂഡല്ലൂര്‍ യാത്രക്കിടെ തേന്‍ പാറയ്ക്കു സമീപം വച്ച് കാട്ടാന കൂട്ടത്തിന്റെ ഇടയില്‍ പെട്ട രവീന്ദ്രന്‍ നമ്പ്യാര്‍ക്കു നേരെ ഒരാന ചീറിയടുക്കു കയായിരുന്നു. തുടര്‍ന്ന് ബൈക്ക് അടക്കം തുമ്പി കൊണ്ട് എടുത്ത് എറിഞ്ഞു പിന്നീട് കുത്തുകയായിരുന്നു.

രാവിലെ മുതല്‍ ഈ പ്രദേശത്ത് കാട്ടാന ക്കൂട്ടത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനിടയില്‍ ബൈക്കില്‍ അതു വഴി വാഹനങ്ങളില്‍ കടന്നു പോയ ചില യുവാക്കള്‍ ആനകളെ പ്രകോപിത രാക്കിയിരുന്നതായും പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി.ടി. ഉഷ അര്‍ജ്ജുന അവാര്‍ഡ് കമ്മിറ്റി അധ്യക്ഷ

July 23rd, 2010

pt-usha-epathramകോഴിക്കോട്‌ : പി.ടി. ഉഷയെ ദേശീയ കായിക അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷയായി നിയമിച്ചു. പതിനേഴ് അംഗങ്ങള്‍ അടങ്ങുന്നതാണ് കമ്മറ്റി. രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജ്ജുന, ധ്യാന്ചന്ദ് തുടങ്ങിയ അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും. ഉഷയെ കൂടാതെ ലിയാണ്ടര്‍ പയസ്സ്, അപര്‍ണ്ണാ പോപ്പട്ട്, കര്‍ണ്ണം മല്ലേശ്വരി തുടങ്ങിയവരും ഈ കമ്മറ്റിയില്‍ അംഗങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു

July 23rd, 2010

elephant-group-kerala-epathramമൂന്നാര്‍ : മൂന്നാറില്‍ കാട്ടാനക്കൂട്ടം വീടിന്റെ ഭിത്തി തകര്‍ത്തു. ടാറ്റാ ടീ ആസ്പത്രിയിലെ ജീവനക്കാരന്‍ രാജേഷിന്റെ കുടുമ്പം താമസിക്കുന്ന വീടിനു നേരെ ആണ് ആനക്കൂട്ടം ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറ് ആനകള്‍ അടങ്ങുന്ന സംഘം വീടിന്റെ പുറകുവശത്തെ ടോയ്‌ലറ്റും ഭിത്തിയും കുത്തിമറിക്കുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഭീതിയോടെ ആണ് ഈ സമയം കഴിച്ചു കൂട്ടിയത്. വീടിന്റെ അടുത്തുള്ള കാര്‍ഷെഡ്ഡും, ചെടികളും മറ്റും നശിപ്പിച്ച ആനക്കൂട്ടം രാവിലെ വരെ വീടിനു സമീപത്തുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു
Next »Next Page » പി.ടി. ഉഷ അര്‍ജ്ജുന അവാര്‍ഡ് കമ്മിറ്റി അധ്യക്ഷ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine