വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്

July 17th, 2010

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. നാല്പത്തൊമ്പതോളം ആനകള്‍ പങ്കെടുത്ത ആനയൂട്ട് കാണുവാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗണപതി ഹോമം നടത്തിയതിനു ശേഷമാണ് ആനയൂട്ട് തുടങ്ങിയത്. ആനകളെ ക്ഷേത്ര പരിസരത്ത് വരി വരിയായി നിര്‍ത്തിയതിനു ശേഷം ക്ഷേത്രം മേല്‍ശാന്തി കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പന് ആദ്യമായി ഉരുള നല്‍കി. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. അവില്‍, ശര്‍ക്കര, നാളികേരം, ചോറ്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത ഉരുളകളും കൂടാതെ പഴം, കരിമ്പ് എന്നിവയും ആനയൂട്ടിനായി ഒരുക്കിയിരുന്നു.

രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ ഒരാന ഇടഞ്ഞോടി നഗരത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് ഈ ആനയെ മയക്കുവെടി വെച്ച് തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ഠര് രാജീവര് ശബരിമലയില്‍ തന്ത്രിയാകും

July 17th, 2010

വരുന്ന ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള അവകാശം കണ്ഠര് രാജീവര്‍ക്ക്. നിലവിലെ തന്ത്രി കണ്ഠര് മഹേശ്വരര് നിറപുത്തരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം  ഈ മാസം 23-ന് സ്ഥാനം ഒഴിയും.  താഴമണ്‍ മഠത്തിലെ അംഗങ്ങള്‍ തമ്മില്‍ ഉള്ള വ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കണ്ഠര് രാജീവരും കണ്ഠര് മഹേശ്വരരും തന്ത്രി സ്ഥാനം പരസ്പരം മാറി മാറി വഹിക്കും. കണ്ഠരര് കൃഷ്ണര്‍ പരേതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പുത്രന്‍ കണ്ഠര് രാജീവര് ഈ സ്ഥാനം ഏറ്റെടുത്തത്. ചിങ്ങം ഒന്നിനു പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആണ് കണ്ഠര് രാജീവര്‍ അടുത്ത വര്‍ഷത്തെ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂരില്‍ രണ്ടിടത്ത് ആനയിടഞ്ഞു

July 17th, 2010

തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി ഇന്ന് ആനയിടഞ്ഞോടി. രാവിലെ തൃശ്ശൂര്‍ നഗരത്തില്‍ പൂങ്കുന്നത്തിനു സമീപത്ത് വെച്ച് ഭരതന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ കൊമ്പന്‍ റെയില്‍‌വേ സ്റ്റേഷനടുത്തേക്ക് ഓടി. കാറും ബൈക്കും തകര്‍ത്ത ആന അക്രമകാരിയായത് ആളുകളില്‍ പരിഭ്രാന്തി പരത്തി.  മയക്കു വെടി വെച്ചുവെങ്കിലും കൊമ്പന്‍ ശാന്തനായില്ല. പിന്നീട് വടം ഉപയോഗിച്ച് കുടുക്കിട്ട് തളക്കുകയായിരുന്നു.

ഗുരുവായൂര്‍ ആനക്കോട്ടയിലാണ് രണ്ടാമത്തെ സംഭവം. കൃഷ്ണ എന്ന് കൊമ്പനാണ് അവിടെ പ്രശ്നം ഉണ്ടാക്കിയത്. ഇടഞ്ഞ കൊമ്പനെ മയക്കുവെടി വച്ചു. തുടര്‍ന്ന് അവിടെ തന്നെ ഉള്ള മറ്റു പാപ്പാന്മാര്‍ ചെര്‍ന്ന് ആനയെ തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ പത്മനാഭന്‍ ക്ഷീണിതന്‍

July 16th, 2010

guruvayoor-padmanabhan-epathramഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ പിന്‍ കാലുകളില്‍ വാതത്തിന്റെ ലക്ഷണങ്ങളും   വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളും കാരണം ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സ നല്‍കുന്നു. മദപ്പാടിനെ തുടര്‍ന്ന് കുറച്ചുനാളായി ആനക്കോട്ടയിലെ കെട്ടും തറിയില്‍ ബന്ധനസ്ഥനായ പത്മനാഭന്‍ ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാപ്പാന്മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 65 വയസ്സിനടുത്ത് പ്രായം വരുന്ന പത്മനാഭനെ ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമായാണ് ആരാധകര്‍ കാണുന്നത്. ദേവസ്വ അധികാരികള്‍ വളരെ ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആണ് ഇവനു നല്‍കുന്നത്. പ്രായാധിക്യം കൊണ്ട് പല്ലുകള്‍ക്ക് തേയ്മാനം വന്നതിനാല്‍ പനമ്പട്ട തിന്നുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ചോറും മറ്റും ഉരുട്ടി വലിയ ഉരുളകളാക്കിയാണ് നല്‍കുന്നത്. ക്ഷീണം കുറയുവാനും മറ്റും ഉള്ള മരുന്നുകളും നല്‍കുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്തെ ഈ.പി ബ്രദേഴ്സ് ആണ് പത്മനാഭനെ ഗുരുവായൂരപ്പനു നടയിരുത്തിയത്. കേരളത്തിലെ ഉത്സവപ്പറമ്പുകളീല്‍ ഏറേ കീര്‍ത്തിയും ആരാധകരും ഉള്ള ഇവനെ പക്ഷെ അടുത്തകാലത്തായി മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അയക്കാറില്ല.  ഗുരുവായൂരപ്പന്റെ തിടമ്പെറ്റുവാന്‍ മാത്രമാണ് ഇപ്പോള്‍ ഇവന്‍ പുറത്ത് പോകാറുള്ളത്.  ആനക്കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം പോയ ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍.2004-ല്‍  നെന്മാറ വല്ലങ്ങി ഉത്സവത്തിനു റെക്കോര്‍ഡ് തുകയായ 2,22,222 രൂപയ്ക്ക് വല്ലങ്ങി ദേശക്കാര്‍ ഇവനെ ഏക്കം കൊണ്ടത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ടല്‍ പാര്‍ക്കിനെതിരെ കേന്ദ്ര സംഘം

July 15th, 2010

mangrove-forest-epathramവളപട്ടണം : തീരദേശ നിയമത്തിന്റെ (സി. ആര്‍. സെഡ്. 1) പരിധിയില്‍ വരുന്ന മേഖലയായ വളപട്ടണം പുഴയോരത്ത് നടന്നു വരുന്ന കണ്ടല്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് പദ്ധതി തുടങ്ങിയതെന്ന് ഇക്കോ ടൂറിസം സൊസൈറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാദം അംഗീകരിക്കാന്‍ വനം പരിസ്ഥിതി വകുപ്പിന്റെ ബാംഗ്ലൂര്‍ റീജണല്‍ ഓഫീസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. എസ്. കെ. സുസര്‍ള തയ്യാറായില്ല. ഇവിടെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കണ്ടല്‍ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് 15 ദിവസത്തിനകം സംസ്ഥാന തീര ദേശ പരിപാലന അതോറിറ്റി ചെയര്‍മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തീര ദേശ പരിപാലന നിയമവും, തീര ദേശ മാനേജ്മെന്റ് പ്ലാനും ലംഘിച്ചാണ് പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഡോ. എസ്. കെ. സുസര്‍ള യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം കണ്ടെത്തി. തീര ദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ല എന്നാണു ചട്ടം. അതീവ പ്രാധാന്യമുള്ള എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കാനാവും. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങളൊന്നും തീം പാര്‍ക്കിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് സംഘം കണ്ടെത്തി.

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് മാന്‍‌ഗ്രോവ്സ് തീം പാര്‍ക്ക് ആരംഭിച്ചത്. പുഴയോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രാരംഭ ഘട്ടം മുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി വ്യാപകമായി കണ്ടല്‍ ചെടികള്‍ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു കണ്ടല്‍ സംരക്ഷണ പഠന കേന്ദ്രമാക്കി ഈ പാര്‍ക്കിനെ ഉയര്‍ത്തി കൊണ്ട് വരികയാണ് തങ്ങളുടെ ലക്‌ഷ്യം എന്നും സൊസൈറ്റി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കിണറ്റില്‍ വീണ കരടിയെ രക്ഷപ്പെടുത്തി
Next »Next Page » ഗുരുവായൂര്‍ പത്മനാഭന്‍ ക്ഷീണിതന്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine