മെഴുകും‌പാറ വനം കയ്യേറ്റം കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും: മന്ത്രി

June 27th, 2011

മെഴുകും‌പാറ; കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും മന്ത്രി
പാലക്കാട്: പാലക്കാട് ജില്ലയിലെ മെഴുകും‌പാറയിലെ അറുപത്തഞ്ച് ഏക്കര്‍ വനം സ്വകാര്യ വ്യക്തിക്ക് അവകാശമുള്ളതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുമെന്നും. റിപ്പോര്‍ട്ടില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും തിങ്കളാഴ്ച തനിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായും വനം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ മുന്‍ വനം കണ്‍സര്‍വേറ്റര്‍ അമര്‍നാഥ് ഷെട്ടിയുടെ റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്ഥമായ റിപ്പോര്‍ട്ടാണ് വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടേതെന്ന് അറിയുന്നു. നിബിഡവനമായ മെഴുകും‌പാറയില്‍ അപൂര്‍വ്വമായ സസ്യങ്ങളുടെ വലിയ ശേഖരമാണുള്ളത്. സംസ്ഥാനത്തെ പല വനപ്രദേശങ്ങളിലും വന്‍‌കിട കയ്യേറ്റക്കാരും, റിസോര്‍ട്ട് മാഫിയായും അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും നടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പിന്‍‌വലിച്ചത് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കായലില്‍ ചാടിയ ആനയെ കരയ്ക്കു കയറ്റി

June 27th, 2011

elephant-stories-epathramതൃപ്പൂണിത്തുറ: പാപ്പാന്മാരുമായി പിണങ്ങി ചമ്പക്കര പുഴയില്‍ ഇറങ്ങിയ കൊമ്പനെ കരയ്ക്കു കയറ്റി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് തൃപ്പൂണിത്തുറ ദേവസ്വം വക രവിപുരം ഗോവിന്ദന്‍ എന്ന ആന ഇടഞ്ഞത്. ഏറെ നേരം പുഴയില്‍ മുങ്ങിക്കിടന്ന ആന കരയ്ക്കു കയറുവാന്‍ വിസമ്മതിച്ചു. ഒരവസരത്തില്‍ ആനയുടെ തുമ്പിയും മുതുകും മാത്രമാണ് വെള്ളത്തിനു മുകളില്‍ കണ്ടിരുന്നത്. ശ്വാസമെടുക്കു വാനായിട്ടാണ് ആന തുമ്പി വെള്ളത്തിനു മുകളില്‍ ഉയര്‍ത്തി വെച്ചിരുന്നത്. ആനയെ അനുനയിപ്പിച്ച കരയ്ക്കു കയറ്റുവാന്‍ പാപ്പാനും, ഫയര്‍ ഫോഴ്സിനും, നാട്ടുകാര്‍ക്കും ഏറേ പരിശ്രമിക്കേണ്ടി വന്നു. വടമെറിഞ്ഞ് കരയ്ക്കു കയറ്റുവാന്‍ ഉള്ള ശ്രമത്തിനിടെ ആന പുഴയിലൂടെ മൂന്നു കിലോമീറ്ററില്‍ അധികം നീന്തി. ആനയെ പാപ്പാന്‍ ഉപദ്രവിച്ചതാണ് പെട്ടെന്ന് പ്രകോപിതനായി ഓടുവാന്‍ കാരണമെന്ന് കരുതുന്നു. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ശീവേലിക്കായി കൊണ്ടു വന്നതായിരുന്നു രവിപുരം ഗോവിന്ദനെ.

ആന ഇടഞ്ഞതറിഞ്ഞ് ധാരാളം ആളുകള്‍ തടിച്ചു കൂടി. ഈ റൂട്ടിലൂടെയുള്ള ഗതാഗതവും കുറച്ചു നേരം നിര്‍ത്തി വെച്ചു. അഞ്ചു വര്‍ഷം മുമ്പ് പാപ്പാന്‍ ഗോപാല കൃഷ്ണനെ കൊന്ന് കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ള ആനയാണ് രവിപുരം ഗോവിന്ദന്‍. എന്നാല്‍ പിന്നീട് കാര്യമായ പ്രശ്നങ്ങളൊന്നും ഈ ആന ഉണ്ടാക്കിയിട്ടില്ല.

-

വായിക്കുക:

1 അഭിപ്രായം »

വി. വി. രമേശനെതിരെ നടപടി വേണമെന്ന് സി. പി. എം. ജില്ലാ നേതൃത്വം

June 26th, 2011

medical-entrance-kerala-epathram

കാസര്‍കോട് : പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വോട്ടയില്‍ സീറ്റു വാങ്ങിയ ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി. പി. എം. ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നു. രമേശന്റെ നടപടി പാര്‍ട്ടിയെ പ്രതിരോധ ത്തിലാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. അമ്പത് ലക്ഷം മതിപ്പ് വിലയുള്ള സീറ്റില്‍ പ്രവേശനം നേടിയെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

രമേശന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് കാസര്‍കോട്ടെ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്ത് രംഗത്തു വന്നിട്ടുണ്ട്. മകള്‍ക്ക് സീറ്റ് വാങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ കാസര്‍കോട്ട് രമേശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തകഴി ജന്മ ശതാബ്ദി ആഘോഷം

June 26th, 2011

thakazhi-shivashankara-pillai-epathram

കോട്ടയം: തകഴി ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആദ്യ വാരം പുരോഗമന കലാ സാഹിത്യ സഘം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കും. ഉദ്ഘാടന സമ്മേളനം, തകഴി ശിവശങ്കര പിള്ളയുടെ സാഹിത്യത്തെയും ജീവിതത്തെയും ആസ്പദമാക്കിയുള്ള വിവിധ അവതരണങ്ങള്‍, ചര്‍ച്ചകള്‍, തകഴിയുടെ കഥാപാത്രങ്ങള്‍ പ്രമേയമാക്കി വരുന്ന ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

ആഘോഷങ്ങള്‍ക്കായി 251 അംഗങ്ങള്‍ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ., ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ, കെ. ജെ. തോമസ്‌, വി. ആര്‍. ഭാസ്കര്‍, ഡോ. ബി. ഇഖ്‌ബാല്‍, അഡ്വ. പി. കെ. ഹരികുമാര്‍, പാലീത്ര നാരായണന്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ രക്ഷാധികാരികളും, വി. എന്‍. വാസവന്‍ ചെയര്‍മാനും, ബി. ശശികുമാര്‍ ജന. കണ്‍വീനറും ആയി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ യോഗം വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം. ജി. ബാബുജി അധ്യക്ഷത വഹിച്ചു. സി. പി. ഐ. എം. ജില്ലാ സെക്രട്ടറി കെ. ജെ. തോമസ്‌, സംസ്ഥാന കമ്മിറ്റി അംഗം വി. ആര്‍. ഭാസ്കര്‍, പുരോഗമന കലാ സാഹിത്യ സഘം സംസ്ഥാന സെക്രട്ടറി, സുജ സൂസന്‍ ജോര്‍ജ്ജ്, പൊന്‍കുന്നം സെയ്ത്, ഡോ. ജയിംസ്  മണിമല, ബി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എന്‍. ചന്ദ്രബാബു സ്വാഗതവും, കെ. ടി. ജോസഫ്‌ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രമേശനെതിരെ നടപടിവേണം, തീരുമാനം കാസര്‍കോട്‌ ജില്ലാ കമ്മിറ്റിക്ക്

June 25th, 2011

കാസര്‍കോട്‌: ഡി വൈ എഫ് ഐ സംസ്ഥാന ട്രഷററും സി പി എം ജില്ലാ കമ്മിറ്റിയംഗവുമായ രമേശനെതിരെ നടപടി വേണമെന്ന് ശനിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി.
മകളുടെ മെഡിക്കല്‍ സീറ്റ് വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി സി പി എം കാസര്‍കോട്‌ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നേരത്തെ ഡി വൈ എഫ്‌ ഐയുടെയും യോഗത്തിലും രമേശനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട്ടെ ഒരു സായാഹ്നപത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്താണ് രമേശനെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്ത് വന്നത്. രമേശന്റെ ഭൂസ്വത്ത് സംബന്ധിച്ച കണക്കുകളും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. രമേശന് അഞ്ച് കോടി നാല്‍പത്തിയൊമ്പത് ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ബിനാമി പേരില്‍ രമേശന് കോടികളുടെ സ്വത്തുണ്ടെന്ന് ആരോപിച്ച് അരവിന്ദന്‍ മാണിക്കോത്ത് നടത്തിയ വാര്‍ത്താസമ്മേളനം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
എന്‍ ആര്‍ ഐ ക്വാട്ടയില്‍ 50 ലക്ഷം രൂപ നല്‍കി മകള്‍ക്ക് എം ബി ബി എസ് പ്രവേശനം തരപ്പെടുത്തിയതോടെയാണ് രമേശന്‍ വിവാദനായകനാകുന്നത്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ രമേശന്‍ സീറ്റ്‌ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രമേശനെ സംരക്ഷിക്കുന്നത് ഇ പി ജയരാജന്‍ ആണെന്നും ആരോപണവും ഉയര്‍ന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി. ടി ശ്രീകുമാറിന്റെ പുസ്തക പ്രകാശനം
Next »Next Page » തകഴി ജന്മ ശതാബ്ദി ആഘോഷം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine