Monday, September 12th, 2011

സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ

kolenchery-church-epathram
കോലഞ്ചേരി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തിന്റേയും കോട്ടൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെയും ഉള്ളില്‍ പ്രവേശിക്കുന്നതിനും 250 മീറ്ററിനുള്ളിലുള്ള പ്രദേശത്ത് കൂട്ടം കൂ‍ടുന്നതിനും വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ് നിരോധനം. സഭാതര്‍ക്കം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളിയുടെ ഭരണം നടത്തേണ്ടതാണെന്ന ജില്ലാകോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മറുവിഭാഗം ഇതിനെതിരെ സംഘടിക്കുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഉപവസവും നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതില്‍ നിന്നും ജില്ലാകളക്ടര്‍ ഇരു വിഭാഗത്തേയും വിലക്കി.
ഞായറാ‍ഴ്ച രാവിലെ യാക്കോബായ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥയായി. പള്ളിയിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. ആരാധനാലയത്തിന്റെ അകത്തുണ്ടായിരുന്നവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്പതിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പള്ളി തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും എന്നിട്ടും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് നീതിയല്ലെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine